“ഞാൻ കല്യാണം കഴിച്ചിട്ടില്ല ഇഷ്ടാ…’ ദീർഘായുസിന്‍റെ രഹസ്യം വെളിപ്പെടുത്തി 113കാരൻ

സാന്താ ഇസബെൽ (ബ്രസീൽ): നൂറ്റിപ്പതിമൂന്നുകാരനായ ബ്രസീലിയൻ പൗരൻ സെൽവിനോ ജെസൂസിനോട് ദീർഘായുസിന്‍റെ രഹസ്യം എന്തെന്നു ചോദിച്ചപ്പോൾ “ഞാൻ കല്യാണം കഴിച്ചിട്ടില്ല…’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി . “സമ്മർദങ്ങളില്ലാത്ത ജീവിതമാണു തന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “പഴവും പച്ചക്കറിയും മാംസവുമെല്ലാം ബാലൻസ് ചെയ്താണു കഴിക്കുന്നത്. എന്തിനെയും പോസിറ്റീവായാണു കാണുന്നത്’ ഇതൊക്കെയാകാം ദീർഘായുസിന്‍റെ രഹസ്യം’ – സെഞ്ചുറി കടന്നിട്ടും ആരോഗ്യത്തോടെയിരിക്കുന്ന സെൽവിനോ പറയുന്നു. 1910 ജൂലൈയിലാണ് ജനനം. മുത്തശ്ശിയാണ് സെൽവിനോയെ വളർത്തിയത്. 50 വർഷം മുമ്പ് അദ്ദേഹം ബ്രസീലിലെ പരാന സംസ്ഥാനത്തിലെ സാന്താ ഇസബെൽ ഡോ ഓസ്റ്റിൽ സ്ഥിരതാമസമാക്കി. ഇപ്പോഴും അവിടെത്തന്നെയാണ് താമസം. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് താനെന്ന് ഇദ്ദേഹം പറയുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ല. ബ്രിട്ടീഷ് ലോൺ ബൗളിംഗുമായി താരതമ്യപ്പെടുത്താവുന്ന ബോസെ എന്ന കായികയിനത്തോടു നല്ല താല്പര്യമുണ്ടായിരുന്നു. നേരത്തെ അത് കളിച്ചിരുന്നുവെങ്കിലും വയസായതോടെ ആസ്വാദകൻ…

Read More

കഴിഞ്ഞ മാസം 200 രൂപ ഇപ്പോള്‍ വെറും നാലുരൂപ ! തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍

വില കുത്തനെ കുറഞ്ഞതിന് പിന്നാലെ വന്‍തോതില്‍ തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഇപ്പോള്‍ തക്കാളി കിലോയ്ക്ക് വെറും നാല് രൂപയാണ് വില. കഴിഞ്ഞ മാസം തക്കാളി കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. നിലവിലെ വിലയില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങള്‍ വാങ്ങാനോ കഴിയില്ലെന്ന് കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ എത്തിച്ച തക്കാളി വില്‍ക്കാനും തിരിച്ചെടുക്കാനും കഴിയാതെ വന്നതോടെയാണ് റോഡില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

Read More

കട്ടിലിൽ നിന്ന് വീണ് 160 കിലോ ഭാരമുള്ള വയോധിക; ഉയർത്താനായി ഫയർഫോഴ്‌സിന്‍റെ സഹായം തേടി  കുടുംബം

160 കിലോ ഭാരമുള്ള രോഗിയായ സ്ത്രീ കട്ടിലിൽ നിന്ന് വീണതിനെ തുടർന്ന് അവരെ ഉയർത്താൻ  അഗ്നിശമന സേനയുടെ സഹായം തേടി കുടുംബം. ആരോഗ്യനില മോശമായതിനാൽ ചലന വൈകല്യമുള്ള 62 കാരി വാഗ്ബിൽ പ്രദേശത്തെ ഫ്ലാറ്റിൽ രാവിലെ 8 മണിയോടെ അബദ്ധത്തിൽ കിടക്കയിൽ നിന്ന് വീണു. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. വീട്ടുകാർക്ക് അവരെ കിടക്കയിൽ കിടത്താൻ കഴിഞ്ഞില്ല, താനെ മുനിസിപ്പൽ കോർപ്പറേഷനിൽ (ടിഎംസി) ഉദ്യോഗസ്ഥൻ പറഞ്ഞു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഫയർഫോഴ്‌സിനെ സഹായത്തിനായി വിളിച്ചതായി ടിഎംസിയുടെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.  റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെല്ലിലെ (ആർഡിഎംസി) ഒരു സംഘം ഫ്‌ളാറ്റിലേക്ക് ഓടിക്കയറി യുവതിയെ ഉയർത്തി കട്ടിലിൽ ഇരുത്തി. വീഴ്ചയിൽ യുവതിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

