വിദ്യാർഥിനികളോട് ലൈംഗികാതിക്രമം ! സിപിഎം നേതാവായ അധ്യാപകന്‍റെ രാജി എഴുതിവാങ്ങി; കെഎസ്‌യു -യൂത്ത് കോൺഗ്രസ് സമരം വിജയം

അമ്പലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ അധ്യാപകനും സിപിഎം നേതാവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകെഎസ്‌യു -യൂത്ത് കോൺഗ്രസ് സമരം വിജയം. അധ്യാപകന്‍റെ രാജി എഴുതിവാങ്ങി പ്രധാനാധ്യാപിക ഉന്നത അധികാരികൾക്കു കൈമാറി. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിച്ചു. തുടർന്നാണ് അധ്യാപകന്‍റെ രാജി എഴുതിവാങ്ങി‌യത്. കാക്കാഴം എസ്എൻവിടിടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീജിത്തിനെതിരേ പെൺകുട്ടികൾ നൽകിയ പരാതിയിൽ ഇയാളെ ഞായറാഴ്ച‌‌യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാധ്യാപികയ്ക്കു പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പോലീസിനു കൈമാറാനോ നടപടി സീകരിക്കനോ പ്രഥമാധ്യാപിക തയാറായില്ല. തുടർന്നാണ് വിദ്യാർഥി നികൾ നേരിട്ട് പോലീസിൽ പരാതി നൽകിയത്. അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്…

Read More

രാജ്യത്ത് തൂക്കിക്കൊല നിര്‍ത്തുന്നു ? മറ്റുരീതിയില്‍ വധശിക്ഷ നടപ്പാക്കുന്നതു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. തൂക്കിലേറ്റുന്നതിനു പകരം മരുന്നു കുത്തിവെച്ചോ, വെടിവെച്ചോ, വൈദ്യുതി പ്രവഹിപ്പിച്ചോ കൊല്ലുന്നത് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തൂക്കിക്കൊല്ലുന്നത് കടുത്ത വേദനയുള്ള മരണമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. അതുകൊണ്ട് തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.…

Read More

പഠിക്കാൻ മിടുക്കി! സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ദരിദ്ര കുടുംബത്തിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും…

അമ്പലപ്പുഴ: സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ഒരു ദരിദ്രകുടുംബത്തിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും. മലപ്പുറം പെരിന്തൽമണ്ണയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുന്നപ്ര പറവൂർ പൂന്ത്രശേരിയിൽ നിക്സന്‍റെയും നിർമലയുടെയും ഏകമകൾ അൽഫോൻസ (സ്നേഹമോൾ-22) യുടെ വേർപാടാണ് ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയത്. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി അശ്വിന്‍റെ നിലയും ഗുരുതരമാണ്. നിക്സനും നിർമലയും ഒരു കുട്ടിക്കുവേണ്ടിയുള്ള പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് അൽഫോൻസ ജനിച്ചത്. പഠിക്കാൻ മിടുക്കിയായ കുട്ടിക്ക് മെഡിസിനു സർക്കാർ കോട്ടയിൽ പ്രവേശനം ലഭിച്ചെങ്കിലും കൂലിപ്പണിയെടുത്താണ് നിക്സണും ഭാര്യയും കുട്ടിയെ പഠിപ്പിച്ചത്. നാടിന്‍റെയും വീടിന്‍റെയും ഓമനയായിരുന്ന സ്നേഹമോളുടെ വേർപാട് പറവൂർ തീരദേശത്തെ മൊത്തത്തിൽ കണ്ണിരിലാഴ്ത്തി. പെരുന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ രാത്രിയോടെ പറവൂരിൽ എത്തിച്ചു. ഇന്നു രാവിലെ…

Read More

ഈ രണ്ടു കാര്യങ്ങളും ഉണ്ടായാലേ ജീവിക്കാന്‍ കഴിയുകയൊള്ളോ? തുറന്നടിച്ച് നിത്യാ മേനോന്‍

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികാനടിയായി മാറുകയും ചെയ്ത താരമാണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്പോൾ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്‍റുകളാണ് വരുന്നത്. എന്നാൽ നിത്യ അതൊന്നും ശ്രദ്ധിക്കാറേയില്ല. നിത്യ ഒരു നടനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും അടുത്തയിടെ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം നേരത്തെ സംസാരിച്ചിരുന്നു. എല്ലാ അഭിമുഖങ്ങളിലും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചോദിക്കാറുണ്ടെന്നും താരം പറയുന്നു. ഇക്കാര്യങ്ങളെക്കുറിച്ചു പറഞ്ഞ നിത്യയുടെ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. ഈ രണ്ടു കാര്യങ്ങളും ഉണ്ടായാലേ ജീവിക്കാന്‍ കഴിയുകയൊള്ളോ. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്. നമ്മുടെ ദാന്പത്യ ജീവിതം നന്നായി നടക്കണമെങ്കില്‍ നമ്മളെ മനസിലാക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തണം. അതില്ലാതെ ജീവിതം മുന്നോട്ടു…

Read More

ഇരുചക്രവാഹനം അപകടത്തിൽപെട്ടു! ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആണ്. മലപ്പുറം എംസിടി കോളജിലെ നിയമ വിദ്യാഥിനിയായിരുന്നു അനുഷ. കോളജിന് സമീപത്ത് വച്ച് അനുഷ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

Read More

കൊടും ക്രിമിനൽ… പക്ഷെ വേദനിച്ചാൽ സത്യം പറയും! എങ്ങനെ മറക്കും പഴയിടം ഇരട്ടക്കൊല; പേടിയോടെയേ ഓർക്കാൻ കഴിയുന്ന  ഇരട്ടക്കൊല ഇങ്ങനെ…

