കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതി. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ പ്രസിദ്ധനായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുവതികൾ പീഡന വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. അതേസമയം, ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
Read MoreCategory: Top News
ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം! പിഎഫ് തുക ലഭ്യമാക്കാൻ കിടക്ക പങ്കിടാൻ നിർബന്ധിച്ച ഉദ്യോഗസ്ഥനെ കുടുക്കിയത് ഷർട്ട്
കോട്ടയം: പിഎഫ് തുക പാസാക്കി നൽകാൻ പ്രതിഫലം ആവശ്യപ്പെട്ട് ഏർപ്പെടാൻ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥനെ കുടുക്കിയത് ഫിനോഫ്തലിൽ പൗഡർ വിതറിയ ഷർട്ട്. കാസർഗോഡ് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷനിലെ ജൂണിയർ സൂപ്രണ്ടുമായ ആർ. വിനോയ് ചന്ദ്രനെ(41) കരുക്കാൻ വിജിലൻസാണ് അധ്യാപികയ്ക്കു ഷർട്ട് നൽകിയത്. വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റു ചെയ്തത്. സംസ്ഥാന ഗവണ്മെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറാണ് വിനോയ് ചന്ദ്രൻ. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു. വീട് നിർമാണത്തിനായി പിഎഫിൽനിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസം തടഞ്ഞുവച്ചു. അപേക്ഷയിൽ തീരുമാനം ആകാതെ വന്നതോടെ ഫോണിൽ വിളിച്ച…
Read Moreവീട്ടിൽ പിരിവിന് വന്ന ഭാഗ്യവതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന ഹണിട്രാപ്പ് കഥ; അരൂക്കുറ്റിയിലെ വ്യവസായിയുടെ ആത്മഹത്യയുടെ പിന്നാമ്പുറകഥകൾ ഞെട്ടിക്കുന്നത്
പൂച്ചാക്കൽ: അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഹണി ട്രാപ്പ്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരിൽ രായംമരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം വില്ലേജില്‍ അത്തിപ്പൊഴിക്കല്‍ വീട്ടില്‍ സോന (റുക്സാന ഭാഗ്യവതി-36), തൃശൂർ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോഡ് വീട്ടില്‍ അമ്പാജി (44) എന്നിവരാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാലുമാസം മുമ്പാണ് വ്യവസായിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. അന്വേഷണത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാരണങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തിരുന്നു. മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ വ്യവസായിയുടെ വീട്ടില്‍ വന്നു പോയവരെക്കുറിച്ചും പോലീസ് രഹസ്യമായി അന്വേഷിച്ചു. അങ്ങനെയാണ് കണ്ണാടി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലുള്ള…
Read Moreപതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി! പ്രതി പിടിയിലായത് ആറു വര്‍ഷത്തിനുശേഷം; മലപ്പുറത്തെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ…
മലപ്പുറം: പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി ആറു വർഷത്തിനു ശേഷം പിടിയിൽ. ബിഹാർ മുസാഫിർപൂർ സ്വദേശിയായ നാൽപ്പത്തിയൊന്പതുകാരനെയാണ് രാജസ്ഥാനിൽ നിന്നു പെരുന്പടപ്പ് പോലീസ് പിടികൂടിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ ആദ്യ വിവാഹത്തിലെ ഭാര്യയുടെ മരണശേഷം ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തിലെത്തിയ പ്രതി മലയാളി യുവതിയെ വിവാഹം ചെയ്ത് പെരുന്പടപ്പ് പുത്തൻപള്ളിയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽവച്ചായിരുന്നു പീഡനം. പീഡന വിവരം പുറത്തുപറഞ്ഞാൽ പെണ്‍കുട്ടിയെയും സഹോദരിയെയും