കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിച്ചത്. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം
Read MoreCategory: Top News
എനിക്ക് അമ്മ മാത്രമേയുള്ളു, അമ്മയെ സംരക്ഷിക്കണമെന്ന് പൾസർസുനി, തെറ്റ് ചെയ്തിട്ടില്ലെന്ന് മാർട്ടിൻ; ശിക്ഷയിൽ ഇളവ് വേണമെന്ന് മണികണ്ഠനും
കൊച്ചി; യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളു, ശിക്ഷയിൽ ഇളവ് വേണമെന്ന് പൾസർ സുനി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാർട്ടിൻ, ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രദീപ്, തെറ്റ് ചെയ്തിട്ടില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് സലിം, കുറഞ്ഞ ശിക്ഷ നൽകണമെന്ന് വിജീഷ്, ഇളവ് ചോദിച്ച് മൂന്നാം പ്രതി മണികണ്ഠനും. എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വിധിന്യായത്തിൽനിന്ന് അറിയാനാണു കേരളം കാത്തിരിക്കുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും
Read Moreകടൽകടന്നെത്തും കിക്കോട് കിക്ക്..! കൊല്ലത്ത് അഞ്ച് ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടിച്ചെടുത്തു; കേരളത്തിലേക്ക് സാധനം എത്തുന്നത് കംബോഡിയയിൽ നിന്ന്
കൊല്ലം: കൊട്ടിയത്ത് വിൽപ്പനയ്ക്ക് എത്തിച്ച വ്യാജ സിഗരറ്റുമായി രണ്ട് പേർ പിടിയിൽ. വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഐടിസി കമ്പനിയുടെ വ്യാജ ലേബലിൽ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വ്യാജ സിഗരറ്റും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. 145 പാക്കറ്റ് വ്യാജ സിഗരറ്റ് ആണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്നാണ് വ്യാജ സിഗരറ്റുകൾ എത്തുന്നത്. മലയാളികൾക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളെയും വിൽപനക്കാർ ലക്ഷ്യമിടുന്നു.
Read Moreതെരഞ്ഞെടുപ്പിൽ 2 വോട്ടിന് വിജയിച്ച് കുട്ടികളും; ക്രിസ്മസ് അവധി ഇത്തവണ 10 അല്ല, 12 ദിവസം; ഉത്തരവ് പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ക്രിസ്മസ് അവധിയിൽ ഒരു ദിവസം കൂടുതൽ. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധി ദിവസങ്ങളുടെ എണ്ണത്തിൽ വർധയുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷകള്‍ 23ന് അവസാനിക്കും. ഡിസംബർ 24ന് സ്കൂൾ അടയ്ക്കും. തുടർന്ന് ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയാണ് അവധി. ഇതോടെ സാധാരണയായി 10 ദിവസം ലഭിക്കുന്ന ക്രിസ്മസ് അവധി 12 ദിവസമാകും. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇക്കൊല്ലം ഡിസംബറിൽ മാസത്തിന്റെ പകുതി ദിനങ്ങളില്‍ മാത്രമേ വിദ്യാർഥികൾക്ക് പ്രവർത്തി ദിവസമുണ്ടായിരുന്നുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അവധി ദിവസങ്ങളിൽ വൻ വർധനവുണ്ടായത്.
Read Moreമറ്റൊരു സ്ത്രീയുമായി പിതാവിന് ബന്ധം; അമ്മയെ കാണാൻ വാശിപിടിച്ച കുഞ്ഞിന്റെ കൈ പൊള്ളിച്ചും കണ്ണിൽ മുളക്പൊടി വിതറിയും അച്ഛന്റെ ക്രൂരത
ബെംഗളൂരു: കർണാടകയിൽ ഏഴ് വയസുകാരന്റെ ഉള്ളംകൈ പൊള്ളിക്കുകയും കണ്ണിൽ കുരുമുളകുപൊടി വിതറുകയും ചെയ്ത അച്ഛനെതിരെ പോലീസ് കേസെടുത്തു. കന്നഡ ജില്ലയിലെ കുംട സ്വദേശി വിജയ നായിക്കിനെതിരെയാണ് കേസെടുത്തത്. ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളിൽ ഒരാളെയാണ് വിജയ നായിക് ക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കൈയിൽ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളിൽ കുരുമുളക് പൊടി തേച്ചു. സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു. സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ഡോക്ടർമാർ ചികിത്സ നൽകുകയാണ്. കൺപോളകൾ വീങ്ങിയ നിലയിലാണ്. അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന വിജയ് നായിക്കിന് കോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല കൈമാറിയിരുന്നത്. ഇതിനിടെ ഏതാനും ദിവസം മുന്‍പ് മറ്റൊരു സ്ത്രീയെ ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നതോടെ സ്വന്തം അമ്മയെ കാണണമെന്ന് വാശിപിടിച്ച…
Read Moreനടിക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ കേൾക്കാനായി കാതോർത്ത് കേരളം
