കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു യുവതി കൂടി ലൈംഗിക പീഡന പരാതി നല്കി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, അനീസിന്റെ പാസ്പോര്‍ട്ട് കൊച്ചി വാഴക്കാലായിലെ ഫ്ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് അനീസിനെതിരെ പരാതിയുമായി ഏറ്റവും ഒടുവില്‍ രംഗത്തു വന്നിരിക്കുന്നത്. മേക്കപ്പ് സ്റ്റുഡിയോയില്‍ വെച്ച് അനീസ് തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയില്‍നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞദിവസം മൂന്നു യുവതികള്‍ അനീസിനെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ രണ്ടുപരാതികള്‍ ഐ.പി.സി. 354 പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇ-മെയില്‍ വഴി പരാതി നല്‍കിയവരുടെ വിശദമായ മൊഴി…
Read MoreCategory: Top News
വിവാഹ മേക്കപ്പിനിടെ അനീസ് അന്‍സാരിയുടെ ലീലാവിലാസം! മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ്
കൊച്ചി: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് വിദേശത്തേക്കു കടന്ന വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്സ് മേക്കപ്പ് സ്ഥാപനങ്ങളുടെ ഉടമ വാഴക്കാല പള്ളിപ്പറമ്പിറക്കത്തില്‍ അനീസ് അന്‍സാരി(37)യെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാള്‍ക്കെതിരേ കേരളത്തിന് പുറത്തു താമസിക്കുന്ന മൂന്ന് യുവതികളാണ് ലൈംഗിക പീഡന പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ അയച്ചത്. തുടര്‍ന്ന് ഇവരുടെ ഒപ്പോടുകൂടി വൈകിട്ട് അഞ്ചിന് ലഭിച്ച പരാതി പാലാരിവട്ടം പോലീസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് ഇയാള്‍ക്കെതിരേ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ നാലിനാണ് അനീസിനെതിരേ പീഡന ആരോപണവുമായി ഒരു യുവതി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത ശേഷം ട്രയല്‍ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുമ്പ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അനീസ് വസ്ത്രം അഴിച്ചു മാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് യുവതിയുടെ പോസ്റ്റ്. തുടര്‍ന്ന്…
Read Moreഅന്ന് ഞാന്‍ എറണാകുളത്തെ ഒരു കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു..! ടാറ്റൂ സ്റ്റുഡിയോയിലെ സുജീഷിനെതിരേ പരാതിയുമായി സ്പാനിഷ് യുവതിയും
കൊച്ചി: ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഇന്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ്. സുജീഷിനെതിരേ പരാതിയുമായി വിദേശ വനിതയും. എറണാകുളത്തെ ഒരു കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന സ്പാനിഷ് സ്വദേശിയാണ് സുജീഷിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നത്. 2019ൽ ചേരാനല്ലൂരിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വച്ച് ടാറ്റൂ ചെയ്യുന്നതിനിടെ ഇയാള്‍ ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. പുരുഷ സുഹൃത്തുമൊത്തായിരുന്നു വിദേശ വനിത എത്തിയത്. എന്നാൽ ടാറ്റൂ ചെയ്യുന്ന മുറിയിൽ സൗകര്യക്കുറവാണെന്ന് പറഞ്ഞ് സുജീഷ് സുഹൃത്തിനെ പുറത്തിരുത്തി. ഇതിന് ശേഷമാണ് പീഡനം നടന്നത്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് നടപടി ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ യുവതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കേസ് പാലാരിവട്ടം പോലീസിന് കൈമാറുമെന്നും കമ്മീഷണർ വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന സുജീഷിനെതിരേ നിലവില്‍…
Read Moreപരിചയക്കാരിയെ കാണാന്‍ സിപ്സി വേഷംമാറിയെത്തി, പക്ഷേ..! ഒന്നര വയസുകാരിയുടെ കൊലപാതകം; അച്ഛനും മുത്തശിയും അറസ്റ്റിൽ
കൊച്ചി:കൊച്ചിയിലെ ലോഡ്ജി ൽ ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ പിതാവും പിതൃമാതാവും അറസ്റ്റിൽ. പിതാവ് സജീവിനെ അങ്കമാലിയിലെ വീട്ടില്‍നിന്നും മുത്തശി സിപ്സി (52)യെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ബാലനീതി നിയമപ്രകാരം ഇരുവർക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപ്സിയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സജീവിനെ പിടികൂടിയത്. കുഞ്ഞിന്റെ മരണത്തിനുശേഷം സിപ്സി തിരുവനന്തപുരത്തേക്കു കടന്നിരുന്നു. ഇവർ ബീമാപള്ളി പരിസരത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് സിപ്സി അറസ്റ്റിലായത്. തന്റെ പരിചയക്കാരിയായ പൂന്തുറ സ്വദേശിനിയെ കാണുന്നതിനായി സിപ്സി വേഷം മാറിയാണ് ബീമാപള്ളിക്കു സമീപമെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.…
Read Moreമികച്ച സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു നൽകുന്ന കാര്‍! ഒരു കോടിയുടെ റേഞ്ച് റോവര്‍ കത്തിനശിച്ചു; വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും…
കോഴിക്കോട്: നിര്‍ത്തിയിട്ട റേഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്റെതാണ് കാര്‍. ഒന്നര മാസം മുമ്പു വാങ്ങിയ കാറാണു കത്തിനശിച്ചത്. ടർഫിൽ കളിക്കാനെത്തിയ പ്രജീഷ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിൽനിന്നു പുക ഉയരുന്നതു കണ്ടത്. വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. പോലീസും അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. സമീപത്തെ വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മികച്ച സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു നൽകുന്ന കാറാണ് കത്തിയത്. സംഭവത്തിൽ കാർ കമ്പനി വിശദ പരിശോധന നടത്തിയേക്കും.