35 കിലോ കടുവയുടെ അസ്ഥികൾ കൈവശം വച്ചതിന് 3 പേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് സാധനങ്ങൾ വിൽക്കാനായി പോകുന്ന വഴിയിൽ 

രണ്ട് കടുവ തോലും 35 കിലോഗ്രാം കടുവയുടെ അസ്ഥികളുമായി പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഉത്തരാഖണ്ഡ് പോലീസിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ – ഡൽഹി, തെരായ് സെൻട്രൽ ഫോറസ്റ്റ് ഡിവിഷൻ എന്നിവയുടെ സംയുക്ത സംഘമാണ് ബുധനാഴ്ച ഉദ്ദം സിംഗ് നഗർ ജില്ലയിലെ ബാജ്പൂരിൽ നിന്ന് ഇവരെ പിടികൂടിയതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (കുമയോൺ ഡിവിഷൻ) പ്രസന്ന കുമാർ പത്ര പറഞ്ഞു. കാശിപൂരിൽ നിന്ന് രുദ്രാപൂരിലേക്ക് ട്രക്കിലും മോട്ടോർ സൈക്കിളിലും മൂന്ന് വന്യജീവി കടത്തുകാര് സഞ്ചരിക്കുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാജ്പൂരിലെ ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.  പരിശോധനയിൽ രണ്ട് കടുവയുടെ തോലും 35 കിലോഗ്രാം കടുവയുടെ അസ്ഥികളും കണ്ടെത്തി. ജോഗ സിംഗ്, കുൽവീന്ദർ സിംഗ്, മകൻ ഷംഷേർ സിംഗ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മൂവരും…

Read More

വീട്ടുകാരുടെ വിസമ്മതത്തോടെ വിവാഹം; മരിക്കാത്ത മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം

കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി നടത്തിയ വിവാഹത്തിൽ പ്രതിഷേധിച്ച് ജീവിച്ചിരിക്കുന്ന മകൾ മരിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അവരുടെ  മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്ത് കുടുംബം. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സം‍ഭവം.  ഔൾ പോലീസ് സ്‌റ്റേഷന് പരിധിയിലെ ദെമാൽ ഗ്രാമത്തിലെ മുന മല്ലിക്കിന്‍റെ മകൾ ദീപാഞ്ജലി മല്ലിക്കിനെ (20) ആഗസ്ത് 28 ന് ഒരു ക്ഷേത്രത്തിൽ വെച്ച് കാമുകൻ രാജേന്ദ്ര മല്ലിക്കിനെ (23) വിവാഹം കഴിച്ചു. മകൾ അവരുടെ തീരുമാനത്തെ ധിക്കരിച്ചതിൽ പ്രകോപിതരായ മാതാപിതാക്കൾ അവളുമായുള്ള ബന്ധം വിച്ഛേദിക്കുകയും മകൾ മരിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ‘ഞങ്ങളുടെ മകൾ രാജേന്ദ്രനൊപ്പം ഒളിച്ചോടി. അവനെതിരെ ഔൾ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. ഞങ്ങളുടെ മകളെ കണ്ടെത്തിയതിന് ശേഷം പോലീസ് കൈമാറി. എന്നാൽ ദീപാഞ്ജലി  രാജേന്ദ്രനെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുകയും ഞങ്ങളുടെ മാനം കെടുത്തുകയും ചെയ്തു.…

