കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്കായി യുകെയിലെത്തിയ രണ്ട് പാക്ക് കായികതാരങ്ങള്‍ മുങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചതിനു പിന്നാലെയാണ് രണ്ടു താരങ്ങളെ കാണാനില്ലെന്ന് പാക്കിസ്ഥാന് കായിക വിഭാഗം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ബോക്സിങ് താരങ്ങളായ സുലൈമാന്‍ ബലൂച്ച്, നസീറുല്ലാ ഖാന് എന്നിവരെയാണു ടീം ഇംഗ്ലണ്ടില്‍നിന്നു പുറപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പു കാണാതായത്. തിങ്കളാഴ്ചയാണു കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചത്. ബോക്സിങ് ടീമിനൊപ്പമെത്തിയ ഉദ്യോഗസ്ഥരുടെ കൈവശം ഇവരുടെ യാത്രാ രേഖകളും പാസ്പോര്‍ട്ടുകളുമുണ്ടെന്ന് പാക്കിസ്ഥാന് ബോക്്സിങ് ഫെഡറേഷന് സെക്രട്ടറി നസീര്‍ താങ് പ്രതികരിച്ചു. യുകെയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷനെ, ടീം മാനേജ്മെന്റ് താരങ്ങളെ കാണാതായ വിവരം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍നിന്നെത്തിയ എല്ലാ താരങ്ങളുടെയും രേഖകള്‍ പാക്ക് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിച്ചിരുന്നു. താരങ്ങളുടെ തിരോധാനം അന്വേഷിക്കാന്‍ പാക്കിസ്ഥാന് ഒളിംപിക് അസോസിയേഷന് നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ പാക്കിസ്ഥാന് മെഡലൊന്നും ലഭിച്ചിരുന്നില്ല. മറ്റിനങ്ങളില്‍ നിന്നായി…
Read MoreCategory: Today’S Special
ജനിച്ചത് പാതിവളര്‍ച്ചയുള്ള കാലുകളും ഒരു കൈയ്യുമായി ! പക്ഷെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അവള്‍ക്ക് അതൊന്നും ഒരു തടസ്സമായിരുന്നില്ല…
അനുയോജ്യമായവയുടെ അതിജീവനമാണ് ഈ പ്രകൃതിയില്‍ കാണാനാവുന്നത്. ശാരീരികമായ കുറവുകളെ മാനസിക ശക്തികൊണ്ട് അതിജീവിച്ച് ജീവിതവിജയം നേടുന്ന പലരെയും ഈ ലോകത്ത് കാണാം. അത്തരത്തിലൊരാളാണ് കനേഡിയന്‍ സ്വദേശിയായ ചാര്‍ലി റൂസോ. തന്റെ ശാരീരിക അവസ്ഥകളോടു പോരാടിയാണ് ഭിന്നശേഷിക്കാരിയായ ചാര്‍ലി തന്റെ ഇന്നത്തെ ജീവിതം സ്വന്തമാക്കിയത്. കൗമാരപ്രായത്തില്‍ അമ്മ നടത്തിയ ഗര്ഭച്ഛിദ്രശ്രമം പരാജയപ്പെട്ടതോടെയാണ് പാതി വളര്‍ച്ചയുള്ള കാലുകളും ഒരു കൈയും മാത്രമായി ചാര്‍ളി ജനിക്കുന്നത്. താന്‍ വൈകല്യത്തോടെയാണ് ജനിച്ചതെന്ന് 16 വയസുവരെ ചാര്‍ളി തിരിച്ചറിഞ്ഞിരുന്നില്ല. അവള് ഒരു സാധാരണ സ്കൂളിലാണ് പഠിച്ചത്. ”ഞാന്‍ ഒരു ഭിന്നശേഷിക്കാരിയാണെന്ന് 16 വയസ് വരെ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഒരു സാധാരണ സ്കൂളില്‍ വിട്ടാണ് പഠിപ്പിച്ചത്. എനിക്ക് സാധാരണ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എനിക്ക് അസ്വാഭാവികതകള്‍ ഒന്നും തന്നെ തോന്നിയില്ല. ആണ്‍കുട്ടികളുമായി ഡേറ്റിംഗ് ചെയ്യാന്‍ താല്പര്യം തോന്നിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എന്റെ ശാരീകാവസ്ഥയെ ഞാന്‍…
Read Moreദേശീയപതാകയെ നെഞ്ചോടുചേർത്ത പോരാട്ടം; ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി എല്ലാവരും ദേശീയ പതായ ഉയർത്തുമ്പോൾ എബി ജെ. ജോസിന് ആഹ്ളാദ നിമിഷം
