നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടന് ദിലീപിനെതിരേ പലരും രംഗത്തു വന്നിരുന്നു. എന്നാല്‍ ചിലര്‍ കേസിന്റെ തുടക്കം മുതല്‍തന്നെ ദിലീപിന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. അത്തരത്തിലൊരാളാണ് സംവിധായകന് ശാന്തിവിള ദിനേശ്. ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്ന് ദിലീപിനെ കാണാനും സെല്‍ഫിയെടുക്കാനും നിരവധി ആളുകള്‍ തടിച്ചു കൂടിയെന്നു പറയുകയാണ് ശാന്തിവിള ദിനേശ് ഇപ്പോള്‍. ദിലീപ് പീഡനവീരന് അല്ലെന്നും അയാള്‍ക്ക് സത്യ സന്ധമായ ഒരു ജീവിതമുണ്ടെന്നും അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസില്‍ കുടുക്കിയതെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ… ദിലീപ് അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുക ആണ്. തമന്ന ആണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ സുരേഷ് ഗോപി ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്. അപ്പോള്‍ വലിയ പടം ആയിരിക്കുമല്ലോ. അന്തി…
Read MoreCategory: Today’S Special
ജീവിതത്തെ മാറ്റിമറിച്ച നിമിഷം; തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ഹൃദയ വേദനയെക്കുറിച്ച് കനിഹ തുറന്നു പറയുന്നു
പഴശിരാജ, ഭാഗ്യദേവത, ദ്രോണ, അടുത്തകാലത്തിറങ്ങിയ ബ്രോ ഡാഡി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. ഇപ്പോഴിതാ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് കനിഹ. പ്രസവ ശേഷം മകനെ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നതിനെക്കുറിച്ചാണ് കനിഹ ഒരഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. കനിഹയുടെ വാക്കുകൾ ഇങ്ങനെ… ഋഷി എന്നാണ് മകന്റെ പേര്. അവന് 11 വയസാവുന്നു. കല്യാണം കഴിഞ്ഞ് ഞാൻ യുഎസിലേക്ക് പോയിരുന്നു. അവൻ ജനിച്ചത് യുഎസിലാണ്. 2010 ലാണ് ഞാൻ ഗർഭിണി ആവുന്നത്. ഗർഭകാലം എല്ലാവരുടെയും പോലെ തന്നെയായിരുന്നു. സ്കാനിംഗിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പെയിൻ വന്നു. ആശുപത്രിയിലേക്ക് പോയി. പക്ഷെ പ്രസവിച്ച ശേഷം കുഞ്ഞിനെ എന്നെ കാണിച്ചില്ല. എന്തെങ്കിലും ചെറിയ കാര്യത്താലായിരിക്കും എന്ന് കരുതി. 6.30 നായിരുന്നു പ്രസവം. ശേഷം രാത്രി ഒരു ഡോക്ടർ വന്നു. ഒരു പേപ്പറിൽ അദ്ദേഹം ഹൃദയം വരച്ചു. ക്ഷമിക്കണം…
Read More106ലും ദീപിക വായന ഹരമാക്കിയിരുന്ന പാലയ്ക്കല്‍ ഏലിക്കുട്ടിയമ്മ യാത്രയായി; കണ്ണടയില്ലാതെ ഉച്ചത്തില്‍ പത്രംവായിക്കുന്ന മുത്തശി ഇളംതലമുറയ്ക്ക് ഒരു പാഠമാണ്…
കുറവിലങ്ങാട്: ഭക്ഷണം വേണമെങ്കില്‍ വേണ്ടെന്നുവയ്ക്കാം. പക്ഷേ, ദീപിക രാവിലെ വായിക്കണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വര്‍ഷങ്ങളായ പതിവാണ്. പാലയ്ക്കല്‍ തറവാട്ടിലെ വീട്ടിലിരുന്ന് 105 പിന്നിട്ട ഏലിക്കുട്ടിയമ്മ മാസങ്ങള്‍ക്ക് മുൻപ് പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിന്റെ അവസാനനാളുകളില്വരെ ദീപിക വായന ശ്വാസവായുപോലെ കാത്തുസൂക്ഷിച്ചിരുന്ന ഏലിക്കുട്ടിയമ്മ ഇന്നലെ നിത്യയാത്രയായി. കേവലം പത്രവായനിയില് മാത്രം ഒതുങ്ങുന്നതല്ല പാലയ്ക്കല്‍ കുടുംബത്തിന്റെ ദീപിക ബന്ധം. മക്കളിലൊരാള്‍ ദീപിക ഏജന്റായി നാട്ടില്‍ സജീവസാന്നിധ്യമാണ്. ഏലിക്കുട്ടിയമ്മയുടെ പേരക്കുട്ടികളിലും ഈ ദൃഢബന്ധം ശക്തമാണ്. മരുമക്കളിലൊരാള്‍ മരണംവരെ പതിറ്റാണ്ടുകളോളം ദീപികയുടെ ഏജന്‍സിയിലൂടെ വാര്‍ത്താവിതരണ രംഗത്ത് നാട്ടിലെ പ്രധാന മുഖമായിരുന്നു. വീട്ടില്‍ മറ്റ് പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും ദീപിക വായിക്കുന്നതില്‍ അമ്മയ്ക്ക് വലിയ ആവേശമായിരുന്നുവെന്ന് മക്കളും പേരക്കുട്ടികളും ഓര്‍മിക്കുന്നു. പത്രവായന സ്ഥിരമാക്കിയിരുന്നതിനാല് ആനുകാലിക സംഭവവികാസങ്ങളെല്ലാം ഈ അമ്മയ്ക്ക് വ്യക്തമായിരുന്നു. കണ്ണടയില്ലാതെ ഉച്ചത്തില്‍ പത്രംവായിക്കുന്ന മുത്തശി ഇളംതലമുറയ്ക്കും വലിയ ആവേശമായിരുന്നു. കരിമരുന്ന് കലാപ്രകടനത്തിലൂടെ ശ്രദ്ധനേടിയിട്ടുള്ള പാലക്കീല്‍…
Read Moreഹനുമാനായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു ! കലാകാരന് അരങ്ങില്‍ യാത്രാമൊഴി;വീഡിയോ കാണാം…
ഹനുമാന് വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ അരങ്ങില്‍ കുഴഞ്ഞു വീണ് നടന് അന്ത്യം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്. ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന് വേഷത്തില്‍ കലാകാരന്റെ പ്രകടനം. ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല. എന്നാല്‍ പിന്നീട് സംഭവം പന്തിയല്ലെന്ന് ചിലര്‍ക്ക് തോന്നി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Read Moreഅമ്മ വിളമ്പിയ ഓണരുചി..! ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തനുടുപ്പും നിക്കറും അച്ഛൻ വാങ്ങിത്തരുമെന്ന സന്തോഷദിനം; മനസ് തുറന്ന് ഇന്ദ്രൻസ്…
ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമായ വീടിന്റെ തിണ്ണയിൽ ഞങ്ങൾ ഏഴു സഹോദരങ്ങൾ നിരയായിരുന്നാണ് തൂശനിലയിൽ ഉണ്ണുക. അച്ഛൻ തിരുവോണനാളിൽ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ണാനിരിക്കൂ. പാവം അച്ഛൻ കൂലിപ്പണിക്കുപോയില്ലെങ്കിൽ ഓണത്തിനെന്നല്ല, ഒരു നേരംപോലും ഉണ്ണാൻ വകയുണ്ടാകില്ല. അന്നും ഇന്നും ഞാൻ തനി വെജിറ്റേറിയനാണ്. അരിയാഹാരം മാത്രം കഴിക്കുന്ന മലയാളി എന്നു പറയാം. ഓണവിഭവങ്ങളിൽ ഏറ്റവും ഇഷ്ടം പരിപ്പും പപ്പടവുമാണ്. ചോറിനു മുകളിൽ മറയിടുംപോലെ പരിപ്പുകറി നിരത്തിയൊഴിക്കും. അതിൽ ഒന്നുരണ്ടു പപ്പടം പൊടിച്ചിളക്കി അവിയലും തീയലും അച്ചാറും തൊട്ട് കഴിക്കും. ഉണ്ടുതീരും വരെ ഇടയ്ക്കിടെ കടിക്കാൻ ഇടതുകൈയിൽ ഒരു പപ്പടം കരുതലായുണ്ടാകും. എല്ലാത്തരം പായസവും ഇഷ്ടമാണ്. സേമിയ പായസം കിട്ടിയാൽ ഒന്നല്ല, രണ്ടു ഗ്ലാസ് കുടിക്കും. ബാല്യത്തിലെ ഓണക്കാലത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. അച്ഛൻ കൊച്ചുവേലു. അമ്മ ഗോമതി. മൂന്നാണും നാലു…
Read Moreകൃതി സനോണും പ്രഭാസും പ്രണയത്തിൽ? കൃതിയുടെ ആദ്യ റിംഗില്‍ തന്നെ പ്രഭാസ് ഫോണ്‍ എടുക്കുന്നു; വൈറലാകുന്ന ഫോൺ വിളിയുടെ പിന്നിലെ കഥയിങ്ങനെ..
താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ ബോളിവുഡിലെ മിന്നും താരമായി മാറിയ നടിയാണ് കൃതി സനണ്‍. ഭാവിയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായാണ് കൃതിയെ സിനിമാ ലോകം ഉറ്റുനോക്കുന്നത്. തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതിയുടെ ആദ്യത്തെ സിനിമ 2 നെനൊക്കണ്ടിനെയായിരുന്നു. മഹേഷ് ബാബുവായിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് ഹീറോപന്തിയിലൂടെ താരം ബോളിവുഡിലെത്തുകയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് കൃതി. പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷിലൂടെയാണ് കൃതിയുടെ തിരിച്ചുവരവ്. ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം കൃതി സനോണ്‍ കോഫി വിത്ത് കരണിലെത്തുന്നത്. ഷോയുടെ ഭാഗമായി തങ്ങളുടെ സിനിമാ ലോകത്തുനിന്നുമുള്ള സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്ന റൗണ്ടില്‍ കൃതി ഫോണ്‍ ചെയ്തത് പ്രഭാസിനെയായിരുന്നു. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രഭാസിനേയും കൃതിയെയും ബെസ്റ്റ് ജോഡിയാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍. കൃതിയുടെ ആദ്യ റിംഗില്‍…
Read Moreജോലി ഒഴിവാക്കി ആഘോഷം സമ്മതിക്കാഞ്ഞതില്‍ പ്രതിഷേധം ! ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞു…
ജോലി ഒഴിവാക്കി ഓണ്ം ആഘോഷിക്കാന്‍ അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് തൊഴിലാളികള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഇതിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഒരുനേരത്തെ ആഹാരമില്ലാതെ നിരവധി ആളുകള്‍ ഈ ലോകത്ത് പട്ടിണി കിടക്കുമ്പോഴാണ് ഈ ധിക്കാരം എന്നാണ് പലരും പറയുന്നത്. കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു…
Read Moreഓണാഘോഷത്തിലെ സഹനക്കണ്ണീരിന്റെ കഥ പറയുന്ന ഹ്രസ്വചിത്രം യുട്യൂബിൽ ഹിറ്റ്; സംവിധായകൻ ഓണക്കച്ചവടത്തിരക്കിൽ
സ്വന്തം ലേഖകൻ തൃശൂർ: ഒാണാഘോഷത്തിലെ സഹനക്കണ്ണീരിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം യുട്യൂബിൽ ഹിറ്റാണെങ്കിലും സംവിധായകൻ തെരുവിൽ ഒാണക്കച്ചവടത്തിന്റെ തിരക്കിലാണ്. മുനിസിപ്പൽ ഓഫീസ് റോഡിൽ ഇലക്ട്രോണിക്സ് ഉപകരണ വില്പന നടത്തുന്ന ഗിരി തൃശൂർ സ്ക്രിപ്റ്റും സംവിധാനവും ചെയ്ത “മൂന്നാം ഒാണം’ ആണ് വൈറലായിരിക്കുന്നത്. ഓണവിഭവങ്ങളൊരുക്കുന്ന തിരക്കിൽ അടുക്കളയിൽ ഒറ്റപ്പെട്ടുപോകുന്ന വീട്ടമ്മമാരുടെ സഹനക്കണ്ണീർ ഒാർമിപ്പിക്കുന്നതാണ് മൂന്നാം ഒാണം. ഇൗ ഒാണക്കാലത്താണ് ഹ്രസ്വചിത്രം യുട്യൂബിൽ റിലീസ് ചെയ്തത്. തിരുവോണ ദിവസം രാവിലെ മുതലാണ് ചിത്രം ആരംഭിക്കുന്നത്. അന്നേദിവസം അതിരാവിലെതന്നെ വീട്ടുപണികളിൽ മുഴുകുന്ന വീട്ടമ്മയാണ് കേന്ദ്ര കഥാപാത്രം. അവരുടെ പിറന്നാളും തിരുവോണ ദിവസമാണെങ്കിലും ആരും അത് ഒാർമിക്കുന്നില്ല. അടുക്കളപ്പണികളിൽ ഏർപ്പെട്ട അമ്മയുടെ ബുദ്ധിമുട്ടുകൾ അച്ഛൻ മനസിലാക്കുന്നുണ്ടെങ്കിലും അദ്ദേഹവും സഹായത്തിനെത്തുന്നില്ല. മിക്കവാറും വീടുക ളിലെയും സഹനനൊന്പരങ്ങൾ വരച്ചുകാട്ടുന്നതാണ് ഒാരോ ദൃശ്യങ്ങളും.ചിത്രത്തിലുടനീളം മാവേലി നാടുവാണീടും കാലം എന്നു തുടങ്ങുന്ന പ്രശസ്തഗാനം പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിരിക്കുന്നു. ജിജെ…
