തത്തമംഗലം: വഴിതെറ്റി തത്തമംഗലം ബസ്സ്റ്റാൻഡിലെത്തിയ വെള്ളിമൂങ്ങയ്ക്ക് പച്ചക്കറി വ്യാപാരി ഷാജഹാൻ രക്ഷകനായി. കഴിഞ്ഞദിവസം രാവിലെയാണ് ബസ് സ്റ്റാൻഡിനു പിറകുവശത്തെ മരത്തിൽ കാക്കകൾ ബഹളമുണ്ടാക്കുന്നത് ഷാജഹാന്റെ ശ്രദ്ധയിൽപ്പെട്ടത്. മരത്തിൽ വെള്ളിമൂങ്ങയേയും കണ്ടു. മൂങ്ങയെ അക്രമിക്കാൻ തുനിഞ്ഞ കാക്കകളെ ഓടിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർആർടി സംഘവും എത്തി മൂങ്ങയെ പിടികൂടി.
Read MoreCategory: All News
പ്രായപൂർത്തിയാകാത്ത ‘പാവം ക്രൂരന്മാർ’
കൽപ്പറ്റയിൽ 16കാരനെ വളഞ്ഞിട്ടു മർദിച്ച ഗുണ്ടകൾക്കു കുട്ടികളുടെ എന്തെങ്കിലും ലക്ഷണമുണ്ടോ? ആ ഭയാനകദൃശ്യം മുഴുവൻ കാണാൻ മുതിർന്നവർക്കുപോലും, പ്രത്യേകിച്ച്, മക്കളുള്ളവർക്കു സാധ്യമല്ല. ഈ അക്രമിസംഘത്തിനു നാളെ കൊലയാളിസംഘമാകാനുള്ള ലക്ഷണങ്ങളെല്ലാമുണ്ട്. പക്ഷേ, കൽപ്പറ്റ കുറ്റവാളികളിൽ ഒരാളൊഴികെ ആർക്കും പ്രായപൂർത്തിയായിട്ടില്ല. ശിക്ഷ ഉപദേശത്തിലും നല്ലനടപ്പിലും തീരും. അതായത്, പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ, പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ആരുമില്ല. അവരിനിയും തല്ലു കൊള്ളും, ചിലപ്പോൾ കൊല്ലപ്പെടും. കൽപ്പറ്റ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഇത്തരം കുട്ടിക്കുറ്റവാളികളും മയക്കുമരുന്നടിമകളും ഭരിച്ചുതുടങ്ങിയത് സർക്കാരോ നിയമസംവിധാനങ്ങളോ അറിഞ്ഞിട്ടില്ല. കൊടുംക്രൂരരായ ‘പൊന്നുമക്കളെ’യും അവരെ ഇവ്വിധമാക്കി അഴിച്ചുവിട്ട മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും വിട്ടയയ്ക്കുന്പോൾ, ഇരകൾ അനീതിക്കിരയാകുകയാണ്. ഈ ഏർപ്പാട് പുനഃപരിശോധിക്കണം. കുറ്റകൃത്യമുണ്ട്, കുറ്റവാളിയില്ല എന്ന ദുരവസ്ഥ മാറണം. കഴിഞ്ഞ 21നു വൈകുന്നേരം മൂന്നിനാണ് സംഭവം. ഇരട്ടപ്പേരു വിളിച്ചതിനാണ് ഫോണിലൂടെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി 16കാരനെ ഇടിച്ചും ചവിട്ടിയും വടിയൊടിയുവോളം…
Read Moreകൊലപാതകമെന്ന് തെളിഞ്ഞ ‘ആത്മഹത്യ’: കേസ് മാറിമറിഞ്ഞത് ഇങ്ങനെ
കോഴിക്കോട്: ആത്മഹത്യയെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്തപ്പെട്ട കേസ് കൊലപാതകമാണെന്ന് തെളിയിച്ച് കേരള പോലീസ്. കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായതോടെയാണ് 36കാരനായ വൈശാഖ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 24നാണ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണം സംഭവിച്ചത്. ഏലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വ്യവസായ യൂണിറ്റില്‍ 26കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി തൂങ്ങിമരിച്ചതാണെന്നും തന്റെ ഭാര്യയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മൊഴി നല്കിയതാകട്ടെ ഇവരുടെ ബന്ധുവായ വൈശാഖും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…”വൈശാഖും യുവതിയില്‍ പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് വൈശാഖ് യുവതിയെ വിളിച്ചുവരുത്തി. രണ്ട് കൊലക്കയറുകള്‍ മുൻകൂട്ടി തയാറാക്കിയിരുന്നു. എന്നാല്‍, യുവതി കഴുത്തിലൂടെ കയറിട്ടയുടന്‍ വൈശാഖ് ഇവര്‍ കയറിനിന്നിരുന്ന സ്റ്റൂള് തട്ടിത്തെറിപ്പിച്ചു. ആത്മഹത്യയെന്ന കഥ വിശ്വസനീയമാക്കുന്നതിനായി വൈശാഖ് സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി…
