രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: സിനിമ, സമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചു ചിത്രീകരണം നടത്തരുതെന്നു ദേശീയ ബാലാവകാശ കമ്മീഷൻ. സിനിമാ മേഖലയിൽ ഉൾപ്പെടെ കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ കരട് മാർഗരേഖയിലാണ് കർശന നിർദേശങ്ങളുള്ളത്. പ്രതിരോധ കുത്തിവയ്പ്, മൂലയൂട്ടൽ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങളിലൊഴികെ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാൻ പാടില്ല. മൂന്നു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികളെ കളിയാക്കുകയോ അവർക്കു ബുദ്ധിമുട്ടുണ്ടാക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. കമ്മീഷന്റെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ മൂന്നു വർഷത്തെ ജയിൽവാസം ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ചിത്രീകരണത്തിന്റെ ആവശ്യത്തിനായി സ്കൂളുകളിൽനിന്നു കുട്ടികളെ മാറ്റിനിർത്തുന്നതിനു നിർമാതാക്കൾ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങണം. കുട്ടികൾക്കു പാഠഭാഗങ്ങൾ നഷ്ടമാകാതിരിക്കുന്നതിന് ഷൂട്ടിംഗ് സെറ്റുകളിൽ ട്യൂഷൻ സംവിധാനം ഏർപ്പെടുത്തണം.…
Read MoreCategory: Top News
പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍! നടന് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി
നടന് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറിയേണ്ടത് എന്നും ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയതെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം തങ്ങള്‍ക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂട് അനുസരിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഓരോ പൗരനും/പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷന്‍ 228 A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നല്കുന്നു. നിര്‍മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ, പുതുമുഖ നടി, പോലീസില്‍ നല്കിയ…
Read Moreപ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ..! രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്തപ്പോളുള്ള വീഡിയോ പുറത്ത് വിട്ട് വിടി ബൽറാം
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ പോലീസ് അറസ്റ്റു ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് വി.ടി. ബൽറാം. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റുന്പോൾ മറുവശത്തെ വിൻഡോയിലൂടെ ഇവർ ചാടി പോകുന്ന ദൃശ്യങ്ങളാണ് ബൽറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പോലീസുകാർ നോക്കി നിൽകെയാണ് ഇവർ വാഹനത്തിൽനിന്നും ഇറങ്ങി പോകുന്നത്. പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്. കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും ബൽറാം ചോദിക്കുന്നു.
Read Moreനടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ കണ്ടാലും ഹാഷ് വാല്യുവിൽ മാറ്റം വരും; ഫോറൻസിക് അസി. ഡയറക്ടർ ഹൈക്കോടതിയിൽ അറിയിച്ച കാര്യം ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടാലോ, പകർത്തുകയോ, ഇതിൽ കൂട്ടിച്ചേർക്കുകയോ, നീക്കം ചെയ്യുകയോ ചെയ്താൽ ഹാഷ് വാല്യൂവിൽ മാറ്റം വരുമെന്ന് ഫോറൻസിക് അസി. ഡയറക്ടർ ദീപ ഹൈക്കോടതിയിൽ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കവേയാണ് ഫോറൻസിക് വിദഗ്ധദ ഓണ്‍ലൈൻ മുഖാന്തരം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഹാഷ് വാല്യു മാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾ അസി. ഡയറക്ടറോടു ചോദിച്ചു മനസിലാക്കി. കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ട സാഹചര്യമെന്താണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടു പ്രോസിക്യൂഷൻ കോടതിയിൽ നൽകി. പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്താംഅതേസമയം, മെമ്മറി കാർഡിന്റെ പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർജി പരിഗണിക്കവെ മെമ്മറി കാർഡ്…
Read Moreറെയിൽവേയിൽ ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം; റെയിൽവേയിൽ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിപ്പും; ബിൻഷയ്ക്ക് പിന്നിൽ ഇരിട്ടി സ്വദേശിനിയായ “മാഡ’വും
കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയ സംഭവത്തിൽ പിടിയിലായ യുവതിക്ക് പിന്നിൽ ഇരിട്ടി സ്വദേശിനിയായ മാഡവും. നിരവധി പേരുടെ കയ്യിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇന്നലെ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്ക് (28) കൈക്കലാക്കിയത്. കണ്ണൂർ ടൗൺ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇരിട്ടി സ്വദേശിനിയായ മാഡത്തെക്കുറിച്ചും സൂചന ലഭിച്ചത്. ഇവരുടെ നിർദേശപ്രകാരമാണ് ബിൻഷ തട്ടിപ്പ് നടത്തിയതെന്നും സൂചനയുണ്ട്. ബാസ്ക്കറ്റ്ബോൾ താരമായ ബിൻഷയ്ക്ക് റെയിൽവേയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ, കുറച്ചുനാൾ മുന്‍പ് ഈ ജോലി നഷ്ടപെട്ടിരുന്നു. റെയിൽവേയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ബിൻഷ ജോലി നഷ്ടപെട്ട വിവരം ഭർത്താവിനോട് പോലും അറിയിച്ചിരുന്നില്ല. ജോലിക്ക് പോകാനായി കണ്ണൂരിലെ വാടക വീട്ടിലാണ് ഭർത്താവും കുട്ടിയുമൊത്ത് താമസിച്ചിരുന്നത്. എന്നും രാവിലെ ഭർത്താവ് ജോലിക്കായി ബിൻഷയെ റെയിൽവേ…
Read Moreഗുജറാത്ത് കലാപക്കേസ്: മോദിക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്; സാക്കിയ ജാഫ്രിയുടെ ഹർജി തള്ളി; ടീസ്റ്റ സെറ്റൽവാദിനും വിധിയിൽ വിമർശനം
സെബി മാത്യുന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതു ശരിവച്ച് സുപ്രീംകോടതി. മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേ കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ പത്നി സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഗുജറാത്ത് കലാപത്തിൽ അന്നു സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതി ശരിവച്ചിരുന്നു. പിന്നീട് ഹൈക്കോടതിയും ഇക്കാര്യം ശരിവച്ചതോടെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തിനു പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശരിവച്ചാൽ ഗോധ്ര കൂട്ടക്കൊലയും ഒരു വലിയ ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണെന്നു പറയേണ്ടിവരും. അത്തരം ആരോപണങ്ങളും വീക്ഷണങ്ങളും തികച്ചും അപഹാസ്യമാണെന്നാണ് 452 പേജുള്ള വിധിയിൽ സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. കേസിൽ നരേന്ദ്ര മോദി ഉൾപ്പെടെ 63 പേരെ വിചാരണ ചെയ്യാൻ തക്ക തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നു…
Read Moreജിഷ്ണുവിനെ മര്‍ദിച്ചവരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ! പോലീസ് കേസെടുത്തതും നജാഫിന്റെ മൊഴിയില്‍; എസ്ഡിപിഐക്കാര് സിപിഎമ്മിനെ വിഴുങ്ങുന്നുവോ ?
