സ്വന്തം ലേഖകൻവിയ്യൂർ: അങ്ങിനെ ഒടുവിൽ ഞാവൽപഴവും കേരളത്തിനു പുറത്തുനിന്നെത്തി…തൃശൂരിന്റെ വഴിയരികിൽ വില്പനയ്ക്കായി എത്തിയിരിക്കുന്ന ഞാവൽപഴങ്ങൾ നമ്മുടെ നാട്ടിലെ ഞാവൽപഴമല്ല.. ഏപ്രിൽ - മേയ് മാസങ്ങളിൽ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടിയിരുന്ന ഞാവൽ പഴങ്ങൾ ഇത്തവണ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കോവിഡ് വന്നതോടെ ഞാവൽപഴം കിട്ടാനില്ലാതായി എന്നാണു നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിൽ ഏറ്റവുമധികം ഞാവൽ പഴങ്ങൾ കിട്ടാറുള്ളത് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കാന്പസിലും ആരോഗ്യസർവകലാശാല കാന്പസിലുമാണ്. നൂറുകണക്കിന് ഞാവൽ മരങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഒന്നു രുചിച്ചു നോക്കാൻ പോലും ഞാവൽ പഴങ്ങൾ ഇത്തവണ കിട്ടിയില്ലെന്ന് ഇവിടെയുള്ളവർ പറയുന്നു. സാധാരണ തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലയിലുള്ളവർ വരെ ഇവിടെ വന്ന് നാടൻ ഞാവൽ പഴങ്ങൾ ശേഖരിക്കാനെത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർക്കൊന്നും പഴങ്ങൾ കിട്ടിയില്ല. ഒൗഷധഗുണങ്ങളേറെയുള്ള ഞാവൽപഴത്തിന് ആവശ്യക്കാരുമേറെയാണ്. ഞാവൽപഴത്തിന്റെ കുരു രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ…
Read MoreCategory: Top News
വിജയ് ബാബു തിരികെയെത്തി! കോടതിയെ മാനിക്കുന്നുവെന്നും പോലീസുമായി പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അദ്ദേഹമെത്തിയത്. തേവരയിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം പോയി. കോടതിയെ മാനിക്കുന്നുവെന്നും പോലീസുമായി പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു. സത്യം പുറത്തുവരണം. തനിക്കൊപ്പം നിന്ന സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. നടി പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം വിജയ് ബാബു നാട്ടിലെത്തിയിരിക്കുന്നത്.
Read Moreആകെയുള്ളത് സ്മാര്‍ട്ട് ഫോണ്‍ മാത്രം ! ഒരു കോച്ചിംഗിനും പോകാതെ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് നേടി ക്രെയിന്‍ ഓപ്പറേറ്ററുടെ മകള്‍…
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വീരോചിത വിജയം നേടിയ നിരവധി ആളുകളുടെ ജീവിതകഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസല്‍റ്റ് വന്നതിനു ശേഷവും അത്തരത്തിലുള്ള ചില അസാധാരണ കഥകള്‍ പുറത്തു വന്നിരുന്നു. അതിലൊന്നായിരുന്നു ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്. ദിവ്യ കോച്ചിംഗിന് പോകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 323-ാം റാങ്ക് നേടിയെടുതത്. അതും ആദ്യ ശ്രമത്തില്‍ തന്നെ. പഠന സഹായത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ദിവ്യയുടെ കയ്യിലുണ്ടായിരുന്നത്. ദിവസം പതിനെട്ടു മണിക്കൂര്‍ എടുത്ത് പഠിച്ച് ഒരു വര്‍ഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്നത്തെ എത്തിപ്പിടിച്ചത്. ഒരു സാധാരണക്കാരനായ ക്രെയിന്‍ ഓപ്പറേറ്ററുടെ മകളാണ് ദിവ്യ. സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്നും ഇന്റര്‍നെറ്റിന്റെ അറിവിന്റെ മഹാസാഗരമാണെന്നും പറയുന്നു ദിവ്യ. സിവില്‍ സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റു കോഴ്സുകളില്‍ ഒന്നും ചേര്‍ന്നിരുന്നില്ലെന്നും ദിവ്യ…
Read Moreഞാനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടുകയില്ല ! അതിജീവിതയെ വിമര്‍ശിച്ച് നടന് സിദ്ദിഖ്…
കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയ്ക്കെതിരേ വിമര്‍ശനവുമായി നടന് സിദ്ദിഖ്. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ പരാതിയെക്കുറിച്ചാണ് സിദ്ദിഖിന്റെ വിമര്‍ശനം. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടുകയില്ലെന്നും പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ പറഞ്ഞു. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ…