Read More

ആരോ കയറിപ്പിടിച്ചപ്പോഴാണ് ഞാനൊരു സ്ത്രീയായി മാറിയതെന്ന് തോന്നിയത് ! ഡോ. തിനേത്ര പറയുന്നതിങ്ങനെ…

കര്‍ണാടകയിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറാണ് ത്രിനേത്ര ഹാല്‍ദര്‍ ഗുമ്മാര്‍ജു. സര്‍ജന്‍, ആക്ടിവിസ്റ്റ്, കണ്ടന്റ് ക്രിയേറ്റര്‍ എന്നീ നിലകളിലെല്ലാം തിനേത്ര കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ‘മെയ്ഡ് ഇന്‍ ഹെവന്‍ 2’ എന്ന സീരീസിലൂടെ അഭിനയരംഗത്തും അരങ്ങേറിയിരിക്കുകയാണ് ഇവര്‍. കുട്ടിക്കാലം മുതല്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന വ്യക്തിയാണ് ത്രിനേത്ര. ഇപ്പോള്‍ ത്രിനേത്ര തുറന്നു പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധേയമാകുന്നത്…ആണായി പിറന്നെങ്കിലും ചെറുപ്പം മുതല്‍ താനൊരു പെണ്ണാണെന്നാണു മനസ്സില്‍ തോന്നിയിരുന്നത്. തീരെ ചെറിയ പ്രായത്തില്‍ അമ്മയുടെ സാരിയും ഹൈ ഹീല്‍ ചെരിപ്പുമെല്ലാം ആകര്‍ഷിച്ചിരുന്നു. അധികം ഒരുങ്ങി നടക്കാത്ത ഒരാളായിരുന്നു എന്റെ അമ്മ. അതുകൊണ്ടു തന്നെ അമ്മ സൂക്ഷിച്ചിരുന്ന മേക്കപ്പും, ആഭരണങ്ങളുമൊക്കെ ചെറുപ്പത്തില്‍തന്നെ ആരും കാണാതെ ഞാന്‍ ഉപയോഗിക്കുമായിരുന്നു. ഇതൊന്നും കാണാതാവുന്നത് അമ്മ അറിഞ്ഞിട്ടുമില്ല. ആ സമയത്ത് ക്ലാസില്‍ കുട്ടികളുടെ ഭാഗത്തു നിന്നും ടീച്ചര്‍മാരില്‍ നിന്നും കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പഠനത്തിലും മറ്റ്…

Read More

കിലോയ്ക്ക് 3 രൂപയായി വിലയിടിഞ്ഞു; കർഷകർ തക്കാളി വഴിയോരത്ത് തള്ളുന്നു

മൊത്തക്കച്ചവട വിപണിയിൽ തക്കാളി കിലോയ്ക്ക് 3 രൂപ വരെ വിലയിടിഞ്ഞതിനാൽ ആന്ധ്രാപ്രദേശിലെ കുർണൂൽ, നന്ദ്യാൽ ജില്ലകളിലെ കർഷകർ  തക്കാളി  റോഡരികിൽ തള്ളുകയാണ്. ദിവസങ്ങൾക്കുമുമ്പ് കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ വില ലഭിച്ചിരുന്ന തക്കാളിയാണ് ഇപ്പോൾ കർഷകർ റോഡരികിൽ തള്ളുന്നത്. വ്യാഴാഴ്ച നന്ദ്യാൽ ജില്ലയിലെ പ്യാപ്പിലി മാർക്കറ്റിൽ കിലോയ്ക്ക് മൂന്ന് രൂപയായി. ഇത്രയും കുറഞ്ഞ വിലയ്ക്ക് തക്കാളി വിറ്റാൽ കൂലിയും യാത്രാക്കൂലിയും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ കർഷകർ അവ ഗ്രാമങ്ങളിലെ റോഡുകളിലും തുറസ്സായ സ്ഥലങ്ങളിലും ഉപേക്ഷിച്ചു. നൂറുകണക്കിന് ടൺ തക്കാളിയാണ് കർഷകർ ധോൻ ദേശീയപാതയ്ക്ക് സമീപം എറിഞ്ഞത്. കന്നുകാലികൾ തക്കാളി കൂമ്പാരം തിന്നുകയാണ്. കനത്ത മഴയെ തുടർന്ന് ഉൽപ്പാദനം വർധിക്കുകയും തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുത്തനെ ഇടിയുകയും ചെയ്തു. ചിറ്റൂർ ജില്ലയിലെ മദനപ്പള്ളി മാർക്കറ്റിലും വില ഇടിഞ്ഞിട്ടുണ്ട്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തക്കാളിയുടെ വിലയിൽ റെക്കോർഡ്…

