കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രമുഖ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പറഞ്ഞു. കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം. ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്.…
Read MoreCategory: Top News
ചേർത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം! അപ്പുക്കുട്ടന് ഹെനയെ വിവാഹം കഴിച്ചത് എല്ലാം അറിഞ്ഞുകൊണ്ട്; ഒടുവില്‍ ഭര്‍ത്താവ് സത്യം തുറന്നുപറഞ്ഞു…
ആലപ്പുഴ: ചേർത്തലയിൽ മേയ് 26ന് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊല്ലം സ്വദേശിനി ഹെനയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ആറ് മാസം മുൻപായിരുന്നു ഹെന-അപ്പുക്കുട്ടൻ ദമ്പതികളുടെ വിവാഹം നടന്നത്. മാനസികപ്രശ്നങ്ങൾ അലട്ടിയിരുന്ന യുവതിയെ വൻ തുക സ്ത്രീധനം വാങ്ങിയാണ് അപ്പുക്കുട്ടൻ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം കൂടുതൽ പണം ഇയാൾ യുവതിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാർ വഴങ്ങാതെ വന്നതോടെ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേയ് 26ന് കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പിന്നാലെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരാണ് സംഭവം കൊലപാതകമാണെന്ന സംശയം പോലീസിനെ അറിയിച്ചത്. ഇതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടങ്ങി. ബുധനാഴ്ച പോലീസിന് ലഭിച്ച…
Read Moreസിനിമയെ വെല്ലുന്ന പ്രകടനം! മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി കവര്‍ന്നത് 40,000 രൂപയോളം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാസര്‍ഗോഡ്: മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു. ഇന്നലെ ഉച്ചയോടെ മടിക്കേരിക്കും സുള്ള്യയ്ക്കുമിടയിലെ വനമേഖലയില്‍ വച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാർ തടഞ്ഞുനിര്‍ത്തി അക്രമിസംഘമെത്തിയ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം ഹാസനു സമീപത്തുള്ള ഉള്‍പ്രദേശത്ത് ഇരുവരെയും ഇറക്കിവിടുകയായിരുന്നു. കൈവശമുണ്ടായിരുന്ന 40,000 രൂപയോളം അക്രമിസംഘം കൈക്കലാക്കി. ഇവരുടെ കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്. മൈസൂരുവില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ പെരിയാട്ടടുക്കത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വരികയായിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയായ ഫാ. ഡൊമിനിക്, ബന്ധു ടോമി ഐസക് എന്നിവരാണ് പട്ടാപ്പകല്‍ ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ഇന്നലെ രാവിലെ എട്ടിനാണ് ഇവര്‍ മൈസൂരുവില്‍ നിന്നും കാറില്‍ യാത്ര പുറപ്പെട്ടത്. കുടക് ജില്ലയിലെ മടിക്കേരി പിന്നിട്ട് സുള്ള്യയില്‍ എത്തുന്നതിനു മുമ്പുള്ള വനമേഖലയില്‍ വച്ചാണ്…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ 33 അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി ! 60 കോടി രൂപ അനധികൃതമായി എത്തിയെന്ന് കണ്ടെത്തല്‍…
പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടപടി. സംഘടനയുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഇ.ഡി. അറിയിച്ചു. ഇതിനു പുറമേ, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇവയിലുണ്ടായിരുന്ന 68,62,081 രൂപ കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാവ് എം.കെ. അഷറഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസിലാണു നടപടി. 59 ലക്ഷത്തോളം രൂപ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്നും പത്തു ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍നിന്നുമാണ് മരവിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് 2009 മുതല്‍ 60 കോടി രൂപ അനധികൃതമായി എത്തിയെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രണ്ടു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലുണ്ട്. ലഖ്നൗ കോടതിയില്‍ ഇതു സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ ഇ.ഡി അടുത്തിടെ റെയ്ഡ്…
Read Moreനാല്പതിനായിരം രൂപ തന്നില്ലെങ്കില്‍..! ഹോട്ടലിൽ നിന്നും കഴിക്കും; ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പണം തട്ടും; യുവാക്കൾ പിടിയിൽ
മലപ്പുറം: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം അറസ്റ്റിൽ. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന് (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കൻ സംഘം കഴിച്ചിരുന്നു. തുടര്‍ന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു. പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലില്‍നിന്ന് മടങ്ങിയ സംഘം ഫോണിലൂടെ പരാതി നല്കാതിരിക്കാന് നാല്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം പറഞ്ഞു. പിന്നീട് 25,000 രൂപ നല്കിയാല് പരാതി നല്‍കില്ലെന്ന് തട്ടിപ്പ് സംഘം ഹോട്ടല്‍ ഉടമയെ അറിയിച്ചു. ഏപ്രിൽ 30ന് സമാന രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തിൽനിന്ന്…
