തിരുവനന്തപുരം: കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ നിർദേശം. നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി രോഗ വ്യാപനം പടർത്തൽ, ഒത്തു ചേരൽ, നിയന്ത്രണം ലംഘിച്ചുള്ള ഡ്രൈവിംഗ്, കേസുകളിൽ ഹാജാരാകാൻ നിർദേശിച്ചിട്ടും ഹാജരാകാതിരിക്കൽ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത പിഴയും തടവും ലഭിക്കാൻ സാധ്യതയുള്ള കേസുകളാണു പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇന്ത്യൻ പീനൽ കോഡ്, കേരള പോലീസ് ആക്ട്, കേരള എപ്പിഡമിക് ഓർഡിനൻസ്, ദുരന്ത പ്രതികരണ നിയമം തുടങ്ങിയവയിലെ ചില വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനാണു നിർദേശം. അശ്രദ്ധമായ പ്രവൃത്തികളിലൂടെ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലുള്ള നടപടികൾ, ആഘോഷങ്ങളും ആരാധനകളുമായി ബന്ധപ്പെട്ട ഒത്തു ചേരലുകൾ, പൊതുശല്യമാകുന്ന തരത്തിലുള്ള ഡ്രൈവിംഗ്, പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസുകൾ, സമൻസ് നൽകിയിട്ടും മറുപടി നൽകാതിരുന്നതും ഹാജാരാകാതിരുന്നതുമായ കേസുകൾ…
Read MoreCategory: Top News
ഹൈഡ്രോളിക് സംവിധാനം തകരാറിൽ! മൂന്ന് തവണ ശ്രമിച്ചിട്ടും കോഴിക്കോട്ട് വിമാനം ഇറക്കാൻ സാധിച്ചില്ല; ഒടുവില്‍…
കൊച്ചി: നെടുന്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദ-കോഴിക്കോട് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. കോഴിക്കോട്ട് വിമാനം ഇറങ്ങാൻ കഴിയാതെ വന്നതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതെന്നാണ് നിഗമനം. മൂന്ന് തവണ ശ്രമിച്ചിട്ടും കോഴിക്കോട്ട് വിമാനം ഇറക്കാൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് വിമാനം കോഴിക്കോട് ലാൻഡ് ചെയ്യേണ്ടതായിരുന്നു. വിമാനം കൊച്ചിയിലേക്ക് തിരിച്ചതോടെ നെടുന്പാശേരിയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും നെടുന്പാശേരിയിൽ ഒരുക്കി. ഇതോടെ മറ്റു വിമാനങ്ങളുടെ ലാൻഡിംഗിനും അനുമതി നിഷേധിച്ചിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 183 യാത്രക്കാരുമായി എത്തിയ സ്പൈസ് ജറ്റ് വിമാനം ഏഴരയോടെ കൊച്ചിയിൽ സുരക്ഷിതമായി ഇറക്കി. പിന്നാലെ ഹൈ അലർട്ട് പിൻവലിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Read Moreജോലി ചെയ്തുവന്ന ധനകാര്യസ്ഥാപനത്തില്‍ യുവതി നടത്തിയത് അതിവിദഗ്ധമായ സാമ്പത്തിക തട്ടിപ്പ് ! കൂട്ടാളിക്കെതിരേ പീഡനത്തിനും കേസ്
മല്ലപ്പള്ളി: ജോലിചെയ്തു വന്ന ധനകാര്യസ്ഥാപനത്തില്‍ അതിവിദഗ്ധമായി സാന്പത്തിക തട്ടിപ്പ് നടത്തിവന്ന യുവതിയുടെ ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹത നീക്കുന്നതിനായി വിശദമായ അന്വേഷണത്തിനു പോലീസ്. കുറ്റപത്രം തയാറാക്കുന്നതിനു മുമ്പായി പഴുതടച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മല്ലപ്പള്ളിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ആനിക്കാട് വായ്പൂര് പാറയില്‍ അരുണ്‍ സദനത്തില്‍ അരുണിന്റെ ഭാര്യ എന്‍.എം. നീതുമോള്‍ (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങല്‍ വായ്പൂര് ജോണിപ്പടി മഞ്ഞള്ളൂര്‍ കുന്നേല്‍ മനു (32) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. ധനകാര്യസ്ഥാപനത്തില്‍നിന്നു സ്വന്തം പേരിലും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വച്ച് 12,31,000 രൂപ കൈവശപ്പെടുത്തിയെന്നും സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കര്‍ തുറന്ന് മുക്കുപണ്ടങ്ങള്‍ വച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവർന്നെന്നുമാണ് കേസ്. മനുവിന് കേസില്‍ നേരിട്ട് ബന്ധമില്ലെങ്കിലും നീതുമോള്‍ നടത്തിയിട്ടുള്ള തട്ടിപ്പ് ഇയാളുടെ അറിവോടെയാണെന്നും വിഹിതം…
