തൊടുപുഴ: മൂന്നര വയസുകാരനെ ദുരുപയോഗിച്ച കേസിൽ അമ്മയുടെ കാമുകന് 21 വർഷം തടവ് വിധിച്ചു. തൊടുപുഴയിൽ മൂന്നര വയസുകാരൻ പീഡനത്തിന് ഇരയായ കേസിലാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനു തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി. മൂന്നര വയസുകാരന്റെ സഹോദരനായിരുന്ന ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് അരുൺ ആനന്ദ്. 2019ൽ തൊടുപുഴയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. 2008ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദ്. തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ ഇയാൾ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പികൊണ്ടു തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. ആകെ നാലു കേസുകളാണ് തിരുവനന്തപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ…
Read MoreCategory: Top News
ഒടുവില്‍ കോവിഡ് ഉത്തരകൊറിയയിലും എത്തി ! വാര്‍ത്ത സ്ഥിരീകരിച്ച് കിം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…
അങ്ങനെ കോവിഡ് ഉത്തര കൊറിയയിലുമെത്തി. കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമായാണ്. മറ്റു രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപിച്ചപ്പോള്‍ ഉത്തര കൊറിയ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. തലസ്ഥാനമായ പ്യോങ്യാങ്ങിലുള്‍പ്പെടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാണ് ലോക്ഡൗണ്‍ അവസാനിപ്പിക്കുക എന്ന് വിവരമില്ല. പ്യോങ്യാങ്ങിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കര്‍ശനമായി അടിയന്തരാവസ്ഥ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വൈറസിനെ വേരോടെ പിഴുതെറിയണമെന്ന് കിം ആവശ്യപ്പെട്ടു. ‘അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നഗരങ്ങളുള്‍പ്പെടെ എല്ലാ സ്ഥലങ്ങളും അടച്ചിടണം. നിര്‍മാണ പ്രവര്‍ത്തനങ്ങളും വ്യാപാരങ്ങളും യൂണിറ്റുകളില്‍ മാത്രമായി ചുരുക്കണമെന്നും കിം പറഞ്ഞു. ഉത്തര കൊറിയയിലെ 25 മില്യന്‍ ജനങ്ങളില്‍ ആരും തന്നെ വാക്സീന്…
Read Moreസമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ പ്രളയം; ‘ഗണേഷിനെയും തച്ചങ്കരിയെയും വിളിക്കൂ, കെഎസ്ആർടിസിയെ രക്ഷിക്കൂ’’ ;വ്യാജ പോസ്റ്ററുകളെന്നു തൊഴിലാളി സംഘടനകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും തൊഴിലാളി സംഘടനകളുമായുള്ള തർക്കം തുടരുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ഗതാഗത മന്ത്രിയാക്കണമെന്ന ആവശ്യവുമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടണമെന്നും ടോമിൻ തച്ചങ്കരിയെ കെഎസ് ആർടിസി സിഎംഡിയായി തിരിച്ചുവിളിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകളിൽ പറയുന്നു. സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളുടെ പേരിലാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. എന്നാൽ, ഇതു വ്യാജ പ്രചാരണമാണെന്നും പോസ്റ്ററുകൾക്കു പിന്നിൽ തങ്ങളല്ലെന്നും വ്യക്തമാക്കി തൊഴിലാളി സംഘടനകൾ രംഗത്തെത്തി. ടിഡിഎഫ്, എഐടിയുസി, ബിഎംഎസ്, സിഐടിയു എന്നീ സംഘടനകളുടെ പേരിലാണ് പോസ്റ്ററുകൾ.”തൊഴിലാളി വഞ്ചക സര്‍ക്കാര്‍ തുലയട്ടെ, പിണറായി സര്‍ക്കാര്‍ തുലയട്ടെ, സിഎംഡി ബിജു പ്രഭാകറിനെ പിരിച്ചുവിടുക, ടോമിന് തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡിയായി നിയമിക്കുക. ‘ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററിലുണ്ട്. എന്നാൽ, തങ്ങള്‍ ഇത്തരമൊരു പോസ്റ്റര്‍ ഇറക്കിയിട്ടില്ലെന്ന് എഐടിയുസി…
Read Moreഅന്നേരത്തെ കലിപ്പില്‍ തെളിവുകള്‍ അടങ്ങിയ ഫോണ്‍ മഞ്ജു പുഴയില്‍ എറിഞ്ഞു കളഞ്ഞു ? മഞ്ജു വാര്യര്‍ ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കേസ് ആകെ വഴിമാറും…
നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായേക്കാവുന്നു മൊഴിയുമായി ദൃക്സാക്ഷി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരമായ സാക്ഷിമൊഴിയാണ് പുറത്തു വന്നത്. അതേസമയം കേസില്‍ നിര്‍ണായകമാകേണ്ട തെളിവ് നടി മഞ്ജു നശിപ്പിച്ചെന്നുമാണ് മൊഴിയില്‍ വ്യക്തമാക്കുന്നത്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ഫോണ്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായാണ് ഒരു സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യറും തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി. തുടര്‍ന്ന്…
Read Moreഅരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം ! കടമെടുപ്പ് മുടങ്ങിയാല്‍ ശമ്പളവും പെന്‍ഷനും ഗുദാ ഹവാ…
കേരളത്തിന്റെ സാമ്പത്തിക നില ദിനംപ്രതി പരുങ്ങലിലായിരിക്കുമ്പോഴും കെ-റെയില്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ പദ്ധതി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ക്ക് വായ്പ എടുത്തു മുന്നോട്ടു പോകുന്ന കേരളത്തിന്റെ കാര്യങ്ങളെല്ലാം അവതാളത്തില്‍ ആക്കുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഇടപെടല്‍. സാമ്പത്തികവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് കാരണം. കിഫ്ബി വായ്പയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെ എതിര്‍ത്ത് കേരളം രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. ഈ 2000 കോടിയും കേരളത്തിന്റെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. വായ്പ മുടങ്ങിയാല്‍ ശമ്പള- പെന്ഷന് വിതരണത്തിലും പ്രതിസന്ധിയേറും എന്നതാണ് വസ്തുത. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര…
Read Moreആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം; മികച്ച വിലലഭിക്കാൻ തൃക്കൂരിൽ സ്ഥലം വിൽക്കാൻ സമ്മാനകൂപ്പൺ; ദമ്പതിമാരുടെ പേരിൽ നടപടിക്കു നിർദേശം
തൃക്കൂർ: നായരങ്ങാടിയിൽ തോട്ടം വിൽക്കാൻ സമ്മാനകൂപ്പണ്‍ ഇറക്കിയ ദന്പതിമാരുടെ പേരിൽ നടപടിക്കു നിർദേശം. നറുക്കെടുപ്പ് തടയാനും തുടർനടപടികളും ആവശ്യപ്പെട്ട് ജില്ലാ ലോട്ടറി ഓഫീസർ പുതുക്കാട് പോലീസിൽ പരാതി നൽകി. 1000 രൂപയുടെ സമ്മാനകൂപ്പണെടുത്താൽ ഭാഗ്യശാലിക്ക് 68 സെന്റ് സ്ഥലം എന്ന പരസ്യത്തോടെ കല്ലൂർ നായരങ്ങാടിയിലെ മരിയ ഗാർമെന്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് സമ്മാനകൂപ്പണ്‍ ഇറക്കിയത്. നായരങ്ങാടി തുണിയന്പ്രാൽ വീട്ടിൽ മുജി തോമസ്, ബൈസി ദന്പതികളാണ് സ്ഥലം വില്പനയ്ക്കായി പുതിയ മാർഗം പരീക്ഷിച്ചത്. ചില മാധ്യമങ്ങൾ വാർത്തയാക്കുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ലോട്ടറി വകുപ്പ് സംസ്ഥാന ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ ഓഫീസർ പരാതി നൽകിയത്. 1998ലെ ലോട്ടറി റെഗുലേഷൻ ആക്ടിലെ 7(3), 8 വകുപ്പുകൾ പ്രകാരം സ്ഥലമുടമകൾ ചെയ്തത് കുറ്റകരമാണെന്നു ജില്ലാ ലോട്ടറി ഓഫീസർ ഷാജു അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 294…
Read Moreമൂലക്കുരുവിന്റെ ചികിത്സയ്ക്കുള്ള ഒറ്റമൂലിരഹസ്യം മനസിലാക്കാൻ കൊലപാതകം!പ്രതിയുടെ കുടുംബാംഗങ്ങളെയും ചോദ്യംചെയ്യും; ഷൈബിന്റെ ലക്ഷ്യം ഇതായിരുന്നു…
നിലന്പൂർ: പാരന്പര്യവൈദ്യനെ ഒരു വർഷത്തോളം തടങ്കലിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിലെറിഞ്ഞ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു. നിലന്പൂർ സ്വദേശിയും വയനാട്ടിൽ വ്യവസായിയുമായ പ്രവാസി ഷൈബിൻ അഷ്റഫ്, ഷൈബിന്റെ മാനേജരായ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദീൻ (36), തങ്ങളകത്ത് നൗഷാദ് (41), നിലന്പൂർ മുക്കട്ട നടുതൊടിക നിഷാദ് എന്നിവരാണു റിമാൻഡിലായത്. പ്രധാന പ്രതി ഷൈബിന്റെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു. നിലന്പൂരിലാണു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. മുക്കട്ടയിലെ പ്രവാസി വ്യവസായിയായ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വീട് കയറി കവർച്ച നടത്തിയ കേസിന്റെ അന്വേഷണമാണ് ഒടുവിൽ കൊലപാതക കേസായി മാറിയത്. നിലന്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽവച്ച് 2020 ഒക്ടോബറിലാണ് പാരന്പര്യ വൈദ്യൻ മൈസൂരു രാജീവ് നഗർ സ്വദേശി ഷാബാ…