ബാലുശ്ശേരിയില്‍ എസ്ഡിപിഐയുടെ ഫ്ളക്സ് തകര്‍ത്തതില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതി നല്‍കിയത് ഡിവൈഎഫ്ഐ പ്രവര്ത്തകന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസാണ് നേതാവായ ജിഷ്ണുവിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. നജാഫ് ഫാരിസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. നജാഫും ജിഷ്ണുവിനെ തല്ലിയ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതൃത്വം ജിഷ്ണുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പ്രതികരണം. നജാഫ് ഫാരിസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് കാണിച്ച വ്യഗ്രത സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ നജാഫ് സംഘടനയുടെ സജീവ പ്രവര്ത്തകന് അല്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. കേസില്‍ ഇതുവരെ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി.…
Read Moreവീട് ജപ്തി ചെയ്തു ബാങ്ക് അധികൃതർ ഇറക്കിവിട്ടു; 13 ദിവസം കഴിഞ്ഞത് വീട്ടുവരാന്തയിൽ;തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ അമ്മയും മകനും വീണ്ടും വീട്ടിലേക്ക്…
കോട്ടയം: വീട് ജപ്തി ചെയ്തതോടെ വീട്ടുവരാന്തയില്‍ കഴിഞ്ഞ് കുടുംബം. കോട്ടയം മുള്ളന്‍കുഴിയിലെ ശകുന്തളവും കുടുംബവുമാണ് 13 ദിവസമായി ജപ്തി ചെയ്ത വീടിന്റെ വരാന്തയില്‍ കഴിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ടതോടെ വീട് തുറന്നുകൊടുക്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സര്‍ഫാസി ആക്റ്റ് പ്രകാരം ആക്സിസ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ഭവനവായ്പ്പ എടുത്ത ആറു ലക്ഷം തിരിച്ച് അടയ്ക്കാത്തതിനാലാണ് നടപടി. 2016ലാണ് ഭവനവായ്പയായി ആറ് ലക്ഷം രൂപയെടുത്തത്. 2018 വരെ 90,000 രൂപ തിരികെ അടച്ചു. പീന്നീട് പ്രളയവും കൊവിഡ് പ്രതിസന്ധിയും മൂലം ബാക്കി തുക അടയ്ക്കാന്‍ കഴിഞ്ഞില്ല. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വീട്ടിലെത്തി ബാങ്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വീട് തുറന്നു നല്‍കാമെന്ന് അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.
Read Moreമനുഷ്യക്കടത്തിന്റെ ഇരയായി എറണാകുളം ചെറായി സ്വദേശിനിയും; ഒന്നര മാസത്തിലേറെയായി അറബിയുടെ വീട്ടുതടങ്കലില്‍; മജീദിനായി വലവിരിച്ച് പോലീസ്
ഹരുണി സുരേഷ് വൈപ്പിന്‍: കുട്ടികളെ നോക്കാനെന്നു പറഞ്ഞ് എജന്റ് മുഖേന കുവൈറ്റിലേക്ക് ജോലിക്കു പോയ എറണാകുളം ചെറായി സ്വദേശിനിയും മനുഷ്യക്കടത്തിന്റെ ഇരയെന്ന് സംശയം. ഭക്ഷണവും വൈദ്യസഹായവും ശമ്പളവുമില്ലാതെ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി യുവതി ജോലിചെയ്യുന്ന അറബിയുടെ വീട്ടില്‍ തടങ്കലില്‍ എന്നപോലെ കഴിയുകയാണെന്നാണ് ഭര്‍ത്താവ് പറയുന്നു. യാതൊരു പൈസയും വാങ്ങാതെ വിസയും, വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നല്കി പ്രതിമാസം 30,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് അജിതയെ ഏജന്റും ഇയാളുടെ ഒരു വനിതാ സുഹൃത്തും ചേര്‍ന്ന് കുവൈറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയത്. വീട്ടിലെ ദാരിദ്ര്യം ഓര്‍ത്തിട്ടാണ് അന്യനാട്ടില്‍ പോയി തൊഴില്‍ ചെയ്യാൻ യുവതി ഒരുങ്ങിയത്. അങ്ങിനെ ഏപ്രില്‍ 14നു നാട്ടില്‍ നിന്ന് പുറപ്പെട്ട വീട്ടമ്മ ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നത്രേ. പിന്നീടാണ് ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചത്. ഏതാണ്ട് 25 ദിവസത്തോളം കടന്നുപോയതിനുശേഷമാണ് പീഡനം തുടങ്ങിയത്. കുട്ടികള്‍ കത്തികൊണ്ട്…
Read Moreഅമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ
തളിപ്പറമ്പ്: വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തലയോട്ടിക്കു ക്ഷതംകുറുമാത്തൂര് കീരിയാട്ടെ തളിയന്‍ കാര്‍ത്യായനി (78) നാണ് കവർച്ചയ്ക്കിരയായത്. തലയ്ക്ക് അടിയറ്റതിനെ തുടർന്ന് കാർത്യായനിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളം ചോദിച്ചശേഷംഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ അജ്ഞാതന്‍ കാർത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നശേഷം രക്ഷപെടുകയുമായിരുന്നു. മൂന്നരയോടെ മകന് സജീവന് എത്തിയപ്പോഴാണ് അവശനിലയില്‍ വീണുകിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍…
Read More