അമ്പമ്പോ… 39 അടി ഉയരം 82 അടി നീളം; 145 ദശലക്ഷം വർഷം മുൻപ് ജീവിച്ച ദിനോസറിന്‍റെ അസ്ഥികൾ വീട്ടുമുറ്റത്ത്

ലിസ്ബൺ: പോർച്ചുഗലിലെ പോമ്പലിൽ ഒരു വീടിന്‍റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്തുനിന്നു മണ്ണു നീക്കം ചെയ്യുമ്പോൾ അസാധാരണമായ ചില അവശിഷ്ടങ്ങൾ സ്ഥലമുടമയുടെ ശ്രദ്ധയിൽപ്പെട്ടു. ദിനോസറിന്‍റെ അസ്ഥികളാണെന്നു സംശയം തോന്നിയ അദ്ദേഹം ആ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു. ദിനോസറിന്‍റെ അസ്ഥികളെന്നു സ്ഥിരീകരിച്ച ഗവേഷകസംഘം താമസിയാതെതന്നെ അവിടെ ഖനനവും പഠനവും ആരംഭിച്ചു. 2017ൽ തുടങ്ങിയ ഖനനം 2022 ‍ഓഗസ്റ്റിൽ എത്തിയതോടെ അത്ഭുതകരമായ കണ്ടെത്തലിലേക്ക് എത്തി. ജീവിച്ചിരുന്നപ്പോൾ ഏകദേശം 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരുന്ന ഒരു ദിനോസറിന്‍റെ അവശിഷ്ടങ്ങളാണ് ആ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. നീളമുള്ള കഴുത്തും വാലുമുള്ള “സൗരോപോഡ്’ വിഭാഗത്തിൽപ്പെട്ട ദിനോസർ ആയിരുന്നു അത്. ലോകത്തുതന്നെ കണ്ടെത്തിയതിൽ ഏറ്റവും വലിയ അവശിഷ്ടങ്ങളാണിതെന്നു കരുതുന്നതായി പോർച്ചുഗൽ ലിസ്ബൺ സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസസിലെ പാലിയന്‍റോളജിസ്റ്റായ എലിസബത്ത് മലഫയ പറയുന്നു. 145 ദശലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഭീമാകാരനായ ജീവിയുടെ…

Read More

പതിനാറിന് പകരം പതിനഞ്ച്, കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; സൺഫീസ്‌റ്റ് മാരി ബിസ്ക്കറ്റ് പായ്ക്കിൽ ഒരെണ്ണം കുറവെന്ന പരാതിയിൽ പിഴയിട്ട് കോടതി 

ബിസ്‌കറ്റ് ബ്രാൻഡായ സൺഫീസ്‌റ്റ് മാരി ലൈറ്റിന്‍റെ പാക്കറ്റിൽ പരസ്യം ചെയ്തതിനേക്കാൾ ഒരു ബിസ്‌ക്കറ്റ് കുറവാണെന്ന പരാതിയെത്തുടർന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഐടിസി ലിമിറ്റഡ് ഫുഡ് ഡിവിഷനോട് നിർദേശിച്ചു. ബിസ്‌ക്കറ്റിന്‍റെ ഭാരം സംബന്ധിച്ച് ഉന്നയിച്ച വെല്ലുവിളി ബാധകമല്ലെന്ന കമ്പനിയുടെ വാദത്തെ കോടതി തള്ളി. പരസ്യപ്പെടുത്തിയ 16 ബിസ്‌ക്കറ്റുകളിൽ 15 ബിസ്‌ക്കറ്റുകൾ മാത്രമേ ഉള്ളൂവെന്ന് പരാതിക്കാരനായ ചെന്നൈ സ്വദേശി പി ഡില്ലിബാബു ആരോപിച്ചു. ഒന്നാം എതിർകക്ഷിയുടെ അഭിഭാഷകൻ വാദിക്കുന്നത് ഉൽപ്പന്നം ബിസ്‌ക്കറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയല്ല ഭാരം അടിസ്ഥാനമാക്കി മാത്രമാണ് വിറ്റതെന്നാണ്. ബിസ്‌ക്കറ്റുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഉൽപ്പന്നം വാങ്ങുന്നവർക്കും ഉപഭോക്താക്കൾക്കും റാപ്പർ വ്യക്തമായി വിവരങ്ങൾ നൽകുന്നതിനാൽ അത്തരം വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. പാക്കിംഗിൽ ലഭ്യമായ ഉൽപ്പന്ന വിവരങ്ങൾ ഉപഭോക്താവിനെ സ്വാധീനിക്കുന്നതിനാലും റാപ്പറിലോ ലേബലിലോ ലഭ്യമായ ഉൽപ്പന്ന വിവരങ്ങൾ ഉപഭോക്തൃ സംതൃപ്തിയിൽ ഒരു പ്രധാന…

