പാറശാല ഷാരോണ്‍ രാജ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പോലീസ് സീല്‍ ചെയ്ത് പോയ വീടിന്റെ പൂട്ടാണ് ഇപ്പോള്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് ഈ സംഭവം. പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. ഷാരോണിന്റെ മരണത്തില്‍ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിനു നേര്‍ക്ക് കല്ലേറുണ്ടായിയിരുന്നു. ഞായര്‍ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറില്‍ മുന്‍വശത്തെ ഏതാനും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാല്‍ അന്ന് വീട്ടില്‍ ആളുണ്ടായിരുന്നില്ല.…
Read MoreCategory: Top News
“സഖാവേ’ ജോലിയുണ്ട്, ഉദ്യോഗാര്‍ഥികളുടെ പട്ടികയുണ്ടോ; കരാര്‍ നിയമനത്തിന് പാര്‍ട്ടിക്കാരെ തിരുകികയറ്റാന്‍ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍; വിവാദം കത്തിപ്പടരുമ്പോൾ…
തിരുവനന്തപുരം: നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന് അയച്ച കത്ത് പുറത്ത്. ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. കോര്‍പ്പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. ഇവിടെ പാര്‍ട്ടിക്കാരെ തിരുകികയറ്റാനുള്ള ശ്രമമാണ് നടന്നത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാക്രമം നല്കാന് മേയര്‍ അഭ്യര്‍ഥിക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാനതീയതിയടക്കം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആരെയെങ്കിലും ശിപാര്‍ശ ചെയ്യേണ്ടതുണ്ടോ എന്ന ചോദിച്ചുകൊണ്ട് വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു നേതാവ് ഫോര്‍വേഡ് ചെയ്തതോടെയാണ് കത്ത് പുറത്തുവന്നത്. കത്ത് വ്യാപകമായി പ്രചരിച്ചതിനു പിന്നില്‍ ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും അതല്ല മേയറോട് വിരോധമുള്ളവരാണെന്നും രണ്ട് പക്ഷമുണ്ട്.
Read Moreഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണെന്ന് പ്രതിഭാഗം ! അവളുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും അഭിഭാഷകന്…
ഷാരോണ്‍ വധക്കേസില്‍ ഇരുവിഭാഗങ്ങളും നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യപ്രതിസ്ഥാനത്തുള്ള ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. മുഖ്യപ്രതി ഗ്രീഷ്മയാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ പാറശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്ത് കൊന്നു എന്ന് എഫ്ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍…
Read Moreഅട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി ഗ്രീഷ്മ ! വൈദ്യ പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വിട്ടേക്കും…
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന് നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി. മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്കി. അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഇത്രയും ദിവസമായി പൊലീസ് കസ്റ്റഡിയിലും മെഡിക്കല്‍ കോളേജിലുമായി മുഖ്യപ്രതി കഴിഞ്ഞു കൂടുകയായിരുന്നു.ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും…
Read Moreഎന്താണ് ജ്യൂസ് ജാക്കിംഗ്? സൗജന്യ ചാർജിംഗ് പോയിന്റുകൾ വഴി വിവരം ചോർത്തുന്ന തട്ടിപ്പ് സംഘം സജീവം ; മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: സൗജന്യ ചാർജിംഗ് പോയിന്റുകൾ വഴി വിവരങ്ങൾ ചോർത്തുന്ന ജ്യൂസ് ജാക്കിംഗിനെ കരുതിയിരിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്ദേശം നൽകിയിരിക്കുന്നത്.വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു യുഎസ്ബി കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻ കേബിൾ മറ്റാരോ മറന്നുവച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ് ചെയ്യുന്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാൻമാരല്ലെന്നും പറയുന്നുണ്ട്. മൊബൈൽ ഫോണിന്റെ ചാർജിംഗ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ്…
