ചെന്നൈ: തമിഴ് സൂപ്പര്‍ താരം നയന്‍താരക്കും വിഗ്നേഷിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. 21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതാണ് ചോദ്യമുയരുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താരത്തിനോട് തമിഴ്നാട് മെഡിക്കല്‍ കോളജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് പറഞ്ഞു. നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2022 ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍-വിക്കി വിവാഹം
Read MoreCategory: Top News
മാങ്ങാക്കള്ളന് ‘പീഡനവീരന്’ ! മാങ്ങാ മോഷ്ടിച്ച പോലീസുകാരന് വിവാഹ വാഗ്ദാനം നല്കി നഴ്സിനെ പീഡിപ്പിച്ച കേസിലെ പ്രതി; പിടികൂടാനാവാതെ പോലീസ്…
കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിയ മാങ്ങാക്കള്ളനായ പോലീസുകാരന് ഷിഹാബിനെ പിടികൂടാനാകാതെ വലഞ്ഞ് പോലീസ്. ഏതു പ്രതിയെയും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ മാങ്ങാക്കള്ളന് ഒളിവില്‍ കഴിയുന്നത് ചില ഏമാന്മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോള്‍ അവരെ കുറ്റം പറയാനാകില്ല. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങുമെന്ന് തീര്‍ച്ചയാണ്. അതുവരെ ഒളിവ് ജീവിതം തുടരും. ആളും പേരുമില്ലാത്ത പൊതുവഴിയില്‍ കുട്ടയില്‍ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചു വീട്ടില്‍ കൊണ്ടു പോയ പാവത്തിനെ കള്ളനെന്നു വിളിക്കാനുള്ള ഹൃദയകഠോരത തങ്ങള്‍ക്കില്ലെന്നാണ് പോലീസ് പറയുന്നത്. കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളന് പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി. കട ഉടമ വച്ച സിസിടിവി കാമറയില്‍ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞില്ലായിരുന്നെങ്കില്‍ കുറെ പാവങ്ങളുടെ എല്ല് വെള്ളമായേനെ. മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാര്‍ത്താവുന്ന…
Read Moreമഞ്ഞച്ചരടിൽ മാംഗല്യം… ശിവശങ്കർ താലിക്കെട്ടിയത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍വെച്ച്; നെറുകയിൽ കുങ്കുമം ചാർത്തി സ്വപ്നയോട് ശിവശങ്കർ പറഞ്ഞതിങ്ങനെ…
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ചാണ് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നെറുകയില്‍ കുങ്കുമമിട്ടത്. ഒരിക്കലും കൈവിടില്ലെന്നും പറഞ്ഞിരുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിലാണ് ഞങ്ങൾ ചെന്നൈയ്ക്ക് പോയത്. വിവാദങ്ങള്‍ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എന്‍ഐഎ ഓഫീസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില് താലി ഉണ്ടായിരുന്നു. സ്പ്രിംഗ്ളര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടികള്‍ സമ്പാദിച്ചെന്നും ആ വിഷയത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്കു കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. പുസ്തകത്തിൽ ആര്‍ക്കെതിരെയും…
Read More‘ചതിയുടെ പത്മവ്യൂഹം’… ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം കിട്ടാൻ; സ്പ്രിംഗ്ളര്‍ ഡേറ്റ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ സമ്പാദിച്ചു; ആത്മകഥയുമായി സ്വപ്ന
