തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയുടെ അഭിമാനമായി തിരൂർ സ്വദേശി മീര നായർ. നാലാം പരിശ്രമത്തിൽ ദേശീയതലത്തിൽ ആറാംറാങ്ക് നേടിയാണ് മീരയുടെ നേട്ടം. സംസ്ഥാനതലത്തിലെ ഏറ്റവും ഉയർന്ന റാങ്കാണ് ഇത്. തിരൂർ പോട്ടോർ റോഡിലെ കണ്ണൂർ വീട്ടിൽ രാമദാസന്റെയും രാധികയുടെയും മകളാണ്. എറണാകുളത്തായിരുന്നു സിവിൽ സർവീസ് പരിശീലനം. ഗവ. എൻജിനിയറിംഗ് കോളജിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിനായി പരിശ്രമിച്ചത്. പോട്ടോർ സിബിഎസ്ഇ സ്കൂളിലായിരുന്നു പ്ലസ്ടു വരെ പഠനം. റാങ്ക് ജേതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. മന്ത്രി കെ. രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുൻ റാങ്ക് ജേതാക്കളായ ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ വീട്ടിൽ നേരിട്ടെത്തിയും സ്പീക്കർ കെ. രാധാകൃഷ്ണൻ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, സബ് കളക്ടർ രേണു രാജ് എന്നിവർ ഫോണിലും മീരയ്ക്ക് അനുമോദനം അറിയിച്ചു.
Read MoreCategory: Top News
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്..! സ്കൂൾ തുറക്കാൻ കരട് മാർഗരേഖയായി; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക….
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകള്‍ തുറക്കാൻ കരട് മാർഗരേഖയായി. സ്കൂൾ വൃത്തിയാക്കാൻ ശുചീകരണ യജ്ഞം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കും മുൻപ് സ്കൂൾതല പിടിഎ യോഗം ചേരും. അന്തിമരേഖ അഞ്ചു ദിവസത്തിനകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കരട് മാർഗരേഖ ‣ സ്കൂളിൽ ഉച്ചഭക്ഷണം ഇല്ല. പകരം അലവൻസ് നൽകും. ‣ സ്കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ‣ ഒരു ബഞ്ചിൽ രണ്ടു പേർ മാത്രം. ‣ കൂട്ടം ചേരാൻ അനുവദിക്കില്ല. ‣ ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല. ‣ ശരീര ഊഷ്മാവ്, ഓക്സിജൻ എന്നിവ പരിശോധിക്കാൻ സംവിധാനം. ‣ ചെറിയ ലക്ഷണം ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിൽ വിടരുത്.
Read Moreമുല്ലപ്പെരിയാർ ബോംബ് വച്ചു തകർക്കും! പോലീസ് ആസ്ഥാനത്തെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടു ബോംബ് വച്ചു തകർക്കുമെന്നു പോലീസ് ആസ്ഥാനത്തു ഭീഷണി സന്ദേശമെത്തി. ഇതിനായി ബോംബ് സ്ഥാപിച്ചതായും പോലീസ് ആസ്ഥാനത്തെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നു. ഇതേ തുടർന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്താൻ നിർദേശം നൽകി. പോലീസ് ബോംബ്, ഡോഗ് സ്ക്വാഡുകൾ മുല്ലപ്പെരിയാറിൽ പരിശോധന നടത്താൻ തുടങ്ങി. വൈകുന്നേരത്തോടെയാണ് ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്. ഫോണ്‍ കോൾ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നതായി പോലീസ് ഉന്നതർ അറിയിച്ചു.
