വിഴിഞ്ഞം: വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രേരണാകുറ്റത്തിന് ഭർത്താവിനെയും മകനെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ ബിന്ദു (46)നെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബിന്ദുവിനെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്നും ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെ കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കി വിട്ടിരുന്നതാണ്.ഇന്നലെ രാത്രി 12.30 ഓടെ വീട്ടിനുള്ളിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ…
Read MoreCategory: Top News
അയല്‍വാസികള്‍ എത്തുമ്പോള്‍ കണ്ട കാഴ്ച ഷഹന സജ്ജാദിന്റെ മടിയില്‍ മരിച്ചു കിടക്കുന്നത് ! ദുരൂഹത…
മോഡലും നടിയുമായ കാസര്‍ഗോഡ് സ്വദേശിനി ഷഹന(20)യുടെ മരണത്തില്‍ ദുരുഹതയേറുകയാണ്. ഷഹനയുടെ മരണം അറിഞ്ഞ് അയല്‍വാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്. ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന് പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള്‍ എത്തുമ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന് പറഞ്ഞു. പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും,…
Read Moreറിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു! ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഊര്‍ജിതം; ലുക്കൗട്ട് നോട്ടീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതം. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ വീട്ടില്‍ പോലീസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിഫയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്ത സാഹചര്യത്തിലാണ് പോലീസ് മെഹ്നാസിനെ തേടിയെത്തിയത്. എന്നാല്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ , ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് മെഹ്നാസിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കണ്ണൂരിലെ കെമിക്കല്‍ ലാബിലേക്ക്…
Read Moreമകളെ പണത്തിനു വേണ്ടി കൊന്നതെന്ന് ഷഹനയുടെ മാതാവ് ! ഷഹന ഇന്‍സ്റ്റഗ്രാമില്‍ അവസാനം പോസ്റ്റ് ചെയ്ത സ്റ്റോറി നല്കുന്ന സൂചന…
കോഴിക്കോട് പറമ്പില്‍ ബസാറിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ഇന്നലെ വൈകുന്നേരമാണ് ഷഹന അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്ന് അവളുടെ ഇരുപതാം പിറന്നാളാണ്. പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് മകള്‍ പറഞ്ഞിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്. പിന്നീട് രാത്രി മൂത്ത മകന്റെ ഫോണിലേക്ക് നാട്ടുകാര്‍ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്, പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക്ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര വര്‍ഷം മുമ്പായിരുന്നു കോഴിക്കോട് സ്വദേശി സജാദുമായുള്ള ഷഹനയുടെ വിവാഹം. അന്ന് ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു സജാദ്. വിവാഹ ശേഷമാണ് ഷഹന മോഡലിംഗില്‍ സജീവമായത്. ഒരു തമിഴ് സിനിമയിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചു. എന്നാല്‍ ഷഹനയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്…
Read Moreപാരമ്പര്യ വൈദ്യന്റെ കൊലപാതകം ! ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും; ഷൈബിന്റെ വളർച്ച അധോലോകത്തെ പോലും ഞെട്ടിക്കുന്ന തരത്തില്‍; സംഭവത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ….
നിലന്പൂർ: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യത്തിനായി പാരമ്പര്യ വൈദ്യനെ നിലമ്പൂരിൽ കൊല ചെയ്യത സംഭവത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുറ്റകൃത്യങ്ങളുടെ പരന്പരതന്നെയാണ് ഷൈബിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇതിനിടെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് മൊഴിയെടുത്തു. ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം നിലമ്പൂരിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന ഭാര്യയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതിനാൽ ഭാര്യയും ഈ കേസിൽ പ്രതിസ്ഥാനത്തേക്ക് എത്താനാണ് സാധ്യത. ഇതിനിടെ മൈസൂരു സ്വദേശിയായ വൈദ്യർ ഷാബാ ഷെരീഫിനെ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ ചങ്ങലക്കിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി ചാലിയാർ പുഴയിൽ വലിച്ചെറിഞ്ഞ കേസിലെ കൂട്ടുപ്രതി തങ്ങളകത്ത് നൗഷാദിനെ മഞ്ചേരി കോടതിയിൽ നിന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല നടന്ന മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിലും, മൃതദേഹം വലിച്ചെറിഞ്ഞ ചാലിയാർ പുഴയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.…