Read Moreലേലു അല്ലു ലേലു അല്ലു..! ഡ്യൂട്ടി സമയത്ത് പരസ്യമായി മദ്യപിച്ച് പോലീസുകാർ; ദൃശ്യം വൈറലായി; സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാർക്ക് നല്ലനടപ്പിന് പരിശീലനം
തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു.കഴക്കൂട്ടത്തെ എസ്ഐ ഉൾപ്പെട്ട ആറ് പോലീസുകാർക്കെതിരെയാണ് നടപടി. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
Read Moreപാത്രം കഴുകുന്നതിലും രാഷ്ട്രീയമുണ്ട്; ഉണ്ടാകണം
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകിയത് പിആർ വർക്കാണോ തെരഞ്ഞെടുപ്പ് അഭ്യാസമാണോ എന്നതൊക്കെ രാഷ്ട്രീയക്കാർ ചർച്ച ചെയ്തുകൊള്ളട്ടെ. പക്ഷേ കേരളം, പ്രത്യേകിച്ചും, പുരുഷന്മാർ ഇനിയും കൈവരിച്ചിട്ടില്ലാത്ത ഒരു അടിസ്ഥാന മാന്യതയെ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവനവന്റെ ഉച്ഛിഷ്ടമുള്ള പാത്രം മറ്റുള്ളവരെക്കൊണ്ടു കഴുകിക്കുന്നവർക്ക് അസമത്വത്തിന്റെ കറ കഴുകിക്കളയാൻ ഇതൊരു ഓർമപ്പെടുത്തലാക്കാവുന്നതാണ്. ബേബി പാത്രം കഴുകിയതിന്റെ പേരിൽ എൽഡിഎഫിനു വോട്ടു കിട്ടുമോയെന്നതാണ് മറ്റു പാർട്ടികളുടെ ആശങ്കയെങ്കിൽ, മലയാളിയുടെ നന്പർ വൺ വീരവാദങ്ങൾക്കപ്പുറത്ത് ഇങ്ങനെ മറഞ്ഞിരിക്കുന്ന അസംഖ്യം മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അവർക്കും വോട്ട് പിടിക്കാവുന്നതാണ്. പാത്രം കഴുകുന്നതിലും രാഷ്ട്രീയമുണ്ട്; ഉണ്ടാകണം. സിപിഎം ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ ബേബിക്ക് നൗഷാദ് എന്നയാളുടെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് പാത്രവുമായി എഴുന്നേറ്റപ്പോള്‍ വീട്ടുകാർ തടഞ്ഞെങ്കിലും പാത്രം സ്വന്തമായി കഴുകുന്നതാണ് തന്റെ ശീലമെന്നു പറഞ്ഞ് അദ്ദേഹം തനിയെ ചെയ്തു. അതു…
Read Moreജാർഖണ്ഡിൽ 17 മാവോയിസ്റ്റുകൾഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു: ഉന്നത നേതാവ് അനൽ ദായും 5 വനിതാ അംഗങ്ങളും കൊല്ലപ്പെട്ടു
ചായ്ബാസ (ജാർഖണ്ഡ്): ജാർഖണ്ഡിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഉന്നതതല നേതാവ് പതിറാം മാജി എന്ന അനൽ ദാ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് അനൽ ദാ. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ വനിതാ അംഗങ്ങളാണ്. വ്യാഴാഴ്ച ആരംഭിച്ച “ഓപ്പറേഷൻ മേഘബുരു’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്. 209 കോബ്ര ബറ്റാലിയൻ, ചായ്ബാസ ജില്ലാ പോലീസ്, ജാർഖണ്ഡ് ജാഗ്വാർ എന്നിവർ ചേർന്നാണു തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ അനൽ ദാ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം 17 ആയി. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിലെ പ്രമുഖനായിരുന്നു അനൽ ദാ. ജാർഖണ്ഡിൽ മാത്രം ഇയാൾക്കെതിരേ 149 കേസുകൾ നിലവിലുണ്ട്.…
Read Moreസൂരജ് ലാമ: മൃതദേഹം ഫോറന്സിക്ലാബിലേയ്ക്കു മാറ്റി
കൊച്ചി: കുവൈറ്റില്‍ നിന്ന് നാടുകടത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധന രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബിലേക്ക് മാറ്റി. കളമശേരി എച്ച്എംടി പരിസരത്ത് നിന്ന് ജീര്‍ണിച്ച നിലയില്‍ കിട്ടിയ മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ലാബ് മാറ്റിയത്. ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നതിനാല്‍ ഹര്‍ജി ഫെബ്രുവരി ആറിന് പരിഗണിക്കാനായി മാറ്റി. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Read Moreകുരയ്ക്കുന്ന സംരക്ഷകരും കടിക്കുന്ന നായ്ളും
