സ്വന്തം ലേഖകന്‍ കോഴിക്കോട്: വീടിനുള്ളില്‍ നിന്ന് എന്നും ഭീതിജനകമായ ശബ്ദം കേട്ടാലോ… ഉറക്കം നഷ്ടപ്പെടുന്നതോ പോട്ടെ.. ആ വീട്ടില്‍ ആളുകള്‍ താമസിക്കാന്‍ തയ്യാറാകുമോ… അത്തരമൊരു അവസ്ഥയിലാണ് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവും. പ്രേതബാധയുമൊന്നുമല്ല വിഷയം. പൈലിംഗ് നടത്തുന്നതുപോലുള്ള ഇടിമുഴക്കമാണ് ഭൂമിക്കടിയില്‍ നിന്നും കേള്‍ക്കുന്നത്. ഇടവിട്ട് അരമണിക്കൂറോളം ശബ്ദമുണ്ടാകും. തൊട്ടടുത്ത വീടുകളിലും പ്രദേശങ്ങളിലൊന്നും ഇത്തരത്തില്‍ ശബ്ദമില്ല. ഇതോടെ ബിജുവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഭീതിയിലായി. തറയുടെ അടിയില്‍ എന്തോ കുഴിക്കുന്നതുപോലെയാണ് പലപ്പോഴും അനുഭവപ്പെടുകയെന്നു ബിജു പറയുന്നു. കാതടപ്പിക്കുന്ന വലിയ മുഴക്കമാണ് ചിലപ്പോള്‍ അനുഭവപ്പെടുക. ബിജു നല്കിയ പരാതിയെ തുടര്‍ന്നു വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരും വീടിനുള്ളില്‍ കയറിയതോടെ ശബ്ദം അനുഭവിച്ചറിഞ്ഞു. തുടര്‍ അന്വേഷണത്തിനായി…
Read MoreCategory: Top News
സംസ്ഥാനം വീണ്ടും ലോഡ് ഷെഡ്ഡിംഗിലേക്ക് ? വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി; ഏറ്റവും കൂടുതല്‍ ഉപയോഗം വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്…
സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് കെഎസ്ഇബി. രാത്രിയിലുള്ള വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി പറയുന്നു. ലോഡ്ഷെഡ്ഡിംഗോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള…
Read Moreകാട്ടുകോഴിയ്ക്ക് എന്തു സംക്രാന്തി ! ലോക ടൂറിസം ദിനത്തില്‍ കേരളം സ്തംഭിപ്പിക്കാന്‍ ഹര്‍ത്താലുമായി പാര്‍ട്ടികള്‍…
അങ്ങനെ കേരളത്തിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്ക്കുമെല്ലാം സന്തോഷം പകരുന്ന ഒരു ഹര്‍ത്താല്‍ കൂടി വരവായി. അതും ലോക വിനോദസഞ്ചാര ദിനത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്, മറ്റെന്തു കാര്യത്തിനും എതിരഭിപ്രായമുള്ള ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താലില്‍ കേരളം സ്തംഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ ഈ രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളും ഹര്‍ത്താലിനു പിന്തുണ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ടൂറിസം മേഖല ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് വിനോദസഞ്ചാര ദിനത്തില്‍ തന്നെ ഹര്‍ത്താല്‍ വരുന്നത്. ഉത്തരേന്ത്യന്ത്യന് ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഇത് ഒരുപോലെ തെറ്റായ സന്ദേശയമായിരിക്കും നല്‍കുകയെന്നുറപ്പ്. ഒരാള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ എങ്ങനെയാണ് ടൂറിസം വികസിക്കുകയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ചോദിക്കുന്നു. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു വരുന്ന സമയത്ത് ഹര്‍ത്താല്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് അബാദ് ഹോട്ടല്‍സ് ആന്‍ഡ്…
Read Moreഭാരത് ബന്ദ് തിങ്കളാഴ്ച; കേരളം സ്തംഭിക്കും; കെഎസ്ആർടിസി, സ്വകാര്യ ബസുകളും പണിമുടക്കും; കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികളും
കോട്ടയം: കർഷകർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകസംഘടകൾ നടത്തുന്ന പ്രക്ഷോഭത്തിൻറെ ഭാഗമായി തിങ്കളാഴ്ച നടത്തുന്ന ഭാരത് ബന്ദിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. കഐസ്ആർടിസിയിലെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഐസ്ആർടിസി സർവീസ് ഉണ്ടാകില്ല. സ്വകാര്യ ബസുടമകളും ഹർത്തിലിനെ പിന്തുണച്ച് സർവീസ് നടത്തുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കർഷകരുടെ സമത്തിന് വ്യാപാരികളും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ കടകൾ തുറക്കില്ലെന്നോ തുറക്കണമെന്നോ നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഹർത്താലിനു ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം…