Read Moreകവർച്ച ചെയ്യപ്പെട്ടയാൾ കൂട്ടമണിയടിച്ചു! അപകടത്തിൽപെട്ട പ്രതി പോലീസ് വലയിൽ; അരങ്ങേറിയത് അപൂർവവും അത്ഭുതകരവുമായ ട്വിസ്റ്റുകള്‍… സംഭവം മല്ലപ്പള്ളിയില്‍
മല്ലപ്പള്ളി: യുവാവിന്റെ പണവും ഫോണും ബൈക്കും കവർച്ച ചെയ്യപ്പെട്ട കേസിൽ പ്രതി കുടുങ്ങിയത് പോലീസിന്റെ സമയോചിതമായ ഇടപെടലിനേതുടർന്ന്. മാത്രമല്ല, കീഴ്വായ് പൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ കവർച്ചാ സംഭവത്തിൽ അപൂർവവും അത്ഭുതകരവുമായ ട്വിസ്റ്റുകളാണ് അരങ്ങേറിയത്. യുവവ്യവസായിക്കു മദ്യം നൽകി ബോധരഹിതനാക്കി പണവും ബൈക്കും മൊബൈൽഫോണുമായി കടക്കാൻശ്രമിച്ച കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടിൽ തരുൺ തങ്കച്ചൻ പെരുമാളിന്റെ പണവും ബൈക്കും മൊബൈലും കവരാൻ ശ്രമിച്ചതിന് മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയിൽ പ്രഭനാണ് (34) കുടുങ്ങിയത്. നിരവധി മോഷണക്കേസിൽ ഇയാൾക്കുള്ള ബന്ധങ്ങളും ഇതോടെ പുറത്തുവന്നു. കഴിഞ്ഞദിവസം വൈകുന്നേരം പട്രോളിംഗിനിടെ കീഴ്വായ്പൂര് എസ്ഐ സുരേന്ദ്രന് ലഭിച്ച ഫോൺ കോളിനേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പ്രഭൻ കുടുങ്ങുന്നത്. മുരണി ഓർത്തഡോക്സ് പള്ളിയിൽ കൂട്ടമണിയടിച്ച ഒരാളെ വിശ്വാസികളും നാട്ടുകാരും ചേർന്ന് പിടിച്ചുവച്ചിരിക്കുന്നുവെന്നായിരുന്നു ഫോൺ സന്ദേശം. ആളുകൾ വളഞ്ഞുവച്ച യുവാവിനെ വിശദമായി ചോദ്യം…
Read Moreഇത് അരുൺ ഗോപൻ ! ഹണി ട്രാപ്പ് കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരന്‍; 30ൽപ്പരം കേസിലെ പ്രതി; മലപ്പുറത്തും പത്താം കളത്തിന്റെ ബോസ്
കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് കുടമാളൂർ മന്നത്തൂർ അരുണ്‍ ഗോപ(31)നെ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡ് മലപ്പുറത്തുനിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് കടത്തൽ തുടങ്ങി 30ൽപ്പരം കേസുകളിൽ ഇയാൾ പ്രതിയാണ്. 2020ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരനായിരുന്നു അരുണ്‍. ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ നിരവധി കേസുകളാണ് നിലവിലുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒന്നര വർഷം കേരളത്തിൽനിന്നും മുങ്ങി മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവിൽ…
Read Moreകുടുംബ കലഹത്തിലേക്ക് നയിച്ചത് രാത്രി വൈകിയുള്ള ഭർത്താവിന്റെ ഫോണ്‍വിളികൾ ? ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും
ആലപ്പുഴ: റബർ ഫാക്ടറി റോഡിലുള്ള പോലീസ് ക്വാർട്ടേഴ്സിൽ അമ്മയും മക്കളും മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും. രാത്രി വൈകിയുള്ള ഭർത്താവ് റനീസിന്റെ ഫോണ്‍വിളികളെ ചൊല്ലിയാണ് പ്രധാനമായും വീട്ടിൽ തർക്കമുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇടക്കാലത്ത് പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകുകയും പരിഹാര ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. റെനീസും കുടുംബവും കഴിഞ്ഞ നാല് വർഷമായി ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന നജിലയുടെ മാതാവ് ലൈലാ ബീവി നാലു ദിവസം മുന്‍പാണ് കൊല്ലത്തെ വീട്ടിലേക്കു മടങ്ങിയത്. റെനീസിന്റെ മാനസിക പീഡനമാണ് യുവതിയുടെയും മക്കളുടെയും മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്പലപ്പുഴ തഹസിൽദാർ സി.പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴ…
Read More