പാലാ: സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയപതാക ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ഉയർത്തുന്പോൾ പാലാ സ്വദേശി എബി ജെ. ജോസിനും ആഹ്ലാദ നിമിഷമാണ്. കാൽ നൂറ്റാണ്ടിലേറെയായി ദേശീയപതാകയുടെ മഹത്വം ഉയർത്താൻ പോരാട്ടത്തിലാണ് മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻകൂടിയായ എബി. അഭിഭാഷകനല്ലെങ്കിലും ഈ പോരാട്ടത്തിനിടയിൽ കേരള ഹൈക്കോടതിയിൽ വാദിച്ച ചരിത്രവും എബിക്കു സ്വന്തം. 1999ൽ ആയിരുന്നു ആ സംഭവം. വിവിധ സ്ഥലങ്ങളിൽ നിയമവിരുദ്ധമായും അവഹേളനപരമായും ദേശീയപതാക ഉപയോഗിക്കുന്നത് എബിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇവയെല്ലാം ശേഖരിച്ചു. തുടർന്നു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു 1999ൽ കേരള ഹൈക്കോടതിക്കു കത്തയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് എ.ആർ. ലക്ഷ്മണൻ കത്ത് റിട്ട് ഹർജിയായി പരിഗണിച്ചു. തുടർന്നു ജസ്റ്റീസ് കെ. രാധാകൃഷ്ണന്റെ ബഞ്ചിനു കൈമാറി. ചേംബറിനടുത്ത് എത്തിയപ്പോൾ ആരാണെന്നു ജഡ്ജി ചോദിച്ചു. താനാണ് പരാതി അയച്ചതെന്നും കൂടുതൽ തെളിവുകൾ ഉണ്ടെന്നു പറഞ്ഞു ഫയൽ…
Read Moreപ്രണയാഭ്യർഥനകൾ വന്നുകൊണ്ടേയിരിക്കുന്നു; തന്നെ ഞെട്ടിച്ചത് വിവാഹിതനായ ആ ഗായകന്റെ പ്രൊപ്പോസലായിരുന്നെന്ന് ഉർവശി റൗട്ടല്ല
ബോളിവുഡിലെ ഗ്ലാമർ സെൻസേഷനായി തിളങ്ങിയ നടിയാണ് ഉർവശി റൗട്ടല്ല. 2015 ൽ മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടിയ ശേഷം സിനിമയിലേക്കു ചുവടുവെച്ച ഉർവശി പെട്ടന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. 2013 ലിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് ആയിരുന്നു നടിയുടെ ആദ്യ സിനിമ.ഏറെ ആരാധകരുള്ള ഉർവശി ഇപ്പോൾ തനിക്കുവന്ന പ്രണയാഭ്യർഥനകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നിരവധി പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. പക്ഷേ ഒരു ഈജിപ്ത്യൻ ഗായകൻ നടത്തിയ പ്രണയാഭ്യർഥനയാണ് തന്നെ ഞെട്ടിച്ചതെന്ന് ഉർവശി പറയുന്നു. രണ്ട് ഭാര്യമാരും നാല് കുട്ടികളുമുള്ളയാളായിരുന്നു ഈ ഗായകൻ. ദുബായിൽവച്ച് പരിചയപ്പെട്ടതായിരുന്നു ഇയാളെയെന്നും ഉർവശി വ്യക്തമാക്കി. ഈ പ്രൊപ്പോസൽ ഉർവശി നിരസിക്കുകയാണുണ്ടായത്. ആ വ്യക്തിക്ക് രണ്ടു ഭാര്യമാരും നാല് കുട്ടികളുമുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഒന്നുകിൽ ഞാൻ അവിടെ പോയി ജീവിക്കേണ്ടി വരും. അല്ലെങ്കിൽ അവന് ഇങ്ങോട്ടുവരേണ്ടി വരും. കുടുംബത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതം അത്ര…
Read Moreഇത് സായാമീസല്ല! ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് രണ്ടുതലയുള്ള ആമ! വംശനാശഭീഷണി നേരിടുന്ന ഈ ആമ വിദഗ്ധരെ അമ്പരപ്പിക്കുന്നു
പ്രകൃതിയില്‍ അപൂര്‍വമായി അസാധാരണമായ രൂപമാറ്റത്തോടെ ജീവജാലങ്ങള്‍ ജനിക്കാറുണ്ട്. അതൊക്കെയും ആളുകളില്‍ അമ്പരപ്പും ശാസ്ത്ര ലോകത്തിന് പഠന വസ്തുവുമായി മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അപൂര്‍വം ആമ നെതര്‍ലാന്‍ഡില്‍ ജനിച്ചിരിക്കുകയാണ്. ഈ പ്രത്യേക ആമ ഓഗസ്റ്റ് ഒന്നിന് ഹോളണ്ടിലെ പുട്ടനിലുള്ള റൂബന്‍ വാന്‍ ഷൂര്‍ എന്നയാളുടെ ഫാമിലാണുണ്ടായത്. രണ്ട് തലയും നാല് മുന്‍കാലുകളുള്ള അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഈ ആമ വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത് നെതര്‍ലാന്‍ഡിലെ ആദ്യത്തേതാണെന്നാണ് ഉരഗ വിദഗ്ധനായ സാന്ദ്ര വിങ്ക് പറയുന്നത്. ഇത്തരം കേസുകള്‍ ലോകത്തിന്റെ ചിലയിടങ്ങളില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും അവ അധികകാലം ജീവിക്കാറില്ല. കാരണം പലപ്പോഴും ഇത്തരം മൃഗങ്ങള്‍ക്ക് പൂര്‍ണമായ രണ്ടാമത്തെ അവയവം ഉണ്ടാകാറുണ്ട്. മിക്കവാറും രണ്ട് ഹൃദയങ്ങളുമുണ്ടാകാറുണ്ട്. അവ രോഗങ്ങളോട് വളരെ സെന്‍സിറ്റീവ് ആയിരിക്കുംതാനും. എന്നാല്‍ സിടി സ്കാന്‍ നടത്തിയപ്പോള്‍ മനസിലായത് ഈ ആമയ്ക്ക് ഒരു ഹൃദയവും ഒരു ദഹനനാളവുമാണുള്ളതെന്നാണ്. അതായത് ഇത് സായാമീസല്ല…
