വൈപ്പിൻ: നിനച്ചിരിക്കാതെ കടലിൽനിന്ന് കായലിലേക്ക് വിരുന്നു വന്ന ചാളക്കൂട്ടങ്ങൾ ഫോർട്ടുവൈപ്പിൻ, ഫോർട്ടുകൊച്ചി ജെട്ടികളിൽ ചാകരയുടെ പ്രതീതിയുണർത്തി. കൊച്ചി അഴിയിലൂടെ കായലിനു മേലെ മഴ പെയ്യും പോലെ കിഴക്കോട്ട് പെയ്ത് നീങ്ങിയ ചാളക്കൂട്ടങ്ങൾ രണ്ടായി പിരിഞ്ഞ് ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടി ഭാഗത്തേക്കും, വൈപ്പിൻ ജങ്കാർജെട്ടി ഭാഗത്തേക്കും തിരിയുകയായിരുന്നു. കരയിലേക്ക് അടിഞ്ഞെത്തിയതോടെ നാട്ടുകാർക്കും, അതുവഴി വന്ന യാത്രക്കാർക്കും അത്ഭുതമായി. കരയിലേക്ക് ചാടി വീഴുന്ന ചാളകൾ ആളുകൾ കൂട്ടത്തോടെ പെറുക്കാൻ തുടങ്ങിയതോടെ ബഹളമയമായി. ഈ സമയത്തുതന്നെ നേരെ പടിഞ്ഞാറ് കടൽ തീരത്തും ചാളകൂട്ടം ഇരച്ചു കയറി. അഴിമുഖത്തെ ചീനവലക്കാർക്കും ചാളക്കോള് കിട്ടി. വാരിയെടുത്തവർക്ക് 500 മുതൽ 2000 രൂപയ്ക്ക് വരെ ചാള ലഭിച്ചു. യാത്രക്കാർ പലരും ചാള കിറ്റുകളിലാക്കി വീടുകളിലേക്കും കൊണ്ടുപോയി.
Read MoreDay: May 2, 2023
ഓടിക്കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല, കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് തുടങ്ങാനുള്ള നടപടികളായി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള നടപടികൾ യൂണിറ്റ് തലത്തിൽ ഒരുക്കുവാൻ കമേഴ്സ്യൽ വിഭാഗം ജനറൽ മാനേജർ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസി കൊറിയർ സർവീസ് നടത്തിയിരുന്നു. അധികവരുമാനം നേടുന്നതിന് പകരം അത് നഷ്ടത്തിൽ കലാശിക്കുകയും സ്വാഭാവിക അന്ത്യം സംഭവിക്കുകയുമായിരുന്നു.കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിനായി എല്ലാ യൂണിറ്റുകളിലും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഫ്രണ്ട് ഓഫീസായി സജ്ജീകരിക്കാനാണ് നിർദ്ദേശം. കൊറിയറുകളും പാഴ്സലുകളും സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. കൊറിയർ വിഭാഗം ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവപ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ക്രമീകരണങ്ങളും ചെയ്തു കൊടുക്കേണ്ടത് യൂണിറ്റ് മേധാവിയുടെ ചുമതലയാണ്. കൊറിയറും പാഴ്സലുകളും കൈകാര്യം ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ വിഭാഗം…
Read Moreഭാര്യയായി കൂടെ കഴിഞ്ഞാല്‍ എല്ലാ മാസവും 25 ലക്ഷം അക്കൗണ്ടിലെത്തും ! വ്യവസായിയുടെ വാഗ്ദാനത്തെക്കുറിച്ച് വെളിപ്പെടുത്തി നടി നീതു…
2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടിയാണ് നീതു ചന്ദ്ര. പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി അടുത്തകാലത്ത് സിനിമയില്‍ നടി അത്ര സജീവം അല്ല. 2011ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ആകെ ഞെട്ടിക്കുകയാണ്. മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്നാണ് നീതു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹ അഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ…
Read Moreസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പ്രതി ബിജെപി പ്രവർത്തകനെന്ന് ക്രൈംബ്രഞ്ച്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കരുമംകുളം സ്വദേശി ശബരിയാണ് ഇന്ന് രാവിലെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു.