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ കഴിയവെ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിനു തുടര്‍ഭരണം കിട്ടാനായിരുന്നെന്ന് സ്വപ്ന സുരേഷ്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നെറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും ‘ചതിയുടെ പത്മവ്യൂഹം’എന്ന ആത്മകഥയിൽ സ്വപ്ന പറയുന്നു. തൃശൂര്‍ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങളുള്ളത്. മജിസ്ട്രേട്ടിനു നല്കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭരണം മാറിയാല്‍ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും തനിക്ക് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഡിയോ റിക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. തുടര്‍ഭരണം വരേണ്ടതു തന്റെകൂടി ആവശ്യമാണെന്നാണ് അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. ‘അന്വേഷണം…
Read Moreഎന്തിനിങ്ങനെ ചെയ്തു… ഫുട്ബോൾ കളികഴിഞ്ഞ് വീട്ടിലെത്തി വാതിൽ തുറന്ന മകൻ കണ്ടത് തൂങ്ങിനിൽക്കുന്ന അച്ഛനേയും മരിച്ച് കിടക്കുന്ന അമ്മയേയും; ദമ്പതികളുടെ മരണത്തിൽ പോലീസ് അന്വേഷണം ഇങ്ങനെ…
കോട്ടയം: കോട്ടയം അരീപ്പറമ്പില്‍ ഭാര്യയെ മരിച്ച നിലയിലും ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. അരീപ്പറമ്പ് അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിഞ്ഞത്. രാത്രിയില്‍ ഫുട്ബോള്‍ കളികഴിഞ്ഞു മകനും സുഹൃത്തുക്കളും വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. തുടര്‍ന്ന് ഇവരുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. സുനില്‍കുമാറിനെ തൂങ്ങിമരിച്ച നിലയിലും മഞ്ജുളയെ കിടപ്പുമുറിയിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ മഞ്ജുളയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്നും ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു. വീട്ടില്‍ നടന്ന സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷിച്ചു വരികയാണ്. സുനില്‍ കുമാര്‍ ആശാരി പണികള്‍ ചെയ്യുന്നയാളും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. അയര്‍ക്കുന്നം പോലീസ്…
Read Moreപുലർച്ചെ കാൽപാദം അറ്റ് റോഡരുകിൽകണ്ടത് 100 വയസുള്ള വൃദ്ധയെ; സംഭവിച്ചതെന്തെന്ന് അറിഞ്ഞപ്പോൾ ഞെട്ടലോടെ ഒരു ഗ്രാമം…
ജയ്പൂർ: പാദസരം മോഷ്ടിക്കാൻ 100 വയസ് പ്രായമുള്ള വൃദ്ധയുടെ കാൽപാദം കവർച്ചാസംഘം വെട്ടിമാറ്റി. ഗുരുതരമായ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. ജയ്പൂർ ഗാൽറ്റ ഗേറ്റ് മേഖലയിലാണ് ക്രൂരമായ കുറ്റകൃത്യം അരങ്ങേറിയത്.മകൾ ക്ഷേത്ര ദർശനത്തിന് പോയ നേരത്താണ് വീട്ടിൽ മോഷ്ടാക്കൾ കയറിയത്. പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ വെള്ളി പാദസരം മോഷ്ടാക്കൾ കൈക്കലാക്കാൻ ശ്രമിച്ചു. ആഭരണം അഴിച്ചുമാറ്റാൻ സാധിക്കാതെ വന്നതോടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവരുടെ കാലിൽ വെട്ടുകയായിരുന്നു. വെട്ടാനുപയോഗിച്ച ആയുധവും കാറ്റകാൽപദവും കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Read Moreഈ മേയര്‍ ആളൊരു കില്ലാടി തന്നെ ! 5,000 രൂപയ്ക്ക് സ്വകാര്യ ഹോട്ടലിന് റോഡില്‍ പാര്‍ക്കിങ് അനുവദിച്ച് മേയര്‍ ആര്യ; ചരിത്രത്തില്‍ ആദ്യം…
തലസ്ഥാന നഗരത്തില്‍ എംജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച തിരുവനന്തപുരം കോര്പ്പറേഷന് നടപടി വിവാദമാകുന്നു പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിംഗിന് അനുവദിക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ വിചിത്ര നടപടി. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്പ്പറേഷന് സെക്രട്ടറിയും കരാറില്‍ ഒപ്പ് വെച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേര്‍ന്നത്. എംജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിംഗ് അനുമതി നല്‍കിയത്. നേരത്തെ പൊതു ജനങ്ങളില്‍ നിന്നും പത്ത് രൂപ ഈടാക്കി പാര്‍ക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകള്‍ തടയുന്നത് പതിവായി. വാക്കുതര്‍ക്കവും ഇവിടെ സ്ഥിരമാണ്.
