മട്ടന്നൂർ(കണ്ണൂർ): കാലവർഷം ആരംഭിച്ചതിന് പിന്നാലെ മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരം തകർത്തായിരുന്നു മോഷണം. ശ്രീകോവിലിനു മുന്നിലായി സ്ഥാപിച്ച ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. രണ്ടു മാസമായി ഭണ്ഡാരം തുറക്കാത്തതിനാൽ എത്ര രൂപയുണ്ടാകുമെന്നറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേറ്റടിയിലെ രണ്ടു ക്ഷേത്രങ്ങളിലും അയ്യല്ലൂരിലെ ഒരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അയ്യല്ലൂർ കുഞ്ഞാറുകുറത്തിയമ്മ ക്ഷേത്രത്തിലും മേറ്റടിയിലെ പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിലും മരുതായി പാലത്തിനു സമീപത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ഇവയെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ക്ഷേത്ര മോഷണം നടന്നത്.
Read MoreDay: June 19, 2021
അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍ ! മോഹന്‍ലാല്‍ അന്ന് തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍…
മലയാള സിനിമയിലെ സകലകലാ വല്ലഭന്മാരിലൊരാളാണ് രണ്‍ജി പണിക്കര്‍. തിരക്കഥാകൃത്തായി സിനിമയിലെത്തിയ രണ്‍ജി പിന്നീട് സംവിധായകനും നിര്‍മാതാവുമായി. ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കുള്ള നടന് കൂടിയാണ് അദ്ദേഹം.സൂപ്പര്‍ഹിറ്റ് സിനിമകള്‍ രചിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഒരുകാലത്തെ ഹിറ്റ് കോംബോകള്‍ ആയിരുന്നു രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടും രണ്‍ജി പണിക്കര്‍ -ജോഷി കൂട്ടുകെട്ടും. മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രണ്‍ജി പണിക്കര്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം. രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ സക്കീര്‍ ഹുസൈന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പ്രജ. ഈ സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞുകൊടുത്തപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതായിട്ടാണ്…
Read Moreപിണറായിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; വിങ്ങുന്ന അനുഭവം ആർക്കെങ്കിലും എഴുതിവായിക്കേണ്ടിവരുമോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊളിറ്റിക്കൽ ക്രമിനലിന്റെ ശൈലിയും ഭാഷയുമാണ് പിണറായിക്ക്. പിആർ ഏജൻസിയുടെ മൂടുപടത്തിൽനിന്നും പിണറായി പുറത്തുവന്നിരിക്കുന്നു. യഥാർഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രണ്ണൻ സംഭവം ബ്രണ്ണൻ കോളജിലെ സംഘർഷം യഥാർഥ സംഭവമാണെങ്കിലും പ്രസിദ്ധപ്പെടുത്താൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരു മാധ്യമപ്രവർത്തകനോട് റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വെളിപ്പെടുത്തിയ കാര്യമാണ് പുറത്തുവന്നത്. നടന്ന സംഭവമാണ് പുറത്തുവന്നതെങ്കിലും മാധ്യമത്തിന്റെ ഭാഗത്തുനിന്നും ചതിവാണുണ്ടായത്. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുമായുള്ള സംഘർഷം നടക്കുന്നത് 67 ൽ ആണ്. താൻ ഫസ്റ്റ് ഡിസി വിദ്യാർഥിയാണ്. 71 ൽ ആണ് മമ്പറം ദിവാകരനും എ.കെ ബാലനും ബ്രണ്ണനിൽ എത്തുന്നത്. അവർ അന്ന് കോളജിലില്ല. അന്നത്തെ തലമുറയിലെ ആരോട്…