Read Moreസ്കൂൾ ബസിൽ പോകുന്നവർക്ക് സാമൂഹിക അകലം; സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന പാവപ്പെട്ട കുട്ടികൾ എത്തുക തിക്കിത്തിരക്കി; സ്കൂൾ തുറക്കുമ്പോൾ ആശങ്കയോടെ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ തൃശൂർ: പണം കൊടുത്ത് സ്കൂൾ ബസിലും വാനിലും പോകുന്നവർക്ക് സാമൂഹിക അകലം. പാവപ്പെട്ട കൂട്ടികൾക്ക് ബസുകളിൽ തിങ്ങിക്കൂടി സ്കൂളിലെത്തേണ്ട ഗതികേട്. സർക്കാർ സ്കൂളുകളിലും നഗരത്തിലെ സ്കൂളുകളിലുമൊക്കെ ആയിരക്കണക്കിന് വിദ്യാർഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. ഈ ബസുകളിൽ ഒന്നിലും സാമൂഹിക അകലം പാലിച്ചല്ല ആളുകൾ യാത്ര ചെയ്യുന്നത്. സീറ്റിൽ സാമൂഹിക അകലം പാലിച്ചിരിക്കണമെന്നൊക്കെയാണ് നിർദ്ദേശമെങ്കിലും അങ്ങനെ സർവീസ് നടത്തിയാൽ വൻ നഷ്ടമാണെന്ന നിലപാടെടുത്തതോടെ കഐസ്ആർടിസി ബസുകളിലടക്കം ആളുകൾ തിങ്ങി കൂടിയാണ് യാത്ര ചെയ്യുന്നത്. ഇനി സ്കൂളുകളും കൂടി തുറക്കുന്നതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടും. ഇതോടെ പഴയപോലെ തിക്കിതിരക്കി മാത്രമേ കുട്ടികൾക്കടക്കം സ്കൂളുകളിൽ എത്താനാകൂ. പകുതി കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ വരുന്നതെന്നാണ് ന്യായം പറയുന്നതെങ്കിലും എല്ലാ സ്കൂളുകളിലെ കുട്ടികളെയും കണക്കിലെടുക്കുന്പോൾ ബസുകൾ നിറയുമെന്നതിൽ സംശയമില്ലെന്ന് അധ്യാപകർ പറഞ്ഞു. ഇങ്ങനെ വരുന്ന കുട്ടികൾ ക്ലാസ് റൂമുകളിൽ മാത്രം…
Read Moreനേരറിയാൻ നെയ്യാർഡാം പോലീസ്… നെയ്യാർഡാമിലെ ബൈക്ക് റേസിംഗ്; അപകടം ഉണ്ടാക്കിയതും ക്രൂരമായി മർദിച്ചതുമെല്ലാം ആസൂത്രിതമെന്ന പരാതിയുമായി കാലൊടിഞ്ഞ യുവാവ്
കാട്ടാക്കട : നെയ്യാർഡാം റിസർവോയറിന് സമീപം മൂന്നാം ചെറുപ്പിൽ യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ വട്ടിയൂർക്കാവ് നെട്ടയം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ പരാതിയിൽ നെയ്യാർഡാം പോലീസ് കേസെടുത്തു. അപകടത്തിൽ ഉണ്ണികൃഷ്ണന്റെ കാൽ ഒടിഞ്ഞു തൂങ്ങി. മാത്രമല്ല മറ്റു വാഹനയാത്രികരുടെ മർദനവും ഏറ്റിരുന്നു. തന്റെ ബൈക്കിൽ മനപൂർവം ഇടിക്കുകയായിരുന്നുവെന്നും തന്നെ വളരെ ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നെയ്യാർഡാം പോലീസ് അന്വേഷണം ഉടൻ നടത്തുമെന്നും പോലീസ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷനു സമീപം സംഭവം. ഈ ബൈക്ക് റേസിംഗ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകം വിവരമറിയുന്നത്. നെയ്യാർഡാം റിസർവോയറിനു സമീപത്തെ റോഡിൽ ഉണ്ണികൃഷ്ണൻ, രാജേഷ് എന്നിവർ ഉൾപ്പടെ എഴോളംപേർ തമ്പടിക്കുകയും ഇവർ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയുമായിരുന്നു. ഈ സമയം നിരവധി കാൽനട യാത്രക്കാരും വാഹന യാത്രികരും…
Read Moreമൂന്നാമതും വിവാഹിതായ മകളെ തേടി അടുപ്പക്കാരായ ചിലർ വീട്ടിലെത്തുന്നു; എതിർത്ത് പ്രകടിപ്പിച്ച് അമ്മ; മക്കൾക്ക് ഒതളങ്ങ വിഷം നൽകി യുവതിയുടെ ആത്മഹത്യാ ശ്രമം; വൈക്കത്തെ സംഭവം ഇങ്ങനെ…
