ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ജയിലിൽ അടയ്ക്കുകയും ജാമ്യം ലഭിക്കാതെ കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഫാ.സ്റ്റാൻ സ്വാമിയെ കേസിൽ കുടുക്കിയതാണെന്ന ആരോപണത്തിനു ബലമേറുന്നു. കേസിന് ആസ്പദമായ രേഖകൾ തന്റെ ലാപ്ടോപ്പിൽ മാൽവെയർ ഉപയോഗിച്ചു തിരുകിക്കയറ്റിയതാണെന്നു സ്വാമി അന്നു തന്നെ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിദേശ ഫോറൻസിക് ലാബിന്റെ അന്വേഷണ റിപ്പോർട്ടും പിന്നീട് പുറത്തുവന്നിരുന്നു. ലാപ്ടോപ്പിൽ കണ്ട ഒരു ഇ -മെയിലിന്റെ പേരിലായിരുന്നു പാർക്കിൻസൺ രോഗമുള്ള എൺപത്തിനാലുകാരനായ വയോധികനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. എൽഗർ പരിഷത്ത് – മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലരുമായി സ്റ്റാൻ സ്വാമിക്കു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഖനി ലോബികളുടെ ചൂഷണങ്ങൾക്കെതിരേ നിലപാട് സ്വീകരിച്ചും അനധികൃതമായി കേസിൽ കുടുക്കി ജയിൽ അടച്ച യുവാക്കൾക്കു വേണ്ടി കേസു നടത്തിയും സ്റ്റാൻ സ്വാമി നേരത്തെതന്നെ അധികാരികളുടെ കണ്ണിലെ കരടായി മാറിയിരുന്നു. പെഗസസ് കുടുക്ക് ഇസ്രയേലി ചാര…
Read MoreCategory: Top News
മകൻ മരിച്ചതറിഞ്ഞ് ഓടിയെത്തിയ അച്ഛൻ അതേ മരത്തിൽ തൂങ്ങിമരിച്ചു; അച്ഛൻ പിടഞ്ഞു മരിക്കുന്നത് കണ്ട് താഴെ അലറിവിളിച്ച് ഇളയമകൻ; കുന്നംകുളത്ത് സംഭവിച്ചത്…
കുന്നംകുളം: യുവാവ് തൂങ്ങി മരിച്ചതറിഞ്ഞ് അച്ഛൻ മനോവിഷമത്തിൽ അതേമരത്തിൽ തന്നെ തൂങ്ങിമരിച്ചു. എയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബിന് സമീപമാണ് സംഭവം. കിഴക്കൂട്ട് രാമു എന്ന് വിളിക്കുന്ന ദാമോദരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയും ശരത് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്ത് പാടത്തിനോടു ചേർന്ന മരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ വീട്ടിൽ ഓടിയെത്തി ദാമോദരനെ വിവരമറിയിച്ചു. രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ രണ്ടു മരണം കണ്ട നടുക്കത്തിലായിരുന്നു ദാമോദരന്റെ രണ്ടാമത്തെ മകൻ സജിത്ത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇന്നു രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. മൃതദേഹങ്ങൾ…
Read Moreഅക്കരയ്ക്കെത്തി രക്ഷപ്പെടാമെന്ന മോഹം വെറുതേയായി; ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 40 പേരിൽനിന്ന് തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപ
തൃശൂർ: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം പേരിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയതായി പരാതി. തൃശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയവർ രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വിലങ്ങന്നൂർ സ്വദേശി ജോണ്‍, തനിക്കും ഭാര്യക്കും ഹോ ങ്കോംഗിൽ ജോലി കിട്ടാനായി കഴിഞ്ഞ വർഷം ജൂണിൽ രണ്ട് ലക്ഷം രൂപയാണ് നൽകിയത്. മാർച്ച് മാസം യാത്രാ ടിക്കറ്റിനായും പണം നൽകി. ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം മുതൽ പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ല. ഹോങ്കോംഗ് ഇന്റർനാഷണൽ ടെർമിനലിൽ ഷെഫ്, സൂപ്പർവൈസർ, മെക്കാനിക് എന്നീ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. നേരത്തെ സതീഷും കൂട്ടരും ഹോങ്കോം ഗിലേക്ക് ഒന്‍പതുപേരെ കൊണ്ടുപോകുന്നതിനിടെ മക്കാവോയിൽ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ്…
Read Moreഇനി നഴ്സുമാരെക്കൂടാതെ പലര്‍ക്കും ബ്രിട്ടനിലേക്ക് പറക്കാം ! എഞ്ചിനീയര്‍മാര്‍ മുതല്‍ കലാകാരന്മാര് വരെയുള്ളവരെ മാടി വിളിച്ച് ബ്രിട്ടന്…
നഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടന് ഇനി മറ്റ് തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവരുടെയും ഇഷ്ടഭൂമിയാകും. കോവിഡാനന്തര ബ്രിട്ടന് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇതിനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചതാവട്ടെ മാനവവിഭവശേഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും. പ്രത്യേക നൈപുണ്യം ആവശ്യമായ തൊഴിലുകള്‍ ചെയ്യാന്‍ ബ്രിട്ടനിലെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ആവശ്യത്തിന് ആളെ ലഭിക്കാത്ത മേഖലകളിലേക്കാണ് ഈ ലിസ്റ്റ് വഴി ആളുകളെ ജോലിക്കെടുക്കുക. ഇതില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബ്രിട്ടനിലെത്തുക കൂടുതല്‍ അനായാസകരമായി മാറും. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് മാനവ വിഭവശേഷി ഉറപ്പാക്കുക എന്ന നയമനുസരിച്ച് പല പുതിയ തൊഴിലുകളും ഈ തസ്തികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോയിന്റ് അടിസ്ഥാനത്തില്‍ വിസ അംഗീകരിക്കപ്പെടുന്ന പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യമുള്ള തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കും. ഇതനുസരിച്ച് ഒരു അപേക്ഷകന് വിസ ലഭിക്കുവാന്‍ കുറഞ്ഞത് 70 പോയിന്റ് നേടേണ്ടതുണ്ട്.…