Read Moreദമ്പതികളുടെ ദുരൂഹമരണം! ഭർത്താവിന്റെ സംശയരോഗവും ഭാര്യയുടെ ഫോൺവിളികളും; സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
അയർക്കുന്നം: അയർക്കുന്നത്തെ ദന്പതികളുടെ ദുരൂഹമരണത്തിനു പിന്നിൽ ഭർത്താവിന്റെ സംശയരോഗവും ഭാര്യയുടെ ഫോണ്‍ വിളികളുമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭാര്യയെ സംശയിച്ചിരുന്നതു സംബന്ധിച്ചുള്ള വിവരങ്ങളുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. ടിന്റുവിന്റെ ഫോണിലേക്കു നിരന്തരമായി എത്തിയ ഫോണ്‍ കോളുകളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിനു കാരണമെന്നും ഇതായിരിക്കാം ടിന്റുവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പോലീസ് പറയുന്നത്. മുന്‍പും ടിന്റുവിനു വരുന്ന ഫോണ്‍ കോളുകളുടെ പേരിൽ സുധീഷ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇരുവരും തമ്മിൽ മിക്കപ്പോഴും വളക്കിടാറുണ്ടായിരുന്നതായി അയൽപക്കത്തുള്ളവരും പറയുന്നു. സുഹൃത്തിനെ ഫോണിൽ വിളിക്കരുതെന്നു സുധീഷ് ടിന്റുവിനെ വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണു കൊലപാതകത്തിലും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ…
Read More12 വയസ് മാത്രം പ്രായമുള്ള റഷ്യന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യുവാവ് അറസ്റ്റില്‍…
12 വയസ്സുള്ള റഷ്യന്‍ പെണ്‍കുട്ടിയെ ഗോവയില്‍ വെച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ റൂം അറ്റന്‍ഡര്‍ പിടിയില്‍. കര്‍ണാടക സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഗോവയിലെ അറമ്പോളിലെ റിസോര്‍ട്ടിലാണ് സംഭവം. രവി ലമണി എന്ന 28കാരനാണ് അറസ്റ്റിലായത്. റൂം അറ്റന്‍ഡന്ററായി ജോലി ചെയ്തിരുന്ന പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നീന്തല്‍ക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നീന്തല്‍കുളത്തില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. മെയ് ആറിനായിരുന്നു സംഭവം. അമ്മയുടെ പരാതിയില്‍ ചൊവ്വാഴ്ച പെര്‍നേം പോലീസ് സംഘം കര്‍ണാടകയിലെ ഗഡാഗിലെ വീട്ടില്‍വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകോഴിക്കോട്ടെ വാടക വീട്ടിൽ മോഡൽ ദുരൂഹമായി മരിച്ച നിലയിൽ! ഭർത്താവ് കസ്റ്റഡിയിൽ; ഇരുവരും വിവാഹിതരായത് ഒന്നര വര്‍ഷം മുമ്പ്
കോഴിക്കോട്: കോഴിക്കോട്ടെ വാടക വീട്ടിൽ മോഡലിനെ ദുരൂഹമായി മരിച്ചനിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനിയായ ഷഹന(20)യാണ് മരിച്ചത്. കോഴിക്കോട് പറന്പിൽ ബസാറിലെ വാടക വീട്ടിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നര വർഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ചെറുവത്തൂരിൽനിന്നു പറന്പിൽ ബസാറിലെത്തി വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. ചേവായൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഡലും യു ട്യൂബറുമായിരുന്ന റിഫ മെഹ്നാസിന്റെ ദുരൂഹ മരണവും പോസ്റ്റ്മോർട്ടവും ഭർത്താവിനായുള്ള തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലാണ് സമാനമായ മറ്റൊരു ആരോപണം കൂടി ഉയരുന്നത്. ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതമായി നടക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ…
Read Moreമോന്സണ് കേസില്‍ മോഹന്‍ലാലിനെ ഇ.ഡി ചോദ്യം ചെയ്യും ! കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മൊഴിയെടുക്കും…
പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് മോഹന്‍ലാലിന് ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മോന്സണ് കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്സണ് കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോന്സണ് കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
Read Moreദിലീപിന്റെ ഫോണ്‍ മഞ്ജു പുഴയിലെറിഞ്ഞെന്ന് സാക്ഷിമൊഴി! ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നു…
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ക്വട്ടേഷന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന് ദിലീപിന്റെ ഫോണ്‍ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആലുവ പുഴയില്‍ എറിഞ്ഞതായി സാക്ഷിമൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും എടുത്തേക്കും. സാക്ഷിമൊഴി മഞ്ജു ശരിവച്ചാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ടപ്പോള്‍ ഉണ്ടായ ദേഷ്യത്തില്‍ മഞ്ജു ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
Read More