വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍ ! സ്ത്രീകള്‍ ആളുകളെ വലവീശിപ്പിടിച്ചിരുന്നത് വാട്‌സ് ആപ്പ് വഴി; പിടിയിലായവരില്‍ വിദേശ വനിതകളും…

വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. മഹാരാഷ്ട്ര പൂനെയിലെ തെര്‍ഗൗണില്‍ നിന്നാണ് സംഘത്തെ പിംപ്രി-ചിംച്വാദ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച വകാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ് ആപ്പ് വഴി സ്ത്രീകള്‍ തന്നെയാണ് ആളുകളെ വലവീശിപ്പിടിച്ചിരുന്നത്. വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 2018ലാണ് പ്രതികളായ സ്ത്രീകള്‍ ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ തുണി വ്യവസായം നടത്തിയിരുന്നു. എന്നാല്‍ വിസാ കാലാവധി അവസാനിച്ച ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയും പെണ്‍വാണിഭം നടത്തി വരികയുമായിരുന്നു. ജൂലൈ 19വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Read More

ഹോം സ്‌റ്റേയുടെ മറവില്‍ വര്‍ക്കലയില്‍ വന്‍ അനാശാസ്യം ! കോളജ് വിദ്യാര്‍ഥികളുടെ വിഹാരകേന്ദ്രം; അമ്മയും മകളുമടങ്ങിയ എട്ടംഗ സംഘം പിടിയില്‍…

ഹോംസ്‌റ്റേയുടെ മറവില്‍ വര്‍ക്കലയില്‍ അനാശാസ്യം നടത്തിവന്ന സംഘം പിടിയില്‍. അമ്മയും മകളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പിടിയിലായത്. കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു ഇവര്‍ ഹോം സ്റ്റേ നടത്തിയിരുന്നത്. ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പതിവായി ധാരാളം കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ടെന്ന പരാതിയുയര്‍ന്നതോടെ പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഹോം സ്റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറും, മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ കൊട്ടിയത്ത് വീട്ടില്‍ ഊണിന്റെ മറവില്‍…

Read More

സുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് ആളുകളെ മയക്കും ! എങ്ങാണും കെണിയില്‍ വീണുപോയാല്‍ പിന്നെ പണം പോകുന്ന വഴി കാണില്ല;കണ്ണൂരില്‍ അരങ്ങേറുന്ന പുതിയ കലാപരിപാടി ഇങ്ങനെ…

സുന്ദരികളുടെ ഫോട്ടോ കാട്ടി തല്‍പര കക്ഷികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരിലും വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്പോട്ടു വയ്ക്കുന്നത്. സുന്ദരികളുടെ അഴകളവുകള്‍ ഒത്ത പടങ്ങള്‍ കണ്ട് വീണുപോയാല്‍ തീര്‍ന്നു. പിന്നെ പണം പോകുന്ന വഴി അറിയില്ല. പരാതിയുമായി പോകാനാണ് ഭാവമെങ്കില്‍ പിന്നെ സ്വരം ഭീഷണിയുടേതാവും. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകര്‍ഷിച്ച ശേഷം ഹോട്ടല്‍ റൂമില്‍ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്പോട്ടു പോകാത്തത് ഇത്തരക്കാര്‍ വളവുമാകുന്നു. പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന്‍ വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്.…

Read More

‘വീട്ടില്‍ ഊണ്’ കഴിക്കാന്‍ രാപകലില്ലാതെ ആളുകളുടെ കുത്തൊഴുക്ക് ! ഒന്നിച്ചെത്തുന്ന പുരുഷനും സ്ത്രീയ്ക്കും ‘വെറുതെ സംസാരിച്ചിരിക്കാന്‍’ റൂമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും; കൊട്ടിയത്ത് പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍

വീട്ടില്‍ ഊണ് എന്ന പേരില്‍ അനാശാസ്യം നടത്തിയിരുന്ന സംഘം പോലീസിന്റെ പിടിയിലായി. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതംഗ സംഘമാണ് കൊട്ടിയത്ത് അറസ്റ്റിലായത്. കടയുടമ ഇരവിപുരം സ്വദേശി അനസ്(33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി(28) ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28) എന്നിവരും കടയുടമയുടെ ഭാര്യ അടക്കം മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. കൊട്ടിയം സിതാര ജംഗ്ഷന് സമീപം കട വാടകയ്ക്ക് എടുത്താണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്. ഒരു മാസമായി സംഘം പ്രവര്‍ത്തിച്ച് വരികയായിരുന്നു. വലിയ തുക നല്‍കിയാണ് കട വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് രാത്രിയിലും പകലും ഭക്ഷണ സൗകര്യം ഒരുക്കുകയും ഒപ്പം അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയുമായിരുന്നു സംഘം. പുരുഷനും…

