ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ഡിഎംകെ നിർദേശിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണു നീക്കം. അതേസമയം, ഇങ്ങനെയൊരു നീക്കമുണ്ടായാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണു തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയെ അധികാരത്തില്നിന്ന് മാറ്റി നിര്ത്തണമെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റും ഡിഎംകെക്ക് 59 സീറ്റുമാണുള്ളത്. രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ് എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ്…
Read MoreDay: May 8, 2026
ഭൂഗർഭ പൈപ്പ് വീണ്ടും പൊട്ടി : കീഴ്മാട് മൂന്നാം ദിനവും കുടിവെള്ളം മുടങ്ങി
ആലുവ: ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കീഴ്മാട് പഞ്ചായത്ത് പരിധിയിൽ മൂന്നാം ദിവസവും കുടിവെള്ളം ഭാഗികമായി മുടങ്ങി. അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് പുന:രാരംഭിച്ചപ്പോഴാണ് കീഴാട് മലയൻകാട് അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ വീണ്ടും പൊട്ടിയത്. രാത്രിയോടെ പമ്പിംഗ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് പൈപ്പ് പൊട്ടിയ പൈപ്പാണ് അറ്റകുറ്റപണിക്ക് ശേഷം ഇന്നലെ പുലർച്ചെ വീണ്ടും തകർന്നത്. ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകിയതിനാൽ റോഡ് തകർന്ന് വലിയ കുഴിയും രൂപപ്പെട്ടു. ഇത് കാരണം കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.ആലുവയിലെ പമ്പിംഗ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളം തോട്ടുമുഖം ശ്രീനാരായണ ഗിരിക്ക് സമീപത്തെ ജലസംഭരണിയിലാണ് ആദ്യം ശേഖരിക്കുന്നത്. ഇവിടെ നിന്നുള്ള രണ്ടാം ഘട്ട പമ്പിംഗ് മർദ്ദം താങ്ങാനാകാതെയാണ് പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നത്. ഇതേത്തുടർന്ന് ജലസംഭരണിയിൽ നിന്ന് ഈ മേഖലയിലേക്കുള്ള പമ്പിംഗ്…
Read Moreയുഎസ് കപ്പലുകൾക്കുനേരേ ആക്രമണം: ഇറാനെതിരേ കടുത്ത മുന്നറിയിപ്പുമായി ട്രംപ്; ഇറാൻ ആക്രമിച്ചത് മൂന്ന് യുഎസ് യുദ്ധക്കപ്പൽ
ദുബായ്: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെ, കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. നിലവിലെ ആക്രമണത്തേക്കാൾ പത്തിരട്ടി ശക്തമായിരിക്കും വരാനിരിക്കുന്ന പ്രതികരണമെന്ന് ട്രംപ് വ്യക്തമാക്കി. സംഭവത്തിൽ അമേരിക്കൻ കപ്പലുകൾക്കു നാശം സംഭവിച്ചിട്ടില്ലെന്നും ഇറാനു വലിയ നാശം നേരിട്ടതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. “മൂന്ന് നേവി കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ വിജയകരമായി കടന്നുപോയി. ആക്രമണം ഉണ്ടായെങ്കിലും കപ്പലുകൾ സുരക്ഷിതമാണ്. ഇറാൻ ഉടമ്പടിയിൽ ഒപ്പിടാൻ തയാറായില്ലെങ്കിൽ ഭാവിയിൽ ഇതിലും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും..,’ ട്രംപ് കുറിച്ചു. അതേസമയം, അമേരിക്കയാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഏപ്രിൽ എട്ടിനു നിലവിൽ വന്ന വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചതായാണ് ഇറാന്റെ വാദം. ഇറാൻ എണ്ണക്കപ്പലിനുനേരെയും ഖേഷ്ം ദ്വീപിലെ സിവിൽ കേന്ദ്രങ്ങൾക്കുനേരെയും അമേരിക്ക വ്യോമാക്രമണം നടത്തിയെന്ന്…
Read Moreമുഖ്യമന്ത്രി ആര്; അഭിപ്രായസർവേ കഴിഞ്ഞതിന് പിന്നാലെ ലിസ്റ്റ് ചോർന്നത് വിവാദമാകുന്നു; എംഎൽഎമാർ കടുത്ത അതൃപ്തിയിൽ
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്. കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കെ. നീലകണ്ഠന്റെ പേരിനു നേരെ ഒന്നും…
