യുവതിയെ കൂട്ടൂബലാത്സംഗം ചെയ്ത രണ്ട്പേർ പോലീസ് പിടിയിൽ. ഫരീദാബാദിലാണ് സംഭവം. പ്രതികളായ വിഷ്ണു, സരോജ് എന്നിവരെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ വിഷ്ണു ആഗ്ര നിവാസിയാണ്. ഇപ്പോൾ ഫരീദാബാദിലെ സഞ്ജയ് എൻക്ലേവിലാണ് താമസം. സനോജ് പാർവതിയ കോളനിയിലാണ് താമസമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി എട്ട് മണിയോടെ നടക്കാൻ യുവതി സെക്ടർ 12ലെ ടൗൺ പാർക്കിൽ എത്തിയതായിരുന്നു. ടൗൺ പാർക്കിൽ നിന്ന് 9.45 ഓടെ ഓട്ടോറിക്ഷയിൽ അവർ വീട്ടിലേക്ക് പോയി. യുവതി ഓട്ടോറിക്ഷയിൽ കയറുമ്പോൾ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 100 മീറ്ററോളം പിന്നിട്ടശേഷം ഓട്ടോഡ്രൈവർ രണ്ടുപേരെ വാഹനത്തിൽ കയറ്റി കനാൽ മുറിച്ചുകടക്കുന്ന ഭാഗത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു. ഒരു വിധത്തിൽ അക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിനെയും വീട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി.…
Read MoreCategory: Top News
ആവേശത്തിൽ പുതുപ്പള്ളി; ആദ്യ മണിക്കൂറില്‍ 14.78 ശതമാനം പോളിംഗ്
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനു പോളിംഗ് ആരംഭിച്ചതു മുതല്‍ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. ആദ്യ മൂന്നുമണിക്കൂറില്‍ 14.78 ശതമാനം ആണ് പോളിംഗ് ശതമാനം. മണ്ഡലത്തിലെ 182 ബൂത്തുകളിലായി ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ നിമിത്തം ചില ബൂത്തുകളില്‍ വോട്ടിംഗ് ആരംഭിച്ചത് വൈകിയാണ്. 10-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് വൈകി.അയര്‍ക്കുന്നം ഗവ. എല്‍പി സ്കൂളിലാണ് വോട്ടെടുപ്പ് വൈകിയത്. ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വോട്ട് ചെയ്യാന്‍ മണര്‍കാട് ഗവ.എല്‍പി സ്കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ എത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഒന്പതിനു വോട്ട് ചെയ്യുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല. 90,281 സ്ത്രീകളും 86,132…
Read Moreതിരുവനന്തപുരത്ത് നാലു വയസ്സുകാരന് മരിച്ചു ! ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയെന്ന് സംശയം
തിരുവനന്തപുരം മലയിന്‍കീഴില്‍ നാലു വയസ്സുകാരന് മരിച്ചത് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയില്‍കീഴ് പ്ലാങ്ങാട്ടുമുകള്‍ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഗോവ യാത്രയ്ക്കിടെ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഎഐ കാമറ വന്നു, കൂണുപോലെ മുളച്ചുപൊങ്ങിയത് നിരവധി വ്യാജ വെബ്സൈറ്റുകള്‍; പരിവാഹൻ ആപ്പിന്റെ വ്യാജൻമാരെ ശ്രദ്ധിക്കണമെന്ന് വാഹനവകുപ്പ്
കോഴിക്കോട്: വാഹനവുമായും ഡ്രൈവിംഗ് ലൈസൻസുമായും ബന്ധപ്പെട്ടു വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും ഈ ചെല്ലാൻ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്നതായി ആക്ഷേപം. പരാതികള്‍ വ്യാപകമായതോടെ ഇതേക്കുറിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള ക്യു ആര് കോഡ് സ്കാൻ ചെയ്തോ മാത്രം ചെല്ലാനുകളുടെ പിഴ അടയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കണമെന്നും എംവിഡി ഓര്‍മിപ്പിച്ചു. മമ്മൂട്ടിയുടെ അണ്ണന് തമ്പി സിനിമയിലെ അപ്പു, അച്ചു എന്നീ കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തി ക്കൊണ്ടാണ് മുന്നറിയിപ്പ്.അതേസമയം,…
Read Moreകയ്യൂര്‍ സമര ചരിത്രം തിരുത്തി സർക്കാർ; ചൂരിക്കാടന്‍ പകരം ഇ.കെ. നായനാര്‍; സിപിഐയില്‍ അമര്‍ഷം പുകയുന്നു
ഷൈബിന് ജോസഫ്കാസര്ഗോഡ്: കയ്യൂര്‍ സമരചരിത്രം തിരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐക്കുള്ളില്‍ കടുത്ത അമര്‍ഷം. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചാമത്തെ വ്യക്തിയായ ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ക്ക് പകരം ആ സ്ഥാനത്ത് ഇ.കെ.നായനാരുടെ പേര് ഉള്‍പ്പെടുത്തിയ ജയില്‍ വകുപ്പിന്റെ നടപടി ഇതുവരെയും തിരുത്താത്തതിനെതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇന്നലെ ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്ക് ഹാളില്‍ എഐടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സി.എച്ച്. കൃഷ്ണന് ജന്മശതാബ്ദി ആഘോഷവേളയില്‍ സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ നടത്തിയ പ്രസംഗമാണ് വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. കയ്യൂര്‍ സമരചരിത്രരേഖകളില് പോലും വെട്ടും തിരുത്തും നടത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഡല്‍ഹിയില്‍ മാത്രമല്ല നമ്മുടെ ഗ്രാമങ്ങളില്‍ പോലും ചരിത്രസംഭവങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വെള്ളം ചേര്‍ക്കപ്പെടുകയാണെന്നും ചരിത്രം സൃഷ്ടിക്കപ്പെട്ട വ്യക്തികളെ ബോധപൂര്‍വം ഒഴിവാക്കുകയും ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന കാഴ്ച നമുക്ക് ചുറ്റും നടക്കുന്നതെന്നുമാണ് ഇ.…
