കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമത വിജയം കരസ്ഥമാക്കിയത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. ഭവാനിപൂരിൽനിന്നും ജനവിധി തേടിയ മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു. 24,396 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രെവാളിന് ലഭിച്ചത്. അതേസമയം, സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലും തൃണമൂലാണ് മുന്നിട്ട് നിൽക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഭവാനിപുര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സൊവെന്‍ദേബ് ചതോപധ്യയയാണ് വിജയിച്ചത്. മമതയ്ക്ക് മത്സരിക്കാന്‍…
Read MoreCategory: Top News
കപ്പൽ കൊച്ചിയിലും എത്തി! വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിൽ; എല്ലാം വമ്പന്മാർ…
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മക്കളും കസ്റ്റഡിയിൽ. ഇവർ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ആര്യന് ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം കപ്പലിൽ എൻസിബി നടത്തിയ പരിശോധനയിൽ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ഒരാഴ്ച മുന്‍പ് ഈ ആഡംബര കപ്പല്‍ കൊച്ചിയിലും എത്തിയിരുന്നു. ആര്യൻ ഖാൻ ഉൾപ്പെടെ 13 പേരെ എൻസിബി വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് റേവ് പാര്‍ട്ടി സംഘടിച്ചത്. റേവ് പാര്‍ട്ടിയുടെ സംഘാടകരെയും ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്ടിവി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് കപ്പലില്‍…
Read Moreമോൻസണുമായി ബന്ധം! മോൻസണിനെതിരെ പരാതിപ്പെട്ട യുവതിയെ സിഐ ഭീഷണിപ്പെടുത്തി; ചേർത്തല സിഐക്ക് മുട്ടന്‍പണി
ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന ചേർത്തല സിഐയെ സ്ഥലം മാറ്റി. സിഐ പി. ശ്രീകുമാറിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉൾപ്പെട്ടിരിക്കുന്നത്. നേരത്തേ, മോൻസണും ചേർത്തല സിഐയും തമ്മില്‍ ഉറ്റബന്ധത്തിന് തെളിവായി ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മോൻസണിനെതിരെ പരാതിപ്പെട്ട യുവതിയെ സിഐ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം മോന്സണിനോട് ഫോണില്‍ പറയുന്നതാണ് പുറത്തുവന്നത്.
Read Moreആഡംബര കപ്പലിൽ ലഹരിപാർട്ടി! ഷാരൂഖ് ഖാന്റെ മകൻ എൻസിബി കസ്റ്റഡിയിൽ; ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയെന്നും റിപ്പോര്‍ട്ട്
മുംബൈ: ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കസ്റ്റഡിയിൽ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യനെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച രാത്രിയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള സംഘം ആഡംബര കപ്പലിൽ റേവ് പാർട്ടിയിൽ പങ്കെടുത്തത്. ആര്യൻ ഖാന്റെ ഫോണുകൾ പരിശോധിച്ച് മയക്കുമരുന്ന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം എൻസിബി കപ്പലില്‍ നടത്തിയ പരിശോധനയിൽ കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകൾ പിടിച്ചെടുത്തതായാണ് വിവരം. ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയെന്നും, അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടുവെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Moreവൈക്കത്തും ഹണിട്രാപ്പ്! ആലപ്പുഴ സ്വദേശിയായ 26 കാരി 57 കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കി; പിന്നെ നടന്നത്…
വൈക്കം: വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളിൽ ഒരാൾ പോലിസ് പിടിയിലായി. എറണാകുളം ഞാറയ്ക്കൽ വൈപ്പിൻ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ൽ ജസ്ലിൻ ജോസി ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ 26 കാരി 57 കാരനായ ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതു പയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി 1,35000 രൂപ കൈക്കലാക്കി. വൈക്കത്ത് വർക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചിരുന്നു. കൈയിലുള്ള തെല്ലാം നഷ്ടപ്പെട്ട 57 കാരൻ ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും ഇവർക്കു നൽകേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേയും മറ്റും പ്രേരണയാൽ പോലിസിൽ പരാതി നൽകുകയായിരുന്നു.