Read Moreഗുണ്ടകളും കൊലക്കേസ് പ്രതികളുമായ സംഘത്തോടൊപ്പം യൂണിഫോമിൽ മദ്യപാനം, ഗൂഗിൾ പേ വഴി കൈക്കൂലി! പോത്തൻകോട് സിഐക്ക് മുട്ടന്‍പണി
പോത്തൻകോട്: ഗുണ്ടകളും കൊലക്കേസ് പ്രതികളുമായ സംഘത്തോടൊപ്പം യൂണിഫോമിൽ മദ്യസൽകാരത്തിൽ പങ്കെടുത്ത പോലീസുകാരന് സസ്പെൻഷൻ. പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിഹാനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ മണ്ണ് കടത്ത് സംഘത്തിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പോത്തൻകോട് സിഐ ശ്യാമിനെതിരേ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. അടുത്ത കാലത്ത് കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം. ദീപു കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുന്‍പായിരുന്നു സംഭവം. യൂണിഫോമിൽ ഗുണ്ടകളുമൊത്ത് മദ്യസൽകാരത്തിൽ പങ്കെടുക്കുന്ന പോലീസുകാരൻ ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വകുപ്പുതല അന്വോഷണത്തെ തുടർന്നാണ് ജിഹാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ ലോക്ഡൗണ്‍ സമയത്ത് അനധികൃത വിദേശ മദ്യം കടത്തുന്നതിന് ഒത്താശ നൽകിയതിന്റെ…
Read Moreഉത്സവ സീസണെത്തി നഗരങ്ങളിൽ യാചകരുടെ തിരക്ക്; സഹതാപം പിടിച്ചുപറ്റിയുള്ള ഭിക്ഷാടനത്തിന് കുട്ടികളും; യാചകരുടെ കടകളിലെ പണമിടപാടുകൾ ഡിജിറ്റലിൽ സംവിധാനത്തിലൂടെ…
കോട്ടയം: ഒരിടവേളയ്ക്കു ശേഷം നഗരത്തിൽ യാചകരുടെ ശല്യമേറി. കാലം മാറിയപ്പോൾ യാചകരും ന്യുജെൻ ആയിരിക്കുകയാണ്. ഗൂഗിൾ പേയിൽ ഇടപാട് നടത്തുന്ന യാചകർ വരെ കോട്ടയത്തുണ്ട്. കഴിഞ്ഞദിവസം തിരുനക്കര ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിലെത്തിയ യാചകൻ സോപ്പ് വാങ്ങിയശേഷം പണമടയ്ക്കുന്നതിന് ആവശ്യപ്പെട്ടത് ഗൂഗിൾ പേ. യാചകരും ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയത് അന്ധാളിപ്പോടെ നോക്കിനിൽക്കുകയാണു വ്യാപാരികളും. പിരിച്ചെടുക്കുന്ന നാണയത്തുട്ടുകളും ചില്ലറ പൈസകളും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ ബസ് കണ്ടക്ടർമാർക്കും നൽകി പണം ഗൂഗിൾ പേയിൽ അയക്കാൻ പറയുന്ന യാചകരും നിരവധിയാണ്്. ഇവരുടെ പണമിടപാട് നടത്തുന്ന അക്കൗണ്ടുകൾ, ഡിജിറ്റൽ പണമിടപാട് നടത്തുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സംബന്ധിച്ച് സംശയം ഉയരുന്നുണ്ടെങ്കിലും പരാതി എവിടെനിന്നും വന്നിട്ടില്ല. യാചകർക്കു പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായി സംശയം ഉയരുന്നുണ്ട്. തിരുനക്കര ബസ് സ്റ്റാൻഡും മൈതാനവും കേന്ദ്രീകരിച്ച് ഭിക്ഷാടനത്തിനുള്ളവരെ നിയന്ത്രിക്കുന്നതിനും അവർ ശേഖരിക്കുന്ന പണം പിരിച്ചെടുക്കുന്നതിനും ഒരുസംഘം തന്നെയുള്ളതായാണു…
Read Moreഅച്ഛൻ മരിച്ചതിന്റെ മുപ്പതാം നാൾ; വയോധികയായ അമ്മയേയും മാനസികവൈകല്യമുള്ള സഹോദരിമാരേയും വീട്ടിൽനിന്നു പുറത്താക്കി മകന്റെ ക്രൂരത; ഞെട്ടിക്കുന്ന സംഭവം അഗളിയിൽ
