തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ ചൂടാറുംമുന്പ് അതിലേക്കു വീണ കരടായിരിക്കുന്നു തൃശൂർ മറ്റത്തൂരിലെ ബിജെപി ബാന്ധവം. എട്ട് കോൺഗ്രസ് അംഗങ്ങളാണ് രാജിവച്ചു ബിജെപി പിന്തുണയിൽ സ്വതന്ത്രയെ പ്രസിഡന്റാക്കിയത്. എട്ട് അംഗങ്ങളെയും പ്രാഥമികാംഗത്വത്തിൽനിന്നു കോൺഗ്രസ് പുറത്താക്കി. അവരാരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, അവർ ബിജെപിയുമായി നടത്തിയ അവിഹിതത്തിൽ പ്രസിഡന്റ് പിറന്നു എന്ന യാഥാർഥ്യം ഇല്ലാതാകില്ല. ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനുമുള്ള വോട്ടുകൾ കൊടുക്കാൻ വോട്ടർമാർക്കറിയാം. അങ്ങനെ സമ്മാനമായി കിട്ടിയതു വിൽക്കുന്നത് ആരായാലും വോട്ടർമാരോടുള്ള ചതിയാണ്. മറ്റത്തൂരിൽ ആ കച്ചവടം കോൺഗ്രസാണു നടത്തിയത്. രാജ്യമെങ്ങും പ്രസംഗിച്ചതിനു കടകവിരുദ്ധം! എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനായിരുന്നു കോൺഗ്രസുകാർ ബിജെപിയെ പിന്തുണച്ചത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 10, കോൺഗ്രസ് എട്ട്, ബിജെപിക്കു നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു അംഗബലം. കോൺഗ്രസിന്റെ എട്ടും ബിജെപിയുടെ മൂന്നും വോട്ട്…
Read MoreTag: rd-editorial
വർഗീയത വാനോളം, നിവേദനം പോരാ
ഗോൾവൾക്കർ മുതൽ മോഹൻ ഭാഗവത് വരെ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എഴുതിയതും പ്രസംഗിച്ചതുമൊക്കെ ലക്ഷ്യം കാണാതെപോയത് നമ്മുടെ ഭരണഘടന കോട്ടപോലെ കവചമൊരുക്കിയതിനാലാണ്. പക്ഷേ, ആ കോട്ടയുടെ കാവൽക്കാരാകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദത, തടയപ്പെട്ടതിനെല്ലാം പിൻവാതിൽ പ്രവേശനം നൽകുകയാണ്. ഈ ഒളിച്ചുകടത്തിന്റെ ഏറ്റവും പുതിയ നാൾവഴിയിലൂടെയാണ്, ക്രിസ്മസിനു ക്രൈസ്തവർക്കെതിരേ രാജ്യമൊട്ടാകെ ആക്രമണങ്ങളുമായി സംഘപരിവാർ കടന്നുപോയത്. അർഥഗർഭവും കുറ്റകരവുമായ ഭരണകൂട നിശബ്ദതയ്ക്കൊപ്പം ദുർബലമായ പ്രതിപക്ഷവും നിയമപരമായ പരിഹാരങ്ങൾ നടത്തുന്നതിനു ശക്തമായ സംവിധാനമില്ലാത്ത ന്യൂനപക്ഷ നേതൃത്വങ്ങളും സ്ഥിതി വഷളാക്കി. ബിജെപി സർക്കാരുകൾക്കു നിവേദനം നൽകിയതുകൊണ്ടു മാത്രംപ്രശ്നപരിഹാരം സാധ്യമല്ല. ക്രിസ്മസിനു വർഗീയവാദികൾ അഴിച്ചുവിട്ട അക്രമങ്ങളെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കുമെതിരാണ്; കോടതിയെ സമീപിക്കണം. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കേരളത്തിലും പരീക്ഷണം നടത്തി. 11 വർഷത്തെ ബിജെപി ഭരണത്തിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങൾ…
Read Moreറീൽസിനപ്പുറത്തെ ‘റിയൽ’ ലോകത്തെ മറക്കരുത്