Read Moreഹാന്റെ വൈറസ് ഭീതി; 2022-ലെ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി: എംവി ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്നു പേർ മരണപ്പെട്ടതോടെ ആഗോളതലത്തിൽ ആശങ്ക ശക്തമാകുന്നു.എട്ടു പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനിടെ, ഹാന്റ വൈറസ് ബാധയെ നാലു വർഷം മുമ്പേ പ്രവചിച്ചുവെന്ന അവകാശവാദവുമായി 2022-ൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സാധാരണഗതിയിൽ എലികളുടെയും മറ്റും അവശിഷ്ടങ്ങളിൽ നിന്നാണ് ഹാന്റെ വൈറസ് പകരുന്നത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരാറില്ലെങ്കിലും, കപ്പലിൽ കണ്ടെത്തിയ “ആൻഡിസ് വൈറസ്’ അപൂർവമായി മനുഷ്യരിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പലിലുണ്ടായിരുന്ന ഡച്ച് ദമ്പതികളും ജർമൻ പൗരനുമാണു രോഗബാധയെത്തുടർന്നു മരിച്ചത്. നിലവിൽ കാനറി ഐലൻഡിലേക്കു നീങ്ങുന്ന കപ്പലിലെ യാത്രക്കാരെ അവിടെ ഇറക്കി പരിശോധനകൾ നടത്താനാണു തീരുമാനം. ഈ പ്രതിസന്ധിക്കിടയിലാണു സമൂഹമാധ്യമത്തിലെ പഴയ പോസ്റ്റ് ചർച്ചയാകുന്നത്. ഭാവി…
Read Moreഅവർ എനിക്കായി വന്നു! ഡച്ച് ബൈക്ക് യാത്രികയെ സഹായിക്കാൻ ഇന്ത്യൻ ഹൈവേയിൽ എത്തിയ മൂന്ന് അപരിചിതർ; ആതിഥേയ സ്നേഹത്തിന് ഇന്ത്യയല്ലാതെ മറ്റാരെന്ന് സമൂഹ മാധ്യമങ്ങൾ
ഏതോ മൂന്ന് അപരിചിതരാൽ രക്ഷിക്കപ്പെടുന്നതിനെകുറിച്ച് ആലോചിട്ടുണ്ടോ എപ്പോഴെങ്കിലും, നെതർലാൻഡ്സിൽ നിന്നും വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ യുവതിയാണ് അപരിചിതരാൽ രക്ഷിപ്പെട്ടതിനെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തനിക്ക് ഇന്ത്യയിൽ ബൈക്ക് യാത്ര ചെയ്ത യുവതിക്ക് ബൈക്ക് പഞ്ചറായപ്പോൾ സഹായഹസ്തം നല്കിയത് ഏതോ മൂന്ന് അപരിചിതർ. ഇന്ത്യൻ ഹൈവേയിൽ തനിച്ച് ബൈക് യാത്ര ചെയ്ത യുവതി ബൈക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോൾ പഞ്ചർ ആയതിനെതുടർന്ന് സഹായിക്കാനായി 3 പേർ വന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. ബൈക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോൾ പിന്നാലെ വന്ന ഒരാൾ ടയറിന്റെ കാറ്റ് കുറയുന്നത് കണ്ട് തന്നോട് പറഞ്ഞെന്ന് യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യൻ ഹൈവേയിൽ മൂന്നു അപരിചിതരാൽ സഹായിക്കപ്പെട്ടു എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം തന്നെ ലക്ഷകണക്കിനു ആളുകളാണ് കണ്ടത്. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ഇന്ത്യ മനോഹരമാണെന്നും സഹായിക്കാൻ മനസുള്ള ആളുകളാണ് ഇന്ത്യയിൽ ഉള്ളതെന്നും…
Read Moreനെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പിതാവിന്റെ തിരോധാനത്തിലും അന്വേഷണം
നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജിക്ക് പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ അപായപ്പെടുത്തി അമ്മയെയും സഹോദരനെയും കുഴിച്ചുമൂടിയതുപോലെ മറവ് ചെയ്തോ എന്നു കണ്ടെത്താൻ ഇവരുടെ കൃഷിയിടത്തിൽ പോലീസ് പരിശോധന നടത്തും. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 2018 മാർച്ച് മൂന്നിനാണ് സജിയുടെ പിതാവ് മാത്യുവിനെ വീട്ടിൽനിന്നു കാണാതായത്. പാസ്റ്ററായ ഇദ്ദേഹം മകളുടെ ചികിത്സാ ആവശ്യത്തിനായി കട്ടപ്പന വെള്ളയാംകുടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നു പറയുന്നു. എന്നാൽ, പിന്നീട് തിരികെ എത്തിയില്ല. ഇതേത്തുടർന്ന് 2018 മാർച്ച് ഒൻപതിന് മകൻ റെജി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സജി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് മാത്യുവിന്റെ തിരോധാനത്തിലും സംശയം ഉയരുന്നത്. അതേസമയം പിതാവിനെ കാണാതായതിൽ സജി…