Read More

ബാഗേജിൽ 72 പാമ്പുകളും 6 കപ്പൂച്ചിൻ കുരങ്ങുകളും; വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 78 മൃഗങ്ങളെ

 ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്  55 പെരുമ്പാമ്പുകൾ, 17 രാജവെമ്പാലകൾ, ആറ് കപ്പുച്ചിൻ കുരങ്ങുകൾ എന്നിവയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.പെരുമ്പാമ്പുകളും മൂർഖൻ പാമ്പുകളും ജീവനോടെയാണ് കണ്ടെടുത്തത്.  കുരങ്ങുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10.30ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ബാങ്കോക്കിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിലാണ് (ഫ്ലൈറ്റ് നമ്പർ എഫ്ഡി 137) മൃഗങ്ങളെ ബാഗേജിൽ നിറച്ചതെന്ന് ബെംഗളൂരു കസ്റ്റംസിന്‍റെ പ്രസ്താവനയിൽ പറയുന്നു. ബാങ്കോക്കിൽ നിന്ന് രാത്രി 10.30ന് എഫ്ഡി 137 എയർ ഏഷ്യ വിമാനത്തിൽ എത്തിയ ബാഗേജിൽ 55 ബോൾ പെരുമ്പാമ്പുകളും 17 രാജവെമ്പാലകളും ഉൾപ്പെടുന്ന 78 മൃഗങ്ങൾ ഉണ്ടായിരുന്നു. 78 മൃഗങ്ങളും വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരമുള്ള ഷെഡ്യൂൾ മൃഗങ്ങളാണ്. 1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരമാണ് മൃഗങ്ങളെ പിടികൂടിയത്. ജീവനുള്ള മൃഗങ്ങളെ ഉത്ഭവ രാജ്യത്തേക്ക് നാടുകടത്തുകയും ചത്ത മൃഗങ്ങളെ ശരിയായ…

Read More

അടിച്ചു പൂസായി ലോറിയോടിക്കാന്‍ ശ്രമം ! ഡ്രൈവിംഗ് സീറ്റിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ‘ദാ കിടക്കുന്നു താഴെ’

പാലക്കാട് കല്ലടിക്കോട് മദ്യപിച്ച് ലക്കുകെട്ട് ലോറിയോടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ജംഗ്ഷന് സമീപം വാഹനം നിര്‍ത്തിയ ഡ്രൈവര്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സമനില തെറ്റി താഴെ വീഴുകയുമായിരുന്നു. അമിതമായി മദ്യപിച്ച ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിടെ താഴെവീഴുന്ന ദൃശ്യങ്ങളും നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

ചൈനയിലെ വന്‍മതില്‍ പൊളിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍ ! സംഭവം നടന്നത് ഓഗസ്റ്റ് 24ന്

ചൈനയിലെ വന്‍മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചുനീക്കിയത്. 38 കാരിയും 55കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. വഴി എളുപ്പമാക്കുന്നതിനായാണ് ഇവര്‍ വന്‍മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതെന്നാണ് വിവരം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വന്‍മതിലിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24നായിരുന്നു സംഭവം. മിംഗ് രാജവംശത്തിന്റെ കാലഘട്ട(1368-1644)ത്തിലാണ് വന്‍മതില്‍ നിര്‍മിതമായത്. 32-ാം നമ്പര്‍ മതില്‍. 1987 മുതല്‍ വന്‍മതില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിസി 220ലാണ് വന്‍മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങിന്റെ കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. 21,196 കിലോമീറ്റര്‍ നീളം വരുന്ന വന്‍മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരികയാണ്. വന്‍മതില്‍ ടൂറിസത്തില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും…

Read More