Read Moreദീപാരാധന സമയമായിട്ടും പൂജാരിയെ കാണാനില്ല; മറ്റൊരു പൂജാരിയെ വിളിച്ചു വരുത്തി നട തുറന്നപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; ദീപക് നമ്പൂതിരിയെ തേടി പോലീസ്
മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന് അഞ്ചര പവന് തിരുവാഭരണങ്ങള്‍ കവര്‍ന്നശേഷം പകരം മുക്കുപണ്ടം വച്ച് പൂജാരി മുങ്ങി. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്താദുര്‍ഗ ദേവസ്ഥാനത്താണ് സംഭവം. പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ ക്ഷേത്ര ട്രസ്റ്റി ദീപക് റാവുവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27 നാണ് ദീപക് നമ്പൂതിരി ക്ഷേത്രത്തിലെ പൂജാരിയുടെ ചുമതലയേറ്റത്. അന്നും തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂജ നടത്തി. ഇതിനിടയില്‍ ക്ഷേത്രത്തില്‍ എത്തുന്നവരോടെല്ലാം നല്ല ബന്ധം ഉണ്ടാക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും പറയുന്നു. 29 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു പറഞ്ഞാണ് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇയാൾ താമസിച്ചിരുന്ന വാടക വീടും പൂട്ടിയ നിലയിലായിരുന്നു.രണ്ടു ദിവസത്തിനുശേഷം നേരത്തേ പൂജാരിയായിരുന്ന കര്‍ണാടക സിദ്ധാപുരം സ്വദേശി ശ്രീധരഭട്ടിനെ ക്ഷേത്രത്തിലേക്ക്…
Read More‘അവൾ’ ഇങ്ങനെയായിരുന്നു..! ഷീ ലോഡ്ജിൽ ബെല്ലടിക്കും, പക്ഷേ അവൾക്കായി തുറക്കില്ല; നശിക്കുന്നത് ഒന്നരക്കോടി ചെലവിട്ടു നിർമിച്ച കെട്ടിടവും സാമഗ്രികളും
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: കിർണീം… കിർണീം… കിർണീം… ബെല്ലടി മാത്രമേയുള്ളൂ, ഷീ ലോഡ്ജിലേക്കു വിളിച്ചാൽ ആരും ഫോണെടുക്കില്ല. സുരക്ഷിത ഇടം തേടി തപ്പിപ്പിടിച്ചു രാത്രിയിൽ സ്ത്രീകളാരെങ്കിലും ഇവിടേക്കെത്തിയാൽ വിജനമായ സ്ഥലത്ത് ഒറ്റപ്പെടുകയേയുള്ളൂ. നാലു വർഷംമുന്പ് അയ്യന്തോൾ പഞ്ചിക്കലിൽ ആരംഭിച്ച ഷീ ലോഡ്ജ് കഴിഞ്ഞ മൂന്നു വർഷമായി അടഞ്ഞുകിടക്കുകയാണ്. നവംബർ ഏഴിനാണു സ്ത്രീ സുരക്ഷ കൊട്ടിഘോഷിച്ച് ഷീ ലോഡ്ജ് ആരംഭിച്ചത്. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമാണു പ്രവർത്തിച്ചത്. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കു താമസിക്കാന്‍ സുരക്ഷിതമായൊരിടം എന്നായിരുന്നു കോർപറേഷന്റെ പ്രഖ്യാപനം. എന്നാൽ നഗരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ ദൂരത്തിൽ വിജനമായ പാടത്തിനരികെ സ്ഥാപിച്ച ലോഡ്ജ് സ്ത്രീകൾക്കു സുരക്ഷിതമല്ലെന്ന് അന്നേ ആരോപണമുയർന്നിരുന്നു. 1.35 കോടി രൂപ ചെലവഴിച്ചാണു 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മൂന്നുനിലകളിലായി ലോഡ്ജ് നിർമിച്ചത്. ഒരേ സമയം 50 സ്ത്രീകളെ പാര്‍പ്പിക്കാൻ സൗകര്യമുണ്ട്. കുടുംബശ്രീ അടുക്കളയും പ്രവർത്തിച്ചിരുന്നു. നിലവിൽ ഗേറ്റ് പൂട്ടിയിട്ട ലോഡ്ജ് കോന്പൗണ്ടിനുള്ളിൽ…
Read Moreകാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച് യുവാവ്; കുട്ടിയുടെ നടുവിന് സാരമായ പരിക്ക്; യുവാവിനെയും കാറിനെയും പൊക്കിയെടുത്ത് പോലീസ്
തലശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റിൽ. പൊന്ന്യം പാലം സ്വദേശി മുഹ മ്മദ് ശിഹ്ഷാദ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്താണ് അറസ്റ്റ് ചെയ്തത്. തലശേരി എഎസ്പി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലശേരിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരൻ ഗണേശിനാണ് മർദനമേറ്റത്. ബാലനെ മർദിച്ചത് ചിലയാളുകൾ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറിൽ കയറി പോകുകയായിരുന്നു. കേരളത്തിൽ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. ശിഹ്ഷാദിനെ പിന്നീട് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു.