രണ്ടാനമ്മയെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഗർഭം അലസിപ്പിക്കാൻ പാലക്കാട്ടെ നാട്ടുവൈദ്യന്റെയടുത്ത് കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയതോടെയാണ് പീഡന വിവരം പുറത്തായത്. ബംഗാളികളായ മൂന്നുപേർ പാലപ്പെട്ടിയിൽ വച്ച് കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി. ഇതു വിശ്വാസയോഗ്യമല്ലെന്നു ബോധ്യപ്പെട്ട പോലീസ് വീണ്ടും മൊഴിയെടുത്തപ്പോൾ പിതാവിന്റെ മൂത്തസഹോദരന്റെ മകനുമായി പ്രണയത്തിലായിരുന്നെന്നും കേരളത്തിൽ ജോലി തേടി…
Read Moreഅന്ന് അവര്‍ക്ക് കൈമാറിയിരുന്നെങ്കില്‍ ഇന്ന് നോറ ജീവനോടെ ഇരിക്കുമായിരുന്നു..! അമ്മൂമ്മ സിപ്സിയ്ക്കെതിരേ കേസെടുക്കും
കൊച്ചി: ലോഡ്ജ് മുറിയിൽ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സിക്കെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുക്കും. കുട്ടിയുടെ സംരക്ഷണം ഇവരുടെ പക്കല്‍ എങ്ങനെ എത്തി എന്നതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ സിപ്സിക്ക് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെയടക്കം കുട്ടിയുടെ ബന്ധുക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളും നടത്തും. അറസ്റ്റിലായ ബിനോയിയെ ഇന്നലെ കൊലപാതകം നടന്ന ലോഡ്ജ് മുറിയിലെത്തിച്ച് തെളിവ് ശേഖരിച്ചു.…
Read Moreപാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമീപം ആഡംബര കാർനിർത്തിയിടും; വാഹനങ്ങളിലെ ബാറ്ററിയും സൗണ്ട് സിസ്റ്റവും മോഷ്ടിക്കും; അൽ അമീനെന്ന ബാറ്ററി കള്ളനെ കുടുക്കിയതിങ്ങനെ…
പാലോട് : ആഡംബര കാറുകളിൽ കറങ്ങി നടന്ന് രാത്രിയിൽ റോഡരികിൽ പാർക്കു ചെയ്തിട്ടുള്ള ടോറസ്, ടിപ്പർ, പിക് അപ് മുതലായ വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്ന കേസിലെ ഒരു പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ വഞ്ചുവം റോഡരികത്തു വീട്ടിൽ മുട്ടത്തറ പൂന്തുറ മസാൽ തെരുവ് ബദരിയാ പള്ളിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന അൽ അമീൻ ( 44) ആണ് അറസ്റ്റിലായത്. ഏഴിന് പുലർച്ചെ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാന പാതയിൽ പാർക്കു ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളിൽ നിന്നായി ബാറ്ററികളും സൗണ്ട് സിസ്റ്റം ഉപകരണങ്ങളും മോഷണം പോയി. പരാതിയെ തുടർന്ന് മടത്തറ മുതൽ ചുള്ളിമാനൂർ വരെയുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാവ് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തിരുവനന്തപുരം കൊല്ലം , ആലപ്പുഴ,…
Read Moreമരച്ചീനി വിളയുന്ന മലയോരം..! മരച്ചീനിയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം; ഗവേഷണത്തിന് രണ്ട് കോടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ പാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംരംഭകര്‍ക്കായി വ്യവസായ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ അനുവദിച്ചു. ഇതിനായി സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കും. മരച്ചീനിയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും. ഇതിന്റെ ഗവേഷണത്തിന് രണ്ട് കോടി അനുവദിച്ചു. പ്ലാന്റേഷന് നിയമം കാലോചിതമായി പരിഷ്ക്കരിക്കും. എന്നാൽ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഉദ്ദേശത്തെ ഹനിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Read Moreവീട്ടമ്മയെ വെട്ടിക്കൊന്നു; സഹോദരി ഭർത്താവ് അറസ്റ്റിൽ! ഷംസുദ്ദീനും ഭാര്യയും രണ്ടുവർഷമായി അകന്നു കഴിയുകയാണ്