Read Moreആദ്യം കരുതി അപകടമരണമാണെന്ന്, പക്ഷേ..! യുവതിയും ബന്ധുവും കാറിടിച്ചു മരിച്ചത് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍; സംശയം തോന്നാന്‍ കാരണം…
ജയ്പുർ: ഇൻഷ്വറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ക്വട്ടേഷൻ സംഘാംഗങ്ങളും അറസ്റ്റിലായി. രാജസ്ഥാന് ജയ്പുര്‍ സ്വദേശിയായ ശാലുദേവി (32), ബന്ധുവായ രാജു (36) എന്നിവരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് തെളിഞ്ഞത്. ശാലു ദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിംഗ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ അഞ്ചിന് ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ചു മരിക്കുകയായിരുന്നു. അപകടമരണമാണെന്നാണ് ആദ്യം കരുതിയത്. സംശമമുയർന്നതോടെ അന്വേഷണമായി. ഒടുവിൽ ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇൻഷ്വറന്‍സ് തുകയ്ക്ക് വേണ്ടി മഹേഷ് വാടകകൊലയാളിയെ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇതെന്ന് തെളിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം ആസൂത്രിതമാണെന്നു പോലീസ് കണ്ടെത്തിയത്. ഭാര്യയും ബന്ധുവും…
Read Moreഅമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബസിന്റെ വാതിൽ തനിയെ തുറന്നു! വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ച് വീണു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബസിന്റെ വാതിൽ തനിയെ തുറന്ന് വിദ്യാർഥിനി റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ് ബോധം നഷ്ടമായി വഴിവക്കിൽ കിടന്ന വിദ്യാർഥിനിയെ പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നിട്ടും നിർത്താതെ പോയ ബസ്, 400 മീറ്റർ ദൂരം കൂടി സഞ്ചരിച്ച ശേഷം ജനങ്ങൾ തടഞ്ഞപ്പോൾ മാത്രമാണ് നിർത്തിയത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read More“തീവ്രവാദ ആരോപണം സർക്കാരിന്റെ ദൗർബല്യം’; വിഴിഞ്ഞം സമരത്തെ പിന്തുണച്ച് മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ; ചർച്ചയുടെ വാതിലുകൾ അടച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യമാണെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ.ജെ. വിജയൻ. പദ്ധതിയുടെ തുടക്കം മുതൽതന്നെ താൻ അതിനെ എതിർക്കുന്നുവെന്നും ആന്റണി രാജുവിന്റെ സഹോദരൻ എന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും എ.ജെ.വിജയൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോദി സർക്കാർ കർഷകസമരത്തോട് ചെയ്തതാണ് പിണറായി സർക്കാർ വിഴിഞ്ഞം സമരത്തോടു ചെയ്യുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് പദ്ധതിയോടുള്ള എതിർപ്പുകളെ അവഗണിക്കാനാവില്ല. പദ്ധതിയുടെ സത്യാവസ്ഥ തുറന്നുപറയുന്നത് കൊണ്ടാണ് തന്നോട് ശത്രുത. തന്നെ തീവ്രവാദിയെന്ന് വിളിച്ചാലും നിലപാടിൽ മാറ്റമില്ലെന്നും എ.ജെ.വിജയൻ പറഞ്ഞു. ചർച്ചയുടെ വാതിലുകൾ അടച്ചിട്ടില്ല: മന്ത്രി ആന്റണി രാജു തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് മന്ത്രി ആന്റണി രാജു. ചർച്ചയ്ക്കുള്ള വാതിലുകൾ സർക്കാർ അടച്ചിട്ടില്ല. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ സമരസമിതി നേതാക്കളുമായി ചർച്ചയ്ക്ക് മണിക്കൂറുകളോളം കാത്തിരുന്നിട്ട്…
Read Moreഭീമമായ ചെലവും കടലസിൽ അച്ചടിക്കുമ്പോൾ പരിസ്ഥിതിക്ക് കോട്ടവും ഉണ്ടാവും ..! സർക്കാർ ചെലവിൽ ഇനി ‘ഓസിലുള്ള ആശംസ’ ഇല്ല; സർക്കാർ തീരുമാനം ഇങ്ങനെ…
