മതിലകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18), വലിയവീട്ടിൽ ജോയൽ (18), പോനിശേരി വീട്ടിൽ ഷിനാസ് (19) എന്നിവരെയാണ് മതിലകം ഇൻസ്പെക്ടർ ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ടുപേർകൂടി ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ കൂടെപഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്നചിത്രമാണ് പ്രണയം നടിച്ചു കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പേരും സ്കൂളിന്റെ പേരും ചേർത്താണ് മറ്റു വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തത്. ഇവർ അതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്ഐ ലാൽസണ്, എഎസ്ഐ ബാബു, സീനിയർ സിപിഒ തോമസ്, ഷാൻമോൻ, അനി കുട്ടൻ, സിപിഒമാരായ…
Read MoreCategory: Top News
കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നല്‍കണം! ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം; നൗഫിയയും നിസയും ചില്ലറക്കാരല്ല…
തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാട്സാപ്പിലുടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നു വരുത്തി പരാതിക്കാരനിൽനിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് യുവതികൾ ആവശ്യപ്പെടുകായിരുന്നു. ഇതിനുവേണ്ടി പലതവണ വാട്സാപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ.സി. ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവർ ചേർന്നാണ് അറസ്റ്റ്.
Read Moreഓരോ നിമിഷവും വിലപ്പെട്ടത്! നവീൻ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ; ബങ്കറിൽനിന്നും പുറത്തുപോകുന്നതിനു മുൻപ് നവീൻ പിതാവുമായി സംസാരിച്ചിരുന്നു
ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി കൊല്ലപ്പെട്ടത് കടയിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നതിനിടെ. കർണാടകയിലെ ഹവേരി സ്വദേശി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) ആണ് കൊല്ലപ്പെട്ടത്. ബങ്കറിൽനിന്നും പുറത്തുപോകുന്നതിനു മുൻപ് നവീൻ പിതാവ് ശേഖർ ഗൗഡയുമായി സംസാരിച്ചിരുന്നു. കർണാടകയിൽ നിന്നുള്ള മറ്റ് ചിലർക്കൊപ്പം താൻ ഒളിച്ചിരിക്കുന്ന ബങ്കറിൽ ഭക്ഷണവും വെള്ളവും തീർന്നുപോയെന്ന് നവീൻ പിതാവിനോട് പറഞ്ഞു. ഭക്ഷണം വാങ്ങാൻ പുറത്തുപോകുകയാണെന്നും നവീൻ പിതാവിനെ അറിയിച്ചിരുന്നു. കർക്കീവിലെ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷവിദ്യാർഥിയാണ് നവീൻ. കഴിഞ്ഞ ദിവസം റഷ്യ തകർത്ത സർക്കാർ കെട്ടിടത്തിന് സമീപമായിരുന്നു നവീൻ താമസിച്ചിരുന്നത്. ഗവർണറുടെ വീടിനു നേർക്കാണ് ആക്രമണം ഉണ്ടായത്. ഈ സ്ഫോടനത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. യുക്രെയ്ൻ സമയം 10.30 ന് ആയിരുന്നു നവീൻ കൊല്ലപ്പെട്ടത്. ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ എംബസിയും വിദ്യാർഥികൾക്കു…
Read Moreയുക്രെയ്നിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ഷെല്ല് പതിച്ചായിരുന്നു അപകടം
കീവ്: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടക സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ. നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന.
