തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമാണ് ഷംന കാസിം. കേരളത്തിനു പുറത്ത് നടി അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. തമിഴ്, തെലുങ്ക, മലയാളം, കന്നഡ സിനിമകളില്‍ തിരക്കുള്ള താരമായ ഷംന കാര്‍ത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ യുവാവിന്റെ കവിളില്‍ താരം കടിച്ചത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഷംന സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന് തുടങ്ങിയവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നടിയുടെ ഒരു ഡാന്‍സാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകരുടെ മനം കീഴടക്കിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രെന്‍ഡിംഗായ ഏനാ ദി…
Read MoreDay: October 26, 2021
തിരുവനന്തപുരം കോർപ്പറേഷൻ നികുതി തട്ടിപ്പ്; സോണൽ ഓഫീസ് സൂപ്രണ്ട് അറസ്റ്റിൽ
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേമം സോണൽ ഓഫീസിലെ സൂപ്രണ്ട് ശാന്തിയെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച ശാന്തിയുടെ അപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കൂടാതെ ശാന്തിയോട് ഹാജരാകാൻ പോലീസും നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ നേമം പോലീസ് സ്റ്റേഷനിലെത്തിയ ശാന്തിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ നികുതി തട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേമം, ശ്രീകാര്യം, ആറ്റിപ്ര സോണൽ ഓഫീസുകളിലാണ് നികുതി വെട്ടിപ്പ് നടന്നതായി കോർപ്പറേഷനിലെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 33.5 ലക്ഷത്തിൽപരം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെ ത്തിയതിനെ തുടർന്ന് ഏഴ് ജീവനക്കാരെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തിരുന്നു. നികുതി തട്ടിപ്പിനെതിരെ കോണ്‍ഗ്രസും ബിജെപിയും സമരം ആരംഭിച്ചതിനെ…
Read Moreപമ്പാനദിയിൽ കാട്ടാനയുടെ ജഡം; കുട്ടിക്കൊമ്പൻ വനമേഖലയിലെ കുത്തൊഴുക്കിയിൽ പെട്ടതാകാമെന്ന് വനപാലകർ
റാന്നി: പമ്പാനദിയിലൂടെ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പമ്പാവാലി മൂലക്കയത്താണ് കാട്ടാനയുടെ ജഡം പമ്പാനദിയിലൂടെ ഒഴുകിയെത്തിയത്. ഇന്നലെ രാത്രി ഒമ്പതോടെ നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. കുട്ടിക്കൊമ്പന്റേതാണ് ജഡമെന്നാണ് നിഗമനം. ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. ശക്തമായ ഒഴുക്കില്‍ വനമേഖലയില്‍ നിന്ന് ഒഴുകി വന്നതാണ് ആനയുടെ ജഡമെന്ന് കരുതുന്നു.
Read Moreആംബുലൻസ് അപകടം; ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാഫലം; ലൈസൻസ് റദ്ദാക്കാൻ നടപടി
ചെങ്ങന്നൂർ: എം.സി. റോഡിൽ ഞായറാഴ്ച ഓട്ടോറിക്ഷയുമായിടിച്ചു അപകടമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് പോലീസ്. ഞായറാഴ്ച രാത്രി ഗുരുതരാവസ്ഥയിലുള്ള കുട്ടികളുമായി അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്നതിനിടെ ചെങ്ങന്നൂർ തേരകത്ത് പടിയിലാണ് അപകടമുണ്ടായത്. കുട്ടികളെ പിന്നീട് മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവത്തെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പെരിങ്ങനാട് സ്വപ്ന വിലാസത്തിൽ സ്വപ്നകുമാർ (47)-നെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടന്നെത്തിയ ആംബുലൻസ് ആദ്യം എതിരെ വന്ന കാറിൽ തട്ടി. തുടർന്നു കാറിന്റെ പിറകെയുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുറിച്ചിമുട്ടം തെക്കേകൊല്ലിരേത്ത് പ്രശാന്ത് ഗോപി (30) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ കാൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും, അഗ്നിരക്ഷാസേനയും പോലീസും ചേർന്നു ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ്…
Read Moreവഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി ! യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…
വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയിലായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഫൈസല്‍ റഹ്മാനും 17 കാരനായ മറ്റൊരു പ്രതിയും വഴി ചോദിക്കാനെന്ന വ്യാജേനയാണ് കടയിലേക്ക് കയറിയത്. കടയുടമ ധനലക്ഷ്മി ഇവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവതിയുടെ അഞ്ചര പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഫൈസല്‍ റഹ്മാന് രക്ഷപ്പെടുകയായിരുന്നു. ധനലക്ഷ്മിയുടെ കരച്ചില് കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫൈസല്‍ റഹ്മാന് അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read Moreക്ലീനിംഗ് കഴിഞ്ഞു, സ്ക്രീനുകളും റെഡി; വെള്ളിത്തിരയിലെ ആരവങ്ങൾക്കായി സിനിമാ തിയറ്ററുകൾ ഒരുങ്ങി; സ്ക്രീനിൽ ആദ്യമെത്തുന്നത് ഇംഗ്ലീഷ് സിനുകൾ