Read Moreകേരളത്തിലെ ഭരണയന്ത്രത്തിന് നിരവധി പോരായ്മകളുണ്ട് ! ഭരണസംവിധാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തോമസ് ഐസക്
കേരളത്തിലെ ഭരണസംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്ന വിമര്‍ശനവുമായി മുന്‍ മന്ത്രി തോമസ് ഐസക്. രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്കാരവും: ഒരവലോകനം’ എന്ന തലക്കെട്ടില്‍ ‘ചിന്ത’ വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ഐസക് ഭരണസംവിധാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കേരളത്തിന്റെ ഭരണ സംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂ. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണയന്ത്രത്തിനു…
Read Moreസനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവന ! ഏതു കേസും നേരിടാന്‍ തയ്യാറെന്ന് ഉദയനിധി
സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം രാജ്യവ്യാപകമായി വിവാദമായിരിക്കെ ഏതു കേസും നേരിടാനും താന്‍ തയ്യാറാണെന്ന് തുറന്നു പറയുകയാണ് നടന് കൂടിയായ ഉദയനിധി. ”എനിക്കെതിരെ അവര്‍ എന്ത് കേസ് നല്കിയാലും നേരിടാന്‍ തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധര്‍മത്തെ മാത്രമാണ് വിമര്‍ശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്” ഉദയനിധി പറഞ്ഞു. ”സനാതന ധര്‍മത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന് വീണ്ടും പറയുന്നു. ഇത് തുടര്‍ച്ചയായി പറയും. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ അതിനര്‍ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ?. എന്താണ് സനാതന? സനാതനമെന്നാല്‍ ഒന്നും മാറേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാല്‍ ദ്രാവിഡ മോഡല്‍ മാറ്റത്തിന്…
Read Moreമൂന്നുനില കെട്ടിടം തകർന്ന് 2 മരണം; അവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ്
മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഉത്തർപ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം തകർന്നത്. 15പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ മൂന്ന് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി ബരാബങ്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേർ ചികിത്സയ്ക്കിടെ മരിച്ചു. എട്ട് പേരെ മെച്ചപ്പെട്ട പരിചരണത്തിനായി ലഖ്നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ റോഷ്നി (22), ഹക്കിമുദ്ദീൻ (28) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ ഉടമ ഹാഷിം ആണെന്ന് ബരാബങ്കി പോലീസ് സൂപ്രണ്ട് ദിനേഷ് കുമാർ സിംഗ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഖം…
Read Moreഭാര്യ ഉപേക്ഷിച്ചു പോയി; കോട്ടയത്ത് മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന് ജീവനൊടുക്കി; ഇളയമകളുടെ നില അതീവ ഗുരുതരം
കോട്ടയം: പാലായ്ക്ക് സമീപം രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന് (40) ആണ് ജീവനൊടുക്കിയത്. സ്കൂള്‍ വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കുകയായിരുന്നു. അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30ന് ആയിരുന്നു സംഭവം. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീ സ് അന്വേഷണം ആരംഭിച്ചു. നേരത്തെ, ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറും ! ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും അഴിമതിക്കും രാജ്യവളര്‍ച്ചയില്‍ സ്ഥാനമുണ്ടാകില്ലെന്ന് മോദി
2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, ജാതീയത, വര്‍ഗീയത തുടങ്ങിയവയ്ക്ക് രാജ്യവളര്‍ച്ചയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി 20 ഉച്ചകോടിക്ക് മുമ്പായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മ്മിക്കപ്പെടാവുന്ന വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു. നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാല്‍ ഇന്ന് നൂറുകോടി പേര് അവരാഗ്രഹിക്കുന്ന ജീവിതശൈലിയില്‍ ജീവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More