സൃഷ്ടിപരമായ കാര്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു തെറ്റല്ല. എന്നാൽ, ഒരു സ്ക്രീനിന് അപ്പുറമുള്ള ലോകത്ത് കാത്തിരിക്കാൻ പ്രിയപ്പെട്ടവരുണ്ടെന്ന കാര്യം മറക്കരുത്. ചെയ്യുന്ന അപകടകരമായ കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക. കുറച്ചു പഴയ ഒരു കഥയുണ്ട്; റഷ്യയിൽനിന്നുള്ളതാണ്. കനത്ത മഴയിലും കാറ്റിലും ഒരു റെയിൽവേ പാലം തകരുന്നു. ട്രാക്കിനടുത്തു താമസിച്ചിരുന്ന രണ്ടു കുട്ടികൾ ഇതുകണ്ട് കോരിച്ചൊരിയുന്ന മഴ കൂസാതെ ആ ട്രാക്കിലൂടെ വരുന്ന ട്രെയിൻ നിർത്തിക്കാൻ പെടാപ്പാടു പെടുന്നു. ഒടുവിൽ സ്വന്തം കുടിൽ കത്തിച്ചാണ് അവർ ഡ്രൈവറുടെ ശ്രദ്ധയാകർഷിച്ച് വണ്ടി നിർത്തിക്കുന്നത്. ഇതാണ് കഥ. ഗുണപാഠമുള്ള കഥ. സംഭവിക്കാമായിരുന്ന വലിയൊരു അപകടമാണ് ആ കുട്ടികൾ ഒഴിവാക്കിയത്. കാലം മാറി. കഥയും മാറി. തലശേരിയിൽനിന്നാണ് പുതിയ കഥ (കാര്യം). രണ്ടു പ്ലസ് ടു വിദ്യാർഥികൾ ചുവപ്പു വെളിച്ചം കാണിച്ച് പൂന-എറണാകുളം ട്രെയിൻ നിർത്തിച്ചു. വേറൊന്നിനുമല്ല, അവർക്ക്…
Read Moreവിദ്വേഷസംഘങ്ങൾക്കും വെളിച്ചമാകട്ടെ ക്രിസ്മസ്
പാതിരാക്കുർബാന കഴിഞ്ഞു. എത്ര നാളുകൾക്കുശേഷമാണ് ഇത്ര മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാം നടന്നത്! സ്വർഗം സകലജനത്തോടും സമാധാനം ആശംസിച്ചതിന്റെ, ഒരു കന്നുകാലിപ്പുര കൊട്ടാരങ്ങളെ ഭയപ്പെടുത്തിയതിന്റെ, ദരിദ്രനും ദളിതനും ആദിവാസിക്കും സത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു നൽകപ്പെട്ടതിന്റെ, എവിടെയാണ് പിറവിയെന്ന് കണ്ടുപിടിക്കാനും നശിപ്പിക്കാനും ഭരണകൂടങ്ങൾ അതിന്റെ സംഘങ്ങളെയും പരിവാരങ്ങളെയും അയച്ചതിന്റെയൊക്കെ ഓർമകൂടിയാണ് ഇന്ന്. അവയൊക്കെ ആവർത്തിക്കുന്പോഴും, ജ്ഞാനികളായ രാജാക്കന്മാരും നിഷ്കളങ്കരായ ആട്ടിടയരും ഉൾപ്പെടെ കോടാനുകോടി മനുഷ്യർ രക്ഷകനെ കാണാൻ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും തെരയുന്നു. വേട്ടയാടലുകളുടെ രാത്രികളിലും അഹിംസയുടെയും സ്നേഹത്തിന്റെയും വഴികാട്ടുന്ന നക്ഷത്രത്തെമാത്രം പിന്തുടരാം. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം! സഹസ്രാബ്ദങ്ങളുടെ സംഘർഷയാത്രാമധ്യേ മനുഷ്യവംശം ദർശിച്ച സമാധാനത്തിന്റെ വഴിയായിരുന്നു ക്രിസ്തുവിന്റേത്. വാൾ അതിന്റെ ഉറയിലിടാനും തിരിച്ചടിക്കാതിരിക്കാനും ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കാനും പറഞ്ഞുകൊണ്ട് നസ്രത്തിലും ഗലീലിയ തടാകക്കരയിലും ജറുസലേമിലും നടന്ന ക്രിസ്തു മനുഷ്യരുടെ ഉള്ളിലെ നന്മയെ പുറത്തെടുക്കാനാണ്…
Read Moreനഷ്ടപരിഹാരം പിച്ചക്കാശല്ല, അവകാശമാണ്