Read Moreസുധാകരൻ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പിണറായിയോട് ആ രഹസ്യം പറഞ്ഞത് കൊച്ചിയിലെ പ്രമുഖൻ
നവാസ് മേത്തർ തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയിട്ട വിവരം പിണറായിയോട് പറഞ്ഞത് പ്രമുഖ അബ്കാരിയും കോൺഗ്രസ് നേതാവുമായിരുന്ന കൊച്ചിയിലെ പ്രമുഖനെന്ന് സൂചന. കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ജനിക്കുകയും നിർമലഗിരിയിലും ബ്രണ്ണൻ കോളജിലും പഠിക്കുകയും പിന്നീട് കൊച്ചി ആസ്ഥാനമായി വലിയ അബ്കാരി കോൺട്രാക്ടറായി മാറുകയും ചെയ്ത ഇദ്ദേഹം കോൺഗ്രസ് നേതാവായിരിക്കുമ്പോഴും പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ഇ.പി ജയരാജനു നേരെ വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയ സമയത്താണ് പിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാനുള്ള നീക്കവും നടന്നതെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസിലെ ഉന്നതാധികാര സമിതികളിൽ അംഗമായിരുന്ന അതി സമ്പന്നനായി അബ്കാരി കോൺട്രാക്ടർ ഏതാനും വർഷം മുമ്പാണ് മരണമടഞ്ഞത്. സുധാകരന്റെയും മമ്പറം ദിവാകരന്റേയും അടുത്ത സുഹൃത്തായിരുന്നു ഈ അബ്കാരി .സ്വന്തമായി ഡിസ്ലറികൾ ഉള്ള ഈ പ്രമുഖൻ പലപ്പോഴും സിപിഎമ്മും…
Read Moreകോവിഡ് മൂന്നാം തരംഗം ഉടൻ; അൺലോക്കിൽ ജനത്തിന്റെ പെരുമാറ്റ രീതി മാനദണ്ഡങ്ങൾ മറികടന്ന്; മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആറ് – എട്ട് ആഴ്ചയ്ക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് ലോക്ഡൗണിന് ശേഷം അണ്‍ലോക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ജനങ്ങൾ ഒന്നും പഠിച്ചതായി കാണുന്നില്ലെന്നു എയിംസ് മേധാവി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ആറു മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും. അല്ലെങ്കിൽ കുറച്ച് നീളാം. എങ്ങനെയായാലും കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ല. ആളുകളുടെ കൂട്ടംചേരലുകളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്കെന്നും എയിംസ് മേധാവി മുന്നറിയിപ്പ് നൽകി. കോവിഡ്: ടിപിആർ ഇന്നും അഞ്ച് ശതമാനത്തിൽ താഴെന്യൂഡൽഹി: രാജ്യത്ത് ഇന്നും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ.കഴിഞ്ഞ 24…
Read Moreആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്
അമ്പലപ്പുഴ: പഞ്ചായത്ത് ഓഫീസിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആക്ഷേപം . ഇന്നലെ വൈകുനേരം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്തിന്റെ അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനത്തിന് ലൈസൻസിന് വേണ്ടിയുള്ള അപേക്ഷയുടെ നിയമാനുസൃത രേഖകൾ പരിശോധിക്കുന്നതിന്റെ കാലതാമസം നേരിടുന്നതിൽ പ്രകോപിതനായി പഞ്ചായത്ത് ഓഫീ സിലേക്ക് കടക്കാൻ ശ്രമിച്ച സിപിഎം പുറക്കാട് ലോക്കൽ കമ്മറ്റി അംഗത്തിനെ കോവിഡ് മാനദണ്ഡപ്രകാരമേ പ്രവേശിക്കാവുള്ളെന്ന നിർദേശം ജീവനക്കാരൻ നൽകിയതാണ് കയ്യേറ്റശ്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവം അറിഞ്ഞെത്തിയ പ്രസിഡന്റും സെക്രട്ടറിയും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതു സംബന്ധിച്ച് മേൽ ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ജീവനക്കാരൻ പറഞ്ഞു.