Read Moreദേശീയ പതാക കണ്ണില്‍ വരച്ചൊരാള്; അനുകരിക്കരുതെന്ന് ഡോക്ടര്‍! പതാക കണ്ണില്‍ ഉറപ്പിക്കാനായത് 16 തവണ ശ്രമിച്ചതിന് ശേഷം
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആളുകളും വിവിധ തരത്തില്‍ അതിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ സമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കി മാറ്റിയിരിക്കുകയാണ് മിക്കവരും. എന്നാല്‍ സ്വാതന്ത്ര്യാഘോഷവുമായി ബന്ധപ്പെട്ടുള്ള ചിലരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതാണ്. അത്തരത്തിലൊന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വാര്‍ത്ത. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള യുഎംടി രാജ എന്നയാള്‍ തന്റെ കണ്ണിന്റെ വെള്ളയില്‍ ദേശീയ പതാക ആലേഖനം ചെയ്താണ് വാര്‍ത്തയിലിടം നേടിയത്. മിനിയേച്ചറുകള്‍ തീര്‍ക്കുന്ന കലാകാരനായ രാജ തന്റെ വലതുകണ്ണിലാണ് ഇത്തരത്തില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിരിക്കുന്നത്. മുട്ടയുടെ തോടും നിറങ്ങളുമുപയോഗിച്ച് ഏറെ പണിപ്പെട്ടാണിദ്ദേഹം ഇത് തീര്‍ത്തത്. 16 തവണ ശ്രമിച്ചതിന് ശേഷമാണ് രാജയ്ക്ക് ദേശീയ പതാക കണ്ണില്‍ ഉറപ്പിക്കാനായത്. എന്നാലിത് നല്ലൊരു സന്ദേശമല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്. ഇത്തരം പ്രവര്‍ത്തികള്‍ കണ്ണിന് ദോഷകരമാണെന്നും പെയ്ന്റുകളും മറ്റും അലര്‍ജിക്ക് കാരണമാകുമെന്നും അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടര്‍ എ…
Read Moreതാഴേക്ക് നോക്കൂ… അറുപതു വയസിലും ചെറുപ്പം ! 60 വയസുള്ള ടോം ക്രൂസിന്റെ “യംഗ് ലുക്ക്’ ഫോട്ടോ; കമന്റ് ബോക്സിൽ നിറഞ്ഞ് മമ്മൂട്ടി
ഹോളിവുഡ് താരം ടോം ക്രൂസിന്റെ യംഗ് ലുക്കിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്റിൽ നിറഞ്ഞത് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ടോംക്രൂസിന്റെ ചിത്രം വൈറലായത്. ‘ടോം ക്രൂസ് അദ്ദേഹത്തിന്റെ അറുപതാം വയസിൽ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ ചിത്രം സിനിമ ഇൻ മീംമ്സ് എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ചത്. അറുപതു വയസിലും ചെറുപ്പം നിലനിർത്തുന്ന ടോം ക്രൂസിന്റെ ലുക്കിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കും കമന്റും നിറയുകയും ചെയ്തു. എന്നാൽ, കമന്റ് ബോക്സ് മുഴുവൻ നിറഞ്ഞുനിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കമന്റ് ബോക്സിൽ മമ്മൂട്ടിയുടെ ചിത്രവുമായി നൂറുകണക്കിന് മലയാളി ആരാധകരെത്തി. ‘മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ്’ എന്ന കുറിപ്പുമായാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ കമന്റ് ചെയ്തത്. അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ എന്നും കമന്റുകളിൽ പറയുന്നു. അതേസമയം, ചിലർ മോഹൻലാലിന്റെ ചിത്രവും…
Read Moreതാരസുന്ദരി ഹൻസിക മോട്വാനി വിവാഹിതയാകുന്നു ? വരന് അറിയപ്പെടുന്ന ഒരു ബിസിനസുകാരന്
