പേരൂര്‍ക്കട: ദമ്പതികളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാക്കളെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. ആനയറ സ്വദേശി പ്രാവ് ഉണ്ണി എന്നുവിളിക്കുന്ന ഉണ്ണി (25), ചെന്നിലോട് സ്വദേശി വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. ഈമാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നിലോട് സ്വദേശികളായ ദമ്പതികളെയാണ് ഇരുവരും ആക്രമിച്ചത്. ചെന്നിലോട് ജംഗ്ഷനു സമീപം റോഡുവശത്തു നില്‍ക്കുകയായിരുന്നു പ്രതികള്‍. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഭാര്യയും ഭര്‍ത്താവും മൊബൈല്‍ഫോണില്‍ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവരില്‍ ഒരാള്‍ സ്വയം പ്രകോപനത്തില്‍ അസഭ്യം പറഞ്ഞു. ഇതു തങ്ങളെ പറഞ്ഞതാണെന്നു പ്രതികള്‍ തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ നല്കിയ മൊഴി കള്ളമാണെന്നും റോഡിലൂടെ നടന്നുപോയ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. യുവതിയെ യുവാക്കള്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞതു ചോദ്യം…
Read MoreDay: February 5, 2026
ബംഗളൂരു x ഡൽഹി വനിതാ പ്രീമിയർ ലീഗ് ഫൈനൽ രാത്രി 7.30ന്
വഡോദര: തുടർച്ചയായ നാലാം ഫൈനലിൽ കന്നി കപ്പുയർത്താൻ ജെമീമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസും രണ്ടാം കപ്പുയർത്താൻ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്നു കലാശ പോരാട്ടത്തിനിറങ്ങും. വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരം രാത്രി 7.30ന് വഡോദരയിൽ നടക്കും. പോയിന്റ് പട്ടികയിൽ ടോപ്പറായി ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടി. കരുത്തുറ്റ ടീം സ്മൃതി മന്ദാനയുടെ തകർപ്പൻ ഫോമിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. സീസണിൽ 48.33 ശരാശരിയിൽ 290 റണ്‍സ് താരം നേടി. നദിനെ ഡി ക്ലർക്ക് 7.25 ഇക്കോണമിയിൽ 15 വിക്കറ്റുമായി ബൗളിംഗിൽ പ്രതീക്ഷ പകരുന്നു. ഓൾറൗണ്ടറായ നദിനെയുടെ മികച്ച സീസണാണിത്. മന്ദാനയ്ക്ക് പിന്നിൽ 42.00 ശരാശരിയിൽ ബാറ്റിംഗിലും തിളക്കമുള്ള പ്രകടനമാണ് താരം നടത്തുന്നത്. ലിസല്ലെ…
Read Moreപട്ടീടെ വിലപോലുമില്ലേ? ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടയിൽ തെരുവുനായ വളർത്തൽ കേന്ദ്രം; നടപടിക്കൊരുങ്ങി പഞ്ചായത്ത്
വിഴിഞ്ഞം: ജനങ്ങൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന തീരദേശമായ കരിംകുളത്തെ അനധികൃത തെരുവുനായ വളർത്തൽ കേന്ദ്രത്തിനെതിരേ നടപടിയെടുക്കാനുള്ള ശ്രമവുമായി പഞ്ചായത്ത്. ജനകീയ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച് നാട്ടുകാർ. പഞ്ചായത്തിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി നടത്തുന്ന നായ വളർത്തൽ കേന്ദ്രമാണ് ജനത്തിന് വിനയായത്. മൂന്നു വർഷമായി നടത്തിവരുന്ന കേന്ദ്രത്തിൽ നഗരസഭയിൽ നിന്നുള്ള തെരുവുനായകളെ കൂടി എത്തിക്കാൻ തുടങ്ങിയതോടെയാണ് പ്രശ് നം രൂക്ഷമായത്. അസഹ്യമായ കുരയും നായ്ക്കളുടെ കടിപിടിയും ദുർഗന്ധവും സഹിക്കവയ്യാതെ വന്നതോടെയാണു നാട്ടുകാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധമായി രംഗത്തിറങ്ങിയത്. പുറത്തുനിന്നു നാട്ടുകാരെ പോലും അകത്തു കടത്താതെ നടത്തുന്ന നായവളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കരിംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റും സെക്രട്ടറിയു മെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനം അനധികൃതമെന്നു തെളിഞ്ഞത്. ഇതോടെയാണ് നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനമെടുത്തത്. വിവിധ സ്ഥലങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുന്ന…
