കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക്. കുടയംപടി ഒളിപ്പറമ്പിൽ സ്വദേശി സദനാണ് 12 കോടിയുടെ സമ്മാനം ലഭിച്ചത്. അയ്മനം സ്വദേശി കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കുടയംപടിയിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് സെൽവൻ ലോട്ടറി എടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ സദൻ കുടയംപടിയ്ക്ക് സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. എക്സ്ജി 218582 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദൻ താമസിക്കുന്നത്. സദന്റെ ഭാര്യ രാജമ്മ, മക്കൾ സനീഷ് സദൻ, സഞ്ജയ് സദൻ.
Read MoreCategory: Top News
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം ! യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ സംഭവം ഭാര്യമാരെ പങ്കുവെക്കുന്നതിൽ കലാശിച്ചു; എന്നാൽ ഒടുവിൽ സംഭവിച്ചത്…
സൂര്യനാരായൺ ഭാര്യ കൈമാറ്റം സംബന്ധിച്ച ഒരു കൗതുകകരമായ കേസ് ബംഗളൂരുവിൽ സംഭവിച്ചു. അത് പോലീസിനെയും കോടതിയെയും ആശയക്കുഴപ്പത്തിലാക്കി. നഗരത്തിലെ രണ്ടു വിവാഹിതരായ ദന്പതികളുടെ ഒരു സാധാരണ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സ്ത്രീയുടെ ഭർത്താവ് തന്റെ സുഹൃത്തിന്റെ ഭാര്യയുമായി വിവാഹേതര ബന്ധം ആരംഭിക്കുന്നു. മറ്റൊരാൾ തന്റെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുകയും ചെയ്തു. ഇരുവരും കാര്യങ്ങൾ അറിയുകയും അവർ അത് ഔദ്യോഗികമായി കൈമാറ്റം ചെയ്യാൻ തുടങ്ങുകയും ചെയ്തു. അവർ ഭാര്യമാരെ കൈമാറാൻ തുടങ്ങി. പുതിയ ഭാര്യമാരുമായി ഔട്ട്സ്റ്റേഷനുകളിലേക്കുള്ള യാത്ര പോലും. കാര്യങ്ങൾ സുഗമമായി, പക്ഷേ ഭർത്താവിലൊരാൾ ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് പെട്ടെന്നുള്ള ട്വിസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, മരണപ്പെട്ട വ്യക്തിയുടെ ഭാര്യ സുഹൃത്തിനോടു തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. സുഹൃത്തിന്റെ ഭാര്യ ഭർത്താവിനെ വിട്ടു കൊടുക്കാൻ തയാറാകുന്നില്ല. ഇതു പരാതിയായി, കേസായി മാറിയപ്പോഴാണ് സംഭവം പോലീസും നാട്ടുകാരും അറിയുന്നത്. പക്ഷേ…
Read Moreസംഘം കെണിയിൽ പെടുത്തുന്നത് ഭർത്താക്കന്മാർവിദേശത്തുള്ള സ്ത്രീകളെ ! വളഞ്ഞാൽ പിന്നെ യാത്ര സുഖവാസകേന്ദ്രങ്ങളിലേക്ക്…
തിരുവനന്തപുരം: വീട് വിട്ട് മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം യുവതികൾ പോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതികളെ മക്കളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് കാമുകൻമാരാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി സ്ത്രീകളെ ഇവർ വലയിലാക്കിയിട്ടുണ്ടെന്നും പലരെയും കൂട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവാക്കൾ വെളിപ്പെടുത്തി. ഭർത്താക്കൻമാർ വിദേശത്തുള്ള സ്ത്രീകളെയാണ് ഇവർ കൂടുതൽ കെണിയിൽപ്പെടുത്തുന്നത്. ഇത്തരക്കാരിൽ നിന്നും പണം വാങ്ങിയശേഷം അവരെ വിനോദസഞ്ചാര സുഖവാസ കേന്ദ്രങ്ങളിൽ താമസിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന വിനോദം. അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വർക്കല രഘുനാഥപുരം ബിഎസ് മൻസിലിൽ ഷാൻ ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനത്തോട്ടത്തിൽ വീട്ടിൽ റിയാസ് (44) എന്നിവരെയാണ് രണ്ട് യുവതികൾക്കൊപ്പം പള്ളിക്കൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുറച്ചുകാലം കൂടെ താമസിച്ച ശേഷം ഷൈൻ ഭർതൃമതികളും കുട്ടികളുമുള്ള…
Read Moreനടിയെ ആക്രമിച്ച കേസ് ! തെളിവുകള്‍ക്കായി മറ്റു പ്രതികളുടെ വീടുകളിലും പരിശോധന നടത്തിയേക്കും
