തെന്നിന്ത്യൻ ഭാഷാ സിനിമകളിലെല്ലാം ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നടി സജീവമായിരുന്നു. വിവാഹത്തിനുശേഷം സിനിമയിൽ അത്രയധികം സജീവമല്ല ഭാവന. കന്നഡ സിനിമാ നിർമാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. കല്യാണത്തോടെ മലയാളത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. വിവാഹത്തിനുശേഷം കന്നഡയിൽ ചിത്രങ്ങൾ ചെയ്തിരുന്നു. ഭാവനയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെ തേടി എത്തുന്ന എല്ലാ സിനിമകളും ചെയ്യില്ലെന്നാണ് നടി പറയുന്നത്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ…വിവാഹം കഴിഞ്ഞു… സെറ്റില്‍ഡ് ആയി. ഞാൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ല. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ.…
Read MoreDay: November 29, 2021
കേരളത്തിന്റെ ബേബി പഞ്ചായത്ത് പ്രസിഡന്റിന് കല്യാണം ! രേഷ്മ മറിയം റോയിയുടെ വരന് ബ്ലോക്ക് പഞ്ചായത്തംഗം;പ്രണയമല്ലെന്ന് രേഷ്മ…
സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി വിവാഹിതയാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന് അംഗമായ വര്‍ഗീസ് ബേബിയാണ് വരന്. രണ്ടുപേരും സിപിഎമ്മുകാര്‍. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.…
Read Moreപുലര്‍ച്ചെ തീപടര്‍ന്ന ദേഹവുമായി ഒരാള്‍ ഓടുന്നു; പോലീസെത്തിയപ്പോഴേക്കും ശരീരം തിരിച്ചറിയാന്‍ മേലാത്തവിധം കത്തിക്കരിഞ്ഞു; കളാണ്ടിതാഴത്ത് സംഭവിച്ചത്
കോഴിക്കോട് : റിട്ട.പോലീസുദ്യോഗസ്ഥര്‍ വെന്തു മരിച്ചു. കളാണ്ടിതാഴം കുരിശിങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍തോമസ് (72) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. കളാണ്ടിതാഴം റോഡില്‍ തീപടര്‍ന്ന ദേഹവുമായി ഒരാള്‍ നില്‍ക്കുന്നത് അതുവഴി സഞ്ചരിച്ചവരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയപ്പോഴേക്കും ശരീരം തിരിച്ചറിയാന്‍ പോലുമാവാത്ത രീതിയില്‍ തീപൊള്ളലേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് മരിച്ചതാരെന്ന് കണ്ടെത്താനായി സമീപത്തെ വീടുകളിലുള്ളവരെ വിളിച്ചറിയിക്കുകയായിരുന്നു. വീടുകളില്‍ നിന്ന് ആരെയെങ്കിലും കണാതായിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്. അതിനിടെ ജസ്റ്റിന്ജേക്കബിനെ കാണാതായ വിവരം അറിയുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ് മരിച്ചത് ഇദ്ദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Moreസൈജു ലഹരി നല്കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു ? ഫോണില്‍ കണ്ടെത്തിയത് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍…
മിസ് കേരളാ വിജയികളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പോലീസിനു കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. ഇയാളുടെ മൊബൈലില്‍ നിന്നും ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. നിരവധി ഫോട്ടോകളും വീഡിയോകളും ഫോണിലുണ്ടായിരുന്നു. സൈജു തങ്കച്ചന് ലഹരി നല്കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു…