Read Moreതെലുങ്കാന ഓപ്പറേഷൻ കമലം! എംഎൽഎമാരെ വിലയ്ക്കെടുത്തത് തുഷാര്‍ വെള്ളാപ്പള്ളി; ഗുരുതര ആരോപണവുമായി തെലുങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. തെലുങ്കാന ഓപ്പറേഷൻ കമലത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്ന് കെസിആർ ആരോപിച്ചു. എംഎൽഎമാരുമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെസിആർ ആരോപണം ഉന്നയിച്ചത്. തുഷാറാണ് എംഎൽഎമാരെ വിലയ്ക്കെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കുവേണ്ടി പ്രവർത്തിച്ചതെന്ന് കെസിആർ പറഞ്ഞു. കൂറുമാറ്റ ഇടപാട് സംബന്ധിച്ച് തുഷാർ ടിആർഎസ് എംഎൽഎമാരോട് സംസാരിച്ചതായും തെലുങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ഡൽഹി ബ്രോക്കർമാർ നാല് ടിആർഎസ് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചു. ബിജെപിയിൽ ചേരാൻ നാല് ടിആർഎസ് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചത് സൈബറാബാദ് പോലീസും അഴിമതി വിരുദ്ധ ബ്യൂറോയും അന്വേഷിച്ചുവരികയാണ്- കെസിആർ പറഞ്ഞു. കേസിൽ ശേഖരിച്ച തെളിവുകൾ തെലുങ്കാന ഹൈക്കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. ഇത് സുപ്രീം കോടതിയിലും രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും നൽകും. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും…
Read Moreമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് വെടിയേറ്റു ! രണ്ടുപേരുടെ നില ഗുരുതരം…
പാകിസ്ഥാനില്‍ ലോംഗ് മാര്‍ച്ചിനിടെയുണ്ടായ വെടിവയ്പ്പില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് വെടിയേറ്റതായി റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് കാര്യമുള്ളതല്ലെന്നാണ് വിവരം. ഇമ്രാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. ‘റിയല്‍ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്ജറന്‍വാലയിലായിരുന്നു വെടിവെയ്പ്പ് എന്നാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമ്രാന് ഖാന് സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റു. പതിനഞ്ചോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വെടിവെയ്പ്പില്‍ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്റെ വലതുകാലിനാണ് വെടിയേറ്റത് എന്നാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തിക്കിത്തിരക്കിയതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഇമ്രാന് ഖാന്റെ ശരീരത്തില്‍ നാലുവെടിയുണ്ടകളേറ്റുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വെടിയേറ്റ ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ കവചിത വാഹനത്തിലേക്ക് കയറ്റുകയും ചികിത്സാ സൗകര്യങ്ങളുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.
Read More