അത് കേവലം ഒരു ബസ് ടിക്കറ്റല്ല ! ഒരുപാട് രഹസ്യങ്ങളുടെ സങ്കേതം; ബസ് ടിക്കറ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം വെളിപ്പെടുത്തി പത്തനംതിട്ട കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസില്‍ കയറിയ ശേഷം പണം നല്‍കി ടിക്കറ്റെടുക്കുന്നവര്‍ ആരും അതില്‍ എഴുതിയത് വായിച്ചു നോക്കാന്‍ മിനക്കെടാറില്ല. പതിവു പോലെ ഒരു പേപ്പര്‍ കഷണം എന്നു വിചാരിച്ച് പോക്കറ്റിലിടും. എന്നാല്‍ ഇത്തരക്കാര്‍ പുത്തന്‍ അറിവാകുകയാണ് പത്തനംതിട്ട കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.യാത്രയെ പറ്റി ഇത്രയും വിവരങ്ങള്‍ ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യില്‍ കിട്ടാന്‍ നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചില്‍ മാറ്റാനും ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ::: ടിക്കറ്റ് ::: മുകളില്‍ കോഴിക്കോട് എന്നെഴുതിയത് ബസ്സ് ഏത് ഡിപ്പോയിലേതാണ് എന്ന് അറിയാന്‍… തൊട്ട് താഴെ ഇടത് വശത്ത് ടിക്കറ്റ് നമ്ബറാണ്. 336273… അതിനു ശേഷം തിയ്യതിയും സമയവും… തീയ്യതിയ്ക്ക് തൊട്ട് താഴെ ബസ്സ് നമ്ബര്‍… JN412…. ഇതിനു ഇടത് വശത്ത് ബസ്സ് ഏത് തരമാണ് എന്നു കാണാം… ലോ ഫ്ലോര്‍…

Read More

തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിച്ചതിന് അനുഭവിച്ച് യൂണിയന്‍ നേതാക്കള്‍ ! മാര്‍ച്ചിലെ ശമ്പളം വിഷു കഴിഞ്ഞാലും കൊടുക്കാനാവുമെന്ന് പ്രതീക്ഷയില്ല; ടയര്‍ക്ഷാമവും ഡീസല്‍ക്ഷാമവും ആനവണ്ടിയെ വീണ്ടും ഷെഡില്‍ കയറ്റുന്നു…

എന്നും നഷ്ടക്കണക്കുകള്‍ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആര്‍ടിസിലെ ലാഭത്തിന്റെ പാതയിലാക്കാന്‍ ഏറെ അധ്വാനിച്ച ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. തച്ചങ്കരിയെ പുകച്ചു ചാടിക്കാന്‍ ഉത്സാഹം കാട്ടിയ യൂണിയന്‍ നേതാക്കള്‍ക്ക് പക്ഷെ ആ ഉത്സാഹം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലില്ല.കഴിഞ്ഞ മാസത്തെ ശമ്പളം മൂന്നുദിവസമാണ് വൈകിയതെങ്കില്‍ മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ പത്തായാലും ലഭിച്ചേക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തച്ചങ്കരി പുറത്തായതിനു ശേഷം ശമ്പളം മുടങ്ങുകയും ശമ്പളം പാതിയും മറ്റും നല്‍കുകയും ചെയ്തുവരികയാണ്. ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13000 രൂപ ഇന്നലെ ശമ്പളം നല്‍കി. അതായത് ലഭിക്കേണ്ട ശമ്പളത്തിന്റെ 30% മാത്രമാണ് നല്‍കിയിട്ടുള്ളത്. ഓഫിസര്‍ കേഡറിലുള്ളവര്‍ക്കു ഒരു രൂപപോലും ശമ്പളം കിട്ടിയതുമില്ല. തച്ചങ്കരി മാറ്റപ്പെട്ട മാസം സര്‍ക്കാര്‍ സഹായമോ ബാങ്ക് ലോണോ എടുക്കാതെ കെഎസ്ആര്‍ടിസിയുടെ സ്വന്തം കളക്ഷനില്‍ നിന്നായിരുന്നു 90…

Read More

കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്തു ! വോട്ടു ലക്ഷ്യം വച്ചെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു പരാതിയും…