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിലായാലും മറ്റു പല തൊഴിൽമേഖലകളിലായാലും വരുമാനവും അതിന്റെ വളർച്ചയുമായി ബന്ധപ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.എന്നാൽ കർഷകന്റെ കാര്യമെത്തുമ്പോൾ പരിഹാസവും കടുംപിടിത്തവും! പോരാളിയായ ഈ കർഷകനെ നമുക്ക് നമിക്കാം. ഉദ്യോഗസ്ഥമേധാവിത്വവും അധികാരമുഷ്കും കൊടികുത്തിവാഴുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ചതിനു മാത്രമല്ല, നീതിയുടെ പക്ഷത്തു നിൽക്കുന്ന ഓരോ മനുഷ്യനിലും ഊർജം നിറച്ചതിനും അന്ത്യംവരെ പോരാടാനുള്ള ഇച്ഛാശക്തി നിലനിർത്തിയതിനും. ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന പൊതുധാരണയ്ക്കു കീഴിൽ ഞെരിഞ്ഞമർന്ന് ശ്വാസംമുട്ടാൻ വിധിക്കപ്പെട്ടതാണ് നമ്മുടെ നീതിബോധവും പൗരബോധവുമൊക്കെ. അഴിമതി, കൈക്കൂലി, അധികാരപ്രമത്തത, തട്ടിപ്പ്, വെട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങി എല്ലാ പീഡനങ്ങളും ഏറ്റുവാങ്ങുന്ന സാധാരണ മനുഷ്യർ ഒടുവിൽ ആശ്വാസം കണ്ടെത്തുന്നത് ഈ പൊതുബോധത്തിന്റെ തണലിലാണ്. ഈ ആശ്വാസത്തിനപ്പുറം വലിയ വാഗ്ദത്തഭൂമികളുണ്ടെന്ന തിരിച്ചറിവിലേക്കാണ് ഇത്തരം പോരാട്ടങ്ങൾ സമൂഹത്തെ നയിക്കുന്നത്. വയനാട് പനമരം പഞ്ചായത്തിലെ നീർവാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധൻ എന്ന കർഷകൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്…
Read Moreആശയമാണ്, സ്വയം പിരിഞ്ഞുപോകില്ല
ആറു ദിവസമായി കേരളത്തിന്റെ മനഃസാക്ഷി ഒരു മൃതദേഹത്തിനൊപ്പം മോർച്ചറിയിലാണ്. പാലക്കാട്ട് ആൾക്കൂട്ടം തല്ലിക്കൊന്ന മുപ്പത്തൊന്നുകാരനായ റാം നാരായണൻ ഛത്തീസ്ഗഡിൽനിന്നു ജോലി തേടി എത്തിയതായിരുന്നു. കൊലയാളികൾ ആരോപിച്ചതുപോലെ അയാൾ മോഷ്ടാവായിരുന്നില്ല. പക്ഷേ, ഒരാൾ മോഷ്ടാവാണോ വ്യഭിചാരിയാണോ കാലിക്കടത്തുകാരനാണോ തങ്ങൾക്കിഷ്ടപ്പെടാത്ത മതത്തിൽ പെട്ടവനാണോ ബംഗ്ലാദേശിയാണോ… തുടങ്ങിയ ചോദ്യങ്ങൾക്കു പ്രസക്തിയേ ഇല്ല. അത്തരക്കാരായിരുന്നെങ്കിൽ കൊന്നാലും സഹിക്കാമായിരുന്നെന്ന ചിന്തയുടെ സ്ഫുരണംപോലും ഒഴിവാക്കണം. തങ്ങൾ ഒരു കോടതിയോ കൊല്ലാൻ അധികാരമുള്ള ഗോത്രമോ റിപ്പബ്ലിക് തന്നെയോ ആണെന്നു കരുതുന്ന ആൾക്കൂട്ടങ്ങൾ പെരുകി എന്നതിനാണ് പ്രസക്തി. ഈ കൊലയാളിസംഘങ്ങൾ സ്വയംഭൂവല്ല, രാഷ്ട്രീയ-ഭരണകൂട നിശബ്ദതയിലും പ്രോത്സാഹനത്തിലും ഉയിർത്തെഴുന്നേറ്റ ഗോത്രകാല അക്രമോത്സുകതയാണ്. തടഞ്ഞില്ലെങ്കിൽ അവസരമെത്തുന്പോൾ ഇതു കേരളത്തെയും വളയും. ഡിസംബർ 17ന് പാലക്കാട് അട്ടപ്പള്ളത്തുനിന്നു കൊലയാളികൾതന്നെ പകർത്തിയ തത്സമയ ദൃശ്യങ്ങളിലെ രണ്ടു രംഗങ്ങൾ ഹൃദയം തകർക്കുന്നു. ഒന്ന് മരിക്കുന്നതിനു തൊട്ടുമുന്പുള്ള റാം നാരായണന്റെ ദൈന്യതയാർന്ന മുഖമാണ്. തന്നെ തല്ലുന്നത് എന്തിനെന്നുപോലും…
Read Moreനവ സാരഥികളേ, ‘നിങ്ങളും നിരീക്ഷണത്തിലാണ്’
