മുംബൈ: അഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മുംബൈ യിലെ വീട്ടിൽ (മന്നത്തിൽ) എൻസിബിയുടെ റെയ്ഡ്. രാവിലെ ഷാരൂഖ് ആർതർ റോഡ് ജയിലിലെത്തി മകൻ ആര്യൻ ഖാനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എൻസിബി റെയ്ഡുമായി എത്തിയിരിക്കുന്നത്. എൻസിബി ഉദ്യോഗസ്ഥരായ അഞ്ചു പേരാണ് റെയ്ഡിനായി മന്നത്തിൽ എത്തിയിരിക്കുന്നത്. നടി അനന്യ പാണ്ഡെയുടെ മുംബൈയില്‍ വീട്ടിലും എന്‍സിബി ഉദ്യോഗസര്‍ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്. നടിയെ ചോദ്യം ചെയ്യനായി എന്‍സിബി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു ആർതർ റോഡിലെ ജയിലിലെത്തി ആര്യനെ ഷാരൂഖ് സന്ദർശിച്ചത്. ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. ഇതിനിടെ, ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
Read MoreCategory: Top News
സ്വർണക്കടത്ത് കാരിയറെ പിടികൂടാൻ ക്വട്ടേഷൻ; ലുക്കൗട്ട് നോട്ടീസ് “പൊട്ടിച്ച്’ സ്വര്‍ണക്കടത്ത് സംഘം; നാലുവർഷത്തിന് ശേഷം രണ്ടാം പ്രതി പൊങ്ങിയത് കോടതിവരാന്തയിൽ
സ്വന്തം ലേഖകന്‍ കോഴിക്കോട് : തീവ്രവാദപ്രവര്ത്തനങ്ങളുള്പ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങളില്‍ വരെ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി പുറപ്പെടുവിക്കുന്ന ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് ക്രിമിനല്‍ സംഘം വിദേശത്ത് നിന്ന് എത്തുന്നതായി കണ്ടെത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന പ്രതികളും ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളുമാണ് കേരളത്തിലെത്തുന്നത്. ഏഴ് വര്‍ഷം മുമ്പുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസിനു കീഴിലെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രതിചേര്‍ത്ത കൊടുവള്ളി സ്വദേശിയായ യുവാവ് കോടതിയില്‍ കീഴടങ്ങിയിരുന്നു. പ്രതി വിദേശത്താണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്ഐടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും പ്രതി കോടതിയില്‍ കീഴടങ്ങാനെത്തിയതാണ് എസ്ഐടിയെ ഞെട്ടിച്ചത്. നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കോഫേപോസ ചുമത്തിയ പ്രതികള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കൂടാതെ പ്രതി എങ്ങനെ ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് നാട്ടിലെത്തിയെന്നതില് അന്വേഷണം…
Read Moreയുവ വനിതാ ഡോക്ടറെ പട്ടാപ്പകല്‍ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം ! ഉദയന്‍ കുളങ്ങരയിലെ നടുറോഡില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
യുവതിയായ വനിതാ ഡോക്ടറെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പാറശാല ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നില്‍ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകള്‍ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകള്‍ അടക്കം കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ‘ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടര്‍ സമീപത്തെ ചികിത്സാ കേന്ദ്രത്തില്‍ ജോലി…
Read Moreഅനുപമയുടെ കുഞ്ഞ് ഇപ്പോള്‍ ജീവനോടെയുണ്ടോ ? ഏതു നിമിഷവും ദുരഭിമാനക്കൊലയുണ്ടാവുമെന്ന ഭീതിയില്‍ അനുപമയും; കുഞ്ഞിന്റെ തിരോധാനത്തില്‍ സര്‍വ്വത്ര ദുരൂഹത…
തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മയുടെ സമീപത്തു നിന്നും മാറ്റിയ സംഭവത്തില്‍ ദുരൂഹതയേറു്നനു. അനുപമ പ്രസവിച്ച ശിശു ഇന്ന് എവിടെയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കുഞ്ഞ് ജീവനോടെയുണ്ടോയെന്ന സംശയവും പലരും പങ്കുവെയ്ക്കുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമ സമിതിയില്‍ സംഭവിച്ച കാര്യങ്ങളാണ് പുതിയ സംശയത്തിന് ഇടനല്‍കുന്നത്. 2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആണ്‍കുട്ടിയായി എന്നതാണ് വസ്തുത. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെണ്‍കുഞ്ഞെന്നാണ്…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ചു; ജൂസ് നൽകി മയക്കിയ ശേഷം സുഹൃത്തുക്കളും കാമുകനും ചേർന്ന് പീഡിപ്പിച്ചു; കുറ്റ്യാടിയിലെ സംഭവം ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്ത്തിയിട്ടുണ്ടോയെന്നറിയുന്നതിനാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. നാലുപേരുടേയും മൊബൈല്‍ഫോണ്‍ സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്കായി അയയ്ക്കും. ദൃശ്യങ്ങള്‍ ഡീലിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധനയിലൂടെ കണ്ടെത്താനാവും. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് സംശയിക്കുന്നതായി കേസന്വേഷിക്കുന്ന നാദാപുരം എഎസ്പി നിധിന്‍രാജ് അറിയിച്ചു. മറ്റു കേസുകളിലൊന്നും പ്രതികള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും എഎസ്പി അറിയിച്ചു. ഇന്ന് പ്രതികളെ പോക്സോ കോടതിയില്‍ ഹാജരാക്കും. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24)അടുക്കത്ത് പാറച്ചാലില്‍ ഷിബു(34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സായൂജും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് സായൂജ് പെണ്‍കുട്ടിയോട് ജാനകികാട് വിനോദസഞ്ചാര…
Read Moreസുഹൃത്തിന്റെ ദാമ്പത്യം തകരണം; കൂട്ടുകാരന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സുഹൃത്തിന്റെ ജീവിതം തകരുമ്പോൾ യുവതി ആഗ്രഹിച്ചത് ആ ഒറ്റക്കാര്യം…
തിരുവനന്തപുരം: ഭർതൃമതിയായ യുവതിയുടെ മോർഫ് ചെയ്ത വ്യാജനഗ്നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് സൈബർ പോലീസ് . കേസിലെ മുഖ്യപ്രതിയായ കാഞ്ഞിരംപാറ സ്വദേശിനി സൗമ്യ (23), ഇടുക്കി കട്ടപ്പന സ്വദേശി മിബിൻ ജോസഫ് എന്നിവരെ സൈബർ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെ ന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. സുഹൃത്തിന്റെ ദാന്പത്യ ബന്ധം തകർക്കുന്നതിനായാണ് സുഹൃത്തിന്റെ ഭാര്യയുടെ വ്യാജമായുണ്ടാക്കിയ നഗ്നചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ഫേസ്ബുക്ക് പരിചയത്തിൽ…ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവാക്കളെ വശീകരിച്ച് ഇവരുടെ സഹായത്തോടെ ഫേക്ക് ഐഡി നിർമ്മിച്ചാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പലരുടെയും ഫെയ്സ്ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും വിവരങ്ങൾ സൗമ്യയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കംപ്യൂട്ടർ വിദഗ്ധയായ സൗമ്യ യുവാക്കളെ വാട്ട്സ് ആപ്പിലൂടെ വീഡിയോ കോൾ ചെയ്ത് മുഖം ഒഴികെയുള്ള തന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചാണ് യുവാക്കളെ…
Read Moreവിദ്യാസമ്പന്നരായ മലയാളികൾ തട്ടിപ്പിൽ വീണ് കൊണ്ടേയിരിക്കുന്നു; കോടീശ്വരിയാകാൻ മണിപ്പൂർ ദമ്പതികൾക്ക് യുവതി നൽകിയത് 35 ലക്ഷം; തൃശൂരികാരിക്ക് പറ്റിയ അമളി ഇങ്ങനെ…
