നിരവധി തവണ യുവാവ് തന്നെ ബലാല്‍സംഗം ചെയ്തതായി പരാതി നല്കി മഹാരാഷ്ട്രയില്‍ നിന്നുള്ള 15കാരി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക കഴിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ യുവാവിന് എല്ലാവിധ ഒത്താശയും ചെയ്തത് അയാളുടെ സഹോദരിയാണെന്ന് പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. പുനെ ജില്ലയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് പൊതു ശൗചാലയത്തില്‍ പോകുന്നതിനിടെ, തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ദത്തു പൂജാരി എന്ന യുവാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ മുഖത്തടിച്ച ശേഷം ബെല്‍റ്റ് ഊരി തല്ലി. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ അര്‍ധ ബോധാവസ്ഥയിലായ തന്നെ മുഖം പൊത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി തന്നെ വീണ്ടും നിരന്തരം പീഡിപ്പിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ യുവാവും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം…
Read MoreDay: September 20, 2021
ട്രെയിനിലെ പരിചയം വിവാഹ വാഗ്ദാനം വരെയെത്തി; ബാംഗ്ലൂരിവിലെത്തിച്ച് സുഹൃത്തുമായി ചേർന്ന് പീഡിപ്പിച്ചു; പത്തനംതിട്ടക്കാരിയുടെ പരാതി ഇങ്ങനെ
പത്തനംതിട്ട: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മെഴുവേലി സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. തിരുവനന്തപുരം പൗഡിക്കോണം കേരളാദിത്യപുരം ബഥേല്‍ ഹൗസില്‍ വി.എസ്. അമല്‍ (25), നാലാഞ്ചിറ വയമ്പകോണം അവിട്ടം വീട്ടില്‍ ജെ.എസ്. അതുല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ അമല്‍ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി ബംഗളൂരുവിലെത്തിച്ച് യുവതിയെ അതുലുമായി ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീടു മുങ്ങിയ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. ഇവര്‍ മൊബൈല്‍ നമ്പര്‍ മാറി ഉപയോഗിച്ചതിനാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.അമലിനെ തുമ്പയില്‍ നിന്നും അതുലിനെ നാലാഞ്ചിറയില്‍ നിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read Moreഒളിച്ചിരിക്കുന്ന ഭീകരന്മാർ… വൈറസ് കാരണമല്ലാതെയും ഹെപ്പറ്റൈറ്റിസ്..!
ഹെപ്പറ്റൈറ്റിസ് ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ്് എന്നും പറയും. വൈറസ് ബാധയുള്ള രക്തം വഴിയാണ് രോഗവ്യാപനം. മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിലാണ് ഡി വൈറസിന്റെ ആക്രമണമുണ്ടാകുന്നത് എന്നത് ഒരു കൗതുകമാണ്. ബി വൈറസിന്റെ സാന്നിധ്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് പെരുകാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക. മദ്യപാനംവൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇൻഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം. അമിത മദ്യപാനം കരൾ ദ്രവീകരണത്തിനും ലിവർ ഹെപ്പറ്റൈറ്റിസിനും കാരണമാകാം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്്). മദ്യപാനം കരൾ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പൂർണമായും തകരാറിലാക്കുകയും ചെയ്യും. മരുന്ന് അമിതമായാൽവീര്യമേറിയ ഒൗഷധങ്ങളുടെ അമിതമോ തുടർച്ചയായതോ ആയ ഉപയോഗമാണ് വൈറസ് ബാധ കാരണമല്ലാത്ത ഹെപ്പറ്റൈറ്റിസിന് മറ്റൊരു കാരണം. ഗുരുതരമായ ധാരണപ്പിശക്!ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റം റെസ്പോണ്‍സ് എന്നൊരു അസാധാരണ സാഹചര്യം കൂടി ഹെപ്പറ്റൈറ്റിസുമായി…
Read Moreതൃപ്പൂണിത്തുറയില്‍ അടിച്ച ബംബര്‍ എങ്ങനെ ഗള്‍ഫിലുള്ള വയനാട്ടുകാരന് സെയ്തലവിയിലെത്തി ! പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലോ ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍…
കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്. ഏജന്റ് മുരുകേഷ് തേവര് വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന് വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്ത് അഹമ്മദ് വഴി വാട്സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും…
Read Moreപ്രമുഖ ചലച്ചിത്ര നടികൾ താമസിച്ചിരുന്ന വീട്ടിൽ പിളർന്ന തലയോട്ടിയും വാരിയെല്ലും; ആലപ്പുഴ കല്ലുപാലത്തെ ‘വിഐപി’ വീട്ടിലെ അസ്ഥികൂടത്തിൽ നാടിനെ നടുക്കുന്ന രഹസ്യമോ?
ആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്നു നടക്കുന്ന ശാസ്ത്രീയ പരിശോധനക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ്. രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലുമാണ്. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനാവശ്യത്തിനായി ഡോക്ടർമാർ ഉപയോഗിച്ചതാണെന്നാണ് സംശയം . ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. പ്രാഥമിക നിഗമനത്തിൽ ദുരുഹത ഇല്ലെങ്കിലും പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അന്നൊരു ഡോക്ടർ…എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണിത്. തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലുള്ളവയാണ്. വാരിയെല്ലിന്റെയും അസ്ഥിയുടെയും ഭാഗങ്ങളിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ആൾത്താമസമില്ലാത്ത വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്.കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതി പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ സ്ഥലം…
Read Moreവായനയില്ലാത്ത മഞ്ജു
പണ്ട് തൂവല്‍ കൊട്ടാരവും ഇരട്ട കുട്ടികളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടമൊക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ടു വന്ന് മഞ്ജുവിന് കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുന്പോള്‍ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നു. -സത്യൻ അന്തിക്കാട്
Read Moreപ്രമുഖ അഭിനയ പരിശീലകകൻ സൗരവ് സച്ദേവ് ദുൽഖറിനെക്കുറിച്ച് പറഞത്
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ദുല്‍ഖര്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ നിരവധി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദുല്‍ഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിന്‍ ചെയ്തെടുത്തത് സൗരവ് ആയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗരവ്. ദുല്‍ഖര്‍ വളരെ ശാന്തനായ ഒരു വിദ്യാര്‍ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അവന് കാര്യങ്ങള്‍ കണ്ട് മനസിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. ഒരുപക്ഷേ അവന് വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര.…
Read Moreപ്രണയം തുറന്ന് പറഞ്ഞും ഡേറ്റിംഗിനെക്കുറിച്ചും പ്രയാഗ മനസ് തുറക്കുന്നു
മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ. ഒരു റിലേഷന്ഷിപ്പിനെക്കുറിച്ചോ പാര്ട്ണറെക്കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പ്രയാഗ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയം സിനിമയോടാണ്. ഡേറ്റിംഗ് എന്ന ആശയത്തോട് താല്പര്യമില്ല. സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിംഗിനു വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിംഗ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല. എനിക്ക് അത് താല്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയില്‍ സ്ക്രീനിംഗ് റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ്-…
Read Moreഎസ്എംഎ മരുന്നിന് ജിഎസ്ടി ഒഴിവാക്കിയ സംഭവം; കേന്ദ്ര നടപടിയിൽ സന്തോഷിച്ച് പള്ളിക്കര സ്വദേശി അർഷാദും
കിഴക്കമ്പലം: എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി ) മരുന്നിന് ജിഎസ്ടി ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ സന്തോഷിക്കുന്നവരിൽ പള്ളിക്കര സ്വദേശി അർഷാദും. എസ്എംഎ ബാധിതരായ കുട്ടികളുടെ മരുന്നിന് ജിഎസ്ടിയും ഇറക്കുമതി തീരുവ ഉൾപ്പെടെ 18 കോടി രൂപയായിരുന്നു വില. വിദേശത്ത് നിന്നാണ് മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. മരുന്നിന്റെ തീരുവ കുറക്കുന്നതിനും ജിഎസ്ടി ഒഴിവാക്കാക്കുന്നതിനും വേണ്ടി കേരളത്തിലെ മുഴുവൻ ലോക്സഭാ-രാജ്യസഭാ അംഗങ്ങളേയും നേരിൽ കണ്ട് പള്ളിക്കര കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം ഭാരവാഹിയായ അർഷാദ് ബിൻ സുലൈമാൻ നിവേദനം നൽകിയിരുന്നു. കൂടാതെ പ്രധാനമന്ത്രി, ഗവർണർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് ഇ-മെയിൽ വഴിയും നിവേദനമെത്തിച്ചിരുന്നു. ഇന്ത്യയിൽ സ്പൈനൽ മസ്കുലർ അട്രോഫി രോഗത്തിന് ഇന്തയിൽ മരുന്ന് നിർമിക്കുന്നില്ല. 18 കോടി രൂപ വിലയുള്ള മരുന്നിന് 23 ശതമാനം ഇറക്കുമതി നികുതിയും, 12 ശതമാനം ജിഎസ്ടിയും കൂടിച്ചേരുമ്പോൾ നികുതി ഇനത്തിൽ…
Read Moreവെറും രണ്ടു വയസുള്ള സെറ ഇന്ന് ‘ഇന്റര്‍നാഷണല്‍ സ്റ്റാര്‍’ ! മോഡലിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വന്തരംഗമുയര്ത്തിയ കുട്ടിത്താരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
വെറും രണ്ടു വയസിനുള്ളില്‍ തന്നെ ലോകമറിപ്പെടുന്ന ആളാകുക. അത്തരത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യം ലഭിച്ച ഒരാളാണ് സെറ എന്ന കുട്ടിത്താരം. പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെറയെ തങ്ങളുടെ പരസ്യമോഡലാക്കാന് താത്പര്യമറിയിച്ച് നിരവധി ബ്രാന്‍ഡുകളാണ് എത്തുന്നത്. ഇതോടൊപ്പം സിനിമയിലേക്കും വിളിയെത്തി. തൃശൂര്‍ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെ ഏക മകളാണ് സെറ. ഇന്നും ഇന്നലെയുമല്ല, കൃത്യമായി പറഞ്ഞാല്‍ മാമോദീസയുടെ അന്നു മുതലേ കുഞ്ഞുസെറ താരമാണ്. മാമോദീസയ്ക്കായി എടുത്ത ചിത്രങ്ങളാണ് സെറയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.ചടങ്ങിലെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയതിനു പിന്നാലെ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. തുടര്‍ന്ന് സെറയ്ക്കുവേണ്ടി ഫോട്ടോഷൂട്ടുകള്‍ നടത്താന്‍ ആരംഭിച്ചതോടെ പരസ്യചിത്രങ്ങളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി. ഇതിനകം അഞ്ചിലേറെ കമ്പനികളുടെ പരസ്യങ്ങളില്‍ സെറ അഭിനയിച്ചു. കേരളത്തിലെ 26 ഓണ്‍ലൈന്‍ സൈറ്റുകളെ…
Read More