Read Moreഇടുക്കിയിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; ഇടുക്കി ആനച്ചാലിലാണ് സംഭവം
ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമുറിവ് ആഴത്തിലുള്ളത്, രക്തധമനി മുറിഞ്ഞു, രക്തം വാർന്ന് മരണം! നിതിനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ…
കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ കഴുത്തിൽ ആഴത്തിലും വീതിയിലുമുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാലിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിതിനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് തുറുവേലിക്കുന്നിലെ ബന്ധുവീട്ടില്‍ സംസ്കരിച്ചു. അതേസമയം, നിതിനയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നാണ് പോലീസ് നിഗമനം. നിതിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി അഭിഷേക് മൊഴി നല്കി. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയിൽനിന്നാണ് ബ്ലേഡ് വാങ്ങിയത്. ഈ കടയിൽ അടക്കം പോലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചും…
Read Moreഒട്ടകത്തിന്റെ എല്ല് മോൻസന്റെ കൈയിൽ ആനക്കൊമ്പ് ! ഒടുവില്‍ ‘ആനക്കൊമ്പ്’ മോന്സന് അരക്കോടി രൂപയ്ക്കു ബംഗളൂരു സ്വദേശിക്ക് വിറ്റ കഥയും പുറത്ത്
കൊച്ചി: ഒട്ടകത്തിന്റെ എല്ല് ആനക്കൊമ്പാണെന്നു പറഞ്ഞ് അരക്കോടി രൂപയ്ക്കു മോന്സന് ബംഗളൂരു സ്വദേശിക്ക് വിറ്റ കഥയും പുറത്തുവന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ബംഗളൂരു സ്വദേശി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ച് മൊഴി നല്കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാല് ആനക്കൊമ്പും മറ്റെന്തോ കൂട്ടിച്ചേര്‍ന്ന് നിര്‍മിച്ചതാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. വന്‍തുകയുടെ വാച്ചും മോതിരവും മോന്സൻ സിനിമ, രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് കൈമാറിയിരുന്നു. ഇതെല്ലാം മുംബൈയിലെയും കോല്‍ക്കത്തയിലെയും മാര്‍ക്കറ്റുകളിലെ വഴിയോര കച്ചവടക്കാരില്‍നിന്നു വാങ്ങിയതാണത്രേ. പുരാവസ്തുക്കൾക്കു പുറമെ മോന്സന് മാവുങ്കലിന്റെ ആഡംബരക്കാറുകള്‍ പലതും വ്യാജമെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പല വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. 20 വര്‍ഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകളാണ് നിസാര വിലയ്ക്ക് ഇയാള്‍ വാങ്ങിക്കൂട്ടിയത്. കലൂരും ചേര്‍ത്തലയിലുമായി 30 ആഡംബര വാഹനങ്ങളാണ് ഇയാള്‍ക്കുള്ളത്. ഇതിൽ ഒരെണ്ണത്തിന് മാത്രമാണു കേരള രജിസ്ട്രേഷനുള്ളത്.
Read Moreകേസില്‍നിന്നു പിന്മാറിയാൽ പത്തു ലക്ഷം, പിന്‍വലിച്ചില്ലെങ്കില്‍ നഗ്നവീഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍..! മോന്‍സനെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: പീഡനക്കേസിലെ പരാതിക്കാരിയായ യുവതി മോന്സന് മാവുങ്കലിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി. ചേര്‍ത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയില്നിന്നു പിന്മാറാന് മോന്സന് ഇടപെട്ട സാഹചര്യത്തില്‍ തന്റെ ജീവനുപോലും ഭീഷണിയുണ്ടെന്നും പീഡനക്കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനിയാണ് പരാതി നല്‍കിയത്. മോന്‍സന്റെ പക്കലുളള മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഓണ്‍ലൈന്‍ ആയാണ് യുവതി പരാതി നൽകിയത്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നു കാണിച്ച് ചേര്‍ത്തല നോര്‍ത്ത് സ്വദേശിയായ എസ്. ശരത്തിനെതിരേ യുവതി 2021 ഫെബ്രുവരിയില്‍ കളമശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. മോന്‍സന്റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്റെ കുടുംബം. പരാതി പിന്‍വലിക്കാൻ മോന്സന് ഗുണ്ടകളെയും രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും അയച്ചു. കേസില്‍നിന്നു പിന്മാറിയാൽ പത്തു ലക്ഷം രൂപ തരാമെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ നഗ്നവീഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും മോന്സന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Read Moreപ്രണയവിവാഹമായിരുന്നിട്ടും…! മുഹമ്മദ് ഷമീര്‍ ഭാര്യ ഷാക്കിറയെ കൊല്ലാന്‍ കാരണം അവിഹിതബന്ധമുണ്ടെന്ന സംശയം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
കൊണ്ടോട്ടി: അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭർത്താവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് അനന്തായൂർ ഇളന്പലാറ്റാശേരിയിൽ കുഞ്ഞുമുഹമ്മദിന്റെ മകൾ ഷാക്കിറ(27)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(41)നെ ഉച്ചയോടെ മാവൂരിൽ നിന്ന് പോലിസ് പിടികൂടി. ഇന്നലെ രാത്രി ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. അയൽവാസികൾക്കും കുട്ടികളുടെ സ്കൂൾ ഗ്രൂപ്പിലും താൻ ഭാര്യയെ കൊന്നുവെന്ന് ശബ്ദസന്ദേശം അയച്ച് ഷമീർ മുങ്ങുകയായിരുന്നു. പോലീസും പ്രദേശവാസികളും ബന്ധുക്കളും വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഷാക്കിറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർമുറുക്കി യാണ് കൊലപ്പെടുത്തിയത്. ഷാക്കിറയുടെ മൃതദേഹം വാഴക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു വധശ്രമത്തിൽ തിരുവന്പാടി പോലീസ് സ്റ്റേഷനിൽ ഷമീറിനെതിരേ കേസ് നിലവിലുണ്ട്. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. കൊല്ലപ്പെട്ട ഷാക്കിറയ്ക്ക് ആദ്യവിവാഹത്തിൽ നിസാം…
Read More