ഡല്‍ഹി മെട്രോ സ്റ്റേഷനിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി. ജോര് ബാഗ് മെട്രോ സ്റ്റേഷനില്‍ നിരവധി ആളുകളുടെ നടുവിലാണ് താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായതെന്നും സ്ഥലത്തുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മെട്രോ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ് സംഭവമെന്ന് യുവതി പറഞ്ഞു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ആ സമയത്ത് കുറച്ച് ആളുകള്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നു. ഒരു വിലാസത്തെക്കുറിച്ച് സംശയവുമായി ഒരാള്‍ സമീപിക്കുകയായിരുന്നു. അയാളെ ഞാന്‍ സഹായിച്ചു. ഇതിനുശേഷം കാബ് ബുക്ക് ചെയ്യാനായി പ്ലാറ്റ്ഫോമിലിരിക്കുമ്പോള്‍ വീണ്ടും അയാളെത്തി. സഹായത്തിനാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ വിലാസം അടങ്ങിയ ഫയല്‍ കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അയാള്‍ തന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത വിധം ഭയങ്കരമായിരുന്നു അത്. ഞാന്‍ സ്തംഭിച്ചുപോയി. ഭയന്ന്, എത്രയും പെട്ടെന്ന്…
Read MoreCategory: Top News
പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാൻ 16കാരന് കൂട്ടുന്നത് അമ്മയുടെ സുഹൃത്ത്; കുട്ടിയായിരിക്കുമ്പോൾ തനിക്ക് ഇതുപോലെ മറ്റൊരു പീഡനവും നേരിടേണ്ടിവന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
നെടുമങ്ങാട് : പന്ത്രണ്ട് വയസുകാരിയായ സ്കൂൾ വിദ്യാർഥിനി യെ പീഡിപ്പിച്ച കേസിൽ 50 കാരനെയും പെൺകുട്ടിയെ പീ ഡിപ്പിക്കാൻ പ്രായപൂർത്തിയാകാത്ത ആൾക്ക് സഹായം ചെയ്ത് കൊടുത്തയാളും പിടിയിൽ. നുജു(50), സന്തോഷ് (36) എന്നിവരാണ് അറസ്റ്റിലായത്. നുജും നാലു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി കുട്ടി പോലീസിന് മൊഴി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ 17കാരന് അവസരം ഉണ്ടാക്കിക്കൊടുത്ത കേസിലാണ് സന്തോ ഷ് അറസ്റ്റിലായത്. നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു . ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട് . നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ നേതൃത്വത്തിൽ സി ഐ സന്തോഷ് കുമാർ എസ്ഐമാരായ വിനോദ് സൂര്യ, റോജ മോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreതോർത്ത് വച്ച് മുഖം മറച്ച കള്ളൻ..! ഉറങ്ങിക്കിടന്നിരുന്ന പത്തൊമ്പതുകാരിയുടെ മാലപൊട്ടിക്കാൻ ശ്രമം; ഞെട്ടിയുണർന്ന പെൺകുട്ടി കള്ളനുമായി പിടിവലി നടത്തിയെങ്കിലും കള്ളൻ രക്ഷപ്പെട്ടു
വെള്ളറട: കുന്നത്തുകാല്‍ മാണിനാട് ഉറങ്ങിക്കിടന്ന യുവതിയുടെ മുറിയില്‍ കയറിയ കളളന് മാലപൊട്ടിച്ച് കടന്നു. കുന്നത്തുകാല്‍ മാണിനാട് കല്ലറത്തലവീട്ടില് രഘുവരന് നായരുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി വീടിന്റെ ജനല്‍ പൊളിച്ച് മോഷണം നടത്തിയത്. രാത്രി രണ്ടേ മുക്കാലോടെയാണ് സംഭവം. രഘുവരന് നായരുടെ മകള്‍ ഗോകുല (19) യുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. അതിനിടെ ഉറക്കമുണര്‍ന്ന യുവതിയുമായി പിടിവലി നടത്തി മാലയുടെ ലോക്കറ്റ് ഒഴിച്ചുള്ള ഭാഗം പൊട്ടിച്ചെടുത്താണ് കള്ളന് കടന്നു കളഞ്ഞത്. പിടിവലിയില്‍ യുവതിയുടെ കൈയ്ക്ക് പരിക്കേറ്റു.കള്ളന് മുഖം തോര്‍ത്തു കൊണ്ട് മറച്ച നിലയിലായിരുന്നുവെന്ന് ഗോകുല പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളറട പോലീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ബോംബ് സ്ക്വാഡും ഷാഡോ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ സമീപത്തെ റോഡിലൂടെ പ്രധാന റോഡു വരെ എത്തി മടങ്ങി.…
Read Moreപട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ മോഷണം; ആസൂത്രണം അടിപൊളി, പക്ഷെ ‘പണി പാളി’; പ്രതികളെ ചതിച്ചത് ‘പ്രതിബിംബം’…