Read Moreഹാഷിഷുമായി എക്സൈസ് ഉന്നതന്റെ മകന് പിടിയില്‍; പിന്നാലെ ജാമ്യം നൽകി വിട്ടയച്ചത് വിവാദമാകുന്നു; സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി എക്സൈസ് നൽകിയ മറുപടിയിങ്ങനെ…
കോഴിക്കോട്: എക്സൈസുദ്യോഗസ്ഥന്റെ മകന് മയക്കുമരുന്നുമായി പിടിയില്‍. കോഴിക്കോട് മെഡിക്കല്‍കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ നിര്‍മലിനെയാണ് കഴിഞ്ഞ ദിവസം ആര്‍പിഎഫ് പിടികൂടി എക്സൈസിന് കൈമാറിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ലഹരിയുമായി പിടിയിലായ യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചത് ഉന്നതസ്വാധീനത്താലാണെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. അതേസമയം ചെറിയ അളവില്‍ മയക്കുമരുന്ന് പിടികൂടിയാല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു. യുവാവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ നിര്‍മലിനെ ശനിയാഴ്ച രാത്രിയാണ് നാല് ഗ്രാം ഹാഷിഷുമായി പിടിയിലായത്. യുവാവിന്റെ അച്ഛന് എക്സൈസിലെ സുപ്രധാന വിഭാഗത്തിലെ ജോയിന്റ് കമ്മീഷണറാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടിയതിന് ശേഷം എക്സൈസിന് കൈമാറുകയായിരുന്നു. നാല് ഗ്രാം ഹാഷിഷാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്ത് അറസ്റ്റ്…
Read Moreകാട്ടുപന്നി, ഇഴജന്തുക്കള്‍, തെരുവ് നായകള്‍, കൂടാതെ മാലിന്യ നിക്ഷേപവും; സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു
ആയൂര്‍: സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു. പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ ഒന്നാം വാര്‍ഡിലാണ് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ വളര്‍ന്നു നില്ക്കുന്ന വലിയ കാടുകള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്നത്. ഒരാള്പൊക്കത്തിലധികം കാട് വളര്‍ന്നതോടെ ഇവിടം ഇപ്പോള്‍ കാട്ടുപന്നി, ഇഴജന്തുക്കള്‍, തെരുവ് നായകള്‍ എന്നിവയുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കാട് മൂടിയതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ മാലിന്യ നിക്ഷേപവും ഇവിടെയാണ്. നിരവധി കുടുംബങ്ങള്‍ക്കുള്ള സഞ്ചാര പാതയ്ക്ക് സമീപമാണ് ഇത്തരത്തിലെ ദുസ്ഥിതി. പലതവണ വസ്തു ഉടമകളോട് ആവശ്യപ്പെട്ടിട്ടും കാട് വെട്ടിമാറ്റാന്‍ അവർ തയാറായിട്ടില്ല.ഇതിനെ തുടര്‍ന്ന് പൂയപ്പള്ളി പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനും നാളിതുവരെ നടപടിയില്ല. തെരുവ് നായകളുടെ ശല്യത്തില്‍ ഭയന്നാണ് സമീപത്തെ സ്കൂളിലേക്ക് കുട്ടികള്‍ പോകുന്നത്.ഈ വസ്തുവിന് സമീപം തമാസിക്കുന്ന ഷാജു നിവാസില്‍ ഷിജുവിന്റെ വീട്ടില്‍ എട്ടിലധികം തവണയാണ് പാമ്പ് കയറിയത്. ഇക്കഴിഞ്ഞ ദിവസം അണലി ഇനത്തില്‍പ്പെട്ട പാമ്പ് വീട്ടിലെത്തി.…
Read Moreചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്. സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും…
Read Moreഇങ്ങനെയൊരു പണിവേണായിരുന്നോ? ആധാറിൽ മൊബൈൽ നമ്പറുമില്ല, ഇ-മെയിൽ അഡ്രസും ഇല്ല; അപേക്ഷ നൽകാനാവാതെ റബർ കർഷകർ