“നിയമാനുസൃതം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഞാനെന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നു. ” തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെയെടുത്ത പ്രതിജ്ഞയാണിത്. മതി, ഇത്രയും മതി. രാഷ്ട്രീയത്തെ ഉത്തരവാദിത്വങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കാതെ, ലഭിച്ച വോട്ടുകൾ സേവനത്തിനുള്ള സമ്മതപത്രങ്ങൾ മാത്രമായിരുന്നെന്നും അതു നിരുപാധികമല്ലെന്നും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക. അഭിനന്ദനങ്ങൾ! അധികാരവികേന്ദ്രീകരണത്തിന്റെ ആധുനികസങ്കൽപം ഗാന്ധിജിയിലാണ്. ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പഞ്ചായത്ത് രാജിലെത്തിയത്. സ്വരാജ് എന്നാൽ, ബ്രിട്ടീഷുകാരില്ലാത്ത ഇന്ത്യയെന്നല്ല എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വം കൈവരിക്കുന്ന അവസ്ഥയാണെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ അന്തഃസത്തയെ സാക്ഷിയാക്കിയാണ് കാൽ ലക്ഷത്തോളം തദ്ദേശജനപ്രതിനിധികൾ ഇന്നലെ ചുമതലയേറ്റത്. അവരറിയണം, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലാണ് തങ്ങൾ പദമൂന്നിയിരിക്കുന്നതെന്ന്. 70 ശതമാനത്തോളം വരുന്ന നവാഗതർ…
Read Moreപുതിയ ദൃശ്യം പുറത്തിറങ്ങി; വില്ലൻ കാക്കിയിലൊതുങ്ങില്ല
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, കുറ്റവാളി പട്ടികയിലുള്ള പോലീസുകാരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരുഉത്തരവ്. കൊച്ചിയിലെങ്കിലും തുടങ്ങുമോ? പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പ്രശ്നം ആ സർക്കിൾ ഇൻസ്പെക്ടറെ ശിക്ഷിച്ചാൽ തീരില്ല. കാരണം, ആ ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും ദൃശ്യങ്ങൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തെ പലരും സഹായിച്ചിരിക്കുന്നു. അത് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കണം. ദൃശ്യങ്ങൾ ഒളിപ്പിക്കാനും കുറ്റവാളിയെ വെളുപ്പിക്കാനും ശ്രമിച്ചത് ഭരിക്കുന്നവരാണെങ്കിൽ ആ രാഷ്ട്രീയ-കുറ്റവാളി ബന്ധവും പുറത്തുവരണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം അത്തരമൊരു സുതാര്യ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. നാളെ മറ്റൊരു പോലീസുകാരൻ, മറ്റൊരു സ്റ്റേഷൻ, പുതിയൊരു ഇര… ഇങ്ങനെയാണ് ജനാധിപത്യ പരിഷ്കാരങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കാര്യാലയങ്ങളും ചേർന്നു മർദിച്ചൊതുക്കുന്നത്. 2024 ജൂണ് 20നു നടന്ന മര്ദനത്തിന്റെ…
Read Moreപരോൾ ചാട്ടത്തിനു കള്ളക്കാവൽ