സ്വന്തം ലേഖകന്‍ കോഴിക്കോട്: പട്ടാപ്പകല്‍ കോഴിക്കോട്ടെ ജ്വല്ലറിയില്‍ നിന്നും 11.22 ലക്ഷം രൂപയും 5.70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണവും മോഷ്ടിച്ച പ്രതികളുടെ ‘ആസൂത്രണം’ കണ്ട് ഞെട്ടി പോലീസ്. കവര്‍ച്ച നടത്തിയ രീതിയും പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ ശ്രമവും പോലീസിനെ ആകെ കുടുക്കിയിരുന്നു. സിസിടിവിയുടെ സഹായം ഇത്തവണ മറ്റൊരുരീതിയില്‍ ലഭ്യമായ കേസില്‍ ഒരാഴ്ച കൊണ്ട് നാലു പ്രതികളെയും പൊക്കാന്‍ പോലീസിന് കഴിഞ്ഞു. വലയിലായ പ്രതികളില്‍ രണ്ടുപേര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുമാണ്. കടയുടമയുടെ വിശ്വസ്തനായിരുന്നു പ്രതികളില്‍ ഒരാളായ സര്‍ഫാസ്. കടയിലെ എല്ലാ നീക്കങ്ങളും മനസിലാക്കിയ സര്‍ഫാസ് ഷട്ടറിന്റെ പൂട്ടിന്റെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കൈക്കലാക്കിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉടമയും മറ്റ് സ്റ്റാഫുകളും പള്ളിയില്‍ പോയ തക്കം നോക്കി മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെ മറ്റ് മൂന്ന് പേരെയും കൂട്ടി സ്വര്‍ണ കടയില്‍ കയറി സ്വര്‍ണവും പണവും കവര്‍ന്നു. കടയിലെ…
Read Moreപബ്ബില്‍വെച്ച് പരിചയപ്പെട്ട 17കാരിയെ വീട്ടില്‍ വിടാമെന്നു പറഞ്ഞ് ബെന്‍സില്‍ കയറ്റി ! കൂട്ട ബലാല്‍സംഗത്തിനിരയാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍…
പബ്ബില്വെച്ചു പരിചയപ്പെട്ട 17കാരിയെ മെഴ്സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. ഇതില്‍ ഒരു കുട്ടി എംഎല്‍എയുടെ മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരനൊപ്പം പബില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൂട്ടുകാരന് പബില്‍ നിന്ന് നേരത്തെ ഇറങ്ങി. ക്ലബില്‍ വച്ച് സൗഹൃദത്തിലായ ആണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കയറ്റുകയായിരുന്നു. പേസ്റ്ററി ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ജൂബിലി ഹില്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉയര്‍ന്നുവന്ന പേരായ എംഎല്‍എയുടെ മകന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്…
Read Moreവിജയ് ബാബു ആവർത്തിച്ചു പറയുന്നു, യുവതിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം! വിജയ് ബാബുവിനെ ചോദ്യംചെയ്യുന്നത് തുടരും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതും തുടരും. ദുബായിൽ ഒളിവിൽ കഴിയുകയായിരുന്ന വിജയ്ബാബു 29 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. ബുധനാഴ്ചയും ഇന്നലെയുമായി ഇയാളെ 20 മണിക്കൂറാണ് എറണാകുളം സൗത്ത് പോലീസ് ചോദ്യം ചെയ്തത്. ഇന്ന് ഉച്ചയ്ക്കുശേഷം ചോദ്യം ചെയ്യൽ തുടരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നാണ് വിജയ് ബാബു ആവർത്തിക്കുന്നത്. മുൻകൂർ ജാമ്യഹർജി ഏഴിന് വീണ്ടും പരിഗണിക്കും അതേസമയം വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഏഴിന് പരിഗണിക്കാനായി മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഈ മാസം ഏഴു വരെ നീട്ടിയിട്ടുണ്ട്. വിജയ് ബാബുവിനെ ചോദ്യംചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്. ജസ്റ്റീസ് ബെച്ചു…
Read Moreഉമയ്ക്ക് ഹൃദയം നൽകി തൃക്കാക്കര..! ഹൃദയം തകർന്ന് ജോ ജോസഫ്..! തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടി. തോമസിന്റെ പിൻഗാമിയായി ഉമാ തോമസ് നിയമസഭയിലേക്ക്…
womnകൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ചരിത്ര വിജയം സ്വന്തമാക്കി. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയത്. ഉമാ തോമസ് 72,770 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് 47,754 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ 12,957 വോട്ടുകളും നേടി. 2011-ല്‍ ബെന്നി ബെഹനാന് നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റിക്കാർഡ് ഉമ മറികടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് 14,329 ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടിയിരുന്നത്. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം പ്രതിക്ഷിച്ചിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ചിത്രത്തിലേ ഇല്ലായിരുന്നു. ആദ്യ റൗണ്ടില്‍ 2,157 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. കഴിഞ്ഞ തവണ പി.ടി. തോമസിന് ആദ്യ റൗണ്ടില്‍ ലഭിച്ചത് 1,258 വോട്ടിന്റെ ലീഡായിരുന്നു. രണ്ടും മൂന്നും നാലും…
