തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ്; മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 15 ശതമാനം പോളിംഗ്; ബൂത്തുകളിൽ നീണ്ട നിര; വോട്ട് ചെയ്ത് മുഖ്യമന്ത്രി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട് വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 15 ശതമാനം കടന്നു. ബൂത്തുകളിൽ നീണ്ട നിരയാണുള്ളത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 7.48 % പേരാണ് ജില്ലയിൽ വോട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലാണ് കുറവ് പോളിംഗ് (7.07%). തൃശൂർ(7.24 %), മലപ്പുറം (7.28 %), പാലക്കാട് (7.26 %), കോഴിക്കോട് (7.14 %), കാസർഗോഡ് (7.22 %). പല സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ചിലയിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു. കുടുബാംഗങ്ങൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. എൽ‌ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും…

Read More

മകൾക്കൊപ്പം കളിക്കാനെത്തിയ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയായ ഭർത്താവി നെ തള്ളിപ്പറഞ്ഞ് ഭാര്യയും മകളും; അഞ്ച് വർഷം തടവും പിഴയും വിധിച്ച് കോടതി

ഇടുക്കി: ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. 2024ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗിരീഷിന്‍റെ മകൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ കുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

Read More

വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തുന്നത്; ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരും; സണ്ണി ജോസഫിന് മറുപടി കൊടുത്ത് മുഖ്യമന്ത്രി

കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ട ത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നു പറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ഭാര്യയ്ക്ക് പരപുരുഷ ബന്ധം; പ്രണയവിവാഹമായിട്ടും അവൾ തന്നെ വഞ്ചിച്ചു; പുരുഷൻമാരുടെ വാക്കുകേൾക്കാൻ ആരുമില്ല; രാഹുലിന്‍റെ ആത്മഹത്യയിൽ നടുങ്ങി നാട്ടുകാർ

ലക്നോ: ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ബങ്കാറ്റ് ഗ്രാമവാസിയായ രാഹുൽ മിശ്ര(30) ആണ് മരിച്ചത്.മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു രാഹുൽ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. രാഹുലിന്‍റെ അമ്മയുടെ പരാതിയിൽ ഭാര്യയ്ക്കും സുഹൃത്ത് ശുഭം സിംഗിനും ഭാര്യാമാതാവിനുമെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.അന്വേഷണത്തിനിടെ, രാഹുലിന്‍റെ ഫോണിൽ നിന്ന് ഏഴ് മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ പോലീസ് കണ്ടെത്തി. ജീവനൊടുക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് രാഹുൽ റിക്കാർഡ് ചെയ്തതാണ് ഇത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും കുട്ടിയെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുൽ വീഡിയോയിൽ വിശദീകരിച്ചു. “എനിക്ക് മരിക്കാൻ ആഗ്രഹമില്ല, പക്ഷേ ജീവിക്കാൻ ഒരു കാരണവുമില്ല’. രാഹുൽ വീഡിയോയിൽ പറയുന്നു. “എന്‍റെ ഭാര്യക്ക് ശുഭം സിംഗ് എന്നയാളുമായി ബന്ധമുണ്ട്. ഞാൻ അവളെ പലതവണ വിലക്കിയിരുന്നു, പക്ഷേ അവൾ അത് ശ്രദ്ധിച്ചില്ല. എന്‍റെ കുട്ടിയെ കാണാൻ എനിക്ക് അനുവാദമില്ലായിരുന്നു.…

Read More

നടിയെ ആക്രമിച്ച കേസിൽ അടൂര്‍ പ്രകാശിന്‍റെ പ്രതികരണം എതിരാളികള്‍ക്ക് അടിക്കാനുള്ള വടിയായി; യുഡിഎഫ് കൺവീനറുടെ പണിയെന്താണെന്ന് ഓർമിപ്പിച്ച് കെ. മുരളീധരൻ

.തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. യുഡിഎഫ് കണ്‍വീനറുടെ ചുമതല യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കല്‍ മാത്രമാണ്. അദ്ദേഹം അത് ചെയ്താല്‍ മതിയെന്നും പാര്‍ട്ടി പ്രസിഡന്‍റാണ് നിലപാട് പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. അടൂര്‍ പ്രകാശിന്‍റെ പ്രതികരണം എതിരാളികള്‍ക്ക് വടിയായി. എന്നാല്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. സവര്‍ക്കറുടെ പേരിലുള്ള അവാര്‍ഡ് ശശി തരൂര്‍ വാങ്ങരുത്. അദ്ദേഹം വാങ്ങില്ലെന്നാണു കരുതുന്നത്. അത്തരത്തിലുള്ള അവാര്‍ഡ് ഒരു കോണ്‍ഗ്രസുകാരനും വാങ്ങരുത്. കോണ്‍ഗ്രസിന് അപമാനമാണ്. സുരേഷ് ഗോപി ശാസ്തമംഗലത്തെ വീട്ടില്‍ വോട്ട് ചേര്‍ത്തത് ജനാധിപത്യമര്യാദയല്ല. ലോക്‌സഭ തെരഞ്ഞെുപ്പുവേളയില്‍ തൃശുരില്‍ അദ്ദേഹം വോട്ട് ചേര്‍ത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലത്തും വോട്ട് ചേര്‍ത്തു. ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

