‘പ്രോഗ്രാം ചെയ്യുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എന്തെങ്കിലുമുണ്ടാകും, അത് സ്വാഭാവികം’: ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

കൊച്ചി: നടൻ ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്. ‘അമ്മ’യിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണം. ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങളെല്ലാവരും അദ്ദേഹത്തിന്‍റെ കൂടത്തന്നെ നിൽക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

അമ്മയിലെ അംഗങ്ങൾക്ക് വേണ്ടി ടിനി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. ആ സമയത്താണ് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം വരുന്നത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം. ശ്വേത മേനോൻ എന്ന വ്യക്തിയെ വെറുതെ നോക്കുകുത്തിയായി ഇരുത്തിയിരിക്കുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു.

‘മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും. ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനി എന്‍റയും എന്‍റെ ഭർത്താവിന്‍റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. സ്ത്രീകളെന്ന നിലയിൽ ഇന്നു വരെ ടിനിയുടെ അടുത്ത് നിന്ന് ഒരംശം പോലും വൃത്തികേടായിട്ടുള്ള ഒരു സംസാര രീതി പോലും ഉണ്ടായിട്ടില്ല.

നമ്മൾ പ്രോഗ്രാം ചെയ്യുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എന്തെങ്കിലുമുണ്ടാകും. അത് സ്വാഭാവികമാണ്. അല്ലാതെ ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്. ഇത് ശരിയല്ല ഈ ചെയ്യുന്നത്’ എന്ന് പ്രിയങ്ക പറഞ്ഞു.

Related posts

Leave a Comment