തൃശൂർ: ഡോക്ടർ ചമഞ്ഞ് ഫേസ് ബുക്കിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസിൽ മണിപ്പൂർ സ്വദേശികളായ ദന്പതികളെ സിറ്റി സൈബർ പോലീസ് ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. സെർറ്റോ റുഗ്നേയ്ഹുയ് കോം, ഭർത്താവ് സെർറ്റോ റിംഗ്നൈതാംഗ് കോം എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തുള്ള ഡോക്ടർ ആണെന്നു പറഞ്ഞ് ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച ശേഷം വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പാക്കേജ് അയച്ച ശേഷം പാഴ്സൽ കന്പനിയിൽ നിന്നെന്ന വ്യാജേന ഇവർ തന്നെ ഫോണ്‍ ചെയ്യും. തുടർന്ന് പാഴ്സലിനകത്ത് സ്വർണവും വിദേശപണവും ആണെന്നു വിശ്വസിപ്പിച്ച് പ്രൊസസിംഗ് ഫീസ്, ഇൻഷ്വറൻസ്, നികുതി എന്നിവയ്ക്കുള്ള പണം അക്കൗണ്ടിലേക്ക് അയപ്പിക്കുന്നതാണ് ഇവരുടെ രീതി. പണം കൈപറ്റിയ ശേഷം വിദേശത്തുനിന്നും പാഴ്സൽ വഴി ഇന്ത്യയിലേക്കു പണം അയക്കുന്നതു നിയമവിരുദ്ധമാണെന്നും സംഭവം റിസർവ് ബാങ്കിനെയും പോലീസിനെയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു…
Read Moreകോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ കനത്ത മഴ; ചക്രവാതച്ചുഴി തുടർന്നാൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും ഒറ്റപ്പെട്ട ഇടിയോടികൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച പകൽ കാര്യമായ മഴയുണ്ടായില്ലെങ്കിലും പലയിടത്തും രാത്രിയിൽ വ്യാപകമായി മഴ പെയ്തു. വ്യാഴാഴ്ച ഉച്ചയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ തെക്കൻ തമിഴ്നാട് തീരത്തിനു സമീപം “ചക്രവാതച്ചുഴി’ എന്ന പുതിയ പ്രതിഭാസം ഉണ്ടായതാണ് വീണ്ടും ആശങ്കയ്ക്കു വഴിയൊരുക്കുന്നത്. അടുത്ത മൂന്നു ദിവസങ്ങളിൽ ചക്രവാതച്ചുഴി തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്ന ലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാപക ഉരുൾപൊട്ടലുണ്ടായി. പാലക്കാട്ട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖ ലയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. അമ്പതോളം കുടുംബങ്ങളെ…
Read Moreട്രെയിന്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് മുട്ടന്‍പണി! ഗൂഗിള്‍ പേ വഴി 15,000 വലിച്ചു, അതിഥിത്തൊഴിലാളികളെയും പറ്റിച്ചു; മനുവിന്റെ വന്‍ തട്ടിപ്പ് പൊളിച്ച് റെയില്‍വേ പോലീസ്
കൊച്ചി: ട്രെയിന്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനുവിന്റെ വന്‍ തട്ടിപ്പ് പൊളിച്ച് റെയില്‍വേ പോലീസ്. വര്‍ക്കല ചെമ്മരുത്തി തൊണ്ടുവിള വീട്ടില്‍ മനുവാണ് കഴിഞ്ഞ ദിവസം എറണാകുളം റെയില്‍വേ പോലീസിന്റെ പിടിയിലായത്. ഗൂഗിള്‍ പേ വഴി 15,000 വലിച്ചു ട്രെയിന്‍ യാത്രയ്ക്കിടെ ഈറോഡില്വച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയുമായി ഇയാള്‍ സൗഹൃദത്തിലായി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കു ചെയ്തു തരാമെന്നു പറഞ്ഞ് അയാളുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം മനു എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഫോണിന്റെ പാസ് വേര്‍ഡ് മനസിലാക്കിയ ഇയാള്‍ അതില്‍നിന്ന് ഗൂഗിള്‍ പേ വഴി 15,000 രൂപയും തട്ടിയെടുത്തിരുന്നു. ഈ കേസില്‍ റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരു തട്ടിപ്പില്‍ ഇയാള്‍ കുടുങ്ങിയത്. ഫേസ്ബുക്ക് തുറന്നു പിടിയിലായി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഇയാള്‍…
Read Moreകളി കാര്യമായി! പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ; മൂന്നു പോലീസുകാർക്കെതിരേ അച്ചടക്കനടപടിക്ക് ഐജിയുടെ ഉത്തരവ്
തിരുവനന്തപുരം: പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്കെതിരേ അച്ചടക്ക നടപടി. സിപിഒമാരായ ശ്രീജിത്ത്, വിനോദ്, ഗ്രേഡ് എസ്ഐ ചന്ദ്രബാബു എന്നിവർക്കെതിരേയാണ് തിരുവനന്തപുരം റേഞ്ച് ഐജി നടപടിക്ക് നിർദേശം നൽകിയത്. ഒരു വീടിന്റെ മുന്നിൽ കിടക്കുന്ന തെരുവ് നായ്ക്കളെ ഓരോ പോലീസുകാരായി കണ്ട് നിർദേശങ്ങൾ നൽകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പോലീസ് സേനയ്ക്ക് തന്നെ ആകെ കളങ്കമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത്. കോട്ടയം വെസ്റ്റ് സിഐക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
Read More