Read More

ഡേറ്റിംഗ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സുന്ദരിയെ നേരിട്ടു കണ്ടപ്പോള്‍ ഇഷ്ടമായില്ല ! മറ്റൊരാളെ സംഘടിപ്പിച്ചു തരാമെന്ന് യുവതി;കൊച്ചിയിലെ ഹോട്ടലിലെത്തിയ യുവാവിനെ കാത്തിരുന്നത്…

കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം വ്യാപകമാവുന്നതായി വിവരം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. യുവാവിനെ മര്‍ദ്ദിച്ച മൂന്നുപേര്‍ പോലീസ് പിടിയിലായി. യുവാവ് അംഗമായ ഡേറ്റിംഗ് ഗ്രൂപ്പിലെ വീട്ടമ്മയായിരുന്നു സംഘത്തെ അയച്ചത്. വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിംഗ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡില്‍ ഇട്ട് യുവാവിനെ പെരുമാറാന്‍ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിര്‍ദ്ദേശമാണ് ഗുണ്ടാ സംഘങ്ങള്‍ അതേപടി നടപ്പിലാക്കിയത്. പെണ്‍വാണിഭ സംഘങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊന്നും കൊച്ചിയില്‍ പക്ഷെ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ഡേറ്റിംഗ് ഗ്രൂപ്പില്‍പ്പെട്ട യുവതികള്‍ക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു…

Read More

വാടകയ്‌ക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍; നിരവധി സെക്‌സ് ടോയികളും അശ്ലീലദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവുകളും വീട്ടില്‍ നിന്നു കണ്ടെടുത്തു…

വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തി വന്നിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. അസമിലെ ശിവസാഗറില്‍ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്കല്‍ എന്‍ജിഒകളായ ആരോഹന്‍ രഗ്രി മഹിളശ സമിതി എന്നിവയുടെ അംഗങ്ങളാണ് പെണ്‍വാണിഭം നടത്തുന്ന വിവരം പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു. അറസ്റ്റിലായവരുടെ പേര് അജ്ഗാര്‍ അലി, ഉഷ ബീഗം എന്നിങ്ങനെയെന്നാണ് വിവരം. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിഒ കാര്യങ്ങള്‍ അന്വേഷിക്കുകയും സത്യമെന്ന് മനസിലായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഒരു വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ഇവര്‍ അറസ്റ്റിലാകുന്ന സമയവും ഇടപാടുകാര്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. വീട്ടില്‍ നിന്ന് അശ്ലീല വീഡിയോകള്‍ അടങ്ങിയ നിരവധി പെന്‍ഡ്രൈവുകളും സെക്‌സ് ടോയികളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Read More

അന്യസംസ്ഥാനത്തു നിന്നും പെണ്‍കുട്ടികളെ ഇറക്കി പെണ്‍വാണിഭം കൊഴുപ്പിച്ചിരുന്നത് മലയാളി യുവതി ! കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നിന്ന അറസ്്റ്റു ചെയ്തത് ഒമ്പത് അന്യസംസ്ഥാന യുവതികളെ; തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത് വന്‍ സെക്‌സ് റാക്കറ്റ്…

അന്യസംസ്ഥാനക്കാരികളായ യുവതികളെ ഇറക്കി തൃശ്ശൂര്‍ കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന മലയാളി യുവതി പോലീസിന്റെ പിടിയില്‍. റെയ്ഡില്‍ കൂട്ടാളികള്‍ പിടിയിലായതിനെത്തുടര്‍ന്ന് ഇവര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ച ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയിരുന്ന സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പില്‍ സീമ (42)യാണ് പിടിയിലായത്. തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേര്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോലീസ് കസ്റ്റഡിയിലായിരുന്നു. പോസ്റ്റ് ഓഫീസ് റോഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലില്‍ നിന്നും മൂന്ന് പേരെയും പിടികൂടി. ഇതോടെ സീമ തന്നെ ഈസ്റ്റ് പോലീസ്…

Read More

അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റ 15കാരിയെ രക്ഷപ്പെടുത്തി ! ഒരു വയസുള്ള സഹോദരനെ ഒരു മാസം മുമ്പ് വിറ്റെന്ന് പെണ്‍കുട്ടി…