Read Moreകേരളത്തിൽ പുകയില ഉപയോഗം കുറഞ്ഞു; പക്ഷേ, സ്ത്രീകളിൽ കൂടുന്നു; ദേശീയ കുടുംബാരോഗ്യ സർവേയിൽ പറയുന്ന കാര്യം ഇങ്ങനെ…
ജോണ്സണ് വേങ്ങത്തടം കോട്ടയം: സംസ്ഥാനത്ത് പുകയില ഉപയോഗം കുറയുന്നുവെന്നു കണക്കു വരുന്പോഴും പുകയില ഉപയോഗിക്കുന്ന സ്ത്രീകളുടെ ശതമാനം വർധിക്കുന്നുവെന്നു സർവേ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരംസ്ത്രീകളിലെ പുകയില ഉപയോഗം വർധിക്കുകയാണ്. അഞ്ചാം ദേശീയ ആരോഗ്യസർവ്വേ 2019-21 പ്രകാരം സംസ്ഥാനത്തെ പുകയില ഉപയോഗം 10.38 ശതമാനമാണ്. എന്നാൽ സ്ത്രീകളിലെ പുകയില ഉപയോഗം 1.8ശതമാനത്തിൽ നിന്നും 2.71 ശതമാനമായി വർധിച്ചു. പുരുഷൻമാരിലെ പുകയില ഉപയോഗം 25.7 ശതമാനത്തിൽ നിന്നും 18.05 ശതമാനമായി കുറയുകയും ചെയ്തു. 2005-06ൽ നടന്ന മൂന്നാം ദേശീയ ആരോഗ്യ സർവ്വേയിൽ 15നു വയസിനു മുകളിലുള്ള 43.5ശതമാനം പുരുഷൻമാരും1.8 ശതമാനം സ്ത്രീകളും പുകയില ഉപയോഗിച്ചിരുന്നു. സംസ്ഥാന പുകയില ഉപയോഗം 22.65 ശതമാനമായിരുന്നൂ. എന്നാൽ നാലാം പഠനത്തിൽ സംസ്ഥാനത്തെ പുകയില ഉപയോഗം 13.75 ശതമാനമായി കുറഞ്ഞു. അപ്പോഴും സ്ത്രീകളുടെ പുകയില ഉപയോഗം 1.8ശതമായി നിലനിൽക്കുകയായിരുന്നു. എന്നാൽ അഞ്ചാം ദേശീയ ആരോഗ്യസർവ്വയിലാണ്…
Read Moreആ നിലവിളി ശബ്ദം കേട്ടില്ലായിരുന്നെങ്കിൽ! സുഹൃത്തിനെ മർദിച്ച് ഓടിച്ചശേഷം പെൺകുട്ടിയോട് അവർ ചെയ്തത് കൊടും ക്രൂരത; പീഡനത്തിനിടെ അലറിവിളിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി; രാജകുമാരിയിൽ നടന്നത്…
രാജകുമാരി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ 15-കാരിക്ക് ക്രൂരപീഡനം. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുന്പോൾ നാട്ടുകാരായ യുവാക്കൾ പെണ്‍കുട്ടിയെ ബലമായി തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഇടുക്കി എസ്പി ആർ. കറുപ്പസ്വാമി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. രാജകുമാരി ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഒൗട്ട്ലെറ്റിൽനിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടർന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുന്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചുപേർ ഇവരുടെ അടുത്തെത്തിയത്. ഇവർ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മർദിച്ചശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി ബഹളംവച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി…
Read Moreഭാര്യ പിണങ്ങി വീട്ടിലേക്ക് പോയി; യുവാവിനും അമ്മയ്ക്കും നേരെ മിന്നൽ ആക്രമണവുമായി ബന്ധുക്കൾ; ഒരു വയസുള്ള മകളേയും വെറുതേ വിട്ടില്ല
നെടുങ്കണ്ടം: ഭാര്യയുടെ ബന്ധുക്കളുടെ ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കു പരിക്കേറ്റു. പുഷ്പകണ്ടം പുത്തൻപുരയ്ക്കൽ സുരേഷി(33)നാണ് പരിക്കേറ്റത്. തൂന്പയിലിടുന്ന ഇരുന്പ് കന്പി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സുരേഷിന്റെ ഭാര്യ കഴിഞ്ഞ ദിവസം വീട്ടിൽനിന്നും ഇറങ്ങിപ്പോയതിനു പിന്നാലെ ശനിയാഴ്ച വൈകുന്നേരം പുഷ്പകണ്ടം അണക്കരമെട്ടിൽ സുരേഷിനുനേരേ ബന്ധുക്കൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് മാതാവ് ഓമന, മറ്റൊരു ബന്ധു, ഒരു വയസുകാരി മകൾ എന്നിവർക്കൊപ്പം സുരേഷ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി വീട്ടിൽനിന്നിറങ്ങി. നെടുങ്കണ്ടം താന്നിമൂട് എത്തിയപ്പോൾ ഇവരുടെ വാഹനം തടഞ്ഞിട്ട് വീണ്ടും ആക്രമണം നടത്തുകയായിരുന്നു.സുരേഷിന്റെ മാതാവ് ഓമന(60)യ്ക്കു നേരേയും ആക്രമണം നടന്നു. ഓമന തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നാണ് സുരേഷിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും നെടുങ്കണ്ടം…