Read Moreആറാം ദിവസവും റഷ്യ ആക്രമണം തുടരുന്നു; രണ്ടാംവട്ട ചർച്ച ഉടൻ; അഞ്ച ലക്ഷം പേരോളം പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ
കീവ്: സമാധാന ചർച്ചകൾക്ക് പിന്നാലെ റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചു. ആറാം ദിവസമാണ് റഷ്യ ആക്രമണം തുടരുന്നത്. തലസ്ഥാനമായ കീവിൽ പോരാട്ടം ശക്തമായി. നഗരത്തിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കീവിന് അടുത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തിൽ ബ്രോവറി മേയർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. കീവിൽ വീണ്ടും കർഫ്യൂറഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയതോടെ കീവിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഖാർകീവിലും റഷ്യൻ സേന തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ റീജിയണൽ ഗവർണർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തന്ത്രപ്രധാന സ്ഥാപനങ്ങളോ, സൈനിക പോസ്റ്റുകളോ ഇല്ലാത്ത ജനവാസകേന്ദ്രത്തിൽ റഷ്യൻ സൈന്യം ബോംബിടുകയായിരുന്നുവെന്ന് ഗവർണർ…
Read Moreഎല്ലാം പോലീസിന് മനസിലായി… ” ആർഎസ്എസ് നേതാവിനെ ചവിട്ടിയ കാൽ വെട്ടിയെടുത്തു’; കൊലയിൽ നേരിട്ട് പങ്കെടുത്തത് ആറു പേർ; ചോദ്യം ചെയ്യലിൽ പുറത്തുവരുന്ന വിവരം ഇങ്ങനെ…
സ്വന്തം ലേഖകൻതലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടി കൊലപ്പെടുത്തിയ കേസിൽ എട്ട് പേരുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. പ്രജി, ദിനേശൻ, പ്രജൂട്ടി തുടങ്ങി പതിമൂന്നുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരിൽ എട്ടുപേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. നിരപരാധികളാണെന്ന് കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്ന് രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസിൽ ആറ് പേരെയുമാണ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. പ്രതികൾ മനസ് തുറന്നുകണ്ണൂരിലെ രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിനിടയിൽ ഇന്നലെ അർദ്ധരാത്രിയിലാണ് പ്രതികൾ മനസ് തുറന്നത്. കൊലപാതകത്തിന്റെ പൂർണ ചിത്രം പോലീസിനു ലഭിച്ചു കഴിഞ്ഞു. ഉത്സവസ്ഥലത്തെ സംഘർഷത്തിൽ ആർഎസ്എസ് നേതാവിനെ ഹരിദാസ് ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാൽ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രണ്ട് തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ…
Read Moreസഹായിക്കാനെത്തിയ അധ്യാപകൻ കാമവെറിയനായപ്പോൾ..! സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയുടെ പീഡന പരാതി; അധ്യാപകനെ അറസ്റ്റ് ചെയ്തു; വിദ്യാർഥിനിക്ക് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും…
തൃശൂർ: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്. ഓറിയന്റേഷൻ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാർഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യർ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി സുനിൽ കുമാർ എത്തി. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാർഥിനി പറയുന്നു. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് ഇയാൾ പറയുകയും ചെയ്തു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ജീവനൊടുക്കാൻ…
Read More“അയ്യോ പൊള്ളുന്നേ”..! രാജ്യത്തെ ഏറ്റവും ചൂടുകൂടിയ നഗരം കോട്ടയം; പകൽ പുറത്തിറങ്ങാൻ കഴിയാത്തവിധം അസഹനീയ പകൽചൂട്
കോട്ടയം: കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്. 37.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് തൊട്ടുപിന്നിൽ. ഇവിടെ 37.2 ഡിഗ്രിയാണ് ചുട്. അഹമ്മദ്നഗർ (മഹാരാഷ്ട്ര) 37.2, ഭദ്രാചലം (തെലങ്കാന) 36.8, കർണൂർ (ആന്ധ്രപ്രദേശ്) 36.6, പുനലൂർ: 36.5, അകോല(മഹാരാഷ്ട്ര) 36.5, മാലേഗാവ് (മഹാരാഷ്ട്ര) 36.4, സോലാപുർ (മഹാരാഷ്്ട്ര) 36.4, നദീഗാം(ആന്ധ്രപ്രദേശ്)36.4 എന്നിങ്ങനെയാണ് മറ്റു ചൂടൻ നഗരങ്ങൾ. കോട്ടയത്തിനു പിന്നലെ കൊല്ലം ജില്ലയിലെ പുനലൂരും ചൂടിൽ കോട്ടയത്തിനു പിന്നിലുണ്ട്. 36.5 ഡിഗ്രിയാണ് മുന്‍പ് ചൂടിൽ കേരളത്തിൽ മുന്നിൽ നിന്നിരുന്ന പുനലൂരിലെ ചൂട്. രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് കോട്ടയത്ത്. സൂരാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നുണ്ട്. വരും ദിവസങ്ങിൽ കൂടുതൽ ചുട്ടുപൊള്ളുമെന്നുമാണ് പ്രവചനം. കുടിവെള്ള ക്ഷാമത്തിലേക്ക്പൊരിവെയിലിൽ…
Read Moreഉല്ലാസിനു പോലീസ് പുല്ലാണ്! കുടുംബ വഴക്കിൽ ഭാര്യയോട് ചെയ്യുന്ന അതേ പ്രവൃത്തി പോലീസിനോട് ചെയ്ത് ജിജിക്കുട്ടൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ!