ഒരു ലക്ഷം രൂപയ്ക്ക് അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റ 15 വയസുള്ള പെണ്‍കുട്ടിയെ ഡല്‍ഹി വനിതാ കമ്മീഷനും പോലീസും അയല്‍വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് മകളെ അമ്മ വിറ്റത്. ഒരു വയസ്സുള്ള ഇളയ മകനെയും ഒരു മാസം മുന്‍പ് അമ്മ വിറ്റതായി മകള്‍ മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ ഞായറാഴ്ച വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബദാര്‍പുരിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞ് അമ്മ മകളെ കൂട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ നിസാമുദ്ദീനിലുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അമ്മ തന്നെ അവിടെ ഉപേക്ഷിച്ച് പോയി. ഒരാള്‍ വന്ന് തന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. വിവാഹ വസ്ത്രം നല്‍കിയിട്ട് ഉടന്‍ ഒരുങ്ങിയിരിക്കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടു. തന്നെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് അവരാണ് തന്നോട് പറഞ്ഞതെന്നും കൗമാരക്കാരി മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സംഘത്തില്‍…

Read More

ഓണ്‍ലൈന്‍ ടാക്‌സി ബിസിനസിന്റെ പേരില്‍ വയലിനു നടുവില്‍ വീട് വാടകയ്‌ക്കെടുത്ത് നടത്തിയത് ‘വേറെ ബിസിനസ്’ ! യുവതികളെ എത്തിച്ചിരുന്നത് ഭാര്യയെന്നും കസിനെന്നും പറഞ്ഞ്; തിരുവല്ലയിലെ ‘വയല്‍ വാണിഭം’ പുറംലോകം അറിഞ്ഞതിങ്ങനെ…

ഓണ്‍ലൈന്‍ ടാക്‌സി എന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭവും കഞ്ചാവ് ബിസിനസും നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. കൂട്ടുപ്രതികളായ രണ്ട് യുവാക്കള്‍ എക്സൈസിന്റെ വലയില്‍ നിന്നും രക്ഷപെട്ടു. തിരുവല്ല ചാത്തങ്കരിയില്‍ പാടശേഖരത്തിന് നടുവില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന യുവാക്കള്‍ പിടിയിലായപ്പോള്‍ പുറത്തു വന്നത് നിരവധി ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ്. വാടക വീട് കേന്ദ്രീകരിച്ചിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം വ്യാഴാഴ്ച പുലര്‍ച്ചെ വളഞ്ഞിട്ട് പിടിച്ചതോടെയാണ് വന്‍ കഞ്ചാവ് – ക്വട്ടേഷന്‍ – സെക്സ് മാഫിയ ഇടപാടുകള്‍ വെളിച്ചത്ത് വന്നത്. നിരവധി കേസുകളില്‍ പ്രതിയായ തിരുവല്ല കുറ്റപുഴ പന്തിരുകാലായില്‍ സജിത്ത് (21) കുന്നന്താനം അമ്പലപ്പറമ്പില്‍ വീട്ടില്‍ അജിത് (19) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല സ്വദേശികളായ ശിവ കൃഷ്ണന്‍ , സുജുകുമാര്‍ എന്നിവരാണ് രക്ഷപെട്ടത്. പിടിയിലായവരില്‍ നിന്നും 1200 ഗ്രാം കഞ്ചാവും ആറു വടിവാളുകളും പിടിച്ചെടുത്തു.…

Read More

വ്യഭിചാരകേന്ദ്രത്തില്‍ വന്‍ റെയ്ഡ് ! നിര്‍ബന്ധിത വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന 21 വിദേശ യുവതികളെ പോലീസ് രക്ഷപ്പെടുത്തി; കസ്റ്റമേഴ്‌സില്‍ വമ്പന്‍ സ്രാവുകളും…

പൂന: വേശ്യാലയത്തില്‍ നടത്തിയ വന്‍ റെയ്ഡില്‍ 21 യുവതികളെ പോലീസ് രക്ഷിച്ചു. വേശ്യാലയ നടത്തിപ്പുകാരുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി വേശ്യാവൃത്തി ചെയ്തിരുന്നവരാണ് ഇവര്‍. പൂനയിലെ ഭുവനേശ്വര്‍ പെതിലുള്ള വേശ്യാലയങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. രക്ഷപ്പെടുത്തിയ യുവതികളില്‍ കുറച്ച് പേര്‍ നേപ്പാള്‍ സ്വദേശികളും കുറച്ച് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ ചില വേശ്യാലയങ്ങളില്‍ സ്ത്രീകളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വേശ്യാവൃത്തി നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഞായറാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം മൂന്നായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്. രക്ഷപ്പെടുത്തിയ യുവതികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. യുവതികളെ വ്യഭിചാരത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹത്തിലെ ഉന്നതര്‍ ഇവിടെ പതിവുകാരായിരുന്നുവെന്ന് വിവരമുണ്ട്.

Read More