Read Moreഎനിക്കിഷ്ടമുള്ളത് ഞാനിടും… സൈബർ അറ്റാക്കിനെതിരേ ഐശ്വര്യ ലക്ഷ്മി
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെതിരേ വലിയ രീതിയിൽ സൈബർ അറ്റാക്കുകളും അധിക്ഷേപങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അതെന്നും, പുറത്തിറങ്ങിയപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. സ്റ്റണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. ഞാനിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ട് ഇവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?- ഐശ്വര്യ ലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ ഒഴിവാക്കുനുണ്ടായ കാരണത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.…
Read Moreനഷ്ടപ്പെട്ട നാൽപതോളം സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി നല്കി ഫോര്‍ട്ട് പോലീസ്; ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളാണ് തിരികെ നൽകിയത്
പേരൂര്‍ക്കട: നഷ്ടപ്പെട്ടുപോയ 40-ഓളം സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്കു നല്കി ഫോര്‍ട്ട് പോലീസ്. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് പോലീസ് കണ്ടെത്തി നല്‍കിയത്. ഐ ഫോണ്‍, ഗൂഗിള്‍ തുടങ്ങിയ വിലകൂടിയ മോഡലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈസ്റ്റ് ഫോര്‍ട്ട്, പഴവങ്ങാടി, ചാല എന്നിവിടങ്ങളില്‍ നിന്നു സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദീപക് ധന്‍ഖര്‍, ഫോര്‍ട്ട് സി.ഐ എസ്.ബി. പ്രവീണ്‍, എസ്സിപിഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി നല്‍കിയത്. നഷ്ടപ്പെട്ട സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ സെന്‍ട്രല്‍ ഇക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അതിന്റെ സാങ്കേതിക സഹായത്തോടെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഐഎംഇഐ നമ്പര്‍, ലൊക്കേഷന്‍ എന്നിവ ട്രേസ്…
Read Moreപൊറാട്ട് നാടകത്തിന് സിനിമയിൽ നേരിട്ട് ബന്ധമില്ലെങ്കിലും പെറാട്ട് എന്ന വാക്കിന് കഥയുമായി ബന്ധമുണ്ടെന്ന് രാജേഷ് മാധവൻ
പൊറാട്ട് നാടകം എന്ന കലാരൂപത്തിന് പെണ്ണും പൊറാട്ടും എന്ന സിനിമയിൽ നേരിട്ട് ബന്ധമില്ലെങ്കിലും പെറാട്ട് എന്ന വാക്കിന് സിനിമയുടെ കഥയുമായി ബന്ധമുണ്ടെന്ന് രാജേഷ് മാധവൻ. പെറാട്ടിന് പാലക്കാട് ഭാഗങ്ങളിൽ അസഭ്യം കലർന്നത് എന്നൊരു അർഥം കൂടിയുണ്ട്. ആ ഒരു അർഥം സിനിമയ്ക്ക് മറ്റൊരു ലെയർ കൊടുക്കുന്നുണ്ട്. അതെന്താണെന്ന് സിനിമ കണ്ട് തന്നെ മനസിലാക്കണം. ഇത് കൂടാതെ സിനിമയിൽ ഒരു പാട്ട് പാടാൻ എത്തിയ യഥാർഥ പൊറാട്ട് നാടകം കലാകാരൻമാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം ഗംഭീര നടീ നടൻമാരാണെന്നത് എനിക്ക് കിട്ടിയ തിരിച്ചറിവ് കൂടി ആയിരുന്നു എന്ന് രാജേഷ് മാധവൻ.