Read Moreജനല്‍കമ്പിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു ഗോപിക; ഒന്നാം വിവാഹ വാർഷികാഘോഷം നടത്തിയിരുന്നു;മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ പിന്നെ എന്തിന് ആത്മഹത്യചെയ്തുവെന്ന ചോദ്യം ബാക്കി…
ചെറായി: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തും. ചെറായി ദേവസ്വം നട കുറ്റിപ്പിള്ളിശേരി ശരത്തിന്റെ ഭാര്യയും കൈതാരം കൊല്ലംമുറി വിജയന്റെ മകളുമായ ഗോപിക-24 ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വീടിനകത്തെ ചെറിയ മുറിയില്‍ ജനല്‍കമ്പിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവും ഭര്‍തൃസഹോദരനും, ഭര്‍തൃമാതാവും ജോലിക്ക് പോയിരുന്നു. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്കി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഡിവൈഎസ്പി ആര്. ബൈജുകുമാര്‍, മുനമ്പം സിഐ എ.എല്‍. യേശുദാസ്, എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ മറ്റു ദുരൂഹതകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് സൂചന. എങ്കിലും ആത്മഹത്യക്ക്…
Read Moreമൂക്കുകയർ വരുന്നു! സംസ്ഥാനത്ത് ലോഡ്ജുകളിൽ അനാശാസ്യവും മയക്കുമരുന്നും പെരുകി; ലോഡ്ജുകൾ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ; പോലീസ് റെയ്ഡ് തുടങ്ങി
സ്വന്തം ലേഖകന്‍ കോഴിക്കോട്:സംസ്ഥാനത്തു മയക്കുമരുന്നു വില്പനയും പീഡന പരമ്പരകളും അരങ്ങുതകര്‍ക്കുന്നതിനിടെ ശക്തമായ നടപടിക്കു പോലീസ്. അനധികൃതമായി ആളുകളെ താമസിപ്പിക്കുന്ന ലോഡ്ജുകളും ആളൊഴിഞ്ഞ വാടക കെട്ടിടങ്ങളും നിരീക്ഷിക്കാന്‍ പോലീസിനു സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കി. മയക്കുമരുന്നില്‍ തുടങ്ങി മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് എത്തുന്ന പ്രവണത സമീപകാലത്തായി വര്‍ധിച്ചുവരുന്നതായി പോലീസ് പറയുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം പിടിയിലായതു കഞ്ചാവു വാങ്ങാനെത്തിയ ആള് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. തുടര്‍ന്നുണ്ടായ വ്യക്തി വിരോധമാണ് വന്‍ കഞ്ചാവ് വേട്ടയിലേക്കു പോലീസിനു വഴിയൊരുക്കിയത്. രജിസ്റ്ററുകൾ സൂക്ഷിക്കാറില്ല!പ്രമുഖ ആശുപത്രികള്‍ക്കു സമീപത്തെ ലോഡ്ജുകളില്‍ ഉള്‍പ്പെടെ യാതൊരുവിധ രജിസ്റ്ററുകളും സൂക്ഷിക്കാറില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡുപോലും വാങ്ങിക്കാതെയാണ് മുറികൾ നല്‍കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്ക് മറയാകുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ കുടുംബസമേതം ലോഡ്ജുകളിലും ഹോട്ടലുകളിലും ആളുകള്‍ താമസിക്കാന്‍…
Read Moreഭര്‍ത്താവ് ഐഎസില്‍ ചേര്‍ന്ന കാര്യം ഭാര്യ അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ! പ്രജു പോയത് ഭാര്യയെ വന്കടക്കാരിയാക്കിയ ശേഷം; ഇയാള്‍ ഐഎസില്‍ ചേര്‍ന്നതില്‍ അദ്ഭുതമില്ലെന്ന് യുവതി…
ഭര്‍ത്താവ് ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന വിവരം ഭാര്യ അറിഞ്ഞത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിലൂടെ. എട്ടുവര്‍ഷം മുമ്പാണ് ബാലുശ്ശേരി സ്വദേശിനിയായ ഭാര്യയെ ഉപേക്ഷിച്ച് പ്രജു നാടുവിടുന്നത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ട കേരളത്തില്‍ നിന്നുള്ള ഐഎസ് ഭീകരരുടെ പട്ടികയില്‍ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുള്‍പ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു (മുഹമ്മദ് അമീന്) ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് നാടുവിട്ടത്. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സാധ്യതയുള്ള ഇയാള്‍ ഭീകരസംഘടനയിലെത്തിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് യുവതി പറയുന്നു. ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ഈ യുവതിയെ വിവാഹം കഴിക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മതവിശ്വാസമായിരുന്നു ഇയാള്‍ പുലര്‍ത്തിയിരുന്നത്. പതിയെ ഇയാള്‍…