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി മറ്റു പ്രതികളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നു സൂചന. കഴിഞ്ഞ വ്യാഴാഴ്ച നടന് ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും എറണാകുളം വൈഎംസിഎ ജംഗ്ഷനിലുള്ള അദേഹത്തിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനിയിലും സഹോദരന് അനൂപിന്റെ പറവൂര്‍ കവലയിലെ വസതിയിലുമാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ഏഴു മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ ദിലീപിന്റെ മൊബൈല്‍ ഫോണടക്കം നാല് ഫോണുകള്‍, രണ്ട് ഐപാഡ്, രണ്ട് പെന്‍ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയിരുന്നുവെന്നും ഇതിന്റെ ശബ്ദനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നുമായിരുന്നു സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇവിടെ പരിശോധന നടത്തിയത്. സൈബര്‍ സെല്ലിന്റെ…
Read Moreമകന് കാരണം ഒരു പെണ്ണ്..! ദുരൂഹത നീങ്ങി; ഒരു വര്‍ഷം മുന്‍പ് നടന്ന 14കാരിയുടെ കൊലപാതകം തെളിഞ്ഞു; പ്രതികൾ അമ്മയും മകനും
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വര്‍ഷം മുന്‍പ് നടന്ന 14കാരിയുടെ മരണത്തിലെ ദുരുഹത നീങ്ങി. അയല്‍വാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് വച്ച കേസിലെ പ്രതികളായ അമ്മയും മകനുമായ റഫീക്കാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്. മകന് കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീഖ ഒരിക്കല്‍ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. മകന് പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പോലീസിന് നല്കിയ മൊഴി. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചതെന്നും റഫീഖ പോലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ റഫീഖ ബീവിയും മകനും രണ്ടു വര്‍ഷത്തോളം താമസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അന്ന് പെണ്‍കുട്ടിയെ…
Read Moreഭാര്യമാരെ കൈമാറല്‍! ഗ്രൂപ്പുകളും ഫേക്ക് ഐഡികളും ‘മുങ്ങി’; കൂടുതല്‍ പരാതികള്‍ക്കായി കാതോര്‍ത്ത് പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ഭാര്യമാരെ കൈമാറാനായി തുടങ്ങിയ ഗ്രൂപ്പുകളില്‍ സ്വദേശത്തും വിദേശത്തുമുളള ആയിരക്കണക്കിനുപേര്‍ ഉള്ളതായി സൂചന ലഭിച്ചെങ്കിലും അന്വേഷണം പാതിവഴിയില്‍ കുടുങ്ങി. പരാതി പറയാന്‍ പലരും തയാറാകാത്തതും ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പലരീതിയിലുള്ള സമ്മര്‍ദ്ദവും കേസില്‍ തുടരന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. വിദേശത്തുള്ളവരെ കേസില്‍ പ്രതിയാക്കാനുള്ള സാഹചര്യം ഉണ്ടെങ്കിലും പരാതി പറയാന്‍ പലരും തയാറാകുന്നില്ല. അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞെങ്കിലും അതും നടക്കാത്ത സാഹചര്യമാണ് ഉള്ളത്. അല്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ലഭിക്കണം. അതുണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. കൂടുതല്‍പേര്‍ പരാതിയുമായി എത്താനുള്ള സാധ്യത എതാണ്ട് അടഞ്ഞതായി പോലീസ് പറയുന്നു. ഇനി മുന്നോട്ടു പോകണമെങ്കില്‍ ഇത്തരത്തിലുളള പരാതിയോ പെണ്‍വാണിഭമാണെന്ന് തെളിയിക്കപ്പെടുകയോ വേണം. പതിനഞ്ചോളം ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചെങ്കിലും ഇപ്പോള്‍ അതെല്ലാം അഡ്മിന്മാര് തന്നെ വിദഗ്ദമായി ഒഴിവാക്കി. സാങ്കേതികപരമായി ഏറെ അറിവുള്ളവരാണ്…
Read Moreഇക്കാ തന്നെ..! മൂന്ന് വർഷങ്ങൾക്ക് മുൻപ് ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്; പക്ഷെ ദിലീപിന്റെ വിഐപി താനല്ലെന്ന് വ്യവസായി മെഹബൂബ്
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പരാമർശിച്ച വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശി രംഗത്ത്. വ്യവസായിയായ മെഹബൂബ് ആണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ദേ പുട്ടിന്റെ ഖത്തറിലെ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും മെഹബൂബ് പറഞ്ഞു. വീട്ടിൽ നടി കാവ്യ മാധവനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിനയോ സഹോദരി ഭർത്താവിനെയോ അറിയില്ല. ഇക്കാ എന്നാണ് ദിലീപ് തന്നെ വിളിക്കുന്നതെന്നും മെഹബൂബ് വ്യക്തമാക്കി. ബാലചന്ദ്രകുമാറിനെ കണ്ടിട്ടില്ല. അയാൾ ആരാണെന്ന് പോലും അറിയില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആരും തന്നെ വിളിച്ചിട്ടില്ല. നുണപരിശോധനയോ ശബ്ദപരിശോധനയോ പോലുള്ള എന്ത് അന്വേഷണത്തോട് വേണമെങ്കിലും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മന്ത്രിയുമായും അടുത്ത ബന്ധമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് ഒന്നും ചർച്ച…