വൈക്കം: അമ്മയുമായി കലഹിച്ചതിനെ തുടർന്നു ഒതളങ്ങ കഴിച്ച യുവതിയേയും രണ്ടു മക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ചു വയസും എട്ടു മാസവും പ്രായമുള്ള പെണ്‍കുഞ്ഞുങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലാണ്. യുവതിയും ഇളയ കുഞ്ഞും ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച രാത്രി മാതാവുമായി വഴക്കിട്ടതിനെ തുടർന്നാണ് 24 കാരിയായ യുവതി മക്കളുമായി ഒതളങ്ങ കഴിച്ചത്. രാത്രി അവശനിലയിൽ കണ്ടെത്തിയ മകളെയും ഇളയ കുഞ്ഞിനേയും മാതാവാണ് ആശുപത്രിയിൽ എത്തിച്ചത്. മൂത്ത മകൾക്കും ഒതളങ്ങ നൽകിയിട്ടുണ്ടെന്നു യുവതി പറഞ്ഞതിനെ തുടർന്ന് പോലിസ് വീട്ടിലെത്തി കുട്ടിയെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുന്നാമത്തെ ഭർത്താവിനൊപ്പം പാലരാമപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവതി ഇടയ്ക്ക് അമ്മയുടെ അടുത്തു കുഞ്ഞുങ്ങളുമായി എത്തി തങ്ങാറുണ്ട്. വൈക്കത്തെ വീട്ടിൽ യുവതിയെത്തുന്പോൾ യുവതിയുടെ അടുപ്പക്കാരായ…
Read Moreഒൻപതുമാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്നു; ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി; അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടശേഷമായിരുന്നു ക്രൂരകൃത്യം നടത്തിയത്
കണ്ണൂർ: പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കി. കുടിയാൻമലയിൽ ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ കൊന്നശേഷം ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവിനെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ ഒൻപതിനായിന്നു നാടിനെ നടുക്കിയ സംഭവം. അഞ്ജുവിന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്റെ വാതിൽ തകർത്ത് ഇരുവരെയും ശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സതീശൻ മാനസികപ്രശ്നമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് സതീശനെന്നും ഇന്ന് ഇയാൾ ആശുപത്രിയിൽ പോകാനിരിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreവീട്ടമ്മമാരുടെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റുന്നു; അടുക്കളകൾ തിരിച്ചുപിടിക്കാൻ അടുപ്പു കൂട്ടിയവർക്ക് വിറകിന്റെ തീവിലയും തിരിച്ചടിയാകുന്നു
ഒറ്റപ്പാലം: അടുക്കളകൾ തിരിച്ച് പിടിക്കാൻ അടുപ്പുകൂട്ടിയവർക്ക് വിറകിന്റെ തീവില തിരിച്ചടി. പാചക വാതകത്തിന് തീ വിലയായതിന് പരിഹാരമായാണ് വിറകിനെ ആശ്രയിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ ഇവിടെയും രക്ഷയില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. പാചക വാതക വില കയറ്റത്തിന്റെ സാധ്യത മുതലെടുത്ത് വിറകിൽ ലാഭം കൊയ്യുകയാണ് വിറകു കച്ചവടക്കാർ. 10 കിലോ ചെറിയ വിറക് കഷ്ണങ്ങൾക്ക് നേരത്തെ 60 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 75 മുതൽ 100 രൂപവരെയാണ്. മരക്കഷ്ണങ്ങൾ വെട്ടി ചെറുതാക്കുന്നതിനുള്ള കൂലികൂടിയതാണ് വിറകിന് വിലകൂടാനുള്ള കാരണമായി പറയുന്നത്. ആവശ്യത്തിന് മുറിച്ചെടുക്കാൻ മരം കിട്ടാത്തതും പ്രശ്നമാണ്. പാചകവാതക വിലവർധനയെത്തുടർന്ന് അടുപ്പിനെ ആശ്രയിച്ചിരുന്ന ഹോട്ടൽ നടത്തിപ്പുകാർക്കും വീട്ടമ്മമാർക്കുമാണ് വിലവർധന തിരിച്ചടിയായത്. പുളി വിറകിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. തീ പിടിക്കുന്നതിനും കൂടുതൽ ചൂട് കിട്ടാനും പുളിമരമാണ് കൂടുതൽ ഗുണകരം.