Read Moreകടുത്ത അതൃപ്തി; രാഷ്ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവച്ചു; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും വി.എം. സുധീരൻ രാജിവച്ചു. പുതിയ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് സുധീരൻ രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് രാജികത്ത് കൈമാറിയത്. രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരൻ പരാതി ഉന്നയിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുരധീരൻ പരാതി ഉന്നയിച്ചു.കെ.സുധാകരനെ കെപിസിസി പ്രസിഡന്റും വി.ഡി. സതീശനെ പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ചതിനു പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പുകളിൽ തുടങ്ങിയ പുകച്ചിൽ ഡിസിസി പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തോടെ ആളിക്കത്തുകയാണ്. കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുള്ള പൊട്ടിത്തെറികൾ കൂടുതൽ രൂക്ഷമാകുകയാണ് സുധീരന്റെ രാജിയോടെ.മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പുനഃസംഘടനയുമായും അതൃപ്തികൾ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധീരന്റെ രാജി. നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയാണ് സുധീരനും രേഖപ്പെടുത്തിയിരിക്കുന്നത്.
Read Moreഒന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 29.5 വർഷം തടവ്; പിക്നിക്കിനു പോയ ബസിൽ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്
പാവറട്ടി: വിനോദയാത്രയ്ക്കു പോയ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് ഇരുപത്തൊന്‍പതര വർഷം തടവുശിക്ഷയും 2.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരി സ്കൂളിലെ മോറൽ സയൻസ് അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടിൽ അബ്ദുൽ റഫീഖിനാണ്(44) കോടതി ശിക്ഷ വിധിച്ചത്. 2012 ൽ സ്കൂളിൽനിന്നു പിക്നിക്കിനുപോയി തിരിച്ചുവരുന്ന സമയത്തു ബസിന്റെ പിറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തിരുന്നു. പാവറട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. രമേശും ഇൻസ്പെക്ടറായ എ. ഫൈസലുമാണ് കേസന്വേഷണം…
Read Moreടാസ്ക് ചെയ്യുന്നതിനിടെയുള്ള അപകടമോ ? ടെറസിനുമുകളിൽ വിദ്യാർഥി കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ച സംഭവം; വിഡിയോ ഗെയിം വില്ലനായതായി സംശയം
നെടുങ്കണ്ടം: ബന്ധുവീട്ടിലെത്തിയ 13 വയസുകാരൻ ടെറസിന്റെ മുകളിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വില്ലൻ വിഡിയോ ഗെയിം എന്നു സംശയം. കഴുത്തിൽ കയർ കുരുങ്ങിയിരുന്നതു കൂടാതെ കാലിൽ കയർ കെട്ടിയിരുന്നതാണ് വിഡിയോ ഗയിമിന്റെ ഭാഗമായുള്ള ടാസ്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മരണമെന്ന സംശയം ഉയർത്തിയിരിക്കുന്നത്. സമീപത്ത് ഒരു കസേരയും ഉണ്ടായിരുന്നു. ടാസ്ക് ചെയ്യുന്നതിനിടെയുള്ള അപകടത്തിലാകാം കുട്ടിയുടെ മരണമെന്ന സംശയത്തിലാണ് പോലീസ്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പരിശോധിക്കാനായി കസ്റ്റഡിയിൽ വാങ്ങും. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ് – സൗമ്യ ദന്പതികളുടെ മകൻ ജെറോൾഡ് (അപ്പു – 13) ആണ് നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ മരിച്ചത്. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കഴിഞ്ഞ ഒരുമാസമായി ജെറോൾഡ് ഇവിടെയായിരുന്നു താമസം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷമാണ് അപകടം. ജെറോൾഡിനൊപ്പം കളിച്ചുകൊണ്ടിരുന്ന…
Read More