അഗളി: വയോധികയായ അമ്മയേയും പ്രായപൂർത്തിയാകാത്ത സഹോദരപുത്രിയേയും മാനസികവൈകല്യമുള്ള സഹോദരിമാരേയും വീട്ടിൽ നിന്നും പുറത്താക്കി മകന്റെ ക്രൂര നടപടി. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയിലാണ് സംഭവം. കോട്ടത്തറ സ്വദേശി വിജയകുമാറാണ് അമ്മയെയും മാനസിക വൈകല്യമുള്ള സഹോദരിമാരെയും വീടിന് പുറത്താക്കി വീട്ടുപകരണങ്ങൾ വലിച്ചു പുറത്തിട്ടത്. വീട് തന്റെ പേരിലാണെന്ന വാദമുയർത്തിയായിരുന്നു വിജയകുമാറിന്റ നടപടി.വിജയകുമാറിന്റെ അമ്മ സരസ്വതിയുടെ കയ്യിൽ നിന്നും ദാനക്കരാർ പ്രകാരം ഭൂമി സ്വന്തമാക്കിയെന്നാണ് വിജയകുമാർ പറയുന്നത്. എന്നാൽ തന്നെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമാണ് തന്റെ ഒപ്പ് വാങ്ങിയതെന്നാണ് അമ്മ സരസ്വതിയുടെ പ്രതികരണം.മകന്റെ ഭീഷണിയും മർദ്ദനവും ഭയന്ന് വയോധികയായ സരസ്വതിയും കുടുംബവും ആനക്കട്ടിയിൽ വാടകക്ക് വീടെടുത്താണ് താമസം. ഫെബ്രുവരി 3ന് വിജയകുമാറിന്റെ അച്ചൻ മരിച്ച ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പിതാവ് മരിച്ച് ഒരു മാസം കഴിഞ്ഞതോടെയാണ്സ്വത്തിനു വേണ്ടി സ്വന്തം അമ്മയേയും സഹോദരങ്ങളേയും തെരുവിലേക്കിറക്കി വിടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ട…
Read Moreഭാര്യയെ കാണാത്തതിനെതുടർന്ന് അന്വേഷിച്ചപ്പോൾ കണ്ടത് അടുത്ത വീട്ടിലെ കിടപ്പുമുറിയിൽ മറ്റൊരാളൊടൊപ്പം; പ്രകോപിതനായി ഭർത്താവ് ഭാര്യ തല്ലിക്കൊന്നു; അഞ്ച് വർഷത്തിന് ശേഷം 10 വർഷം കഠിനതടവ് വിധിച്ച് കോടതി
ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വെസ്റ്റ് ബംഗാൾ ജാൽപൈഗുരി രാംജോറ ജെറ്റ ലൈനിൽ ബിനു ഒറയോണ്‍ (39) എന്നയാൾക്ക് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.2018 ജനുവരി ആറിന് രാവിലെ എട്ടോടെ പുത്തൻചിറ കരിങ്ങാച്ചിറ പേൻതുരുത്ത് റോഡിൽ നിക്സണ് എന്നയാളുടെ ഫാമിനോടു ചേർന്നുള്ള വീട്ടിലെ കിടപ്പുമുറിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും പ്രതിയുടെ ഭാര്യയും താമസിക്കുന്ന കിടപ്പുമുറിയിൽ ഭാര്യയെ കാണാത്തതിനെതുടർന്ന് പ്രതി അന്വേഷിച്ചു നടക്കവെ ഫാമിലെ കോന്പൗണ്ടിനകത്ത് മുൻവശം ഗേറ്റിനോടു ചേർന്നുള്ള ടെറസിട്ട വീടിന്റെ കിടപ്പുമുറിയിൽ ഭാര്യയെയും കൂടെ ബുദുവ ഓറാം എന്നയാളെയും കാണപ്പെട്ടു. പ്രകോപിതനായി മുൻവശത്തെ ജനലിലൂടെ കൈയിട്ട് ഭാര്യയുടെ കാലിൽ പിടിച്ചുവലിച്ചും പട്ടികവടി എടുത്തു…
Read Moreമുത്തശ്ശിയുടെ കാമുകൻ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; മുത്തശ്ശിക്കും പിതാവിനുമെതിരെ പോലീസ് കേസ് എടുത്തത് ആ ഒറ്റകാരണത്താൽ
കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരമാണ് കേസ്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. അങ്കമാലി പാറക്കടവ് കോടുശേരി സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കേസില്‍ മുത്തശ്ശി സിപ്സിയുടെ കാമുകൻ ജോണ്‍ ബിനോയ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. അന്ന് അവര്‍ക്ക് കൈമാറിയിരുന്നെങ്കില്‍ ഇന്ന് നോറ ജീവനോടെ ഇരിക്കുമായിരുന്നു..! അമ്മൂമ്മ സിപ്സിയ്ക്കെതിരേ കേസെടുക്കും
Read More