അറക്കപ്പൊടി കൊണ്ടുള്ള അടുപ്പിൽ നിന്ന് തീ ഓലപ്പുരയ്ക്ക് പിടിച്ചു; അമ്മ ഞങ്ങളെ വേഗത്തിൽ പുറത്തിറക്കി; വലിയ തീപിടുത്തം വലിയവാർത്തയായെന്ന് മനോജ് കെ ജയൻ

കേരളം മൊത്തം അറിഞ്ഞ വലിയൊരു സംഭവമായിരുന്നു എന്‍റെ വീടിനു തീപിടിച്ചത്. 1976 ലാണ് സംഭവമുണ്ടാവുന്നത്. അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അറക്കപ്പൊടി കൊണ്ടുള്ള അടുപ്പാണ്. അതിങ്ങനെ എരിഞ്ഞുകൊണ്ടിരുന്നു. രാത്രി അമ്മ അതു കെടുത്താന്‍ മറന്നു പോയി. അതിങ്ങനെ പുകഞ്ഞ് മുകളിലുള്ള ഓലയിലേക്ക് എത്തി. അങ്ങനെ തട്ടിന്‍പുറത്ത് തീ എത്തി. വീട് കത്താന്‍ തുടങ്ങി. ഞങ്ങള്‍ ബെഡ് റൂമില്‍ കിടക്കുകയാണ്. പുകയുടെ മണവും ചൂടുമൊക്കെ വന്നപ്പോള്‍ അമ്മയ്ക്ക് കാര്യം മനസിലായി. ഞങ്ങളെയൊക്കെ വലിച്ചെടുത്ത് മുറ്റത്തേക്ക് നിര്‍ത്തി. അപ്പോഴേക്കും പകുതിമുക്കാലും കത്തി. ഞങ്ങളുടെ തറവാട് വീടായിരുന്നത്. പ്രശസ്ത സംഗീതഞ്ജന്മാരായ ജയന്‍റെയും വിജയന്‍റെയും വീട് കത്തിപ്പോയെന്ന് പറയുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫയര്‍ ഫോഴ്‌സ് വന്നാണ് തീയണച്ചത്. എന്തായാലും വീടു മുഴുവന്‍ കത്തിപ്പോയി.-മനോജ് കെ. ജയൻ

Read More

മലയാള സിനിമ തീര്‍ന്നു ! അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു; വിമര്‍ശനവുമായി ഒമര്‍ലുലു…

മലയാള സിനിമ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലെന്നും ഒമര്‍ലുലു പറയുന്നു. ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ… ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അത്തരം പിള്ളരെ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക…

Read More

ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെയും ആറു വയസുള്ള മകളെയും കൂട്ടബലാല്‍സംഗത്തിനിരയാക്കി; മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം…

ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെയും ആറു വയസുള്ള മകളെയും കൂട്ടബലാല്‍സംഗം ചെയ്തു ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്. രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പോലീസിനെ അറിയിച്ചത്. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ…

Read More

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ; മാർഗരേഖ വരുന്നു; അമ്മയ്ക്കു മാത്രമായി ഇനി ഐസിസി ഇല്ല

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ (ഐസിസി- ഇന്‍റേണൽ കംപ്ലെയിന്‍റ് കമ്മിറ്റി) മാർഗരേഖ തയാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഫിലിം ചേംന്പറിന്‍റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്നിനാണ് യോഗം ചേരുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും വനിതാ കമ്മിഷൻ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേത്തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ അമ്മ സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചാകും സെൽ രൂപീകരിക്കാനുള്ള മാനദണ്ഡങ്ങൾ…

Read More

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു പോലീസ്  കസ്റ്റഡിയിൽ; വൈകുന്നേരം ആറുവരെ ചോദ്യം ചെയ്യും; ഒപ്പം തെളിവെടുപ്പും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ ഒന്പതിന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി ഇയാൾ ഹാജരായത്. സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിജയ്ബാബുവിന് ചോദ്യം ചെയ്യുന്നത്. പ്രതിയുമായി തെളിവെടുപ്പും നടത്തും. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടികൾ. ഇന്ന് മുതൽ ജൂലൈ മൂന്നു വരെ രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറു വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. കഴിഞ്ഞ മാർച്ച് മാസത്തിൽ വിജയ്ബാബു തന്നെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് പുതുമുഖ നടി സൗത്ത് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തതിനു പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നു. അവിടെ വച്ച് ഫേസ്ബുക്ക് ലൈവിലൂടെ…