Read Moreപോലീസിന് ബിഗ്സ്ല്യൂട്ട്…! അധ്യയനാരംഭത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായി; മിനിറ്റുകൾക്കകം കണ്ടെത്തിയത് പത്ത് കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന്
തൃശൂർ: നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടിയെ കാണാതായതു പരിഭ്രാന്തി പരത്തി. പോലീസ് ഉണർന്നു പ്രവർത്തിച്ചതോടെ മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത് ആശ്വാസമായി. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ സ്കൂളിലെത്തിയിരുന്നു.കുട്ടിയെ ക്ലാസിൽനിന്നു വിളിച്ച് വാഹനത്തിന്റെ അടുത്തെത്തുകയും ചെയ്തു. അപ്പോഴാണ് വീടിനടുത്തുള്ള മുതിർന്ന കുട്ടികൾ കുട്ടിയെ കൊണ്ടുപോകാമെന്നു പറഞ്ഞത്. ഇതോടെ മാതാപിതാക്കൾ തങ്ങളുടെ മൂത്തകുട്ടി പഠിക്കുന്ന മറ്റൊരു സ്കൂളിലേക്കു പോയി, കുട്ടിയെ വാഹനത്തിൽ കയറ്റിവിട്ടു. വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി, ചെറിയകുട്ടി വാഹനത്തിൽ കയറിപ്പോയോ എന്ന് ഉറപ്പുവരുത്താനായി നോക്കിയപ്പോഴാണ് കുട്ടിയെ ഏല്പിച്ച മുതിർന്ന കുട്ടികൾ അവിടെ വിഷമിച്ചു നിൽക്കുന്നതു കണ്ടത്. കുട്ടി അവരുടെ കൈവിട്ട് ഓടിപ്പോയെന്നു കേട്ട് അച്ഛനും അമ്മയും പരിഭ്രത്തിലായി. സ്കൂളിലേക്കു കുട്ടികളെ കൊണ്ടുവന്ന വാഹനങ്ങൾ എല്ലാം തിരിച്ചുപോയിരുന്നു. ഉടൻ വിവരം പോലീസ് സിറ്റി കണ്ട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം നഗരത്തിലെ പട്രോളിംഗ് വാഹനങ്ങളിലേക്കു കൈമാറി. കണ്ട്രോൾ…
Read Moreവേറെ ലെവൽ ഡാൻസ്! ചങ്കൂറ്റത്തിന്റെ എക്സ്ട്രീം ലെവൽ ഇതാ…! സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്റ്; ആടിതിമിര്‍ത്ത് അമല്‍ ജോണ്‍
ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഇതിന് മുന്‍പും നമ്മള് നിരവധി തവണ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പൊട്ടിച്ചിരി സമ്മാനിക്കാന്‍ എത്ര പേര്‍ക്ക് കഴിയും. പൊട്ടിച്ചിരി എന്ന് പറഞ്ഞാല്‍ പോരാ, മനസ് ഉണര്‍ത്തി ചിരിപ്പിക്കാന്‍ കഴിയണം. വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കണം. എന്നാലും ആ മനുഷ്യനൊക്കെ എന്തൊരു വൈബാണെന്ന് മനസിലെങ്കിലും പറയാന്‍ കഴിയുന്ന വിധത്തില്‍ അത്രത്തോളം നമുക്ക് അവരെ ഇഷ്ടമാകണം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആടിതിമിര്‍ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്ററായ അമല്‍ ജോണ്‍ എന്ന ചെറുപ്പക്കാരാനാണ് ഇപ്പോള്‍ ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇരുപതിനായിരത്തിലധികം ഫോളേവേഴ്സുള്ള അമലിന്റെ പേജില്‍ വിവിധ കണ്ടന്റിൽ രസകരമായി പല വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഡാന്‍സിലേക്ക് വരാം. സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്റാണ്. ആളുകളില്‍ ചിലര്‍ ബസ് കാത്തിരിക്കുന്നു. മറ്റുചിലര്‍ ബസ് സ്റ്റാൻറിൽ പതിവുപോലെ…
Read Moreപി.ടിക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നത് തന്റെ സ്വകാര്യത! സൈബർ ആക്രമണങ്ങൾക്ക് കാരണം പരാജയ ഭീതി; ട്രോളുകളോട് പ്രതികരിച്ച് ഉമാ തോമസ്
കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളോട് പ്രതികരിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. പരാജയ ഭീതിയെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പി.ടിക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നത് തന്റെ സ്വകാര്യത. ചിതയില്‍ ചാടി മരിക്കുന്നതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് അധിക്ഷേപിച്ചുവെന്നും ഉമാ തോമസ് പറഞ്ഞു. നടക്കുന്നത് നീചമായ പ്രചാരണമാണ്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി.
Read Moreദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നു ! നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്…
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അതിജീവിതയ്ക്കൊപ്പമാണെന്ന വാദം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. അവര്‍ നല്കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അതിജീവിത നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്കി.
Read Moreകെകെയുടെ മുഖത്തും തലയിലും മുറിവുകള്‍ ! സംഗീത പരിപാടിയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് വിവരം; ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്യും…
പ്രശസ്ത ഗായകന് കെകെ(കൃഷ്ണകുമാര്‍ കുന്നത്ത്) കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്കി. മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഗീത പരിപാടിക്കു തൊട്ടുപിന്നാലെയാണ് ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ (53) ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരിച്ചു. രാത്രി 10 മണിയോടെയാണ് കെകെയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന…
Read More