Read Moreവിവാഹത്തിനെടുത്ത സ്വർണം സൂക്ഷിച്ച ബാഗ് കള്ളൻമാർ കൊണ്ട്പോയി: നഷ്ടമായത് 20,000 രൂപയും ഏഴ് ലക്ഷംവരുന്ന സ്വർണാഭരണങ്ങളും
ബംഗളൂരു: ബന്ധുവിന്റെ വിവാഹത്തിൽ വസ്ത്രങ്ങൾ വാങ്ങാൻ കടയിൽ പോയ യുവതിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. മന്ത്രാലയ സ്വദേശിനി ചന്ദ്രികയുടെ സ്വർണവും പണവുമാണ് ചിക്കപേട്ട് മാർക്കറ്റിൽ വച്ച് നഷ്ടപ്പെട്ടത്. സംഭവം നടക്കുന്പോൾ ചന്ദ്രികക്കൊപ്പം സഹോദരനുമുണ്ടായിരുന്നു. മാർക്കറ്റിലെ തിരക്കും മോഷണ സാധ്യതയും മുന്നിൽ കണ്ട് ചന്ദ്രിക ധരിച്ചിരുന്ന സ്വർണാഭരങ്ങൾ അഴിച്ച് 20,000 രൂപയോടൊപ്പം ബാഗിനുള്ളിലെ പേഴ്സിൽ സൂക്ഷിച്ചു. അവന്യൂ റോഡിന് സമീപം നടന്നുപോകുന്പോൾ ഒരു കൂട്ടം യുവാക്കൾ ചന്ദ്രികയുടെ അരികിലെത്തി തിരക്കുണ്ടാക്കുകയും പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് മുറിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 20,000 രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപാർട്ടികോട്ടയിൽ നേതൃത്വത്തിനെതിരേ വിമർശനമുന്നയിച്ച് ഫ്ലെക്സ്
അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടി കോട്ടയിൽ സിപിഎമ്മിനെതിരേ വിമർശനമുന്നയിച്ച് ഫ്ളെക്സ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെള്ളക്കടയിലാണ് ഇന്നലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് ഫ്ളെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. “ഞാനും എന്റെ ഭാര്യയും തട്ടാനുമാകരുത് പാർട്ടി’ എന്നതാണ് പ്രധാന വാചകം. പാർട്ടിക്കു വേണ്ടത് ഭരണമല്ല. ചേർത്തുപിടിക്കേണ്ടത് നേതൃത്വമാണ്. തിരുത്തേണ്ടത് തിരുത്തിത്തന്നെ പോകണം. അതു നേതൃത്വത്തിൽനിന്നുതന്നെയാകട്ടെ എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെയാണ് നേതൃത്വത്തിനെതിരേ അണികൾ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
Read Moreഞവരക്കുന്നിൽ മണ്ണെടുപ്പിനു ശ്രമം; ശക്തമായ പ്രതിഷേധത്തിന് നാട്
ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലേതു പോലെ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിപ്രദേശമായ ആദിക്കാട്ടുകുളങ്ങര ഞവരക്കുന്നിലെ മലയിടിച്ച് മണ്ണെടുപ്പിനു ശ്രമം. മണ്ണെടുപ്പ് നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധത്തിന് നാട് ഒരുങ്ങുകയാണ്. പത്തനംതിട്ട ജില്ലാ അതിർത്തി കൂടിയായ ആദിക്കാട്ടുകുളങ്ങരയോടു ചേർന്ന് കോട്ടകണക്കേ തലയുയർത്തി നിൽക്കുന്ന ഞവരക്കുന്ന് മലയുടെ ഹൃദയഭാഗത്തെ 68 സെന്റ് ഭൂമിയിൽനിന്നു മണ്ണ് ഖനനം നടത്താനാണ് നീക്കം. ജില്ലയിൽ മലകൾകൊണ്ടു സമ്പന്നമായ പഞ്ചായത്തായ പാലമേലിനു പ്രകൃതി കനിഞ്ഞുനൽകിയ മലനിരകളെ തുരന്നുകടത്താനുള്ള മണ്ണുമാഫിയാ സംഘത്തിന്റെ ഗൂഢശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട് പ്രതിഷേധം ഉയർത്തി ഒന്നിക്കാൻ ഒരുങ്ങുന്നത്. മണ്ണെടുപ്പിനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി നൽകിയതായാണ് വിവരം. എന്നാൽ, പാലമേൽ ഗ്രാമപഞ്ചായത്ത് വസ്തു ഉടമയ്ക്ക് മണ്ണെടുത്തു മാറ്റാനുള്ള അനുമതി നൽകിയിട്ടില്ല . ഇതേത്തുടർന്ന് ഉടമ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇതിനെതിരേ പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്…
Read More