Read More

ആടിനും ടിക്കറ്റുണ്ടേ; ട്രെയിനിൽ ആടിന് ടിക്കറ്റ് എടുത്ത് സ്ത്രീ, വൈറലായ് വീഡിയോ

ആടിന് ട്രെയിൻ ടിക്കറ്റ് വാങ്ങി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഒരു സ്ത്രീ. ടിടിഇ മൃഗത്തിന് ടിക്കറ്റ് വാങ്ങിയോ എന്ന് ചോദിക്കുമ്പോൾ അവർ പുഞ്ചിരിക്കുകയും ആത്മവിശ്വാസത്തോടെ മറുപടി നൽകുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. സംഭാഷണം ബംഗാളിയായതിനാൽ പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന ട്രെയിനിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ചിലർ കമന്‍റിട്ടിട്ടുണ്ട്.  ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തോ എന്ന് ടിടിഇ സ്ത്രീയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അവർ ‘അതെ’ എന്ന് പറയുകയും ടിക്കറ്റ് റെയിൽവേ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. പിന്നാലെ ആടിന്‍റെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ടിക്കറ്റുണ്ടെന്ന് അവർ മറുപടി നൽകുകയും ടിക്കറ്റ് ടിടിഇ യ്ക്ക് നൽകി ആടിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്ന ഈ വീഡിയോയിൽ ആ സ്ത്രീയുടെ പുഞ്ചിരിച്ചുള്ള മറുപടിയെ കുറിച്ചാണ് കമന്‍റുകൾ അധികവും വന്നിരിക്കുന്നത്.    She bought train ticket for her…

Read More

റോഡുമില്ല, ആംബുലൻസുമില്ല; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് വനത്തിലൂടെ 20 കിലോമീറ്റർ ചുമന്ന്

ഗർഭിണിയെ വനമേഖലയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിന്  ഗ്രാമത്തിലെത്താൻ റോഡ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ മരക്കൊമ്പുകൾക്കൊണ്ട് ഉണ്ടാക്കിയ താത്കാലിക സ്ട്രെച്ചറിൽ ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.  തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നിന്നുള്ള ആദിവാസി യുവതിയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബത്തിലെ രണ്ട് പുരുഷന്മാർ ചേർന്ന് ചുമന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.  ഏകദേശം 20 കിലോമീറ്ററോളം അവർ യുവതിയെ ചുമലിലേറ്റി സത്യനാരായണപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.  തുടർന്ന് യുവതിയെ ഹെൽത്ത് സെന്‍ററിൽ നിന്ന് ആംബുലൻസിൽ ഭദ്രാചലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞിനെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.    

Read More

കാനഡയിലെ ബീച്ചിൽ പഞ്ചാബി വിഭവങ്ങൾ നിറഞ്ഞൊരു മേശ; വൈറലായ് വീഡിയോ

പഞ്ചാബികൾ അവരുടെ സമ്പന്നവും രുചികരവുമായ പാചകത്തിന് പേരുകേട്ടവരാണ്.കാനഡയിലെ ഒരു കൂട്ടം പഞ്ചാബികൾ കടൽത്തീരത്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈ‍റലാകുന്നത്. എന്നാൽ അവരുടെ ബീച്ച് പാർട്ടി ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ്. പഞ്ചാബികൾ എവിടെ പോയാലും അവരുടെ പാചക പാരമ്പര്യം അഭിമാനത്തോടെയാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാണ്.  ഈ ആകർഷകമായ വീഡിയോയുടെ പശ്ചാത്തലം അതിശയിപ്പിക്കുന്ന ഒരു ബീച്ച് കാഴ്ചയാണ്. എന്നാൽ ഷോയിലെ യഥാർത്ഥ താരങ്ങൾ തങ്ങളുടെ പിക്നിക്കിനെ ഹൃദ്യമായ വിരുന്നാക്കി മാറ്റിയ പഞ്ചാബി ആളുകളാണ്.  പഞ്ചാബി കമ്മ്യൂണിറ്റിക്ക് അവരുടെ പ്രിയപ്പെട്ട രുചികൾ ബീച്ചിലേക്ക് കൊണ്ടുവന്ന് എങ്ങനെ സ്‌റ്റൈലിൽ പിക്നിക് ചെയ്യാമെന്ന് ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്.  നിരവധി പഞ്ചാബി വിഭവങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ  ഒരു പെട്ടിയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ബൗൾ ഭിണ്ടി, രണ്ട് ബാർബിക്യൂ ചാർക്കോൾ ഗ്രില്ലുകൾ. എന്നാൽ പാചക സാഹസികത അവിടെ അവസാനിക്കുന്നില്ല! ഒരു മേശയിൽ ഗോൽഗപ്പയും രുചിയുള്ള പാനിയും…