വൈപ്പിന്‍: കോവിഡ് രണ്ടാംതരംഗം വ്യാപകമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ഇന്നലെ തുറന്നു. ക്ലീനിംഗുകളും മറ്റും പൂര്‍ത്തിയാക്കി. നാളെ മുതലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ചില തീയറ്ററുകള്‍ 28നാകും പ്രദര്‍ശനം തുടങ്ങുക. ഇതിനു മുന്നോടിയായിട്ടാണ് തീയറ്ററുകള്‍ തുറന്നത്. ആധുനികസംവിധാനങ്ങളോടുകൂടിയ തിയറ്ററുകളായതിനാല് പ്രൊജക്ടറുകള്‍ സംരക്ഷിക്കാനായി അടഞ്ഞു കിടന്ന സമയങ്ങളിലും ഇടക്കിടെ തിയറ്ററിൽ ചിത്രങ്ങളുടെ ട്രെയ്ലറുകള് ഓടിക്കുന്നുണ്ടായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും തിയറ്റർ ഉടമകൾ ഇതിനായി ജീവനക്കാരെ നില നിര്‍ത്തിയിരുന്നു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും ശിവകാര്ത്തികേയൻ നായകനാവുന്ന തമിഴ് ചിത്രം ഡോക്ടര്‍, പ്രഥിരാജ് ഗസ്റ്റ് റോളില്‍ വരുന്ന ജോജു ചിത്രമായ സ്റ്റാര്‍ എന്നിവയാണ് പ്രദര്‍ശനത്തിനായി ആദ്യം എത്തുക. തുടര്‍ന്ന് ദുല്‍ക്കര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയും എത്തും. ഇതിനിടയില്‍ അജഗജാന്തരവും റിലീസിനെത്തുമെന്ന് പറയപ്പെടുന്നു.ആദ്യമുണ്ടായിരുന്നതു പോലെ…
Read Moreകുഞ്ഞിനെ ദത്ത് നൽകിയത് നിയമപ്രകാരം; അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ നിന്നും കുഞ്ഞിനെ ദത്ത് നൽകിയത് നിയമപ്രകാരമാണെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ശിശുക്ഷേമസമിതിയും ചൈൾഡ് വെൽഫെയർ കമ്മിറ്റിയും നടപടിക്രമങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുകയാണ് അന്തിമ തീരുമാനമെടുക്കേണ്ട ത് കോടതിയാണെന്നും മന്ത്രി വ്യക്തമാക്കി. ദത്ത് നൽകിയ കുട്ടിക്കും അവകാശങ്ങൾ ഉണ്ട്. കോടതിയിൽ സർക്കാരിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ഈ വിഷയത്തിൽ ചെയ്തിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു മന്ത്രി
Read Moreഅമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിലിൽ നിന്ന്; ശിശുക്ഷേമ സമിതിയെയും സെക്രട്ടറിയേും ന്യായീകരിച്ചു ആനാവൂർ നാഗപ്പൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെയും സമിതി സെക്രട്ടറി ഷിജു ഖാനെയും ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്. കുഞ്ഞിനെ ദത്ത് നൽകിയതിൽ ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ ആനാവൂർ നാഗപ്പൻ, കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിലിൽ നിന്നാണെന്നും വെളിപ്പെടുത്തി. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനു കഴിയില്ല. ഈ പരിമിതി വെച്ചുകൊണ്ടാണ് ഷിജു ഖാനെ വേട്ടയാടുന്നത്. കുഞ്ഞിന്റെ വിവരങ്ങൾ പത്രങ്ങളിലടക്കം നൽകിയിരുന്നു. നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് കാര്യങ്ങൾ ചെയ്തത്. ഏഴ് മാസങ്ങൾ കൊണ്ടാണ് ദത്ത് നടപടികൾ പൂർത്തിയാക്കിയത്. അതുവരെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ആരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും നാഗപ്പൻ പറഞ്ഞു.കുഞ്ഞിനെ ദത്ത് നൽകിയ കാര്യത്തിൽ എതിർപ്പുമായി അനുപമയോ ഭർത്താവോ ശിശുക്ഷേമ സമിതിയെ സമീപിച്ചിട്ടില്ല.…
Read Moreമുല്ലപ്പെരിയാർ ഡാം പൊളിക്കണം; തമിഴ്നാട്ടിൽ പൃഥിരാജിന്റെ കോലം കത്തിച്ചു; സമൂഹമാധ്യമങ്ങളിൽ നടനെതിരേ വ്യാപക വിമർശനം
ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിക്കണമെന്ന് ആവശ്യപ്പെട്ട നടൻ പൃഥ്വിരാജിനെതിരേ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. തേനി ജില്ലയിൽ കളക്ട്രേറ്റിന് മുന്നിൽ താരത്തിന്റെ കോലം കത്തിച്ചു. അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എംഎൽഎ വേൽമുരുകനും പറഞ്ഞു. തമിഴ്നാട്ടിൽ സമൂഹമാധ്യമങ്ങളിലും പൃഥ്വിരാജിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്. വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന്…
Read Moreനോ ഹലാല്‍ ബോര്‍ഡ് വച്ച സംരംഭകയ്ക്ക് നേരെ ആക്രമണം! ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര…
ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. എറണാകുളം പാലാരിവട്ടത്ത് നന്ദൂസ് കിച്ചന് എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. കാക്കനാട് ഇതിന്റെ പുതിയ ഒരു ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നു. കട തുറക്കുന്നതിനു മുന്നോടിയായി ശുചീകരണം നടത്തുമ്പോഴായിരുന്നു ആക്രമണം.പരിക്കേറ്റ തുഷാര അജിത്ത് തൃക്കാക്കര കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില സംഘടനകളുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായിരുന്നതായി തുഷാര പറഞ്ഞു. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാല്‍ ബോര്‍ഡ് ഇവിടെ വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോര്‍ക്കു വിളമ്പാന്‍ പാടില്ലെന്നും ഇവിടെ നിര്‍ദ്ദേശമുണ്ടായി. ഇന്‍ഫോ പാര്‍ക്കില്‍ തന്റെ ഹോട്ടലിനു സമീപം പുതുതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More