കൊട്ടാരക്കര :താലൂക്കിൽ പ്രളയത്തിന്റെ മറവിൽ അരിയും പഞ്ചസാരയും മൈദയും പയർവർഗ്ഗങ്ങളും പലവ്യഞ്ജനങ്ങളും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കാനും വില വർധിപ്പിക്കാനും ശ്രമിച്ചാൽ അവ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. പൂഴ്ത്തിവെക്കപ്പെട്ട സാധനങ്ങൾ 1955ലെ ആവശ്യസാധന നിയമപ്രകാരം ജില്ലാ കളക്ടറുടെ അനുമതിക്ക് വിധേയമായി കണ്ടുകെട്ടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ് .എ .സെയ്ഫ് അറിയിച്ചു. ഭക്ഷ്യ വസ്തുക്കൾ നിയമവിധേയമായി അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ മൊത്തവ്യാപാരികൾ സൂക്ഷിക്കാൻ പാടുള്ളൂ. അനുമതി ഇല്ലാത്ത ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കൾ വേണ്ടി വന്നാൽ പിടിച്ചെടുക്കും. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. വാങ്ങിയ വിലയിൽ നിന്ന് അമിതമായി ലാഭമെടുത്ത് വിൽപ്പന നടത്തുന്നെന്ന പരാതി ഗൗരവമായി കാണുന്നതാണ്. കൊട്ടാരക്കര താലൂക്കിലെ ഏതെങ്കിലും കേന്ദ്രത്തിൽ പൂഴ്ത്തിവെപ്പ് അക്കാര്യം പൊതുജനങ്ങളും ചെറുകിട വ്യാപാരികളും താലൂക്ക് സപ്ലൈ…
Read MoreCategory: Kollam
ദുരിതാശ്വാസ ക്യാന്പുകളിലെ പ്ലാസ്റ്റിക് മാലിന്യം; ശുചിത്വ സാഗരം പദ്ധതിയ്ക്ക് ഉപയോഗിക്കുമെന്ന് മന്ത്രി
കൊല്ലം :പേമാരിയും വെളളപ്പൊക്കവും മനുഷ്യമനസ്സുകളിൽ സൃഷ്ടിച്ച പരിഭ്രാന്തിക്കും അനിശ്ചിതത്വത്തിനും പരിഹാരമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പുകളിലെയും സാധന സമാഹരണ കേന്ദ്രങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്ന ശുചിത്വ സാഗരം പദ്ധതിയിൽ ഉപയോഗിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. യു. എൻ. ഒ യുടെയും വേൾഡ് എക്കണോമിക്ക് ഫോറത്തിന്റെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതിയാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ശുചിത്വ സാഗരം പദ്ധതി. ജില്ലയിലെ മണ്‍ട്രോതുരത്ത്, നെടുന്പന, പേരൂർ മീനാക്ഷി വിലാസം സ്ക്കൂൾ മറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക്ക് സമാഹരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിച്ചു വയ്ക്കുന്നതിനുളള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെ ന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയിലെ പഞ്ചായത്തുകൾ കേന്ദ്രമാക്കി വെളളപൊക്കത്തോട് അനുബന്ധിച്ചുളള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിക്കുകയാണെങ്കിൽ അവയും പദ്ധതിക്കായി ഉപയോഗിക്കും. നീണ്ട കര, ശക്തികുളങ്ങര ഉൾപ്പടെയുളള…
Read Moreമഴക്കെടുതി രക്ഷാപ്രവര്‍ത്തനം: മത്സ്യത്തൊഴിലാളികളും വള്ളങ്ങളും തിരികെ എത്തി തുടങ്ങി
കൊല്ലം: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മത്സ്യത്തൊഴിലാളികളേയും വള്ളങ്ങളേയും തിരികെ എത്തിച്ചുതുടങ്ങി. വാടി,മൂതാക്കര, പള്ളിത്തോട്ടം പ്രദേശത്തുനിന്നും ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയ വള്ളങ്ങളാണ് രാവിലെ എത്തിതുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ മുഖ്യജീവനോപാധിയായ വള്ളങ്ങള്‍ സുരക്ഷിതമായി തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ലോറികള്‍ അയച്ചത്.ആശ്രമം മൈതാനത്ത് കാര്യക്ഷമതാ പരിശോധന നടത്തിയാണ് മത്സ്യത്തൊഴിലാളികള്‍, അവരുടെ ബന്ധുക്കള്‍ എന്നിവരുമായി വാഹനങ്ങള്‍ പുറപ്പെട്ടത്.