തൊടുപുഴ: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരി ഭർത്താവ് അറസറ്റിൽ. തൊടുപുഴയിലാണ് സംഭവം. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇവരുടെ സഹോദരി ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ (64) വാഴക്കുളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച വൈകിട്ട് ഏഴിന് വെങ്ങല്ലൂർ ഗുരു ഐടിസി റോഡിലാണ് സംഭവം. വെങ്ങല്ലൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിൽനിന്ന് സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഹലീമ. വഴിയിൽ കാത്തുനിന്ന ഷംസുദ്ദീൻ വാക്കത്തികൊണ്ട് ഹലീമയെ വെട്ടി. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയെങ്കിലും മരിച്ചു ഷംസുദ്ദീനും ഭാര്യയും രണ്ടുവർഷമായി അകന്നു കഴിയുകയാണ്. ഭാര്യ അകലാൻ കാരണം ഹലീമയാണെന്ന് ഷംസുദ്ദീൻ കരുതി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
Read Moreഎല്ലാം ശരിയാക്കിത്തരാം, പക്ഷേ കിടക്ക പങ്കിടണം..! അധ്യാപികയോട് വിദ്യാഭ്യാസ വകുപ്പ് ജൂണിയർ സൂപ്രണ്ടിന്റെ ആവശ്യം; കിട്ടിയതോ മുട്ടന്‍പണി; സംഭവം കോട്ടയത്ത്
കോട്ടയം: ഫണ്ട് ക്രെഡിറ്റ് കാർഡ് ശരിയാക്കുന്നതിന് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ജൂണിയർ സൂപ്രണ്ട് വിജിലൻസ് പിടിയിൽ. പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടർ കാസർഗോഡ് ഓഫീസിലെ ജൂനിയർ സൂപ്രണ്ടും സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ പ്രോവിഡന്റ് ഫണ്ട് സംസ്ഥാനനോഡൽ ഓഫീസറുമായ കണ്ണൂർ സ്വദേശി വിനോയ് ചന്ദ്രൻ.സി.ആർ (41) ആണ് പിടിയിലായത്. കോട്ടയത്തെ പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാർഡ് ശരിയാക്കി നൽകാൻ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടലിൽ വിളിച്ച് വരുത്തിയപ്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. സംസ്ഥാന ഗവണ്മെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറാണ് വിനോയ് ചന്ദ്രൻ. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു. വീട് നിർമാണത്തിനായി പിഎഫിൽനിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ വിനോയ്…
Read Moreവീട്ടുമുറ്റത്തിരുന്ന യുവതിയെ മർദിച്ച് സ്വർണം കവർന്നു; പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പോലീസ് പിടിച്ചാലും പുറത്തുവരും,സൂക്ഷിച്ചോ; ആഭരണങ്ങള്‍ കവര്ന്നമോഷ്ടാവ് കാടുകയറിയതായി പോലീസ്
കാഞ്ഞങ്ങാട്: നിരവധി മോഷണക്കേസുകളില്‍ പോലീസ് തെരയുന്ന പ്രതി വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. അര്‍ധബോധാവസ്ഥയിലായ യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് മര്ദിച്ചവശയാക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പിലെ അനില്‍ കുമാറിന്റെ ഭാര്യ വിജിത (30) യാണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. തൊട്ടടുത്ത കാട്ടുപ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേര്‍ ഷെഡ് കെട്ടി താമസിക്കുന്നുണ്ടെന്ന വിവരം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസിന് നല്‍കിയിരുന്നു. കുടിവെള്ളം ചോദിച്ചും മറ്റും ഇവര്‍ സമീപത്തെ വീടുകളില്‍ എത്തുകയും ചെയ്തിരുന്നു. നിരവധി മോഷണക്കേസുകളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവ് പെരളത്തുവീട്ടില് അശോകന് എന്ന അഭിയാണ് ഇതില്‍ ഒരാളെന്ന് തിരിച്ചറിയുകയും ചെയ്തു. അടുത്തിടെ സമീപത്തെ വീടുകളില്‍ നിരവധി മോഷണങ്ങളും കവര്‍ച്ചാശ്രമങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാരും പോലീസും കാട് വളയുകയും ഷെഡിലുണ്ടായിരുന്ന മഞ്ജുനാഥ് എന്ന യുവാവിനെ പിടികൂടുകയും ചെയ്തിരുന്നു.…
Read More