പരിയാരം: പരിയാരത്ത് കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്യപ്പെടുകയും ഫോട്ടോയെടുക്കുക ചെയ്തതിന് ഡോക്ടറെ അക്രമിച്ച സംഭവത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന് ചെറുകുന്നിലെ ടി.ദാസന് (70) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ വിവിധ വകുപ്പ് പ്രകാരംജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കണ്ണൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്ന കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്ഇന്നലെ രാവിലെയാണ് പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി.റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്റൂമും ടോയ്ലറ്റിനുള്ളില് ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചു വച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡോ.സുബ്ബരായ ഇതിന്റെ…
Read MoreCategory: Top News
എല്ലാം ശരിയാക്കാം വാതിൽ തുറക്കൂ..! ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യാശ്രമം; സുഹൃത്തിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിനെ രക്ഷിച്ച് പോലീസ്
കോട്ടയം: ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ രക്ഷിച്ച് പോലീസ്. പാലാ കിഴതകിടിയൂർ സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഫേസ്ബുക്കിൽ ലൈവിൽ വന്ന യുവാവ് എന്റെ ആത്മഹത്യ ലൈവ് എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സംഭവം കണ്ട ഒരാൾ ഇത് പോലീസിൽ അറിയിച്ചു. തുടർന്ന് അരമണിക്കൂറിനുള്ളിൽ പാലാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തുകയായിരുന്നു. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപേ പോലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു.
Read Moreബന്ധുവായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ നിരന്തരം സമ്മർദം ചെലുത്തി! റെനീസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; സ്ത്രീധനപീഡനവും മർദനവും റിപ്പോർട്ടിൽ
ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിലേക്കു നയിച്ചത് ഭർത്താവ് റെനീസിന്റെ നിരന്തര പീഡനമെന്ന് റിപ്പോർട്ട്. വണ്ടാനം മെഡിക്കൽ കോളജ് പോലീസ് എയ്ഡ്പോസ്റ്റിലെ സിവിൽ പോലീസ് ഓഫീസർ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്റെ (32) പീഡനങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജിലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പത്തുവർഷം മുമ്പ് നടന്ന വിവാഹത്തിന് സ്ത്രീധനമായി 40 പവനും 10 ലക്ഷവും ബൈക്കും നൽകിയിരുന്നു. ഇതു കൂടാതെ കൂടുതൽ പണം ആവശ്യപ്പെട്ട് നജിലയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പണം ലഭിക്കുന്നതിന് പലതവണ നജിലയെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതേത്തുടർന്ന് സ്ത്രീധനം കൂടാതെ പലപ്പോഴായി വൻതുകയും റെനീസിന് നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുടുംബപ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ ഫോൺപോലും ഉപയോഗിക്കാൻ നൽകിയിരുന്നില്ല. ജോലിക്കായും അല്ലാതെയും…
Read Moreഒപ്പന വിജയവുമായി അമയ പോയത് മരണത്തിലേക്ക്! കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ മരണം തട്ടിയെടുത്ത വാര്‍ത്ത സഹപാഠികളറിഞ്ഞത് ഞെട്ടലോടെ…