Read Moreനാല്പതുകളിലെ പ്രണയം 13ന്
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ്) പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഏറേ ശ്രദ്ധേയമാണ്. മഴ ഫിലിംസിന്റെ ബാനറിൽ രമേശ് എസ്. മകയിരം നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവഹിക്കുന്നു. ഗാനരചന-രമേശ് എസ്. മകയിരം, ആശ വാസുദേവൻ…
Read More‘പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല, വിളിച്ചുവരുത്തി, കണ്ടന്റ് എടുപ്പിച്ച് അവസാനം അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല’: അനാർക്കലി മരിക്കാർ
പാപ്പരാസികളെക്കുറിച്ച് അനാൽക്കലി മരിക്കാർപറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല നമ്മൾ ജീവിക്കുന്നത് ഇപ്പോഴത്തെ സമൂഹത്തിലാണ് അതിനനുസരിച്ച് ഓരോരുത്തരും മാറണമെന്ന് അനാൽക്കലി മരിക്കാർ. നമ്മുടെ സിനിമ പ്രമോട്ട് ചെയ്യുന്ന ഒരു ടീം ആയിരിക്കും ഇവരെ വിളിക്കുന്നത്. ഈ ക്യാപ്ഷൻസ് ഒക്കെയാണ് ആളുകൾക്ക് വേണ്ടത്. പിആർ ടീം ഇങ്ങനെയുള്ള പാപ്പരാസി ടീമിനെ വിളിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും ഇത് തന്നെയാണ് വേണ്ടത്. സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചർച്ചയാണ്. നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹം. ഇവരെ വിളിച്ചുവരുത്തി, കണ്ടന്റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല എന്ന് അനാൽക്കലി പറഞ്ഞു.
Read Moreഎല്ലാവരും വോട്ട് ചെയ്യട്ടെ… ജീവനക്കാർ എസ്ഐആർ ഡ്യൂട്ടിയിൽ; മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ
മുണ്ടക്കയം: കർഷകരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ. ഇന്നലെ കൃഷി ഓഫീസിൽ ജോലിക്ക് ഉണ്ടായിരുന്നത് താത്കാലിക പാർട്ട്ടൈം സ്വീപ്പർ മാത്രമായിരുന്നു. എസ്ഐആർ ഡ്യൂട്ടിക്കായി ഭൂരിഭാഗം ജീവനക്കാരെയും നിയോഗിച്ചതോടെയാണ് കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുന്നത്. കൃഷി ഓഫീസർ – ഒന്ന്, അസിസ്റ്റന്റ് കൃഷി ഓഫീസർ – ഒന്ന്, കൃഷി അസിസ്റ്റന്റ് – രണ്ട് എന്നിങ്ങനെയായിരുന്നു ഇവിടത്തെ ജീവനക്കാരുടെ എണ്ണം. ഇതിൽ കൃഷി ഓഫീസർ ഒഴികെ മറ്റ് മൂന്നു ജീവനക്കാരും സ്ഥലംമാറിപ്പോയി. പകരമായി വന്നത് ഒരു അസിസ്റ്റന്റ് കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റന്റുമാണ്. ഇതിൽ കൃഷി അസിസ്റ്റന്റ് കഴിഞ്ഞ നാലുമാസമായി എസ്ഐആർ ഡ്യൂട്ടിയിലാണ്. പിന്നീട് കൃഷി ഓഫീസറും അസിസ്റ്റന്റ് കൃഷി ഓഫീസറും മാത്രമാണ് ഇവിടെ ജോലിക്കായി ഉണ്ടായിരുന്നത്. ഇതിൽ അസിസ്റ്റന്റ് കൃഷി ഓഫീസറെക്കൂടി എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ ആകെയുള്ളത് കൃഷി…
Read Moreഇന്ത്യയുമായുള്ള ഊർജ ഇടപാട്: അമേരിക്കൻ വാദങ്ങൾ തള്ളി റഷ്യ
മോസ്കോ: ഇന്ത്യ-അമേരിക്ക പുതിയ വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് റഷ്യ. ഏതു രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നു തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ടെന്നും, ഇന്ധനസ്രോതസുകൾ വിപുലീകരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യയുടെ പ്രതികരണംറഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യയിൽനിന്നു തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പെസ്കോവ് അറിയിച്ചു. ഇന്ത്യയുടെ ഏക എണ്ണ വിതരണ രാജ്യം റഷ്യയല്ലെന്ന് തങ്ങൾക്കും അന്താരാഷ്ട്ര ഊർജ വിദഗ്ധർക്കും അറിയാം. ഇന്ത്യ മറ്റു രാജ്യങ്ങളിൽനിന്നും എണ്ണ വാങ്ങാറുണ്ട്. ഇതിൽ പുതുതായി ഒന്നുമില്ലെന്നും പെസ്കോവ് പറഞ്ഞു. റഷ്യയുമായുള്ള ഊർജ ഇടപാടുകൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര എണ്ണ വിപണിയിലെ സ്ഥിരത നിലനിർത്താൻ ഇതു സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ…
Read More