സാധാരണ വീട്ടുകാർ കൂടുതൽ ആശ്രയിക്കുന്നത് തീപ്പെട്ടി കന്പനികളിൽ നിന്നുള്ള കട്ടകളും തോലുമാണ്.…
Read Moreസൗമ്യക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി റോഷി അഗസ്റ്റിൻ; കുടിവെള്ളത്തിനായി ഇനി അലയേണ്ട;അപേക്ഷ കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ കുടിവെള്ളം വീട്ടിലെത്തിച്ചു; വെള്ളം കിട്ടിയ ശേഷം വീട്ടിലെത്താമെന്ന വാക്കും പാലിച്ചു
തിരുവനന്തപുരം: ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായി വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന ഗായിക സൗമ്യ പുരുഷോത്തമനും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല. കഴിഞ്ഞ ഒരു വർഷമായി കുടിവെള്ളമില്ലാതെ വിഷമിച്ച ഇവരുടെ വീട്ടിൽ ജലവിഭവ വകുപ്പ് കുടിവെള്ളമെത്തിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ നാലു ദിവസംകൊണ്ടാണ് സൗമ്യയുടെ വീട്ടിൽ വാട്ടർ അതഥോറിറ്റി അതിവേഗത്തിൽ കുടിവെള്ള കണക്ഷൻ നൽകിയത്.പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിനു സമീപം മുക്കാൽ സെന്റ് ഭൂമിയിലാണു സൗമ്യയും കുടുംബവും താമസിക്കുന്നത്. കുടിവെള്ള കണക്ഷനായി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ വൈകി. ദൂരെയുള്ള പൊതുപൈപ്പിൽനിന്നു വെള്ളമെടുത്താണ് വീട്ടിലെ കാര്യങ്ങൾ നടത്തിയിരുന്നത്. കുടിവെള്ളമില്ലാത്തതുമൂലം കുടുംബം അനുഭവിക്കുന്ന ദുരവസ്ഥ സൗമ്യ ജലവിഭവ മന്ത്രിയെ നേരിൽക്കണ്ടു ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകുകയും ചെയ്തു.ഭിന്നശേഷിക്കാരായ മുഴുവൻ പേർക്കും സൗജന്യമായി അതിവേഗത്തിൽ കുടിവെള്ളമെത്തിക്കുകയെന്നത് നയമായി സ്വീകരിച്ചാണു…
Read Moreമൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര്‍! ലക്ഷങ്ങൾ പൊടിക്കാൻ ഒരു മടിയുമില്ല; മുഖ്യമന്ത്രിക്ക് പുതിയ എസ്കോർട്ട് വാഹനങ്ങൾ വാങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ടിനായി പുതിയ ആഡംബര വാഹനങ്ങള്‍ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ച് 62.46 ലക്ഷം രൂപ മുടക്കിയാണ് വാഹനങ്ങള്‍ വാങ്ങുന്നത്. വാഹനം വാങ്ങുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നല്കി. പഴക്കം ചെന്ന രണ്ടു വാഹനങ്ങള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ച് ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ മെയ് 29 നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാല് ആഡംബര കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
Read More