Read Moreപുസ്തകവും ചോക്കും പിടിച്ച കൈകളിൽ..! കാടും മേടും താണ്ടി ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ച ഉഷ ടീച്ചറിനു സർക്കാർ നൽകിയത് തൂപ്പുജോലി
കാട്ടാക്കട : കാടും മേടും പുഴയും താണ്ടി കിലോമീറ്ററുകളോളം നടന്നെത്തി 23 വർഷം കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ച അധ്യാപികയെ സർക്കാർ തൂപ്പുകാരിയാക്കി മാറ്റി. അഗസ്ത്യമലയിലുള്ള അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ ആദിവാസി കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്നു കൊടുത്തിരുന്ന ഉഷാകുമാരിയെ ആണ് ഇപ്പോൾ പേരൂർക്കട ഹയർ സെക്കൻഡറി സ്കൂളിൽ തൂപ്പുകാരിയായി നിയമിച്ചിരിക്കുന്നത്. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് കുന്നത്തുമല സ്കൂളിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പേരൂർക്കട സ്കൂളിലേക്കു മാറ്റി നിയമിച്ചത്. സംസ്ഥാനത്ത് 344 ഏകാധ്യാപക വിദ്യാലയങ്ങളാണ് സർക്കാർ അടച്ചുപൂട്ടുന്നത്. ഇതിൽ 50 പേർക്കാണ് തൂപ്പു ജോലി ലഭിച്ചിരിക്കുന്നത്. തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നുമില്ലെന്ന് 54കാരിയായ ഉഷാകുമാരി ടീച്ചർ പറയുന്നു. എന്നാൽ, ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ആൾ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല. രണ്ടു മാസം മുൻപുവരെ താൻ കുട്ടികളെ…
Read Moreവളവിലെ ഓവർടേക്കിംഗിൽ ബസ് ഇടിച്ചു കയറിയത് ടാങ്കർ ലോറിയിലേക്ക്; ടാങ്കിൽ ഇടിയേല്ക്കാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാംചിറയില്‍ ബസുകളും ടാങ്കറും കൂട്ടിയിടിച്ച് അപകടം. നാല് ബസ് യാത്രക്കാര്‍ക്ക് പരിക്ക്. വില്ലാംചിറ അടിവാരത്തില്‍ ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. തൊടുപുഴ-കമ്പിളികണ്ടം റൂട്ടിലോടുന്ന സെന്റ് മേരീസ് ബസും തൊടുപുഴ-അടിമാലി റൂട്ടിലെ പിഎന്‍എസ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പിഎന്‍എസ് ബസ് ഒരു ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് നിന്നത്. സെന്റ് മേരീസ് ബസും ടാങ്കർ ലോറിയും ഹൈറേഞ്ച് ഭാഗത്തേക്കും പിഎന്‍എസ് എതിര്ദിശയിലുമായിരുന്നു. ലോറിയുടെ മുന്‍ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടുടെ ആഘാതം ചെറുതായിരുന്നതിനാലും ടാങ്കറിന്റെ ടാങ്കിൽ ഇടിയേല്ക്കാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. രണ്ട് ബസുകളിലെയും യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകളാണുണ്ടായത്. സെന്റ് മേരീസ് ബസ് ടാങ്കര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. വില്ലാംചിറയിലെ വളവിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍നിന്നു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Read Moreകൈവിടാതെ തൃക്കാക്കര..! നാലാം റൗണ്ടിലും ലീഡ് തുടർന്ന് ഉമ തോമസ്; പി.ടിയെക്കാൾ ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞത് ശരിയായെന്ന് വി.ഡി. സതീശൻ
കൊച്ചി: നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ലീഡ് 8,000 കടന്നു. പി.ടി.തോമസ് നേടിയതിനേക്കാൾ ഇരട്ടിയോളം ലീഡാണ് ഉമ നാല് റൗണ്ട് പിന്നിട്ടപ്പോൾ നേടിയത്. 8,869 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി നിലവിൽ ലീഡ് ചെയ്യുന്നത്. ഇതുവരെ എണ്ണിയ വോട്ടുകളിൽ പകുതിയും ഉമ നേടിയെന്നതാണ് യുഡിഎഫിനെ അതിശയിപ്പിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉമയുടെ വോട്ടുനില അത്ഭുതപ്പെടുത്തുന്നതാണ്. വർഗീയതയെ താലോലിച്ച എൽഡിഎഫിന് ലഭിച്ച തിരിച്ചടിയാണിതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. കൊച്ചിയിൽ പലയിടത്തും യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡിസിസി ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. പി.ടിയെക്കാൾ ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞതാണ്: വി.ഡി. സതീശൻകൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡിസിസി ഓഫീസിലെത്തി. ഉമാ തോമസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോഴെ പി.ടിയെക്കാൾ ഭൂരിപക്ഷം അവർക്ക് ലഭിക്കുമെന്ന് പറഞ്ഞതാണെന്ന് സതീശൻ…
Read More