തമിഴ്, മലയാളം, തെലുങ്ക്, എന്നീ തെന്നിന്ത്യന്‍ സിനിമകളിലിലും ബോളിവുഡിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് ഹന്‍സിക മോട്വാനി. ഹന്‍സികയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തു വരുന്നത് താരസുന്ദരി വിവാഹിതയാകാന്‍ പോകുന്നു എന്നതാണ്. തമിഴിലെ ചില സിനിമാ മാധ്യമങ്ങളാണ് ഹന്‍സികയുടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ് ഹന്‍സികയെ വിവാഹം ചെയ്യുന്നതെന്നാണ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ് ഹന്‍സികയുടെ ഭാവിവരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തീയതി നിശ്ചയിച്ചതായും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല. 2013 കാലത്ത് നടന് ചിമ്പുവുമായി ഹന്‍സിക പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാനുള്ള തയാറെടുപ്പിലാണെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവരുടെ പ്രണയം തകരുകയും വേര്‍പിരിയുകയുമായിരുന്നു. അതിനു ശേഷവും ഹാന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. അടുത്തയിടെ നടി നിത്യാ…
Read Moreആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാന്‍’ ഉദ്ദേശിക്കുന്നത് എന്ന ചോദ്യവുമായി യുവതി ! ചുട്ട മറുപടി നല്കി നടി സ്വാസിക…
നടി സ്വാസികയും റോഷന് മാത്യുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ചതുരം. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനു പിന്നാലെ ഒരു വിഭാഗം ആളുകള്‍ സ്വാസികയെ വിമര്‍ശിച്ച് രംഗത്തെത്തി. അത്തരത്തില്‍ വന്ന ഒരു കമന്റിന് സ്വാസിക നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരം പങ്കുവിച്ച പോസ്റ്റിന് താഴെ ‘ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാന്‍’ ഉദ്ദേശിക്കുന്നത് താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരു കമന്റ് എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്വാസിക ശക്തമായ ഭാഷയില്‍ ഇതിന് മറുപടിയും നല്കി. സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്നാണ് താരം ചോദിച്ചത്. അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍…
Read Moreസെക്സിനോടു താല്പര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികള്‍ ! വിവാദ പരാമര്‍ശവുമായി ‘ശക്തിമാന്’
സൂപ്പര്‍ഹീറോ ‘ശക്തിമാന്’ ആയി ജനഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് മുകേഷ് ഖന്ന. പലപ്പോഴും താരം നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. ഇപ്പോള്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ചുകൊണ്ടുള്ള മുകേഷ് ഖന്നയുടെ പരാമര്‍ശങ്ങളാണ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വിമര്‍ശിച്ചിരിക്കുന്നത്. സെക്സിനോട് താല്‍പ്പര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികളാണ് എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്നാഷണലിലൂടെയായിരുന്നു പരാമര്‍ശം.ഏതെങ്കിലും ഒരു പെണ്‍കുട്ടി സെക്സ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഏതെങ്കിലും ആണ്‍കുട്ടിയോട് പറഞ്ഞാല്‍, അവള് ലൈംഗിക തൊഴിലാളിയാണ്. സംസ്കാരമുള്ള സമൂഹത്തിലുള്ള നല്ല പെണ്‍കുട്ടികള്‍ ഒരിക്കലും ഇത് പറയില്ല. മുകേഷ് ഖന്ന പറഞ്ഞു.അതിനു പിന്നാലെ നിരവധി പേരാണ് നടനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശമാണിതെന്നാണ് കമന്റുകള്‍. സോറി ശക്തമാന്, നിങ്ങളാണ് ഇപ്പോള്‍ തെറ്റായ സ്ഥലത്ത് എന്നാണ് ഒരാള്‍ കുറിച്ചത്. ഇതിനു മുന്‍പും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
Read More