Read Moreപുലർച്ചെ മരം കടപുഴകി വീണു; വീട്ടമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
പരവൂർ: മീനമ്പലത്ത് മരം വീണ് വീട്ടമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. മീനമ്പലം മാവിളവീട്ടിൽ ശാരദയും മക്കളുമാണ് രക്ഷപ്പെട്ടത്.കഴിഞ്ഞ പുലർച്ചെയാണ് മീനമ്പലം മാവിള ആം ഗൻവാടിയുടെ മുന്നിലുള്ള അക്കേഷ്യ മരങ്ങൾ വൈദ്യുതകമ്പിയിൽ വീണ് സമീപത്തെ ശാരദയുടെ വീട്ടിലേക്ക് ചാഞ്ഞത്. സമീപത്തെ മറ്റൊരു മരത്തിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു.തുടർന്ന് വാർഡംഗം ശാന്തിനി,കരിമ്പാലൂർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് മീനമ്പലം സത്യബാബു എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി.
Read Moreദുരിതാശ്വാസത്തിന് അതിരുകളില്ല; കോട്ടയം, ആലപ്പുഴ ജില്ലയിലുള്ളവര്‍ സുരക്ഷിതരായി കൊല്ലം ജില്ലയിലെ ക്യാമ്പുകളിൽ
കൊല്ലം: മഴക്കെടുതിയുടെ ദുരിതംപേറുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ തണലൊരുക്കി കൊല്ലം. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലും കൊല്ലം നഗരത്തിലെ തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂളിലുമാണ് അയല്‍ ജില്ലയിലുള്ളവര്‍ക്കായി ദുരതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയത്. ആലപ്പുഴ, കോട്ടയം ജില്ലക്കാരായ കുടുംബങ്ങള്‍ ഇരു ക്യാമ്പുകളുടേയും സുരക്ഷയില്‍ ജീവിതത്തിലേക്ക് മടങ്ങുകയാണ്. 42 കുടുംബങ്ങളിലെ 162 പേരാണ് ഓച്ചിറ ക്യാമ്പിലുള്ളത്.പ്രളയത്തില്‍ നിന്ന് രക്ഷപെട്ട ചമ്പക്കുളം സ്വദേശിയായ സുരേഷിനും ഭാര്യ ഓമലാള്ക്കും മക്കളായ ശ്രീലക്ഷ്മിയ്ക്കും ഗംഗയ്ക്കും ഇത് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. കൊല്ലം ഓച്ചിറയില്‍ സുരക്ഷിതരായി എത്തിയ ഇവരെ സ്കൂളിലെ ക്യാമ്പിലേക്ക് ഉദ്യോഗസ്ഥ സംഘമാണ് കൊണ്ടു വന്നത്. ജീവന് തിരിച്ചു കിട്ടിയ സന്തോഷത്തിനിടെ ജില്ലയിലൊരുക്കിയ സൗകര്യങ്ങള്‍ നന്ദിയോടെ അനുഭവച്ചറിയുകയാണ് ഈ കുടുംബം. ആഹാരവും വസ്ത്രവും മരുന്നുമൊക്കെ ലഭിച്ചതോടെ മടങ്ങിപ്പോക്കിന്റെ പ്രതീക്ഷയാണ് ഇവര്‍ക്ക് മുന്നില്‍ ഇനിയുള്ളത്. സുരേഷിന്റെ അനുഭവസാക്ഷ്യം ശരിവയ്ക്കുകയാണ് മറ്റെല്ലാവരും.…
Read Moreമഴക്കെടുതി; സ്ഥിതി നിയന്ത്രണവിധേയം; ജില്ലയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ തൃപ്തികരം
കൊല്ലം: മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതി ജില്ലയിൽ നിയന്ത്രണ വിധേയമെന്ന് ജില്ലയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി അനിൽ സേവ്യർ വിലയിരുത്തി. പൊതു സ്ഥിതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയന്റെ സാന്നിധ്യത്തിൽ ചേർന്ന അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മഴക്കെടുതിയുടെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനും സെക്രട്ടറി നിർദേശം നൽകി. തെന്മല-കോട്ടവാസൽ പാതയിൽ നിറുത്തിവച്ച ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആർടിസി ബസുകൾ ഒരു വശത്തേക്ക് വിട്ടു തുടങ്ങി. രണ്ടുദിവസത്തിനകം ഇരുവശങ്ങളിലേക്കും ഗതാഗതത്തിനായി താത്കാലിക സംവിധാനം ഏർപ്പെടുത്താനാകും. മറ്റിടങ്ങളിൽ തകർന്ന റോഡുകളിൽ നിന്ന് ഗതാഗതം തിരിച്ചുവിട്ട് അപകടങ്ങൾ ഒഴിവാക്കുകയാണ്. ജില്ലയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ തൃപ്തികരമാണ്. പന്പിംഗ് നിറുത്തിവയ്ക്കപ്പെട്ട പ്രദേശങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താനായി. ടാങ്കർ ലോറികളിലൂടെ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാര പരിശോധന നടത്തിയാണ് വിതരണം. ദുരിതാശ്വാസ ക്യാന്പുകളിൽ…
Read Moreമത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്; ഓരോ ബോട്ടിനും ഇന്ധനവും 3000 രൂപയും; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത് 4,000 മത്സ്യത്തൊഴിലാളികളും 600 യാനങ്ങളും
തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിനു പുറമെ 3000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തമേഖലയിൽ സമാനതയില്ലാത്ത പ്രവർത്തനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. മത്സ്യത്തൊഴിലാളികൾ തിരികെ ചെല്ലുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവർക്ക് സ്വീകരണം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയാണ് നേതൃത്വം നൽകിയത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും…
Read Moreപള്ളിക്കലാർ കരകവിഞ്ഞു ; അപകടകരമാം വിധം വെള്ളം കയറുന്നു; ക്യാമ്പുകളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു
കരുനാഗപ്പള്ളി കനത്തമഴ താലൂക്കിലും വ്യാപക നാശം വിതച്ചു.പള്ളിക്കലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു.രാത്രി വൈകിയും ക്യാന്പുകളിലേക്ക് ജനം എത്തി കൊണ്ട ിരിക്കുകയാണ്. പള്ളിക്ക ലാറിന്റെ തീരപ്രദേശങ്ങളായ പാവുന്പാ തൊടിയൂർ ഭാഗങ്ങളിൽ അപകടകരമാം വിധം വെള്ളം കയറി കൊണ്ടിരിക്കുകയാണ്. പത്തോളം വീടുകൾ ഭാഗികമായി തകർന്നു.നിരവധി വീടുകൾ കരകവിഞ്ഞു. കരുനാഗപ്പള്ളി താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നതായി തഹസിൽദാർ അറിയിച്ചു.പാവുന്പ അമൃത യുപി സ്കൂൾ, തൊടിയൂർ ഗവ.എൽ പി എസ് എന്നിവിടങ്ങളിലും ചവറയിലുമാണ് ക്യാന്പുകൾ തുറന്നത്.പാവുന്പ ചുരുളി ഭാഗത്ത് വെള്ളം കയറി ഒറ്റപ്പെട്ടു പോയ 57 കുടുംബങ്ങളെ കരുനാഗപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അവശരും രോഗികളുമായിരുന്നവരുൾപ്പടെയുള്ളവരെ സ്ട്രെക്ച്ചറിലും സേനാംഗങ്ങൾ തോളിൽ ചുമന്നുമാണ് കരയിലെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ വിശി വിശ്വനാഥിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങളെ കരയിലെത്തിച്ചത്.പാവുന്പ അമൃത സ്കൂളിൽ 45 കുടുംബങ്ങളിൽപ്പെട്ട 108 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. തൊടിയൂർ, വേങ്ങറ ഗവ.എൽ പി എസിൽ…
Read Moreഓണക്കാലം: വ്യാജമദ്യം തടയുന്നതിനും സുരക്ഷാ ക്രമീകരണത്തിനും നിര്‍ദേശം
കൊല്ലം :ഓണക്കാലം സുരക്ഷിതമാക്കാനുള്ള നടപടികള്‍ക്ക് എ.ഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. വ്യാജമദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വിതരണം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് എക്സൈസ്, പോലിസ്, വനം, റവന്യു എന്നിവയുടെ സംയുക്ത പരിശോധനയ്ക്കാണ് നിര്‍ദേശം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനയും വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, അളവ് – തൂക്കം എന്നിവയിലെ വെട്ടിപ്പ് എന്നിവയും തടയുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ അതോറിറ്റി എന്നിവയുടെ സംയുക്ത സ്ക്വാഡ് പ്രവര്‍ത്തിക്കണം. ഗതാഗതം സുഗമമാക്കാനും ട്രാഫിക് സിഗ്നലുകളുടെ സമീപത്തുള്ള കുഴികളടയ്ക്കാനും പൊതുമരാമത്ത് വിഭാഗം നടപടിയെടുക്കണം. റോഡരുകിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പൊലിസും തദ്ദേശ സ്ഥാപനങ്ങളെയുമാണ് ചുമതലപ്പെടുത്തിയത്. റോഡിന്റെ വശങ്ങളില് അപടനിലയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശമുണ്ട്. കൊല്ലം ബീച്ചില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ…
Read Moreമഴക്കെടുതി; ക്യാമ്പിൽ കഴിയുന്നവർ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊല്ലം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. തുറസായ ഇടങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം ഒഴിവാക്കണം. ക്യാമ്പുകളും പരിസരങ്ങളും വ്യത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണം പാകം ചെയ്യുന്നതിലും വിതരണത്തിലും ശുചിത്വം ഉറപ്പാക്കണം. ഭക്ഷണ പാനീയങ്ങള്‍ അടച്ചുസൂക്ഷിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളും സുസജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read More