Read Moreആരാ ഡ്യൂപ്ലിക്കേറ്റ്..? അഴകിലും അളവിലും തന്റെ തന്നെ രൂപം മുന്നിൽ; അതിശയിച്ച് ഗിന്നസ് പക്രു; തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കാഴ്ചക്കാരും
കോട്ടയം: അഴകിലും അളവിലും തന്റെ തന്നെ രൂപം മുന്നിൽ നിൽക്കുന്നത് കണ്ട് ചലച്ചിത്ര താരം ഗിന്നസ് പക്രു ഒന്ന് അതിശയിച്ചു. ആശ്ചര്യവും ആദ്ഭുതവും നിറഞ്ഞ് മെല്ലെ തന്റെ പ്രതിരൂപത്തിൽ ഒന്നു തൊട്ടു നോക്കി. തന്റെ മെഴുകു രൂപമായിരുന്നു എന്ന് അപ്പോഴാണ് ഗിന്നസ് പക്രുവിനും മനസിനെ വിശ്വസിപ്പിക്കാനായത്. ഇന്നലെ കോട്ടയം പ്രസ് ക്ലബിൽ മെഴുകിൽ തീർത്ത സ്വന്തം പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു ഗിന്നസ് പക്രു. കുന്പനാട് സ്വദേശിയായ ഹരികുമാർ കുന്പനാടാണ് ചേർന്നുനിന്നാൽ വേർതിരിച്ചെടുക്കാൻ കഴിയാത്തവിധത്തിലുള്ള ഗിന്നസ് പക്രുവിന്റെ മെഴുകു പ്രതിമ നിർമിച്ചത്. ഒരേ വേഷവിധാനത്തിൽ ഗിന്നസ് പക്രുവും മെഴുകു പ്രതിമയും നിന്നതോടെ അതിൽ ഏതാണ് പ്രതിമയെന്നും ഏതാണ് ശരിക്കും ഗിന്നസ് പക്രുവെന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കാഴ്ചക്കാരും. തന്റെ പ്രതിമയുണ്ടാക്കുന്നതിന് വീട്ടിലെത്തി ഹരി അളവ് എടുത്തുകൊണ്ടുപോകുന്പോൾ ഇത്രയും സാമ്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഞാൻ ആയതുകൊണ്ടു പല…
Read Moreലൈംഗിക ദാരിദ്ര്യം മുതലെടുക്കുന്ന ഹണിട്രാപ്പുകാര്‍! വല്ലോന്റേയും കീശയിലെ കാശുകൊണ്ട് ജീവിക്കാന്‍ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങള്; ഡോക്ടര്‍ അനൂജ ജോസഫിന്റെ കുറിപ്പ് വൈറല്‍
കാലാകാലങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലൊ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത. എന്നാല്‍ പല കാരണങ്ങളാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹം മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചു വരുന്നത്. തത്ഫലമായി പലരും മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ മുതലെടുക്കാറുണ്ട്. അത്തരം മുതലെടുപ്പുകളുടെ പുതിയ രൂപമാണല്ലോ തേന്‍കെണി എന്ന ഹണിട്രാപ്പ്. അടുത്തിടയില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ ഉള്‍പ്പെടുന്ന ഒരു സംഘം പാലക്കാടുള്ള ഒരു വ്യാപാരിയെ ഇതില്‍പ്പെടുത്താന്‍ ശ്രമിച്ച് പോലീസ് പിടിയിലായതാണ് ഹണിട്രാപ്പിലെ അവസാന സംഭവം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളികളെ ബോധവത്ക്കരിക്കുകയാണ് ഡോക്ടര്‍ അനൂജ ജോസഫ്. ഇത്തരം തേന്‍കെണി മാഫിയകള്‍ സംസ്ഥാനത്ത് സജീവമാണെന്ന് അവര്‍ കുറിച്ചിരിക്കുന്നു. അതിനാല്‍ത്തന്നെ ജനങ്ങള്‍ ഇതില്‍ ശ്രദ്ധ ചെലുത്തണമെന്നും തെറ്റുകാരെ നിയമത്തിന് മുന്നിലേക്കെത്തിക്കാണമെന്നും അനൂജ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി…
Read More