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ 11നു മുമ്പു ജയിലിൽനിന്നു കോടതിയിലെത്തിക്കുന്ന പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും. എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വിധിന്യായത്തിൽനിന്ന് അറിയാനാണു കേരളം കാത്തിരിക്കുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും
Read Moreഒളിവിൽ നിന്നും പുറത്തേക്ക്; രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പാലക്കാട്; പൂവൻകോഴിയുടെ ചിത്രവുമായി കൂവി വിളിച്ച് പ്രതിഷേധിച്ച് സിപിഎം
പാലക്കാട്: പീഡനക്കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാൻ പാലക്കാട്ടെത്തി. വൈകുന്നേരം 4.50 ഓടെയാണ് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നന്പർ ബൂത്തിലാണ് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ സമയം പുറത്ത് ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Read Moreമാഡത്തിന് സാരിയുടുത്താലെന്താ കുഴപ്പം; പോളിംഗ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ വേഷം മുട്ടും ഷർട്ടും; ചോദ്യം ചെയ്ത വനിതാ ഓഫീസർ നേരിട്ടത് കടുത്ത മാനസിക പീഡനം
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ കേസെടുത്തു. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം എയുപി സ്കൂളിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിവിൽ പോലീസ് ഓഫീസർ സനൂപ് ജോണിനെതിരെയാണ് പരാതി ഉയർന്നത്. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും മോശമായി പെരുമാറിയെന്നും പ്രിസൈഡിംഗ് ഓഫീസർ അനസൂയ നൽകിയ പരാതിയിൽ പറയുന്നു. പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിവിൽ പോലീസ് ഓഫീസർ മുണ്ടും ഷർട്ടും ധരിച്ചെത്തിയത് അനസൂയ ചോദ്യം ചെയ്തു. നിങ്ങൾ എന്താ സാരി ഉടുക്കാത്തതെന്ന് ചോദിച്ച് ഇയാൾ ബഹളമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
Read Moreപോസ്റ്ററും 2500 രൂപയും 4ഫ്ളക്സ് ബോർഡും; നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പിന്തുണ നൽകാതെ ബിജെപി; കോട്ടയത്തെ നേതാക്കളുടെ മുങ്ങൽ വൻതോതിൽ പിരിവ് നടത്തിയ ശേഷമെന്ന് സ്ഥാനാർഥികൾ
ഏറ്റുമാനൂർ: ബിജെപി നേതാക്കൾ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നൽകാതെ നേതാക്കൾ മുങ്ങിയെന്നാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾ ആരോപിക്കുന്നത്. പഞ്ചായത്തിലെ 21 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികൾ പറയുന്നു. തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നൽകുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളിൽ മാത്രമാണെന്നാണ് ഇവർ പറയുന്നത്. ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നൽകി. ബോർഡുകൾ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയിൽവേ സ്റ്റേഷൻ) സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി. മണ്ഡലം നേതാക്കൾക്കെതിരെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ…
Read Moreപറ്റ് പറ്റീരാകുമോയെന്ന ആശങ്ക..! സ്ഥാനാര്‍ഥികൾ സ്വിച്ച്ഡ് ഓഫ്; തിരഞ്ഞ് പിന്നാലെ പാഞ്ഞ് പ്രസുകാരും ഹോട്ടലുകാരും; സ്ഥാനാർഥികളിൽ പലർക്കും ലക്ഷങ്ങളുടെ കടം
കോട്ടയം: പ്രിന്റിംഗ് പ്രസുകാര്‍ സ്ഥാനാര്‍ഥികളെ ഇന്നലെ വട്ടം പിടിച്ചു. ഫ്ളക്സും പോസ്റ്ററും കടം പറഞ്ഞ് അടിച്ചുകൊണ്ടുപോയ സ്ഥാനാര്‍ഥികള്‍ പലരാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി തോറ്റു പോയാല്‍ നിനച്ച കാലത്ത് പണം തിരിച്ചുപിടിക്കാനാവില്ല. അതിനാല്‍ ഇന്നലെയും ഇന്നുമായി പണം വാങ്ങാന്‍ പ്രസുകാര്‍ സ്ഥാനാര്‍ഥികളെ തേടി ഓട്ടത്തിലാണ്. പ്രസുകാരുടെ വിളി വന്നതോടെ പല സ്ഥാനാര്‍ഥികളും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ കളം വിടുകയോ ചെയ്തു. നാലും അഞ്ചും ലക്ഷം രൂപയുടെ കടത്തിലാണ് സ്ഥാനാര്‍ഥികള്‍ പലരും. വോട്ടിംഗ് ദിവസം ബൂത്തുകളിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തതിലും പറ്റുപടി നടത്തിയ സ്ഥാനാര്‍ഥികളുണ്ട്. ഇന്നലെ ഹോട്ടലുകാരും സ്ഥാനാര്‍ഥികളെ തേടി വീടുകയറി. ഗ്രാമപഞ്ചായത്തില്‍ രണ്ടു ലക്ഷവും ബ്ലോക്കില്‍ നാലു ലക്ഷവും ജില്ലാ പഞ്ചായത്തില്‍ പത്തു ലക്ഷവും പൊടിച്ച സ്ഥാനാര്‍ഥികള്‍ പലരുണ്ട്. ഇവരില്‍ പലരും കടം വാങ്ങിയും പണയം വച്ചുമൊക്കെയാണ് ജനവിധി തേടിയത്.
Read More