ആറന്മുള: ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശേരിമല കളമാപ്പുഴി പാപ്പാട്ടുതറയിൽ ജിജിക്കുട്ടനാണ് (ഉല്ലാസ്-39) പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം ഇയാൾ വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കണ്ട്രോൾ റൂമിൽ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്ഐ രാജീവും സംഘവും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പോലീസിനു നേരേ തിരിയുകയായിരുന്നു. മൽപ്പിടിത്തത്തിനിടെ എസ്ഐ രാജീവിന്റെ ഇടതു കൈപ്പത്തി കടിച്ചു പരിക്കേലേപിച്ചു. തടയാൻ തുനിഞ്ഞ സിപിഒ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി ബലമായി പിടിച്ചു തിരിച്ചതിനെ തുടർന്ന് ചെറുവിരലിന്റെ അസ്ഥിക്കും പൊട്ടലുണ്ടായി. സിപിഒ വിഷ്ണുവിന് ചവിട്ടേറ്റു. പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ നിർദേശത്തേതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്. വീട്ടിൽ ഭാര്യയുമായി നിരന്തരം വഴക്കിടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന ഇയാൾക്കെതിരെ ഭാര്യയെയും മകളെയും…
Read Moreസ്വകാര്യ ബസിന് പിന്നിൽ ഇഴഞ്ഞു നീങ്ങി കെഎസ്ആർടിസി; പൊട്ടിത്തെറിച്ച് യാത്രക്കാരൻ; സ്വകാര്യ ബസ് ജീവനക്കാരുമായുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഒത്തുകളിയാണെന്ന് ആക്ഷേപം
മുണ്ടക്കയം: രാവിലെ 6.50ന് മുണ്ടക്കയത്തുനിന്ന് കോട്ടയത്തേക്ക് പുറപ്പെടേണ്ട പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് സമയക്രമം തെറ്റിച്ചോടുന്നതായി ആക്ഷേപം. അടുത്തിടെ തുടങ്ങിയ സർവീസ് ആണിത്. ആദ്യമൊക്കെ രാവിലെ 6.50ന് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസ് ഇപ്പോൾ 6.35ന് പുറപ്പെടുന്ന സ്വകാര്യബസിനു പിന്നാലെ ഇഴഞ്ഞുനീങ്ങുകയാണ്. ഇതാണ് ഇന്ന് ബസിൽ യാത്ര ചെയ്ത യാത്രക്കാരനെ ദേഷ്യത്തിലാക്കിയത്. മുന്നിൽ പോകുന്ന സ്വകാര്യബസിനെ മറികടക്കാതെ സ്വകാര്യബസിന്റെ പിന്നിൽ ഇഴഞ്ഞുനീങ്ങിയത് സ്വകാര്യ ബസ് ജീവനക്കാരുമായുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഒത്തുകളിയാണെന്നായിരുന്നു യാത്രക്കാരന്റെ ആക്ഷേപം. മുണ്ടക്കയത്തുനിന്ന് 6.35ന് സ്വകാര്യബസ് പോയി കഴിഞ്ഞാൽപ്പിന്നെ 6.53ന് ആണ് കോട്ടയത്തേക്കുള്ള അടുത്ത സ്വകാര്യ ബസ് സർവീസ് നടത്തുന്നത്. ഏതാണ്ട് 18 മിനിട്ടോളമുള്ള ഇടവേള ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊൻകുന്നം ഡിപ്പോയിൽനിന്ന് പുതിയ സർവീസ് ആരംഭിച്ചത്. ഈ സർവീസ് ആണ് ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാർ തന്നെ അട്ടിമറിക്കാനൊരുങ്ങുന്നതെന്നാണ് ആക്ഷേപം. എന്തായാലും പുതിയ കെഎസ്ആർടിസി ബസ് ഇഴഞ്ഞു തുടങ്ങിയതോടെയും സമയക്രമം…
Read More