എരുമേലി: അറിഞ്ഞവരൊന്നും ഒരിക്കലും മറക്കില്ല പഴയിടം ഇരട്ടക്കൊലക്കേസ്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരും പിതൃസഹോദരിയുമായ തീമ്പനാല്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്കരന്‍ നായരെയും (71) ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശി (38) യെ പേടിയോടെയേ ആർക്കും ഓർക്കാൻ കഴിയൂ. ആ കേസിന്‍റെ വിധി നാളെ കോട്ടയം ജില്ലാ സെഷൻസ് കോടതി പറയുമ്പോൾ പത്ത് വർഷം മുമ്പ് പഴയിടത്തെ ഇരുനില വീട്ടിൽ കൊല്ലപ്പെട്ടു കിടന്ന ആ രണ്ട് വയോധികരുടെയും ദൃശ്യം നാട്ടുകാരുടെ മനസിൽ ഭീതിയായി മായാതെയുണ്ടാകും. 2013 ഓഗസ്റ്റ് 28ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ ആ കൊലപാതകങ്ങൾ. ഒടുവിൽ പിടിക്കപ്പെട്ടശേഷം നിയമത്തിന്‍റെ പഴുതിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭുവനേശ്വറിലും കോല്‍ക്കത്തയിലും ചെന്നൈയിലും ഷോപ്പിംഗ് മാളുകളിൽ മോഷണങ്ങൾ നടത്തി പിടിയിലാവുകയായിരുന്നു. കുറ്റകൃത്യങ്ങൾ നിരവധി പുതിയ കാർ വാങ്ങാൻ വേണ്ടിയാണ് മാല മോഷണം തുടങ്ങിയതെന്ന് കോട്ടയത്ത് പിടിക്കപ്പെട്ടപ്പോൾ…

Read More

വിവാഹിതയായ 22കാരിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്കുമുറിച്ചു ! യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍…

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ അഞ്ചുപേര്‍ അറസ്റ്റില്‍. മകള്‍ക്കൊപ്പം ഒളിച്ചോടിയതിന് യുവാവിനെതിരേ പ്രതികാരം ചെയ്ത യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളുമാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെ യുവതിയുടെ അച്ഛനും സഹോദരങ്ങളും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതായി ഹമീദിന്റെ പരാതിയില്‍ പറയുന്നു. തന്റെ കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്ന് പോലീസ് പറയുന്നു. അരിവാള്‍ ഉപയോഗിച്ചാണ് മൂക്ക് മുറിച്ചത്. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.…

Read More

ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ? ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലെന്ന്‌ ശിവൻകുട്ടി; രാഹുലിന്‍റെ പരിഹാസം ഇങ്ങനെ…

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു. ശിവൻകുട്ടിയുടെ ഈ പരാമർശം കേട്ട് പ്രതിപക്ഷം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിലിരിക്കെ ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സഭയിൽ വലിയതോതിൽ കൈയാങ്കളി ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി. ‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’ തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ നിയമസഭാ പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് രാഹുലിന്‍റെ പരിഹാസം. ‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്ന്, ശിവൻകുട്ടി നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടക്കുന്ന…

Read More

അനുമതിയില്ലാതെ ഒന്നും ചെയ്തിട്ടില്ല ! ഗായിക ചിന്മയിയുടെ മീടു ആരോപണത്തോട് ഗായകന്‍ കാര്‍ത്തിക് പ്രതികരിച്ചതിങ്ങനെ…

മീടു വെളിപ്പെടുത്തലുകളുടെ കൂട്ടത്തില്‍ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നായിരുന്നു പ്രശസ്ത ഗായകന്‍ കാര്‍ത്തിക്കിനെതിരേ ഗായിക ചിന്മയി ശ്രീപദ ഉന്നയിച്ചത്. കാര്‍ത്തിക്കിന് എതിരേയുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്മയി ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതിന് എതിരെ പ്രതികരണവുമായി കാര്‍ത്തിക് രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെ തന്നെ ആയിരുന്നു കാര്‍ത്തിക് ഈ വിഷയത്തില്‍ അന്ന് പ്രതികരിച്ചത്. ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചു കൊണ്ട് ഉപദ്രവിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ട് ഉണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.…

Read More

ഭരണിക്കാവിൽ വയോധികന്‍റെ ദുരൂഹമരണം; നെഞ്ചിന് മുകളിൽ രക്തം കട്ടപിടിച്ച നിലയിൽ; രണ്ടു മക്കൾ കസ്റ്റഡിയിൽ

കായംകുളം: ഭരണിക്കാവിൽ വയോധികനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമ (70)ന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അവിവാഹിതരായ മക്കൾ ഉദയകുമാർ(40), ഇല്യാസ്(35 എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. ഇന്നലെ വൈകിട്ട് 5. 45 ഓടെയാണ് ഉത്തമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്കൊപ്പമാണ് ഉത്തമൻ താമസിച്ചുവന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നു. മദ്യലഹരിയിൽ ഇവർ പിതാവിനെ മർദിക്കുമായിരുന്നുവെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് മക്കളെ കസ്റ്റഡിയിലെടുത്തത്. മരിച്ച ഉത്തമന്‍റെ നെഞ്ചിന് മുകളിൽ രക്തം കട്ടപിടിച്ച നിലയിൽ മുറിവുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന സംശയമാണ് പോലീസിനുള്ളത്. ഉത്തമന്‍റെ മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. ഉത്തമന്‍റെ ഭാര്യ ചെങ്ങന്നൂരിൽ ഓർഫനേജിലാണ് കഴിയുന്നത്.

Read More