Read Moreമേശപ്പുറത്ത് കാൽ വച്ചത് ഇഷ്ടപ്പെട്ടില്ല; ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുട്ടിപ്രതികളുടെ പ്രായവും കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നത്…
കൊല്ലം : ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തിൽ നന്ദു(23), ക്ലാപ്പന പ്രയാർതെക്ക് കുന്നുതറയിൽ വീട്ടിൽ ഷാൻ(24), ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടിൽ അജയ് (21) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 22 ന് രാത്രിയിൽ ഓച്ചിറയിലുള്ള ബാറിൽ പ്രതികൾക്ക് മുന്നിൽ മേശപ്പുറത്ത് കാൽ കയറ്റിവച്ച് ഇരുന്നു എന്ന് പറഞ്ഞാണ് ഇവർ പ്രയാർ സ്വദേശിയായ യുവാവിനെ ആക്രമിച്ചത്. മർദ്ദിച്ച് നിലത്തിടുകയും ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയും പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് കായംകുളം താലുക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഓച്ചിറ പോലീസ് യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഓളിവിലായിരുന്ന ഒന്നും രണ്ടും പ്രതികളെ ബംഗ്ലൂരിൽ നിന്നും മൂന്നാം പ്രതിയെ പത്തനംതിട്ട ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നും…
Read Moreചുംബനരംഗവും ഇഴുകിചേര്ന്നുള്ള രംഗങ്ങളും റിഹേഴ്സല്‍ ചെയ്യണം ! പിന്നീട് ശാരീരിക ബന്ധവും വേണം; സംവിധായകനെതിരേ നടി സറീന് ഖാന്…
ഏറെ ആരാധകരുള്ള ബോളിവുഡ് താരങ്ങളിലൊരാളാണ് സറീന് ഖാന്. വീര്‍, ഹൗസ്ഫുള് 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. കത്രീന കൈഫുമായുള്ള മുഖ സാദൃശ്യവും താരത്തിന് ശ്രദ്ധ നേടിക്കൊടുത്തു.സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് മുമ്പ് ഒരിക്കല്‍ സറീന് ഖാന് രംഗത്ത് എത്തിയിരുന്നു. ലൈംഗിക താത്പര്യങ്ങള്‍ക്ക് വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആണ് നടി പറഞ്ഞത്. ഒരിക്കല്‍ ഒരു സംവിധായകന് നടിയോട് ഒരു ചുംബന രംഗവും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. കൂടാതെ അയാളുമായി ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചു ഞാനന്ന് ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു.…
Read Moreവേനൽമഴ ശക്തമാകുന്നു; വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൾ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൾ മഴയുണ്ടാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് . കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ ജാര്ഗത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.’ കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത്…
Read Moreവിവാഹച്ചടങ്ങിനെത്തിയ അഞ്ചുവയസുകാരന് ഊഞ്ഞാലില്‍നിന്നു വീണു ദാരുണാന്ത്യം
കോഴിക്കോട്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ അഞ്ചുവയസുകാരന് യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണുമരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ നഹൽ തെറിച്ചു കമ്പിയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreകര്‍ണാടകയില്‍ സംവരണപരിധി ഉയർത്തും; തൊഴിൽ രഹിതരായ ബിരുദ യുവതീ-യുവാക്കൾക്ക് പ്രതിമാസം 3000 രൂപ; കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ…
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് എട്ടു ദിനം മാത്രം ശേഷിക്കേ പ്രചാരണം കൂടുതൽ കടുപ്പത്തിലേക്ക്. കോൺഗ്രസും ബിജെപിയും പ്രകടന പത്രികകൾ പുറത്തിറക്കി. സംവരണ പരിധി ഉയർത്തുമെന്നു കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനംചെയ്തു. 50 ശതമാനത്തിൽനിന്നു 70 ശതമാനമാക്കിയാണ് സംവരണ പരിധി ഉയർത്തുന്നത്. മുസ് ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍നിന്നു 17 ഉം എസ് ടി സംവരണം മൂന്നില്‍നിന്ന് ഏഴും ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്തുവിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ…
Read Moreപ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് ക്രൂരമർദനം; ഇരുപത്തിനാലുകാരൻ പിടിയിൽ
തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയെ ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വർക്കല വെട്ടൂർ സ്വദേശി കൃഷ്ണരാജിനെ (24) ആണ് വർക്കല പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പ്രണയാഭ്യർഥന പെണ്‍കുട്ടി നിരസിച്ചതിലുള്ള വിരോധത്തിൽ പെണ്‍കുട്ടിയെ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ വർക്കല പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്.ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Read More