Read More

ഞാന്‍ മാപ്പു പറഞ്ഞാലേ അഭിനയിക്കുകയുള്ളൂ എന്ന് സംയുക്ത വര്‍മ ! ഒടുവില്‍ മാപ്പു പറഞ്ഞത് സംയുക്തയുടെ അമ്മ; സംഭവം വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

വെറും നാലുവര്‍ഷത്തെ സിനിമജീവിതം കൊണ്ട് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ എത്തിയ സംയുക്ത വര്‍മ്മഈ നാലു വര്‍ഷത്തിന് ഉള്ളില്‍ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാര്‍ഡുകളും നേടിയെടുത്തിരുന്നു. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ്മ സിനിമ വിട്ടത്. അതേ സമയം സംയുക്ത വര്‍മ്മയുടെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സംയുക്ത വര്‍മ്മ എത്തിയിരുന്നു. ഇതിനിടെ സംവിധായകന്‍ ശാന്തിവിള ദിനേശും സംയുക്തയെ കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമ യില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് ദിനേശ് പറഞ്ഞത്. അന്ന് ജയറാമും സംയുക്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലാണ് ഒരു പ്രശ്‌നമുണ്ടാവുന്നത്. ഷൂട്ടിംഗിന് വരാന്‍ തയ്യാറാവാത്ത സംയുക്തയെ വിളിക്കാന്‍…

Read More

സിനിമയിലേക്ക് വന്നത് ഇഷ്ടമുണ്ടായിട്ടല്ല; മകൾ അഭിനയിക്കണമെന്ന് അമ്മ ആഗ്രഹിച്ചപ്പോൾ  അങ്ങനെ സംഭവിച്ചു; ആദ്യ പ്രതിഫലം വെളിപ്പെടുത്തി മേനക

സിനിമയിലേക്ക് താന്‍ തീരുമാനിച്ചു വന്നതല്ല. സയന്‍സ് ഇഷ്ടമായതുകൊണ്ട് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് പതിനൊന്നില്‍ പഠിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ഓഫര്‍ വരുന്നത്. അമ്മ ടീച്ചറായിരുന്നു. അമ്മ സ്‌കൂളില്‍ ഷേക്‌സ്പിയറിന്‍റെ നാടകങ്ങളൊക്കെ ചെയ്തിരുന്നു. അങ്ങനെ ടാലന്‍റുള്ള ആളാണ് അമ്മ. അമ്മയുടെ ഒരു വിദ്യാര്‍ഥിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ വന്നപ്പോള്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതിനെപ്പറ്റി പറഞ്ഞത്. അതിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിച്ചു. സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛന്‍ പറഞ്ഞു. എന്നാല്‍ സിനിമയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്ന എന്‍സൈക്ലോപീഡിയ ആണ് അമ്മ. ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സിനിമയും അമ്മ കാണും. എന്നെ അഭിനയിപ്പിക്കാന്‍ അമ്മ ആഗ്രഹിച്ചു. അങ്ങനെയാണ് പോയത്. പക്ഷേ ആദ്യം പറഞ്ഞ സിനിമ നടന്നില്ല. അദ്ദേഹത്തിന്‍റെ സുഹൃത്ത് എടുക്കുന്ന സിനിമയിലേക്ക് എന്നെ നിര്‍ദേശിച്ചു. അന്ന് ആയിരം രൂപ അഡ്വാന്‍സ് ആയി തന്നു. – മേനക

Read More

വിയാന്‍ ഒറ്റയ്ക്ക് വളരരുത്, സഹോദരങ്ങളുടെ പ്രാധാന്യം എനിക്കറിയാം; തന്‍റെ മോഹം പൂവണിഞ്ഞെന്ന് ശില്പ ഷെട്ടി