രാഷ്ട്രീയ കൊലപാതകങ്ങളിൽ രാജ്യത്തെതന്നെ ഏറ്റവും കുപ്രസിദ്ധമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ജയിലിലെ സുഖവാസവും അടിക്കടിയുള്ള പരോളും വാർത്തയായിട്ടും സർക്കാരിനു കൂസലൊന്നുമില്ലായിരുന്നു. ആ ‘ഔദ്യോഗിക ജയിൽചാട്ട’ത്തിന്റെ പുതിയൊരധ്യായമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രതിയുടെ പരോളിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് തന്നെ വെളിപ്പെടുത്തിയത്. ഏതായാലും പരോൾ കൊടുക്കണം, എങ്കിൽപ്പിന്നെ പണം വാങ്ങിയിട്ടായാലെന്താണെന്ന് ഡിഐജിക്കും തോന്നിയിട്ടുണ്ടാകും. സംസ്ഥാനത്തെ ക്രമസമാധാനത്തിനും നിയമവാഴ്ചയ്ക്കും സർവീസിലിരുന്നു സയനൈഡ് കൊടുക്കുന്ന കള്ളക്കാവൽക്കാരെ സസ്പെൻഡ് ചെയ്താൽ പോരാ, പരോളില്ലാതെ ജയിലിലാക്കണം. ഇതിനുമുന്പും കൊടികെട്ടിയ കുറ്റവാളികൾക്കു യഥേഷ്ടം പരോൾ ലഭിച്ചിരുന്നതിനാൽ അതേക്കുറിച്ചും അന്വേഷിക്കാവുന്നതാണ്; പാർട്ടി സംവിധാനം ഉപയോഗിച്ചല്ല.അവിശ്വസനീയമായ അഴിമതിക്കഥകളാണ് ജയിൽ ഡിഐജി വിനോദ് കുമാറിനെതിരേ വിജിലൻസ് വെളിപ്പെടുത്തിയത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽനിന്നു ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയെന്നാണ് വിവരം. പരോളിനും പരോൾ നീട്ടിനൽകാനും ജയിലിൽ സൗകര്യങ്ങളൊരുക്കാനുമൊക്കെയായി എട്ടു തടവുകാരുടെ ബന്ധുക്കളിൽനിന്ന് 1.80…
Read Moreഉന്നതവിദ്യാഭ്യാസത്തിലെ അധമവ്യാപാരങ്ങൾ
മാസങ്ങൾ നീണ്ട തർക്കവും വ്യവഹാരങ്ങൾക്കു ചെലവഴിച്ച ലക്ഷങ്ങളും എഴുതിത്തള്ളി സർക്കാരും ഗവർണറും വൈസ് ചാൻസലർ നിയമനത്തിൽ സമവായത്തിലെത്തി. ഇതു നേരത്തേ ആയിരുന്നെങ്കിൽ സർക്കാരിന്റെ സമയവും ജനങ്ങളുടെ പണവും ലാഭിക്കാമായിരുന്നു. എടുത്തുപറയാൻ രണ്ടു കാര്യങ്ങളാണുള്ളത്. ഒന്നാമത്, സംസ്ഥാനത്തിന്റെ നിയമനാവകാശം സംരക്ഷിക്കാനായിരുന്നു സർക്കാരിന്റെ പോരാട്ടമെങ്കിൽ വിട്ടുവീഴ്ചയിലൂടെ അതു പാളി. രണ്ടാമത്തെ കാര്യം, നടപടിക്രമങ്ങളിലെ ന്യൂനതകളെ അവസരമാക്കി വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അവകാശം കവരാൻ കേന്ദ്ര നോമിനിയായ ഗവർണർ ശ്രമിച്ചത് ജനാധിപത്യപരമല്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പെരുമാറ്റത്തിലെ സമാനതകൾ പരിശോധിച്ചാൽ കേരള ഗവർണറുടേതും വ്യക്തിപരമായ വാശികൾക്കപ്പുറം കേന്ദ്രതാത്പര്യങ്ങളുടെ നടത്തിപ്പു മാത്രമാണെന്നു കാണാം. ലക്ഷ്യങ്ങളും പരിണതഫലങ്ങളും ഒന്നല്ലെങ്കിലും കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുന്പോൾ നഷ്ടപ്പെടുന്നതെന്തോ അതാണ് സമകാലിക ഇന്ത്യയിലെ സ്വതന്ത്ര വിദ്യാഭ്യാസം. സുപ്രീംകോടതി വരെ എത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ താത്പര്യപ്രകാരം, ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാലയിലും, സർക്കാരിന്റെ…
Read More