കോട്ടയം: റബർ കൃഷി നടത്തിയവർക്കുള്ള ധനസഹായത്തിന് അപേക്ഷ നൽകാൻ കഴിയാതെ കർഷകർ. 2018, 2019 വർഷങ്ങളിൽ ആവർത്തനകൃഷി, പുതുകൃഷി നടത്തിയവർക്കാണു സർക്കാർ ധനസഹായം നൽകുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലിലൂടെ ഓണ്‍ലൈനായിട്ടാണ് കർഷകർ അപേക്ഷ നൽകേണ്ടത്. മൊബൈൽ നന്പറും ഇ -മെയിലും നൽകിയാൽ മാത്രമേ സൈറ്റിൽ രജിസ്ട്രേഷൻ നടത്താൻ കഴിയൂ. സ്വന്തമായി ഇ- മെയിൽ ഇല്ലാത്തതിനാൽ ഭൂരിഭാഗം കർഷകരും മറ്റുള്ളവരെ ആശ്രയിച്ചാണ് അപേക്ഷ നൽകുന്നത്. ഇങ്ങനെ അപേക്ഷ പൂരിപ്പിച്ചാലും ആധാർ കാർഡിൽ മൊബൈൽ നന്പർ ചേർത്തിട്ടില്ലെങ്കിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. ആധാർ കാർഡിൽ ചേർത്തിരിക്കുന്ന മൊബൈൽ നന്പറിലേക്ക് അവസാനം ലഭിക്കുന്ന ഒടിപി കൂടി നൽകിയാൽ മാത്രമേ അപേക്ഷ സമർപ്പണം പൂർത്തിയാകൂ. ഭൂരിഭാഗം കർഷകർക്കും ആധാർ എടുത്ത സമയത്ത് സ്വന്തമായി മൊബൈൽ നന്പർ ഉണ്ടായിരുന്നില്ല. ചിലർ വീട്ടിലെ ലാൻഡ് ഫോണ്‍ നന്പറാണ് ചേർത്തിരിക്കുന്നത്. അപേക്ഷയ്ക്കൊപ്പം നൽകേണ്ട…
Read Moreഅതിരമ്പുഴയിൽ എത്തിയതു കുറുവ സംഘമോ? മോഷണശ്രമം നടന്ന വീടിന്റെ ഭീതിയിൽ പ്രത്യേക അടയാളം; നാട്ടുകാർ ഭീതിയിൽ; ജാഗ്രതയോടെ പോലീസ്
ഏറ്റുമാനൂർ: അതിരന്പുഴയിൽ വീടുകളിൽ മോഷണശ്രമം നടത്തിയ കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച വെളുപ്പിന് ഒന്നിനും മൂന്നിനുമിടയിലാണ് മൂന്നംഗ സംഘം എത്തിയത്. പ്രത്യേക ക്രമീകരണവുമായി പോലീസ്; തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടു ഗ്രാമത്തിൽ നിന്നും കുറുവ സംഘം അതിരന്പുഴയിൽ എത്തിയെന്ന വാർത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രാത്രിയിൽ ബൈക്കിലും നടന്നും പട്രോളിംഗ് നടത്തി. പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജാഗ്രത തുടരുന്നു. രാത്രിയിൽ ഏതു സമയത്തും അസ്വാഭാവികമായി എന്തു സംഭവിച്ചാലും പോലീസിൽ വിളിച്ചറിയിക്കണമെന്നും ഉടൻ തന്നെ സ്ഥലത്തെത്താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു. സ്ത്രീകളുടെ സംഘംഇതിനിടെ ഇന്നലെ രാവിലെ അതിരന്പുഴയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘത്തെ…
Read Moreകിടിലൻ ഓഫറും..! കെ എസ് ആർ ടി സി യാത്രക്കാർക്കായി ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ
ചാത്തന്നൂർ: കെ എസ് ആർ ടി സി യാത്രക്കാർക്കായി ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ നടപ്പാക്കും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതികളെന്ന് മാനേജ്മെന്റ്.തിരുവനന്തപുരം സിറ്റിയിൽ നടപ്പാക്കുന്ന സിറ്റി സർക്കുലർ ബസുകളും തിങ്കളാഴ്ച ഓടിതുടങ്ങും. 50 രൂപയുടെ ട്രാവൽ കാർഡ് ആദ്യമെടുക്കുന്നവർക്ക് 100 രുപയുടെ മൂല്യത്തിന് യാത്ര ചെയ്യാം എന്ന ഓഫറും ഉണ്ട്. ബസിൽ നിന്നോ ബസ് സ്റ്റേഷനുകളിൽ നിന്നോ ട്രാവൽ കാർഡ് ലഭിക്കും. 2000 രുപയ്ക്ക് വരെ റീചാർജ് ചെയ്യാം. ബസിലോ ബസ് സ്റ്റേഷനിലോ റീചാർജ് ചെയ്യാം. ട്രാവൽ കാർഡ് എടുക്കുന്നയാളിന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇത് ഉപയോഗിക്കാമെന്ന ആനുകൂല്യവുമുണ്ട്. സിറ്റി സർക്കുലർ ബസുകളിലേയ്ക്കാണ് ഗുഡ് ഡേ ടിക്കറ്റ്. ഒരു ഗുഡ് ഡേ ടിക്കറ്റെടുത്താൽ 24 മണിക്കൂർ യാത്ര ചെയ്യാം. സിറ്റി സർക്കുലർ ബസുകളുള്ള റൂട്ടുകളിൽ എവിടെയും യാത്ര ചെയ്യാം. പെട്ടെന്ന് തിരിച്ചറിയാൻ…
Read More