തിരുവനന്തപുരം:ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്തു. സര്‍ക്കാര്‍ നടപടി ഹൈക്കോടതി വിധിക്ക് എതിരും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിയിലെ കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് വെല്‍ ഫെയര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. സ്ഥിരം നിയമനം പി.എസ്.സി. പട്ടികയില്‍ നിന്നാകണമെന്നും താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ഒഴിവില്‍ എംപാനലുകാരെ നിയമിക്കാമെന്ന ധാരണയുടെ മറവിലാണ് ഇപ്പോള്‍ എല്ലാവരെയും തിരിച്ചെടുത്തത്. ഒഴിവ് സൃഷ്ടിക്കാനായി സ്ഥിരം ജീവനക്കാരില്‍ പലരെയും തെരഞ്ഞെടുപ്പുവരെ അവധിയെടുപ്പിച്ചു. അവധിയെടുത്ത ജീവനക്കാരില്‍ പലരും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതോടെ എംപാനലുകാര്‍ക്കു വീണ്ടും ജോലി നഷ്ടമാകും. തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പി.എസ്.സി. പട്ടികയിലുള്ളവര്‍ക്കു നിയമനം…

Read More

തച്ചങ്കരി പോയതോടെ മാസാവസാനം ശമ്പളം എന്ന പരിപാടി നിലച്ചു ! സര്‍ക്കാരിനോട് 50 കോടി ചോദിച്ചിട്ട് കിട്ടിയത് 20 കോടി മാത്രം; തൊഴിലാളികള്‍ക്ക് പണം കൊടുക്കാന്‍ പുതിയ വഴികള്‍ തേടി കെഎസ്ആര്‍ടിസി…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്നു പരിശ്രമിച്ച ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയതോടെ എല്ലാം പഴയപടിയായി. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ മാസമാണ് സ്വന്തം വരുമാനത്തില്‍ നിന്നും കോര്‍പറേഷന്‍ ശമ്പളം നല്‍കിയത്. കെംഎസ്ആര്‍ടിസി നിയമപ്രകാരം മാസത്തിലെ അവസാന ദിവസമാണ് ശമ്പളം കൊടുക്കേണ്ടത്. ടോമിന്‍ തച്ചങ്കരി എംഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാനദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍ഡിആര്‍, പിഎഫ്., എല്‍ഐസി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നാണ് സൂചന. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്ന് തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം അവതാളത്തിലായി. എല്ലാം ഭദ്രമാണന്ന് കാട്ടാന്‍ വരും മാസങ്ങളില്‍ ശമ്പളം…

Read More

തച്ചങ്കരിയെ പറപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നു വിചാരിച്ച യൂണിയന്‍ നേതാക്കള്‍ക്ക് അമ്പേ പണിപാളി ! കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ ഒന്നരക്കോടിയുടെ കുറവ്; പുതിയ എംഡിയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കും…

തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് കെഎസ്ആര്‍ടിസി കൂപ്പുകുത്തുമ്പോഴായിരുന്നു സിഎംഡിയായി ടോമിന്‍ തച്ചങ്കരിയുടെ രംഗപ്രവേശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈമെയ് മറന്നു പോരാടിയ തച്ചങ്കരി സ്ഥാപനത്തെ സ്വന്തം വരുമാനത്തില്‍ നിന്നു ശമ്പളം കൊടുക്കാന്‍ വരെ പ്രാപ്തമാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായാലും തങ്ങളുടെ തോന്ന്യവാസം നടന്നാല്‍ മതിയെന്ന ഉറച്ച തീരുമാനവുമായി യൂണിയന്‍ നേതാക്കള്‍ മുന്നോട്ടു പോയതോടെ തച്ചങ്കരി പടിയ്ക്കു പുറത്തായി. എന്നാല്‍ തച്ചങ്കരി പോയാലും കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്നു വിചാരിച്ച യൂണിയന്‍കാര്‍ക്ക് ഇപ്പോള്‍ അമ്പേ പിഴച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ബസ് ഡേ ആചരിച്ചു സേവ് കെഎസ്ആര്‍ടിസി കാമ്പയിന്‍ നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കലക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്.സിഐടിയു യൂണിയനായിരുന്നു ബസ്‌ഡേ ആചരണ ആഹ്വാനത്തിന് പിന്നില്‍. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ പ്രചരണം. എന്നാല്‍…