Read Moreഭാര്യാ മാതാവിന് ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയ 19കാരിയെ കയറിപ്പിടിച്ച് മധ്യവയസ്കന് ! കുഴഞ്ഞ് വീണ് പെണ്‍കുട്ടി…
ഭാര്യാ മാതാവിന് ഇന്‍സുലിന്‍ നല്കാന് വീട്ടിലെത്തിയ 19 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് പിടിയില്‍. ഇടുക്കി മുട്ടം സ്വദേശി ജോമോന് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവ സമയത്ത് പ്രതിയും ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടില്‍. ഡോക്ടറെ കാണാന്‍ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയത്. ഇന്സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പെണ്‍കുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം അറിയിച്ചയുടന്‍ കുഴഞ്ഞുവീണു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.
Read Moreഅശ്വതിക്ക് ആശുപത്രിയില്‍ പോകുന്നത് ഇഷ്ട്ടമല്ല! സാമ്പത്തിക ബുദ്ധിമുട്ടും തടസമായി; ചടയമംഗലത്ത് യുവതി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നു പോലീസ്
അഞ്ചല്‍ : ചടയമംഗലം കള്ളിക്കാട് യുവതി വീട്ടില്‍ പ്രസവിക്കുകയും പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിയ്ക്കുകയും ചെയ്ത സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അശ്വതി എന്ന 38കാരിയാണ് വീട്ടില്‍ പ്രസവിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തത്. ഭര്‍ത്താവ് അനിയാണ് ഇവരുടെ പ്രസവം എടുത്തത്. ഇവര്‍ ആശുപത്രിയില്‍ പോകാതിരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് എന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ നിലവിലത്തെ അന്വേഷണത്തില്‍ തെറ്റാണ് എന്നും പോലീസ് പറയുന്നു. അശ്വതിക്ക് ആശുപത്രിയില്‍ പോകുന്നത് ഇഷ്ട്ടമല്ല. പിന്നെ സാമ്പത്തിക ബുദ്ധിമുട്ടും ആശുപത്രിയില്‍ പോകുന്നതിനു തടസമായി. സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കത്തത് ആചാരപരമായ കാര്യങ്ങളാല്‍ ആണെന്ന പ്രചരണം ഉണ്ടായിരുന്നു. അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അടുത്ത ബന്ധുക്കളോ നാട്ടുകാരോ അറിരിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം തന്നെ ഭര്‍ത്താവ് അനിയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പാരിപ്പള്ളി മെഡിക്കല്‍കോളേജ്…
Read Moreഇതു താന്‍ടാ കേരളാ പോലീസ് ആസാമീസ് സുകുമാര കുറുപ്പ് ആറര വർഷത്തിനുശേഷം പ്രതി പിടിയിൽ; പിടിയിലായതു നിരന്തര ശ്രമത്തിനൊടുവിൽ
മാള: ഒരുമിച്ചു ജോലി ചെയ്തിരുന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറര വർഷത്തിനു ശേഷം പിടിയിൽ. 2016 മേയ് ഒന്പതിനു പുത്തൻചിറ പിണ്ടാണിയിൽ ആസാം സ്വദേശിയായ ഉമാന്ദ്നാഥിനെ ക്രൂരമായി കൊലപ്പെ ടുത്തി രക്ഷപ്പെട്ട ആസാം സോണിത്പൂർ സ്വദേശി മനോജ് ബോറ (30) യാണു പിടിയിലായത്. ആസാമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. ആസാം സ്വദേശിയും പ്രതിയുടെ സുഹൃത്തും കൂടിയായ ഉമാനന്ദ് നാഥിനെ പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കൊടാലികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതി പലതവണ കത്തികൊണ്ടു കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. കലിയടങ്ങാത്ത പ്രതി മൃതപ്രായനായ സുഹൃത്തിനെ മണ്ണിലൂടെ നൂറു മീറ്ററോളം വലിച്ചിഴച്ച് ഒഴിഞ്ഞ പറന്പിൽ കൊണ്ടുപോയി ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.…
Read More