പയ്യന്നൂര്‍: സംസ്കൃത സര്‍വകലാശാലാ കലോത്സവത്തില്‍ ഒപ്പനയ്ക്ക് ഒന്നാംസ്ഥാനം നേടിയതിന്റെ സന്തോഷത്തിനിടയിലാണ് ഒപ്പനയ്ക്ക് കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ മരണം തട്ടിയെടുത്ത വാര്‍ത്ത ഞെട്ടലോടെ സഹപാഠികളറിഞ്ഞത്. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ കാലടിയില്‍ നടന്ന മത്സരത്തിലെ വിജയാഹ്ലാദം മണിക്കൂറുകള്‍ക്കുള്ളില്‍ തേങ്ങലായി മാറി. കലോത്സവത്തിനായി ചൊവ്വാഴ്ചയാണ് പയ്യന്നൂരില്‍നിന്നുള്ള സംഘം കാലടിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന ഒപ്പന മത്സരത്തിൽ പയ്യന്നൂര്‍ സംസ്കൃത സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ അമയകൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു ഒന്നാംസ്ഥാനം. മാർഗംകളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. മത്സരത്തിനുശേഷം വൈകുന്നേരം നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു അമയയും കൂട്ടുകാരും. ബസിലെ ദീര്‍ഘദൂരയാത്ര ബുദ്ധിമുട്ടായതിനാല്‍ അമയ തെരഞ്ഞെടുത്തത് ട്രെയിന്‍ യാത്രയായിരുന്നു. ഈ വിവരം സഹപാഠികളെ അറിയിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് അങ്കമാലി നഗരസഭാ ഓഫീസിന് മുന്നില്‍ അമയയുടെ ജീവന് തട്ടിയെടുത്ത അപകടമുണ്ടായത്. കാലടിയില്‍ അമയയുള്പ്പെടുന്ന സംഘം ഇടറാത്ത ചുവടുകളോടെ പൊരുതി നേടിയ ഒപ്പനയിലെ വിജയവും തുടര്‍ന്നുള്ള സന്തോഷവും ഇതോടെ തകര്‍ന്നടിയുകയായിരുന്നു.…
Read Moreസന്തോഷ ദമ്പതികള്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസില്‍ മാത്രമോ ? മരണത്തിന്റെ തലേന്ന് രാത്രി വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച… ദുരൂഹതയുടെ കഥയിങ്ങനെ…
സ്വന്തം ലേഖകന്‍ പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ… എന്തായിരുന്നു വ്ളോഗര്‍ റിഫയ്ക്ക് ഭര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്… അതിനുള്ള ഉത്തരമാണ് കേരള പോലീസ് റീ – പോസ്റ്റ്മോര്‍ട്ടത്തിലൂടെ തേടുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് കേസ്. കേരളം ഏറെ ചര്‍ച്ചചെയ്ത മരണത്തിനുള്ള ഉത്തരം അത് മെഹ്നാസിലൂടെ മാത്രമേ വരൂ എന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്. അതിനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും. ദൂരൂഹത നീക്കണമെന്ന് ബന്ധുക്കളും മാതാപിതാക്കളും നല്കിയ പരാതിയില്‍ പറയുന്നു. മെഹ്നാസിനെതിരേ ഗുരുതരമായ ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് റീ- പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ അതു കണ്ടുനില്‍ക്കാനാകാതെ ബന്ധുക്കള്‍ തിരിച്ചുപോയ ചിത്രം മനസിലെ വിങ്ങലാണ്. കഴുത്തിനേറ്റ് ചതവ് ഉള്‍പ്പെടെ സൂചനകള്‍ പലതാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രാഥമികമായി പങ്കുവച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണസംഘത്തിന്റെ കൈകളില്‍ എത്തും. തുടര്‍ന്ന്…
Read Moreമാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പും; ബാംഗ്ലൂരിൽ താമസിക്കുന്ന യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; ഒടുവിൽ ദിലീപിന് എട്ടിന്റെ പണി
കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മലമ്പുഴ സ്വദേശി ബംഗളൂരു നമ്പര്‍ 10 ഗ്രാൻഡ് വില്ലേജ് രാമകൃഷ്ണപുര ഗേറ്റ് അശ്വിന് സിത്താര അപ്പാര്‍ട്ടമെന്റില്‍ താമസിക്കുന്ന ദിലീപിനെ (38)യാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ അച്ഛന് ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. 2021 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ചാറ്റിംഗിലൂടെ അടുത്തു. വിവാഹമോചന നടപടികള്‍ നടന്നു വരുന്ന യുവതിയെ ഇയാള്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ ദിലീപ് മൊബൈലില്‍ പകര്‍ത്തി. കുറച്ചുനാളുകൾക്ക് ശേഷം യുവതി തന്നില്‍നിന്ന് അകലുന്നുവെന്ന് മനസിലാക്കിയ…
Read Moreചിറ്റയത്തിന് ഗൂഢലക്ഷ്യങ്ങളെന്ന് വീണാ ജോര്‍ജ് ! എന്തുകൊണ്ട് വീണാ ജോര്‍ജിനെതിരേ പതിവായി ഇത്തരം ആരോപണങ്ങളുയരുന്നു…
ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കുന്ന ലക്ഷണമില്ല. പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എല്‍ഡിഎഫില്‍ പരാതി നല്കി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. ഈ പരാമര്‍ശങ്ങളില്‍ പ്രകോപിതയായ വീണ ജോര്‍ജ് ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ പരാതി നല്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എന്റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജ് അടി പൊട്ടിയത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. വീണാ ജോര്‍ജിനെതിരേ ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല. വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന…
Read Moreഅവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്…നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മേലെ സമൂഹവും ചേര്ന്നൊടുക്കുന്നത്; ഡോ.ഷിംന അസീസിന്റെ കുറിപ്പ് വൈറലാകുന്നു…
പെണ്മക്കള്ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായാല്‍ അവരോട് അവിടുന്ന് ഇറങ്ങിപ്പോരാനാണ് മാതാപിതാക്കള്‍ പറയേണ്ടതെന്ന്ഡോക്ടര് ഷിംന അസീസ്. നടിയും മോഡലുമായ ഷഹനയുടെ ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഷിംന ഈ അഭിപ്രായം പറഞ്ഞത്. മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര്‍ തിരിച്ച് വരില്ല.മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്… അല്ല, നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേര്‍ത്തൊടുക്കുന്നത്.കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത് തന്നെ ! ഷിംന ഫേസ്ബുക്കില്‍ കുറിച്ചു… ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഇന്നും കണ്ടു ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ‘എന്റെ മോള് ആത്മഹത്യ ചെയ്യില്ല… അവന് കൊന്നതാണേ….’ വിലാപം. പതിവ് പോലെ മരിച്ച…
Read Moreഹൈദരാബാദി അട്ട ബിരിയാണി ! ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കിട്ടിയത് നല്ല ഉഗ്രന്‍ അട്ട; ഹോട്ടല്‍ പൂട്ടിച്ചു…
ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ടയെ ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയവര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് അട്ടയെ കിട്ടിയത്. പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണ് നടപടിയെടുത്തത്. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണ് ഭക്ഷണം വെച്ചിരുന്നത്. ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജെഎച്ച്ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read Moreപൂട്ടിക്കുന്ന കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ട്; ഉദ്ഘാടനം കഴിഞ്ഞ് 20 ദിവസമായിട്ടും സ്ഥാപനം തുറക്കാനായില്ല; നോക്കൂകൂലി, കയറ്റൽ കൂലി, അടുക്കുകൂലി എന്നീ ആവശ്യങ്ങളുമായി യൂണിയനുകളുടെ കത്തിയിരുപ്പ് സമരം
കാട്ടാക്കട : യൂണിയനുകൾ സമര പ്പന്തൽ കെട്ടിയതിനെ തുടർന്ന് മൂന്നരക്കോടി നിക്ഷേപിച്ച സ്ഥാപനം ഉദ്ഘാടനം കഴിഞ്ഞ് 20 ദിവസമായിട്ടും തുറന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ല. കാട്ടാക്കട കിള്ളിയിലെ എസ്.കെ.എന്റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം വലയുന്നത്. കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും വാഹന ങ്ങളും തടഞ്ഞാണ് ട്രേഡ് യൂണിയൻ സമരം. കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ. കഴിഞ്ഞ 25നാണ് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് കെട്ടിട സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. രജിസ്ട്രേഷനുള്ള പത്ത് ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്. തുടർന്ന് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങുകയായിരുന്നു. തൊഴിലാളികൾ കടയിലേക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയുകയാണെന്നും ലോഡുമായെത്തിയ…
Read More