Read More

ചൂരലുപയോഗിച്ച് അടിച്ചത് 50 തവണ; വയോധികയെ ക്രൂരമായി മർദിച്ച് അജ്ഞാതൻ 

വയോധികയെ അജ്ഞാതൻ ക്രൂരമായി മർദിച്ചു. ഹാർലെം സബ്‌വേ സ്റ്റേഷനിലാണ് സംഭവം. 60 വയസുകാരിയെ യുവാവ്  ചൂരൽ കൊണ്ട് 50-ലധികം തവണ അടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അജ്ഞാതനായ പുരുഷൻ കുടയുമായി സ്ത്രീക്ക് നേരെ കുതിക്കുന്നതും ചൂരല് ഉപയോഗിച്ച് അയാളോട് പോരാടാൻ ആ സ്ത്രീ ശ്രമിക്കുന്നതും കാണാം. യുവാവ് സ്ത്രീയുടെ ചൂരൽ പിടിച്ച് തല്ലാൻ തുടങ്ങുന്നതിനിടെ ആ സ്ത്രീ ബാലൻസ് നഷ്ടപ്പെട്ട് നിലത്ത് വീഴുകയായിരുന്നു. തുടർന്ന് ഇയാൾ ചൂരൽ കൊണ്ട് സ്ത്രീയുടെ തലയിലും വയറിലും കാലിലും കൈകളിലും മുതുകിലുമായി 50-ലധികം തവണ അടിച്ചു. നിമിഷങ്ങൾക്കകം ചൂരൽ അടർന്നുവീണു. തുടർന്ന് യുവാവ് അവർക്ക് നേരെ കുത്താനും ചീത്തവിളിക്കാനും തുടങ്ങി. പിന്നാലെ ആ സ്ത്രീ  നിലത്ത് അനങ്ങാതെ കിടന്നു തുടർന്ന് സംശയം തോന്നിയയാൾ പലതവണ ചവിട്ടുകയായിരുന്നു. ഇവർക്ക് പ്രതിയെ അറിയില്ലായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ…

Read More

താടിയുള്ളവരോട് സ്ത്രീകള്‍ക്ക് ആകർഷണം; പഠനം പറയുന്നതിങ്ങനെ…

താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുമെന്ന് പഠനം. താടിയുള്ള പുരുഷന്മാർ ശാരീരികമായും സാമൂഹികമായും കൂടുതൽ ആധിപത്യം കാണിക്കുന്നവരാണ്. അത് ആധിപത്യത്തിന്‍റെ അടയാളമാണ്. അതുപോലെ തന്നെ താടി പലപ്പോഴും പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിനാലൊക്കെ സ്ത്രീകൾക്ക് താടിയുള്ള പുരുഷനോട് കൂടുതൽ ആകർഷണം തോന്നുന്നു എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. യുഎസ് ആസ്ഥാനമായുള്ള പുരുഷന്മാരുടെ ഗ്രൂമിംഗ് ഉത്പന്ന നിർമാതാക്കളിൽ പ്രശസ്തരായ ബോസ്മാനാണ് പഠനം നടത്തിയത്. അവർ പറയുന്നതനുസരിച്ച്, മുഖത്തിന്‍റെ സവിശേഷതകൾ എടുത്തു കാണിക്കുന്നതിനും മുഖത്ത് എന്തെങ്കിലും പാടുകളുണ്ടെങ്കിൽ അത് മറയ്ക്കാനും സിനിമാതാരങ്ങളെ ഓർമിപ്പിക്കുന്ന രൂപം നൽകാനും താടി സഹായിക്കുമെന്ന് കരുതപ്പെടുന്നു. താടിയുള്ള പുരുഷന്മാർ കൂടുതൽ പക്വതയുള്ളവരായി തോന്നിക്കുന്നു. അതും സ്ത്രീകൾ‌ക്ക് അവരോട് കൂടുതൽ ആകർഷണം തോന്നാൻ കാരണമായിത്തീരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ഏതൊരു ബന്ധമാണെങ്കിലും ആളുകൾ തിരയുന്നത് ആത്മവിശ്വാസവും പക്വതയുമാണ്, ആ പക്വത…

Read More

3000 രൂപയ്ക്ക് ഡീസലടിച്ചിട്ട് പമ്പ് ജീവനക്കാരനെ കബളിപ്പിച്ച് നൈസായി മുങ്ങി കാറുടമ !