മനുഷ്യരെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന വന്യജീവികളും തെരുവുനായ്ക്കളും പെറ്റുപെരുകുന്പോൾ ദയാവധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വികസിത രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും അതിനു മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ ഫൈവ് സ്റ്റാർ മൃഗസ്നേഹികളും അവയുടെ നാടൻ പതിപ്പുകളും ഇപ്പോൾ സമ്മതിക്കില്ല. പക്ഷേ, നിരുപദ്രവകാരികളായ ആടിനെയും കോഴിയെയുമൊക്കെ കൊന്ന് രുചിയോടെ അകത്താക്കുന്നുമുണ്ട്. ഈ കാപട്യത്തിനു വാലാട്ടി നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. നായവന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയും പരാജയമായി. വിഷയം സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രവചിക്കാനാകില്ലെങ്കിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരേ ചാടിവീണ മേനക ഗാന്ധിയോട്, കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തത് മഹാമനസ്കതകൊണ്ടാണെന്നു മുന്നറിയിപ്പും നൽകി. തെരുവുനായ്ക്കളെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തണമെന്നും നിരീക്ഷിച്ചു. ഇനി 28നാണ് കേസ് പരിഗണിക്കുന്നത്. രാജ്യം കാത്തിരിക്കുകയാണ്, ശാപമായി മാറിയ ഈ ഭരണപരാജയത്തെ കൂട്ടിലടച്ചിരുന്നെങ്കിൽ! തെലുങ്കാനയിലെ റംദറെഡ്ഡിയിൽ നൂറു തെരുവുനായ്ക്കളെ കൊന്നെന്നാരോപിച്ച് പഞ്ചായത്ത് അധികൃതർക്കെതിരേ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിരിക്കുകയാണ്.…
Read Moreവാൾ ഉറയിലിടാൻ ട്രംപിനോട് സഭ
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം. അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.…
Read Moreപേര് മാറ്റാൻ ചൈനയുടെ ‘ആർ യൂ ഡെഡ്’ ആപ്പ്
വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ചൈനയുടെ ‘ആര് യൂ ഡെഡ്’ (Are You Dead?) എന്ന ആപ്പ് പേര് മാറ്റാനൊരുങ്ങുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താവ് എല്ലാ 48 മണിക്കൂറിലും ചെക്ക് ഇന്‍ ചെയ്തില്ലെങ്കിൽ ഇയാളുടെ വേണ്ടപ്പെട്ടവരെ അലര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഈ ചൈനീസ് ആപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. പുറത്തിറങ്ങിയതിനു പിന്നാലെ, ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലും ഈ അപ്പ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തനിച്ച് താമസിക്കുന്ന ധാരാളം ജനങ്ങളുള്ള ചൈനയുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഈ സംരംഭം വളരെയേറെ പ്രയോജനകരമാണെന്ന വിലയിരുത്തലും വ്യാപകമായുണ്ടായി. ഡെമുമു എന്ന ആഗോള ബ്രാന്‍ഡ് നെയിം സ്വീകരിക്കാന്‍ കമ്പനി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, ആപ്പ് ഇത്രയേറെ വൈറലാകാന്‍ കാരണം അതിന്റെ വൈറൈറ്റി പേരാണെന്ന് സൈബര്‍ ലോകത്ത് നിരവധി പേര് അഭിപ്രായപ്പെടുന്നു. ഈ പേര് മാറുന്നതോടെ ‘ആര് യൂ ഡെഡ്’ മറ്റേതൊരു ആപ്പ്…
Read More