ബിന്‍ലാദനെ കൊലപ്പെടുത്തിയ യുഎസ് നാവികന്‍ ടെക്‌സസില്‍ അറസ്റ്റില്‍ !

ഒസാമ ബിന്‍ ലാദനെ വെടിവച്ചു കൊന്ന യുഎസ് നാവിക സേനാംഗം റോബര്‍ട്ട് ജെ ഒ’നീല്‍ യുഎസിലെ ടെക്സസില്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചു, അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു, തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റം. അറസ്റ്റിനു പിന്നാലെ 3,500 ഡോളറിന്റെ ബോണ്ടില്‍ വിട്ടയച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2010ല്‍ മുന്‍ അല്‍-ഖ്വയ്ദ നേതാവായ ബിന്‍ ലാദനെ കൊലപ്പെടുത്തിയ വെടിവയ്പ്പ് താനാണ് നടത്തിയതെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനികോദ്യോഗസ്ഥനാണ് റോബര്‍ട്ട് ജെ ഒ’നീല്‍. ലാദനെ വധിച്ച യുഎസ് സൈനിക ദൗത്യമായ ‘ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറി”ല്‍ തനിക്ക് പ്രത്യേക പങ്കുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഒ’നീലിനെ 2016ല്‍ മൊണ്ടാനയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് പ്രോസിക്യൂട്ടര്‍മാര്‍ തള്ളി.

Read More

ഇതൊരു അടിപൊടി ഓഫറല്ലെ! 199 രൂപയ്ക്ക് കഴിക്കാം അണ്‍ലിമിറ്റഡ് താലി; ഒറ്റ നിബന്ധന മാത്രം…

സാധനങ്ങളുടെ വിലക്കയറ്റം ഉയരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന്‍റെ വിലയും കുത്തനെ ഉയരുകയാണ്. ഇങ്ങനെയുള്ളപ്പോൾ തെരുവിലെ ചെറുകിട ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ചെറിയ തുകയ്ക്ക് വയറും മനസും നിറയെ രുചികരമായ ഭക്ഷണം കഴിക്കാമെന്നത് തന്നെയാണ് ഇത്തരം കടകളുടെ പ്രത്യേകതയും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഫരീദാബാദില്‍ നിന്നുള്ള ഒരു തെരുവിലെ ഭക്ഷണ കച്ചവടക്കാരന്‍ തന്‍റെ കടയില്‍ വിശന്നെത്തുന്നവര്‍ക്ക് വെറും 199 രൂപയ്ക്ക് നല്‍കുന്നത് അണ്‍ലിമിറ്റഡ് വെജ് താലിയാണ്. ഫരീദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് ഔട്ട്‌ലെറ്റിലാണ് ഈ കട. എന്നാല്‍ 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് താലി തരുമ്പോള്‍ ഒരു വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. താലി പങ്കിട്ട് കഴിക്കാതെ ഒറ്റക്ക് അവിടെ ഇരുന്ന് തന്നെ കഴിക്കണമെന്നതാണ് വ്യവസ്ഥ. ഈ അപൂർവ ഓഫറിനെക്കുറിച്ചുള്ള വീഡിയോ പ്രശസ്ത ഫുഡ് ബ്ലോഗര്‍ ഫുഡി വിശാല്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചു.…

Read More

വന്നത് കൈയും വീശി, പോയത് തൂത്തുവാരി; ഹോട്ടലില്‍ താമസത്തിനായെത്തിയ ദമ്പതികള്‍ മുറി ഒഴിഞ്ഞത് അവിടുത്തെ സകലസാധനങ്ങളുമായി