Read Moreവലയെറിയുന്നത് ആരുമറിയാതെ…! പെഗാസസിന്റെ ചാരക്കണ്ണിൽ പ്രമുഖർ! രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ടു ഫോണ്‍ നന്പറുകളും നിരീക്ഷിച്ചു; ചോർത്തൽ അറിഞ്ഞത് ഈ വഴി…
ന്യൂഡൽഹി: ഫോൺ ചോർത്തുന്നതിനുള്ള ഇസ്രയേൽ നിർമിത സോഫ്റ്റ്വേറായ പെഗാസസിന്റെ ചാരക്കണ്ണ് പതിഞ്ഞവരിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പുതിയ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും ജൽശക്തി മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലും. തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ ഫോണിലും പെഗാസസ് എത്തി. എന്നാൽ, തകർക്കാനും തടസപ്പെടുത്താനും ഗൂഢാലോചന നടത്തുന്നവർക്ക് ഇന്ത്യയുടെ വികസനം പാളംതെറ്റിച്ചു വിടാനാവില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചു. രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ടു ഫോണ്‍ നന്പറുകളും നിരീക്ഷിച്ചവയുടെ പട്ടികയിലുണ്ട്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ അഞ്ചു സുഹൃത്തുക്കളും അടുത്ത അനുയായി അലങ്കാർ സവായി, കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം സച്ചിൻ റാവു എന്നിവരുടെ ഫോണുകളും നിരീക്ഷണത്തിലായിരുന്നു. പെഗാസസ് നിരീക്ഷണത്തെക്കുറിച്ച്, അങ്ങനെയൊരു സംഭവമേ ഇല്ലെന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് അദ്ദേഹവും ഭാര്യയും നിരീക്ഷിക്കപ്പെട്ടിരുന്നു എന്ന വിവരം പുറത്തു…
Read Moreവാരാന്ത്യ ലോക്ഡൗണും പിൻവലിക്കുന്നു; അന്തിമ തീരുമാനം വൈകിട്ട്; കാരണങ്ങള്‍ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ കൂടി പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ഡൗൺ ഗുണത്തേക്കാൾ ദോഷം ചെയ്യുന്നുവെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ നടത്തുമ്പോൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകുന്നുവെന്നാണ് വിമർശനം. മാത്രമല്ല, ഓണക്കാലം അടുത്തുവരുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾ ഇനിയും അടഞ്ഞുകിടക്കുന്നത് വിപണിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് നൽകിയ സർക്കാർ നടപടിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാകും പുതിയ തീരുമാനം. ടിപിആർ പത്തിന് മുകളിൽ നിൽക്കുമ്പോഴും സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. ബക്രീദ് പ്രമാണിച്ച് അനുവദിച്ച ഇളവുകൾ ഇന്ന് അവസാനിക്കുമ്പോഴാണ് കോടതി വിധി വരാൻ പോകുന്നത്.
Read Moreതല പൂക്കുല പോലെ ചിതറും; ടി.പിയുടെ മകനെ കൊല്ലുമെന്ന് ഭീഷണി കത്ത് ; മെയ് 4ന് 51 വെട്ടിന്റെ എട്ട് വർഷം പിന്നിട്ടപ്പോൾ… കത്തിന്റെ ഉള്ളടക്കം ഞെട്ടിക്കുന്നത്…
കോഴിക്കോട് : വടകര എംഎല്‍എ കെ.കെ. രമയുടെ മകന് നേരെ വധഭീഷണി. റെഡ് ആര്‍മി കണ്ണൂര്‍, പിജെ ബോയ്സ് എന്ന പേരില്‍ എന്‍. വേണുവിനുള്ള കത്തിലൂടെയാണ് ഭീഷണി. വടകര പാര്‍ക്ക് റോഡിലെ കെ.കെ. രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. ആര്‍എംപി നേതാവ് എന്‍. വേണുവിനെയും കൊല്ലുമെന്നും കത്തിലുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി . കത്തിൽ പറയുന്നത്……“സിപിമ്മിനെതിരേ മാധ്യമങ്ങളില്വന്ന് ചര്‍ച്ച ചെയ്യാന്‍ ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ടിയാണ് തീര്‍ത്തത്. അതുപോലെ 100 വെട്ടി തീര്‍ക്കും. എംഎല്‍എ കെ.കെ.രമയുടെ മകന് അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് കോഴിക്കോട് വടകരയിലെ…
Read Moreനീലച്ചിത്ര നിർമാണം! നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ; മതിയായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ്
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിലായി. മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. നീലച്ചിത്രം നിർമിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചെന്നുമാണ് കേസ്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു.
Read Moreകോവിഷീല്‍ഡ് വാക്സിന് ജീവിത കാലം മുഴുവന്‍ പ്രതിരോധം നല്‍കും ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…
ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന് ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്സീന് തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു. ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.
Read More13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…
കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്ത്തകന് ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന് സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ്…
Read More