Read Moreപിസാസ് 2ല്‍ പൂര്‍ണനഗ്നയായി അഭിനയിക്കാന്‍ സമ്മതിച്ച് ആന്‍ഡ്രിയ ! ഇതിനായി താരം ചോദിച്ചത് വന്‍ പ്രതിഫലം;ഞെട്ടലോടെ ആരാധകര്‍…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ആന്‍ഡ്രിയ ജെറമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളും നടിയെ നെഞ്ചിലേറ്റി. പിന്നണി ഗായികയായി എത്തി പിന്നീട് അഭിനയത്തിലും തിളങ്ങിയ താരമാണ് ആന്‍ഡ്രിയ. ഫഹദിന്റെ അന്നയും റസൂലിനും പിന്നാലെ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പവും പൃഥ്വിരാജിന് ഒപ്പവും എല്ലാം അഭിനയിച്ചു കഴിഞ്ഞു. ഗൗതം മേനോന് സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗര്‍ ആയി രണ്ടായിരത്തി അഞ്ചിലാണ് ആന്‍ഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ഒരു നടി ആകുന്നതിനേക്കാള്‍ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആന്‍ഡ്രിയയ്ക്ക് താത്പര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതില്‍ ഏറെ ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുമുണ്ട്. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരത്തിനു മടിയില്ല. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. ധനുഷിന്റെ…
Read Moreവരൂ ഡോക്ടറെ തല്ലാം..! ആശുപത്രിയിൽ കയറിയുള്ള അക്രമം; പ്രതിയെ അറസ്റ്റ് ചെയ്യാത്തത്തിൽ വ്യാപക പ്രതിഷേധം
മാവേലിക്കര: ആശുപത്രിയിലെ ഡോ. രാഹുൽ മാത്യുവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ധർണ നടത്തി. ആരോഗ്യ പ്രവർത്തകർക്കെതിരെയും ഡോക്ടർമാർക്കെതിരെയും ദേശവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തിൽ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും മാവേലിക്കര ജില്ലാ ആശുപത്രി ജീവനക്കാരുടെ സ്റ്റാഫ് കൗൺസിലും സംയുക്തമായാണ് ഗവ. ആശുപത്രിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത് . ആക്രമണമുണ്ടായി 36 ദിവസം പിന്നിടുമ്പോഴും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതിയെ മനപ്പൂർവ്വം പോലീസ് സംരക്ഷിക്കുകയാണെന്ന് ജീവനക്കാർ ആരോപിച്ചു. കേരളത്തിൽ മാത്രം ആരോഗ്യ പ്രവർത്തകർക്കെതിരെ ഏഴ് സ്ഥലങ്ങളിൽ ആക്രമണമുണ്ടായി. ഡോക്ടർമാരും നഴ്സിംഗ് പാരാമെഡിക്കൽ, ഓഫീസ് തുടങ്ങി എല്ലാവിഭാഗം ആശുപത്രി ജീവനക്കാരും പ്രതിഷേധ ജാഥയിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധ പരിപാടി…
Read Moreആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്; പോലീസിനു മുന്നില്‍ ഹാജരാകും
കൊച്ചി: രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക്. ഇന്നു രാവിലെ കൊച്ചിയില്‍നിന്നും യാത്ര തിരിച്ച ആയിഷ നാളെ ലക്ഷദ്വീപ് പോലീസിനു മുന്നില്‍ ഹാജരാകും. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ആയിഷ പോലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നാണ് ആയിഷയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസസെടുത്തുത്. ഇത് ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധത്തിനും കാരണമായിരുന്നു.
Read Moreകോവിഡ് മാനദണ്ഡങ്ങളോടെ എസ്. രമേശന് നായര്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി
കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ക്ക് (73) നാട് വിടചൊല്ലി. ഇന്നു രാവിലെ 11ന് പച്ചാളം പൊതുശ്മാനത്തിലായിരുന്നു സംസ്കാരം. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ അദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി. കാന്‍സര്‍ ബാധിതനായി ചികിത്സയിലിക്കെ കോവിഡ് ബാധിച്ച് ഇന്നലെയായിരുന്നു മരണം. 160 ഓളം സിനിമകള്‍ക്കായി 700 ല്‍പരം ഗാനങ്ങള്‍ രമേശന് നായര്‍ രചിച്ചിട്ടുണ്ട്. 200 ആല്‍ബങ്ങള്‍ക്കായി 2000 ത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയ ഇദേഹം ആറ് സീരിയലുകള്‍ക്കും ഗാനരചന നടത്തി. കന്യാകുമാരിയിലെ കുമാരപുരത്ത് 1948 മേയ് മൂന്നിന് എ. ഷഡാനനന്‍ തമ്പിയുടെയും പരമേശ്വരി അമ്മയുടെയും മകനായാണ് ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു 1972 ല്‍ റാങ്കോടെ എംഎ പാസായി. 1973 മുതല്‍ 75 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1975 മുതല്‍ 1995 വരെ ഓള് ഇന്ത്യ റേഡിയോയിലും ജോലി…
Read More