Read More

തച്ചങ്കരി പടിയിറങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ഗതി അധോഗതി ! വരുമാനത്തില്‍ വന്‍ ഇടിവ്;ഓഫീസില്‍ നിന്നും പണിചെയ്യാന്‍ തച്ചങ്കരി പുറത്തേക്ക് അയച്ചവര്‍ മടങ്ങിയെത്തിത്തുടങ്ങി ! ആനവണ്ടിയെ വീണ്ടും കട്ടപ്പുറത്തു കയറ്റാനുള്ള നീക്കങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആവുംവിധമെല്ലാം നോക്കിയ ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. ആരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷനെ പ്രാപ്തനാക്കിയ എംഡിയെ ഭരണപ്പാര്‍ട്ടിക്കാര്‍ ഇടപെട്ട് തെറിപ്പിച്ചതിന്റെ പിന്നാലെ കോര്‍പ്പറേഷന്റെ വരുമാനത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ പഴയപോലെ യൂണിയന്‍കാര്‍ക്ക് തോന്നിയതു പോലെയായിട്ടുണ്ട്.ഡ്യൂട്ടി പരിഷ്‌ക്കരണം വരുത്തിയതിന് പിന്നാലെയാണ് വരുമാനത്തില്‍ ഇടിവുണ്ടായത്. കൂടാതെ ചീഫ് ഓഫീസില്‍ ജോലി ചെയ്യാതിരുന്നവര്‍ പഴയതു പോലെ തിരിച്ച് പണിചെയ്യാതിരിക്കാന്‍ പുതിയ അടവുകളുമായെത്തിയിട്ടുണ്ട്. തച്ചങ്കരി സിഎംഡിയായിരിക്കേ കെഎസ്ആര്‍ടിസി. ചീഫ് ഓഫീസില്‍നിന്നു പണിക്കയച്ചവര്‍, അദ്ദേഹം തെറിച്ചതിനു പിന്നാലെയാണ് തിരിച്ചെത്തി തുടങ്ങിയത്. ജൂനിയര്‍ അസിസ്റ്റന്റുമാരായ നാലുപേരാണ് ഏറ്റവുമൊടുവില്‍ പാപ്പനംകോട്, പുനലൂര്‍, പിറവം, പത്തനംതിട്ട യൂണിറ്റുകളില്‍നിന്നു ‘വര്‍ക്കിങ് അറേഞ്ച്‌മെന്റി’ന്റെ മറവില്‍ ചീഫ് ഓഫീസിലെത്തിയത്. ചീഫ് ഓഫീസില്‍ തമ്പടിച്ചു യൂണിയന്‍ പ്രവര്‍ത്തനം മാത്രം നടത്തിയിരുന്നവരെയാണു തച്ചങ്കരി മുമ്പ് വിവിധ ഡിപ്പോകളിലേക്ക്…

Read More

ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലേക്ക് കെഎസ്ആര്‍ടിസി മാറുന്നു ! സിപിഎം യൂണിയന്‍ ഭരണം പിടിച്ചെടുത്തതോടെ മറ്റു യൂണിയനുകള്‍ നോക്കുകുത്തികള്‍; വരുമാനം കുത്തനെ ഇടിഞ്ഞതോടെ ‘എല്ലാം സര്‍ക്കാര്‍ ശരിയാക്കിക്കൊള്ളും’ എന്ന് ഇടത് യൂണിയന്‍ നേതാക്കള്‍