താമസത്തിനായി ഹോട്ടലിലെത്തിയ ദമ്പതികള്‍ മുറി ഒഴിഞ്ഞപ്പോള്‍ മോഷ്ടിച്ചത് ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍. വെയില്‍സിലാണ് സംഭവം. പെംബ്രോക്ക് ഡോക്കിലെ ഡോള്‍ഫിന്‍ ഹോട്ടലില്‍ നിന്നാണ് 200പൗണ്ടിന്‍റെ സാധനങ്ങള്‍ മോഷണം പോയത്. ഇലക്ട്രിക് ഫാന്‍, അഡംബര ടവലുകള്‍, രണ്ട് വിളക്കുകള്‍, കാപ്പി കണ്ടെയ്‌നര്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഹോട്ടലുടമ പറയുന്നതനുസരിച്ച് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ദമ്പതികള്‍ വളരെ അടുപ്പത്തോടെയാണ് പെരുമാറിയത്. എന്നാല്‍ അവരുടെ കൈവശം താമസിക്കുമ്പോള്‍ ഉപയോഗിക്കാനാവശ്യമായ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ ഉണ്ടായിരുന്നില്ല. നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടും വാങ്ങിവയ്ക്കുന്നതിന് 200 പൗണ്ട് ചിലവാകും. എന്നാല്‍ അത് വരെ മുറി വാടകയ്ക്ക് നല്‍കാന്‍ സാധിക്കുകയില്ലെന്നും ഹോട്ടലുടമ പറഞ്ഞു. ദമ്പതികള്‍ പോയതിന് ശേഷം അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ നല്‍കിയ നമ്പറില്‍ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്‌തെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലായിരുന്നു. കുളിമുറിയിലെ ഷാംപൂവും സോപ്പും ഒഴിച്ച് അവരെല്ലാം കൊണ്ടുപോയെന്നാണ് വീട്ടുടമ…

Read More

അമ്മത്തൊട്ടിലിലെ കണ്‍മണിക്ക് പേര് പ്രഗ്യാൻ ചന്ദ്ര

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുദിവസം പ്രായമുള്ള ആണ്‍കുട്ടിക്ക് പ്രഗ്യാൻ ചന്ദ്ര എന്നു പേരിട്ടു. ചന്ദ്രയാൻ ദൗത്യത്തിന്‍റെ ഓർമയും ചെസ് താരം പ്രഗ്നാന്ദയോടുള്ള ആദരവിന്‍റെയും സൂചകമായാണ് കുഞ്ഞിന് പ്രഗ്യാൻ ചന്ദ്ര എന്നു പേരു നൽകിയതെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് അമ്മത്തൊട്ടിലിൽ കുട്ടിയെ കണ്ടെത്തിയത്. അരുമക്കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി…

Read More

അങ്ങ് ചൈനയിൽ മാത്രമല്ല, ഇങ്ങ് ഇടുക്കിയും..!  വാഗമണ്ണിലെ ഗ്ലാസ് പാലം ഓണത്തിനു തുറക്കും; ടൂറിസറ്റുകൾക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് ടൂറിസം കൗൺസിൽ

  ടി.പി. സന്തോഷ്‌കുമാര്‍ തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും വലിയ കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങി. വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായി മാറുന്ന ഗ്ലാസ് ബ്രിഡ്ജ് ഓണത്തോടനുബന്ധിച്ച് തുറന്നു നല്‍കാനാണ് തീരുമാനം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസായിരിക്കും ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുക. ഇതോടെ വിദേശ രാജ്യങ്ങളിലും മറ്റുമുള്ള കാന്‍ഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജില്‍ നിന്നുള്ള സാഹസിക കാഴ്ചകള്‍ ഇനി കേരളത്തിലും ആസ്വദിക്കാനാകും. മൂന്നു കോടി മുതല്‍മുടക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കുന്നത്. ഇതുള്‍പ്പെടെ ആറുകോടിയുടെ വിവിധ സാഹസിക റൈഡുകളാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത് ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍ എന്നിവയും ഉടന്‍ സജ്ജമാകും. സ്വകാര്യ കമ്പനിയായ ഭാരത് മാത് വെഞ്ചേഴ്‌സിന്‍റെ മുതല്‍മുടക്കില്‍…

Read More

സ്‌നേഹത്തിന്‍റെ രുചി; ജോലിക്ക് പോകാനൊരുങ്ങുന്ന മകള്‍ക്ക് ഭക്ഷണം വാരി നല്‍കുന്ന അച്ഛന്‍, വൈറലായി വീഡിയോ

വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം നമ്മുടെ വികാരമാണ്. മാതാപിതാക്കള്‍ സ്വന്തം കൈകൊണ്ട് പാകം ചെയ്ത് തരുന്നത് എത്ര ചെറിയ വിഭവം തന്നെയായാലും അതിനൊരു പ്രത്യേക രുചി തന്നെയാണ്. കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ പലതരത്തിലുള്ള സൂത്രപ്പണികള്‍ കാണിച്ചാണ് കുട്ടികളെക്കൊണ്ട് ഭക്ഷണം നൽകുന്നത്. അത്തരത്തിലുള്ള ഓര്‍മകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോലിയ്ക്ക് പോകാനായി ഒരുങ്ങുന്ന മകള്‍ക്ക് തിരക്ക് കാരണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ അച്ഛന്‍  ഭക്ഷണം വാരി കൊടുക്കുകയാണ്. വീഡിയോ തുടങ്ങുമ്പോള്‍ പെണ്‍കുട്ടി മേക്കപ്പ് ഇടുകയാണ്. അവളുടെ അടുത്ത് തന്നെ അച്ഛന്‍ പ്ലേറ്റുമായി നില്‍ക്കുന്നതും കാണാം. തിരക്കിട്ട് മേക്കപ്പിടുന്ന മകള്‍ക്ക് അച്ഛന്‍ ഭക്ഷണം വാരി കൊടുക്കുകയാണ്. തന്‍റെ അച്ഛനെ താന്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

ആവശ്യത്തിന് കുടിച്ചോളൂ… ദാഹിച്ച് വലഞ്ഞ നായയ്ക്ക് സഹായ ഹസ്തവുമായൊരു സ്ത്രീ

സമൂഹ മാധ്യമങ്ങളില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ തുറന്നുകാണിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുള്ളതാണ്. എന്നാല്‍ അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ദാഹിച്ച് വലഞ്ഞിരിക്കുന്ന നായ വെള്ളത്തിനായി തെരുവിലെ ഒരു പൈപ്പിന്‍റെ അരികിലെത്തി. എന്നാല്‍ പൈപ്പ് അടഞ്ഞിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു വഴിയാത്രക്കാരി വെള്ളം കുടിക്കാന്‍ വിഷമിക്കുന്ന നായയെ കാണുന്നത്. ഉടന്‍ തന്നെ നായയ്ക്ക് വെള്ളം കുടിക്കാനായി അവര്‍ പെപ്പ് തുറന്നു കൊടുക്കുത്തു. ആദ്യം നായ പുറകിലേക്ക് സംശയത്തോടെ മാറി നിന്നെങ്കിലും പിന്നീട് വെള്ളം കുടിക്കാനായി പൈപ്പിന്‍റെ അരികിലേക്കെത്തി. ഇത് ഒരു ചെറിയ സഹായമായി കാണുന്നവര്‍ക്ക് തോന്നും. എന്നാല്‍ ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ വെള്ളം കൊടുക്കുക എന്നത് അത്ര നിസാര കാര്യമല്ല. അക്രമസംഭവങ്ങളുടെ വീഡിയോകള്‍ കൂടുതലായി വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. നിരവധിപേരാണ് ഈ സ്ത്രീയെ അഭിനന്ദിച്ചെത്തിയത്.

Read More

മീൻ പിടിക്കാനായി പോയ യുവാവിനെ പിടിച്ച് മീൻ; കഴുത്തിൽ നിന്ന് പിടിവിടീച്ചത് ആശുപത്രിയിലെത്തിച്ചത്