വോട്ട് ചെയ്യണമെന്ന് അമ്മയ്ക്ക് ഒരേ നിർബന്ധം; ആഗ്രഹം നിറവേറ്റാൻ ചുമലിലേറ്റി ബൂത്തിലെത്തിച്ച് മകന്‍; സമ്മതിദാനാവകാശം വിനിയോഗിച്ച സന്തോഷത്തിൽ സരോജിനിയമ്മ

അയര്‍ക്കുന്നം: പ്രായാധിക്യത്താല്‍ കിടപ്പിലാണെങ്കിലും എണ്‍പത്തെട്ടുകാരി തിരുവഞ്ചൂര്‍ ഉഷസില്‍ സരോജിനിയമ്മയ്ക്ക് വോട്ടുചെയ്യണമെന്ന് നിര്‍ബന്ധം. അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ മകന്‍ ഗണേശന് ഒറ്റ മാര്‍ഗമേയുണ്ടായിരുന്നുള്ളൂ. കട്ടിലില്‍നിന്ന് അമ്മയെ കോരിയെടുത്ത് തോളിലിട്ടും താങ്ങിപ്പിടിച്ചും ബൂത്തിലെത്തിച്ചു. അമ്മയെ എടുത്ത് മകന്‍ ബൂത്തിലേക്ക് എത്തുന്നത് കണ്ട് പ്രത്യേക പരിഗണനയില്‍ വോട്ട് ചെയ്യാനുള്ള ക്രമീകരണം പോളിംഗ് ഉദ്യോഗസ്ഥർ ഒരുക്കി. സമ്മതിദാനാവകാശം വിനിയോഗിക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു സരോജനിയമ്മയുടെ മടക്കം.

Read More

ഒളിച്ചോട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു; ഇഷ്ടപ്പെട്ടയാളുടെ കൂടെ പോകാൻ അനുമതി നൽകി കോടതി; കാമുകൻ ബിജെപിക്കാരനല്ല കമ്യൂണിറ്റുകാരനാണെന്ന് ബിജെപി നേതാവ്

തലശേരി: വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്‌ടപ്രകാരം ആൺസുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയും മുസ്‌ലിംലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്പ് തൈപ്പറമ്പത്ത് അറുവയാണ് ( 32) ഇന്നലെ വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനിൽ ഹാജരായത്. അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്‍റെ കൂടെ പോയതായും കാണിച്ച് മാതാവ് നജ്മ നൽകിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്. ആൺസുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്‍റവിട താഴെ കുനിയിൽ റോഷിത്തിനോടൊപ്പം സ്റ്റേഷനിൽ ഹാജരായ അറുവയെ രാത്രിയിൽ തലശേരി ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ മുമ്പിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയത്. മുസ്‌ലിംലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ്…

Read More

രാത്രി ഒരു മണിക്ക് കാമുകനൊപ്പം കറക്കം; ഒന്നിച്ചിരുന്നു മദ്യപാനം; ആൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ക്രൂരമായ കൊലപാതകം; മലയാറ്റൂരിലെ സംഭവമിങ്ങനെ

കൊച്ചി: മലയാറ്റൂരിൽ കൗമാരക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനേ ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കൂ എന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും…

Read More

കുമ്പിടിയോ ഗോപിക്കുട്ടൻ… സുരേഷ് ഗോപിക്ക് ലോക്സഭയിൽ തൃശൂരിലും തദ്ദേശത്തിൽ തിരുവനന്തപുരത്തും വോട്ട്; കടുത്ത വിമർശനവുമായി വി.എസ്. സുനിൽകുമാർ

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. “നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.’-സുനിൽ കുമാർ കുട്ടിച്ചേർത്തു. നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയരുന്നത്.

Read More

നോട്ടയുമില്ല, ബിജെപിക്ക് സ്ഥാനാർഥിയുമില്ല; എങ്കിലും ഇഷ്ടപ്പെട്ടയാൾക്ക് വോട്ട് ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് പി.സി. ജോർജ്

പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം. നോട്ടയില്ലാത്തതിനെതിരേ പൊട്ടിത്തെറിച്ച് ബിജെ പി നേതാവ് പി.സി. ജോർജ് പി.സി. ജോര്‍ജിന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് വിവരക്കേടാണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്‍റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപ്പോയി വോട്ട് ചെയ്യണം.’- പി.സി. ജോർജ് പറഞ്ഞു..

Read More