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍സിയെ രക്ഷിക്കാന്‍ കൈമെയ് മറന്ന് പൊരുതിയതിനു ശേഷമാണ് ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തു നിന്നു തെറിക്കുന്നത്. തച്ചങ്കരിയെ പുറത്താക്കാന്‍ സര്‍ക്കാരിനു പ്രേരണയായതാവട്ടെ യൂണിയന്‍കാരുടെ സമ്മര്‍ദ്ദവും. തച്ചങ്കരി പോയതോടെ പിന്നെയും ചങ്കരന്‍ തെങ്ങേല്‍ എന്ന അവസ്ഥയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി. തച്ചങ്കരിയെ പുറത്താക്കിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനവും കുത്തനെ ഇടിഞ്ഞു. ശബരിമല വിവാദങ്ങളില്‍ ദേവസ്വംബോര്‍ഡിനുണ്ടായ 100 കോടിയുടെ നഷ്ടം സര്‍ക്കാര്‍ നികത്തിയതു പോലെ ഈ നഷ്ടവും സര്‍ക്കാര്‍ നികത്തത്തുമെന്നാണ് ഇടതു യൂണിയന്‍ നേതാക്കള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ലാഭത്തില്‍ പോയില്ലെങ്കിലും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കണമെന്നേ യൂണിയന്‍ നേതാക്കള്‍ക്കുള്ളൂ. ഭരണം അവര്‍ കൈയാളുമ്പോള്‍ മറ്റ് യൂണിയനുകള്‍ പിണക്കത്തിലുമാണ്. ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുന്ന സിഐടിയുവിനെതിരെ കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ രംഗത്ത് എത്തി കഴിഞ്ഞു. തച്ചങ്കരി ചുമതല ഒഴിഞ്ഞെങ്കിലും പുതിയ എംഡി എത്തിയിട്ടില്ല. ഇതിനിടെ ഏഴുകോടിക്ക് മേലെത്തിയ ദിവസവരുമാനം കുത്തനെ…

Read More

തച്ചങ്കരി പടിയിറങ്ങിയതോടെ യൂണിയന്‍കാര്‍ പണി തുടങ്ങി ! ജോലിയ്ക്കു വന്ന ഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ടു; പഴയ പാമ്പുകള്‍ തലപൊക്കുമ്പോള്‍ കെഎസ്ആര്‍ടിസി വീണ്ടും അരക്ഷിതാവസ്ഥയില്‍…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള സര്‍വ അടവും പയറ്റിനോക്കിയ ശേഷമാണ് രാഷ്ട്രീയക്കളിയില്‍ അടിതെറ്റി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങിയത്. എന്നാല്‍ തച്ചങ്കരിയുടെ വിടവാങ്ങലിനു തൊട്ടുപിന്നാലെ തന്നെ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം യൂണിയന്‍കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റുകയും ചെയ്തു. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ കട്ടായം പറയുകയും ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിന് ശേഷമായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്. തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍…

Read More

തച്ചങ്കരിയെ പുറത്താക്കാന്‍ ചരടുവലി നടത്തിയത് വിയര്‍പ്പിന്റെ അസുഖമുള്ള യൂണിയന്‍കാര്‍ മാത്രമല്ല ലോലഹൃദയനായ മന്ത്രി ശശീന്ദ്രനും ; അഴിമതി ശ്രമം തച്ചങ്കരി എതിര്‍ത്തതോടെ ശശീന്ദ്രന്‍ കളി തുടങ്ങിയതിങ്ങനെ…

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ പോലീസ് ജീവിതത്തില്‍ നിന്നാണ് തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായത്. കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കിയതോടെ പാപഭാരങ്ങള്‍ തച്ചങ്കരിയെ വിട്ടൊഴിയാന്‍ തുടങ്ങി. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായപ്പോഴും നേരിന്റെ പാതയിലൂടെത്തന്നെയായിരുന്നു സഞ്ചാരം. എന്നാല്‍ ജന്മദിനാഘോഷ വിവാദത്തിന്റെ പേരില്‍ എകെ ശശീന്ദ്രന്‍ തച്ചങ്കരിയെ അവിടെ നിന്നും പറപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ എംജി രാജമാണിക്യം പോയ ഒഴിവിലേക്ക് അപ്രതീക്ഷിതമായായിരുന്നു സിഎംഡിയായി തച്ചങ്കരി എത്തുന്നത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സര്‍ക്കാര്‍ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്തിനു പുറമേ വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചരടുവലിയാണ് തച്ചങ്കരിയെ തെറിപ്പിച്ചത്. കളിച്ചതാകട്ടെ സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ…

Read More

കാല്‍നൂറ്റാണ്ടിനു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി ! കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്കുകള്‍ ഇങ്ങനെ…

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ഇത് അഭിമാനനിമിഷം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനല്‍ ജീവനക്കാരുമുള്ള കെഎസ്ആര്‍ടിസിക്ക് ഒരു മാസം പൂര്‍ണമായി ശമ്പളം നല്‍കാനായി വേണ്ടത് 90 കോടി രൂപയാണ്. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം…

Read More