Read Moreവീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് കണ്ടെത്തിയ സംഭവം; അമ്മയും മകനും ചേർന്ന് കൊലനടത്തിയത് സ്വർണത്തിനു വേണ്ടി; ആസൂത്രിത കൊലപാതക കഥകേട്ട് ഞെട്ടി നാട്ടുകാർ
വിഴിഞ്ഞം: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് സൂക്ഷിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വീട്ടമ്മയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മുല്ലൂർ ശാന്താസദനത്തിൽ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിൻപുറത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകൻ ഷഫീഖ്(23), സുഹൃത്ത് അൽ അമീൻ(26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് വീടിന്റെ തട്ട് പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്കാണ് ശാന്തകുമാരി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തങ്ങൾ താമസം മാറുകയാണെന്ന് പറഞ്ഞ് പ്രതികൾ ശാന്തകുമാരിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ഏഴു പവനോളം ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പിന്നീട് മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിക്കുകയായിരുന്നു. പട്ടാന്പിയിലേക്കു പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കൊലപാതകം നടന്ന വീടിന്റെ സമീപത്ത്…
Read Moreമനസ് കമ്പോ കല്ലോ അല്ല; ധീരജിന്റെ വീട്ടിൽ പോകണമെന്നുണ്ട്; ധീരജ് മരിച്ച ഉടൻ ശവകുടീരം കെട്ടാൻ സ്ഥലം വാങ്ങി ആഘോഷമാക്കാൻ ശ്രമിച്ചവരാണ് സിപിഎമ്മെന്ന് സുധാകരൻ
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിൽ താൻ ദുഖിച്ചില്ലെന്ന് പറയുന്നത് തെറ്റാണെന്നും ധീരജിന്റെ വീട്ടിൽ പോകണമെന്നുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തന്റെ മനസ് ഇരുമ്പോ കമ്പോ അല്ല. ധാരാളം മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന സാധാരണ കോൺഗ്രസുകാരനാണ് താനെന്നും സുധാകരൻ പറഞ്ഞു. ധീരജിന്റെ കുടുംബത്തെ തള്ളിപ്പറയില്ല. സിപിഎമ്മിന്റെ അക്രമരാഷ്ടിയത്തിന്റെ ഇരയാണ് ധീരജ്. മരണം നടന്നപ്പോൾ തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തി. ധീരജ് മരിച്ച ഉടൻ ശവകുടീരം കെട്ടാൻ സ്ഥലം വാങ്ങി ആഘോഷമാക്കാൻ സിപിഎം ശ്രമിച്ചുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. ധീരജിനെ കുത്തിയതാരാണെന്ന് ദൃസാക്ഷികള്ക്ക് പറയാനാകുന്നില്ല. ഇടികൊണ്ടു വീണുവെന്നാണ് മൊഴി. കൊലപാതകം കെഎസ്യുവിന്റെ തലയില്‍ വന്നത് എങ്ങനെയാണ്. ധീരജിനെ ആശുപത്രിയില്‍ എത്തിക്കാത്തതിന് പോലീസ് മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Read Moreഅഞ്ചുവർഷം കഴിയുമ്പോൾ ഡോണായി തിരിച്ചുവരാം; കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡോണാകാൻ പുറപ്പെട്ടത് പത്തും പന്ത്രണ്ടും വയസുളള കുട്ടികൾ; മുംബൈയ്ക്ക് വണ്ടികയറിയ കുട്ടികൾക്ക് സംഭവിച്ചത്…
കാഞ്ഞിരപ്പള്ളി: ഡോൺ ആകാൻ ബോംബെയ് ക്ക് കള്ള വണ്ടി കയറിയ നായകന്മാരുടെ കഥ പലകുറി സിനിമാ കാഴ്ചകളിൽ കണ്ടിട്ടുള്ളതാണ്. ഇത്തവണ കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് നാടുവിട്ടത്. ഒപ്പം വീട്ടുകാർക്ക് ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. ‘ഞാൻ പോകുകയാണ്, എങ്ങോട്ടെന്ന് അറിയില്ല. എങ്ങോട്ട് പോയാലും എന്നെ അന്വേഷിക്കരുത്. ഞാൻ വരും അഞ്ച് വർഷം കഴിഞ്ഞ് ’… പ്രായപൂർത്തിയാകാത്ത അയൽവാസികളായ ആണ്‍കുട്ടികളാണ് കത്തെഴുതിവച്ചശേഷം നാടു വിടാൻ ശ്രമിച്ചത്. എന്നാൽ ഡോൺ ആകാനുള്ള അവരുടെ യാത്ര കേരളാ പോലീസ് അതിവിദഗ്ധ മായി തകർത്തു. കുട്ടികൾ നാടുവിട്ടെന്നുള്ള പരാതി പോലീസ് സ്റ്റേഷനിലെത്തി മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. 10, 12 വയസുകളുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ പത്തോടെ ആനക്കല്ലിന് സമീപത്തുനിന്ന് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്…
Read More