നിശാന്ത് ഘോഷ്കണ്ണൂർ: ക്രിസ്മസ്, പുതുവത്സരം, വിഷു, ഓണം, ബക്രീദ് ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ ജനപ്രതിനിധികളും സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും സർക്കാർ ചെലവിൽ ആശംസാ കാർഡുകൾ അച്ചടിച്ച് അയയ്ക്കുന്നരീതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. വിശേഷദിവസങ്ങളിൽ മന്ത്രിമാർ, എംഎൽഎമാർ, വകുപ്പു മേധാവികൾ, പൊതുമേഖല, അർധസർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പു മേധാവികൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ സർക്കാർ സംവിധാനത്തിൽ ആശംസാ കാർഡുകൾ അച്ചടിപ്പിച്ച് ഓഫീസ് സെക്ഷനുകളിൽ അയയ്ക്കുന്ന രീതിയാണ് അവസാനിപ്പിച്ചത്. ആശംസാ കാർഡുകളുടെ അച്ചടി, തപാൽച്ചെലവ് തുടങ്ങിയ ഇനത്തിൽ പ്രതിവർഷം സർക്കാരിനു ഭീമമായ ചെലവ് വരുന്നുണ്ട്. ചെലവു ചുരുക്കലിന്റെയും കടലാസിൽ അച്ചടിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി കോട്ടവും കണക്കിലെടുത്താണ് ഈ രീതി അവസാനിപ്പിക്കുന്നത്. വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി മാർഗങ്ങൾ ആശംസകൾ അറിയിക്കാൻ നിലവിലുണ്ടെന്നിരിക്കെ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിച്ച് അയച്ചുനൽകുന്നതിന്റെ ആവശ്യമില്ലെന്ന് പൊതുഭരണ (രഹസ്യ വിഭാഗം) വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇനി ആശംസകൾ അയച്ചേ മതിയാകൂവെന്ന നിർബന്ധബുദ്ധിയുള്ള…
Read Moreഎന്റെ കാറല്‍ മാക്സ് മുത്തപ്പാ ! മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയതിന്റെ ചെലവ് 43.14 ലക്ഷം രൂപ…
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ ടൂറിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായിയും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചെലവഴിച്ചത് 43.14 ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന് കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന് ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്,…
Read Moreവഴിപാടായി തങ്കകിരീടം; അരക്കിലോ വരുന്ന തങ്കകിരീടം ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ വഴിപാടായി നൽകിയത് വിശ്വാസികൾ
മാന്നാർ: ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ തങ്കകിരീടം വഴിപാടായി നിർമിച്ചു നൽകി. അരക്കിലോ വരുന്ന തങ്കകിരീടം വിശ്വാസികളാണ് ക്ഷേത്രത്തിനു നൽകിയത്. പരുമല അനന്തൻ ആചാരിയാണ് കിരീടത്തിന്റെ ശില്പി. ശബരിമല സ്വർണക്കൊടിമരമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ധ്വജവും വിഗ്രഹങ്ങളും അനന്തൻ ആചാരി നിർമിച്ചിട്ടുണ്ട്. ചക്കുളത്തുകാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, രാജേഷ് നമ്പൂതിരി, മനോജ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കിരിട സമർപ്പണം നടന്നത്.
Read Moreതൂങ്ങിനിന്ന സന്തോഷിന്റെ ദേഹമാസകലം മർദനമേറ്റ പാട്, പോക്കറ്റിൽ മൊബൈൽ, കാലിൽ ചെരുപ്പും; അടയ്ക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹമരണത്തിൽ സിപിഎം നേതാവ് അറസ്റ്റിൽ
കേളകം (കണ്ണൂർ): യുവാവ് ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. അടയ്ക്കാത്തോട്ടിലെ സന്തോഷിന്റെ (42) ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേന്നാട്ട് ജോബിനെ (36) യാണു കേളകം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.മരിക്കുന്നതിന് ഒരു ദിവസം മുമ്പ് ജോബിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ മർദിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെയാണ് പോലീസ് ജോബിനെ അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും ഡിഐജിക്കും പരാതിയും നൽകിയിരുന്നു. കഴിഞ്ഞദിവസം സന്തോഷിന്റെ വീട്ടിലെത്തിയ സണ്ണി ജോസഫ് എംഎൽഎ സന്തോഷിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും സംഭവത്തിൽ കുടുംബം ആവശ്യപ്പെടുന്ന തരത്തിലുള്ള സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ഡിവൈഎസ്പിയെയും ഡിഐജിയെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പരാതി ലഭിക്കുന്ന മുറയ്ക്കു…
Read More