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് നായികയാണ് ശില്പ ഷെട്ടി. വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനിന്നപ്പോഴും താരം ആരാധകരെ ഉപേക്ഷിച്ചില്ല. സോഷ്യല്‍ മീഡിയയിലൂടേയും തന്‍റെ യൂട്യൂബ് ചാനലിലൂടേയും റിയാലിറ്റി ഷോകളിലൂടെയും നിറഞ്ഞു നില്‍ക്കുകയായിരുന്നു ശില്‍പ.അടുത്തയിടെയാണ് ശില്‍പ ഷെട്ടി രണ്ടാമതും അമ്മയായത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ശില്‍പയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. സമീഷ എന്നാണ് തങ്ങളുടെ മകള്‍ക്ക് ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും പേരിട്ടിരിക്കുന്നത്. കുട്ടിയുടെ ചിത്രം താരം പങ്കുവച്ചപ്പോഴാണ് ഈ വാര്‍ത്ത ലോകം അറിയുന്നത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ വാടക ഗര്‍ഭധാരണം എന്ന മാര്‍ഗം സ്വീകരിച്ചതെന്നും ശില്‍പ വെളിപ്പെടുത്തിയിരുന്നു. ശില്‍പയ്ക്കും രാജിനും ഒരു മകനുമുണ്ട്. വിയാന്‍ രാജ് എന്നാണ് ദമ്പതികളുടെ മൂത്ത മകന്‍റെ പേര്. എന്‍റെ മകനൊരു അനിയനോ അനിയത്തിയോ വേണമെന്നത് വര്‍ഷങ്ങളായി എന്‍റെ ആഗ്രഹമായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നം കാരണം അത് സാധ്യമായിരുന്നില്ല. വിയാന് ശേഷം ഒരു കുട്ടികൂടി വേണമെന്ന ആഗ്രഹം…

Read More

ഒറ്റയ്ക്ക് താമസിച്ചയാൾ മരിച്ചു; മൃതദേഹത്തിന് ഒരു ദിവസം കാവൽ നിന്ന് വളർത്തുനായ; വീടിനുള്ളിലേക്ക് ആരെയും കയറ്റാതെ നായ; ഒടുവിൽ….

ഇടുക്കി: അന്തരിച്ച റി‌ട്ട. എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവൻ കാവൽ നിന്ന് വളർത്തുനായ. അടിമാലി എസ്.എന്‍. പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ. സോമനാൻ (67) ആണ് വീട്ടില്‍ മരിച്ചത്. സോമൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. കൂട്ടിന് ഉണ്ണി എന്ന വളർത്തുനായയും. ശനിയാഴ്ച വൈകിട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്‍റെ ഫോണിൽ വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ഈ സമയം വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. ഞായറാഴ്ചയും സോമന്‍റെ വിവരമൊന്നും ഇല്ലാതിരുന്നതോടെ ഉമേഷ് വീട്ടിലെത്തി. തുടർന്നാണ് മരണവിവരം അറിയുന്നത്. ഉമേഷ് നാട്ടുകാരേയും, പോലീസിനേയും വിവരം അറിയിച്ചു. ആളുകൾ കൂടിയതോടെ വളർത്തുനായ ആരെയും വീട്ടിൽ കയറ്റിയില്ല. തുടർന്ന്, പോലീസും നാട്ടുകാരും സ്ഥലത്ത് നിന്നും മാറി. ഉമേഷ് തനിയെ വീട്ടിലെത്തിയപ്പോൾ വളർത്തുനായ ശാന്തമാകുകയായിരുന്നു. പിന്നീട് നായയെ അവിടെ നിന്നും മാറ്റി. വൈകുന്നേരത്തോട‌െയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കഴിഞ്ഞ 10 വർഷങ്ങളായി സോമനൊപ്പം…

Read More

അമ്പത് വയസ്സിനിടെ കഴിച്ചത് 12 കല്യാണങ്ങള്‍ ! 13-ാം വിവാഹത്തിനൊരുങ്ങിയപ്പോള്‍ പിടിവീണു ! അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ബിഹാറിലെ കിശന്‍ഗഞ്ചില്‍ ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍.അനാര്‍ക്കലി സ്വദേശി ശംശാദാണ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം ചെയ്തത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്വര്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരു മാസത്തിനുള്ളില്‍ കിശന്‍ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ ശംശാദ് പോലീസിന്റെ പിടിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ ബഹാദുര്‍ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പോലീസിന്…

Read More