Read Moreഓർമകളുടെ കലാലയമുറ്റത്ത്..! തൂവെള്ള വേഷത്തിൽ മാർ ഈവാനിയോസ് കോളജിന്റെ വരാന്തയിലൂടെ ജഗതീ ശ്രീകുമാർ; കൈയടികളോടെ വരവേറ്റ് സഹപാഠികളും സുഹൃത്തുക്കളും…
റിച്ചാർഡ് ജോസഫ്തിരുവനന്തപുരം: പ്രിയ അധ്യാപകന്റെ ഓർമയ്ക്കു മുന്നിൽ പുഞ്ചിരിതൂകി നടൻ ജഗതി ശ്രീകുമാർ. മാർ ഈവാനിയോസ് കോളജിലെ മുൻ അധ്യാപകൻ അന്തരിച്ച പ്രഫ.ജയിംസ് എം.സ്റ്റുവർട്ടിന്റെ അനുസ്മരണ സമ്മേളനത്തിലാണ് ഇന്നലെ ജഗതി ശ്രീകുമാർ ചെറുപുഞ്ചിരിയുമായെത്തിയത്. തൂവെള്ള വേഷമണിഞ്ഞെത്തിയ ജഗതി ശ്രീകുമാറിനെ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ സഹപാഠികളും സുഹൃത്തുക്കളും വരവേറ്റത്. വീൽചെയറിൽ പ്രഫ.ജയിംസ് എം.സ്റ്റുവർട്ടിന്റെ ചിത്രത്തിനു മുന്നിലെത്തിച്ചപ്പോൾ അദ്ദേഹം തന്റെ പ്രിയ ഗുരുവിനു മുന്നിൽ പ്രണാമം അർപ്പിച്ചു. പ്രഫ.ജയിംസ് എം.സ്റ്റുവർട്ടിനെക്കുറിച്ച് അദ്ദേഹത്തിന്റെ ശഷ്യനായ അനീഷ് കരിനാട് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം ജഗതി നിർവഹിച്ചു. മകൻ രാജ്കുമാറിനൊപ്പമാണ് ജഗതി ശ്രീകുമാർ ഇന്നലെ മാർ ഈവാനിയോസ് കോളജ് ഓഡിറ്റോറിയത്തിലെത്തിയത്.എബി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങ് മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിദ്യഭ്യാസ സാംസ്കാരിക രംഗത്ത് മാർ ഈവാനിയോസ് കോളജിനും പ്രഫ.ജയിംസ് സ്റ്റുവർട്ടിനും നിർണായക സ്വാധീനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി തനിക്ക്…
Read Moreഭാര്യയെ കൊന്നിട്ട് എഴുവർഷമാകുമ്പോൾ പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അച്ഛനെ ഭയന്ന് മക്കൾ മാറി താമസിച്ചപ്പോൾ അമ്മകൂടി വന്നിരുന്നെങ്കിൽ…
തൊടുപുഴ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പെരുവന്താനം ആനചാരി ഭാഗത്ത് കൊട്ടാരത്തിൽ ദേവസ്യ എന്നുവിളിക്കുന്ന അപ്പച്ചനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണം. 2015 മേയ് 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യയായിരുന്ന മേരി(65)യെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന ദേവസ്യ പലപ്പോഴും കൊല്ലുമെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഇയാളുടെ ഭീഷണിയെത്തുടർന്ന് മകനും കടുംബവും തൊടുപുഴയ്ക്ക് താമസം മാറ്റിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം പ്രതി തന്റെ മകനോട് ഫോണിലും അയൽവാസിയുടെ വീട്ടിൽ ചെന്നും വിവരമറിയിച്ചു. അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മേരിയെ മരിച്ച നിലയിൽ കണ്ടത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മക്കളുടെയും അയൽവാസിയുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതി കുറ്റക്കാരനാണെന്ന്…
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിന് ഇതെന്തുപറ്റി; ചതഞ്ഞ് തൂങ്ങിയ വിരലുമായി മൂന്ന് വയസുകാരന് കാത്തിരിക്കേണ്ടി വന്നത് 36 മണിക്കൂർ; വേദനയ്ക്കൊപ്പം പട്ടിണിയും
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കുട്ടിക്ക് ഓപ്പറേഷന് വൈകിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈവിരലുകള്‍ കതകില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരന് ഓപ്പറേഷന് നടത്താന്‍ 36 മണിക്കൂര്‍ വൈകിയ സംഭവം വിവാദമായിരുന്നു. ഓപ്പറേഷന് മുമ്പ് കുട്ടിക്ക് ഭക്ഷണം നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ മുറിവിന്റെ വേദനയ്ക്കൊപ്പം കുട്ടിക്ക് പട്ടിണി കിടക്കേണ്ടി വന്നതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അപകടത്തില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം സംഭവിച്ച് എത്തുന്നവര്‍ക്കും ഉള്‍പ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷന് തിയേറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്ന ഒരാള്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം ശ്രദ്ധയില്‍പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്…
Read More