പെട്രോള്‍ പമ്പില്‍ നിന്ന് 3,000 രൂപയ്ക്ക് ഡീസല്‍ അടിച്ചതിനുശേഷം പണം നല്‍കാതെ പമ്പ് ജീവനക്കാരനെ കബളിപ്പിച്ച് കാറുടമ മുങ്ങി. ചങ്ങരംകുളത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചങ്ങരംകുളം തൃശൂര്‍ റോഡിലെ പെട്രോള്‍ പമ്പില്‍ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസല്‍ അടിക്കുകയായിരുന്നു. ഡീസല്‍ അടിച്ച് കഴിഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വാഹനം അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. പമ്പ് ജീവനക്കാരന്‍ പിറകെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത്. കാറിന്റെ നമ്പര്‍ മാറ്റം വരുത്തിയ നിലയിലാണ്. പമ്പുടമ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി.

Read More

വ്യാജമായി നിര്‍മിച്ചത് രണ്ടു ലക്ഷം ആധാറും പാനും ! ഞെട്ടിത്തരിച്ച് പോലീസ്; രാജ്യസുരക്ഷയ്ക്ക് വന്‍ ഭീഷണി

സര്‍ക്കാര്‍ ഡാറ്റ ഉപയോഗിച്ച് ആധാറും പാനുമുള്‍പ്പെടെ വന്‍ വ്യാജരേഖാ നിര്‍മാണം. രണ്ടു ലക്ഷത്തോളം ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്‌സ് ഐഡിയും നിര്‍മിച്ച രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി സംഭവമെന്ന് ഗുജറാത്ത് പോലീസ് പ്രതികരിച്ചു. 15 മുതല്‍ 200 രൂപയ്ക്കു വരെയാണ് ഇവ വില്‍പ്പന നടത്തിയത്. രണ്ടു ലക്ഷത്തോളം വ്യാജരേഖകള്‍ നിര്‍മിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ നുഴഞ്ഞു കയറിയാണ് ഈ വ്യാജനിര്‍മാണം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. വ്യാജരേഖാ നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പരംവീര്‍ സിങ് താക്കൂര്‍ എന്നയാളുടെ പേരിലാണ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു വര്‍ഷത്തോളമായി വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്. പ്രതികളിലൊരാളായ സോംനാഥിന് അഞ്ചാംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ, സാങ്കേതിക സഹായത്തിനു മറ്റാരെയെങ്കിലും ആശ്രയിച്ചിരിക്കാമെന്നും ഗുജറാത്ത് പോലീസ് പറയുന്നു.

Read More

ഭക്ഷണത്തിൽ എന്തോ ചലിക്കുന്നു; ഓഡറു ചെയ്ത സൂപ്പിൽ നിന്ന് കിട്ടിയത് എലിയെ

കാമുകി വീട്ടിലേക്ക് കൊണ്ടുവന്ന അത്താഴത്തിൽ നിന്ന്  എലിയെ കണ്ടെത്തി.  കഴിക്കാൻ തുടങ്ങിയപ്പോഴാണ് സൂപ്പിൽ നിന്ന് എലിയെ കിട്ടിയത്. യു കെയിലാണ് സംഭവം. സാം ഹേവാർഡ് കഴിക്കാനെടുത്ത ഭക്ഷണത്തിൽ എന്തോ ചലിക്കുന്നത് പോലെ തോന്നി. വലിയ കൂണാണെന്നാണ് അയാൾ ആദ്യം കരുതിയത്. പിന്നീടാണ് അത് ചലിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.  സൂപ്പിൽ എലിയെ കണ്ടയുടനെ അയാൾ വീഡിയോ എടുക്കാൻ തുടങ്ങി. പിന്നാലെ കാമുകി ഓർഡർ നൽകിയ റെസ്റ്റോറന്‍റിലേക്ക് വിളിച്ചു.  എന്നാൽ, റെസ്റ്റോറന്‍റുകാർ അത് അവരുടെ ഭക്ഷണമല്ലെന്ന് പറയുകയും റീഫണ്ട് നിരസിക്കുകയും ചെയ്തു. കാമുകി എമിലി ഭക്ഷണത്തിന് പണം നൽകിയതിനാലും രസീത് ഇല്ലാത്തതിനാലും പ്രസ്തുത റസ്റ്റോറന്‍റിൽ നിന്നാണ് ഭക്ഷണം ലഭിച്ചതെന്ന് തെളിയിക്കാൻ മാർഗമില്ല. റെസ്റ്റോറന്‍റിന്‍റെ പ്രതികരണത്തിൽ താൻ നിരാശനാണെന്ന് ഹേവാർഡ് പറഞ്ഞു.        

Read More