മീന്‍ പിടിത്തത്തിനായി പോകുമ്പോള്‍ പലതരത്തിലുള്ള അപകടങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. ഭീമന്‍ മീനുകളുടെ ഇടയിലൂടെയാണ് മീന്‍ പിടിക്കാനായി പോകുന്നത്. എന്നാല്‍ പേടിച്ച് വിറച്ച് ഇരുന്നാല്‍ മീനിനെ കിട്ടില്ലല്ലോ. അങ്ങനെ മീന്‍ പിടിക്കാനായി പോയ യുവാവിനെ ആക്രമിച്ചിരിക്കുന്നത് ഒരു ചെറിയ മീനാണ്. ഇന്തോനേഷ്യയിലെ ഒരു യുവാവിനെയാണ് മീന്‍ അക്രമിച്ചത്. ഇയാളുടെ കഴുത്തിലാണ് കാഴ്ചയില്‍ ചെറുതായ കുഴലമീന്‍ തറഞ്ഞു കയറിയത്. പെട്ടെന്ന് തന്നെ ബോട്ട് തീരത്തെത്തിച്ച് ആശുപത്രിയിലേക്ക് എത്തിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമായതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. രാത്രിയില്‍ കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. പെട്ടെന്ന് മീന്‍ ഇയാളുടെ കഴുത്തിലേക്ക് തുറഞ്ഞു കയറുകയും പിന്നാലെ അയാള്‍ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. കഴുത്തില്‍ നിന്നും മീനിനെ എടുത്ത് മാറ്റാന്‍ ശ്രമിച്ചാല്‍ രക്തം വാര്‍ന്നുപോകുമെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഇവര്‍ മീനുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. നീണ്ട ഒരു മണിക്കൂര്‍ സര്‍ജറിയിലൂടെയാണ് കഴുത്തില്‍ നിന്ന് മീനിനെ എടുത്ത് മാറ്റിയത്.  

Read More

സിങ്കപ്പെണ്ണേ… എന്നാലും എന്തൊരു ധൈര്യമാ ഇത്; മച്ചിൽ കയറിയ കൂറ്റൻ പാമ്പുകളെ പിടിക്കുന്ന യുവതി

കാൻബറ: വീടിനുള്ളില്‍ ഒരു പാമ്പിനെ കണ്ടാല്‍ എന്തു ചെയ്യും? ഇറങ്ങി ഓടുകയായിരിക്കും ഭൂരിഭാഗവും ചെയ്യുക. എന്നാല്‍, ഓസ്ട്രേലിയക്കാരിയായ ഒരു യുവതി വീടിനുള്ളിൽ കയറിയ രണ്ടു കൂറ്റൻ പാന്പുകളെ കൈകാര്യംചെയ്യുന്നതു കണ്ടാൽ അന്ധാളിച്ചു പോകും. Insane Reality Leaks എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇതിന്‍റെ വീഡിയോ പങ്കുവച്ചത്. ഒരു മേശപ്പുറത്തു കയറിനിന്നു വീടിന്‍റെ മച്ചിലേക്കു തുറക്കുന്ന ദ്വാരത്തിലൂടെ യുവതി വടികൊണ്ട് കുത്തുന്ന കാഴ്ചയില്‍നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഒരു പാമ്പിന്‍റെ ഭാഗങ്ങൾ പുറത്തേക്കു വരുന്നു. അതിന്‍റെ തലയില്‍ പിടിക്കുന്നതോടെ പാമ്പ് യുവതിയെ കൈയിൽ ചുറ്റുന്നു. അതിനിടെ അതിനേക്കാള്‍ വലിയൊരു പാമ്പിന്‍റെ വാല് പുറത്ത് കാണുന്നു. ആദ്യം പുറത്തുവന്ന പാമ്പിനെ വലം കൈയില്‍ പിടിച്ച് ഇടംകൈകൊണ്ട് രണ്ടാമത്തെ പാമ്പിനെയും പിടികൂടുന്നു. കൂറ്റന്‍ പാമ്പുകളെ വെറും കൈയുപയോഗിച്ച് യുവതി പിടിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണു വൈറലായത്. എട്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍…

Read More

കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ കയറിയ യുവാവിന്റെ അഭ്യാസം ! ഒടുവില്‍ ഷോക്കേറ്റ് നിലത്ത്

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ കയറിയ കാമുകന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിനൊടുവില്‍ കാമുകിയെ പേടിപ്പിക്കാനായാണ് യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയത്. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. കെഎസ്ഇബിയുടെ ജീപ്പില്‍ തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.

Read More