കൊല്ലം :ജില്ലയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കുന്നതും മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതും ഉള്‍പ്പെടെ വിപുല പ്രവര്‍ത്തനങ്ങളാണ് അഗ്നിശമന സേന നടത്തുന്നത്. പുനലൂര്‍ പ്രണവം ആശുപത്രിയില്‍ പൂര്‍ണ്ണമായും വെള്ളം കയറിയ ഒന്നാം നിലയില്‍ അകപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരും ആശുപത്രി അധികൃതരും അടക്കം അറുപതോളം പേരെ രക്ഷപെടുത്താനായി. പുനലൂര്‍ അഗ്നിരക്ഷാ നിലയത്തിലെ ഡിങ്കിയുപയോഗിച്ച് അര്‍ധരാത്രി 12.30 മുതല്‍ രാവിലെ 10.30 വരെ നീണ്ടു നിന്നു ഇവിടുത്തെ രക്ഷാപ്രവര്‍ത്തനം. തൊളിക്കോട് വെള്ളം കയറി വീടുകളില്‍ അകപ്പെട്ട രണ്ടുപേരെയും രക്ഷിച്ചു. ആര്യങ്കാവ്, തെന്മല, കരവാളൂര്‍ എന്നിവിടങ്ങളില്‍ കടപുഴകിയ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. പുനലൂര്‍ ടൗണില്‍ അപകടാവസ്ഥയില്‍ നിന്ന തേക്കുമരവും മുറിച്ച് നീക്കി. പള്ളിക്കല്‍ കോളനിയില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി. പൂത്തൂര്‍ ആറ്റുവാശ്ശേരിയില്‍ വെള്ളം കയറി വീടുകളില്‍ അകപ്പെട്ടു പോയ ആളുകളെയും…
Read MoreCategory: Kollam
രക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ; തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന്
കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…
Read Moreമഴക്കെടുതി! അമൃതാനന്ദമയി മഠം 10 കോടി നൽകും; മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും
കൊല്ലം: കേരളത്തിലെ മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേ ക്ക് പത്തു കോടി രൂപ സംഭാവന ചെയ്യുമെന്ന് അമൃതാനന്ദമയി അറിയിച്ചു. പ്രഖ്യാപിച്ച ധനസഹായത്തിനു പുറമേ, കൊച്ചിയിലെ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും കല്പറ്റയിലേയും അമൃതപുരിയിലേയും അമൃതകൃപാ ചാരിറ്റബിൾ ആശുപത്രികളും വയനാട്, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ സ്ഥിരമായി മെഡിക്കൽ ക്യാന്പുകൾ നടത്തിവരുന്നു ണ്ട്. കൂടാതെ ഭക്ഷണം, വസ്ത്രം, കന്പിളി തുടങ്ങിയ അവശ്യസാധ നങ്ങളും വിതരണം ചെയ്യുന്നുണ്ട്. അമൃതാനന്ദമയി മഠത്തിലെ സന്നദ്ധസേവകരും ഭക്തന്മാരും മഠത്തിന്റെ യുവജനവിഭാഗമായ അയുധ് പ്രവർത്തകരും സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി കാന്പസിലെ, അയുദ്ധ ത്തിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങ ൾ, മരുന്നുകൾ, പലചരക്കുകൾ തുടങ്ങിയവും ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയി ട്ടുണ്ട്. മഴ ശമിക്കുന്നതോടെ, ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനുള്ള…
Read More‘ക്വാളിറ്റി’ ഇല്ലാതെ ക്വാളിറ്റി കൺട്രോൾ ലാബ്; പരാധീനതകളിൽ നട്ടം തിരിഞ്ഞ് ജലവിഭവവകുപ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബ്
സന്തോഷ് പ്രിയൻ കൊല്ലം: പരാധീനതകളിൽ നട്ടം തിരിഞ്ഞ് ജലവിഭവവകുപ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബ്. പൊതുടാപ്പുകളിലെയും വീട്ടിലെ കിണറുകളിലേയും ഹോട്ടലുകളിലേയും മറ്റും കുടിവെള്ളത്തിലെ ഗുണനിലവാരം പരിശോധിക്കാനുള്ള ജില്ലയിലെ ഏക ലാബാണ് കൊല്ലം ജലഭനിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബ്. എന്നാൽ ഇവിടുത്തെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും. മാസം നാനൂറ് മുതൽ അഞ്ഞൂറു വരെ വെള്ളത്തിന്റെ സാന്പിളുകളാണ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നത്. പൊതുവായ പരിശോധനയ്ക്ക് 850 ഉം കെമിക്കൽ ടെസ്റ്റിന് 250ഉം ആണ് വാങ്ങുന്നത്. ബാക്ടീരിയ പരിശോധനയ്ക്ക് വേനെ ചാർജും ഈടാക്കും. ലാബിൽ വരുന്ന ഒരാൾ ഇവിടുത്തെ പരിശോധനാസാമഗ്രികളുടെ സ്ഥിതി കണ്ടാൽ രണ്ടാമത് പരിശോധനയ്ക്കായി ഈ ഓഫീസിന്റെ പടികയറില്ല. പഴകിയതും തുരുന്പിച്ചതും ചില്ല് പൊട്ടിയതുമായ സാമഗ്രികൾ ഉപയോഗിച്ചുവേണം ജീവനക്കാർക്ക് പരിശോധന നടത്തേണ്ടത്. ഇതുകൊണ്ടുതന്നെ പരിശോധനാഫലം എത്രത്തോളം ഫലപ്രദമെന്ന് ഇവിടുത്തെ ജീവനക്കാർക്കുതന്നെ ആശങ്ക ഉണ്ടാക്കുന്നതാണ്. വൈദ്യുതിയുടെ കാര്യത്തിലും സ്ഥിതി…
Read Moreകുളത്തുപ്പുഴ അടിപ്പച്ചക്ക വനത്തിൽ ഉരുള്‍പൊട്ടല്‍ : നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കുളത്തുപ്പുഴ :കുളത്തുപ്പുഴ കല്ലുവെട്ടാംകുഴിക്ക് സമീപം അടിപ്പച്ച ഭാഗത്ത് ശക്തമായ മലവെള്ള പാച്ചില്‍ ഉണ്ടായതോടെ മൂന്നുകുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. അടിപ്പച്ചക്ക് സമീപം വനത്തില്‍ ഉണ്ടായ ഉരുള്‍ പോട്ടലിനെ തുടര്‍ന്ന് ഈ ഭാഗത്തെ തോട്ടിലെ ജലം വളരെവേഗം ഉയര്‍ന്നതാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കാരണമായത്. എട്ടരയോടെയാണ് തോട്ടില്‍ ശക്തമായ മലവെള്ള പാച്ചില്‍ ഉണ്ടായത്. അതിവേഗത്തില്‍ തന്നെ കുത്തിയോലിച്ചെത്തിയ വെള്ളം സമീപത്തെ ബാബു എന്നയാളുടെ വീട്ടിലേക്കു കയറുകയായിരുന്നു.ഉടന്‍ തന്നെ ഗ്രാമപഞ്ചായത്ത് അധികാരികളും പോലീസും എത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ മുക്കാല്‍സെന്റ് കോളനിയിലെ നാലോളം വീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്. ഇവരെയും സമീപത്ത് തന്നെയുള്ള ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രത തുടരുകയാണെന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ റബ്ബര്‍ മരം വീണതിനാല്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാത്രി യായിരുന്നു സംഭവം. കൂറ്റന്‍ റബ്ബര്‍ മരം പാതയ്ക്ക് കുറുകെ കടപുഴകി വീഴുകയായിരുന്നു. സമീപത്തെ…
Read Moreപ്രകൃതിക്ഷോഭത്തിന്റെ വെല്ലുവിളി മറികടക്കാൻ പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം തിരിച്ചറിയമെന്ന് മന്ത്രി
കൊല്ലം: പ്രകൃതിക്ഷോഭത്തിന്റെ വെല്ലുവിളി മറികടക്കാൻ നാടൊന്നാകെ കൈകോർക്കുന്പോൾ അനുഭവപാഠത്തിന്റെ അവസരമായി കൂടി അതിനെ കാണാൻ കഴിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യമാണ് ഈ ഘട്ടത്തിൽ തിരിച്ചറിയേണ്ടത്. പ്രകൃതിയുടെ താളം തെറ്റിയാൽ എന്ത്് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. അതു കൊണ്ട് പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതരീതികളാണ് അനുയോജ്യം. ലോകമാകെ ഒരു കുടുംബമായി കാണാൻ കഴിയുന്ന സംസ്കാരമാണ് നമുക്കുള്ളത്. ഒത്തൊരുമയുടെ കരുത്തിൽ തന്നെ മുന്നോട്ട് പോകുകയാണ് പ്രധാനം. ജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായി നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഇന്ത്യൻ പാരന്പര്യം നിലനിറുത്താൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ രാവിലെ 8.30ന് സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ മന്ത്രി സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലിസ് മെഡലുകൾ മന്ത്രി സമ്മാനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ…
Read Moreജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ആര്യങ്കാവ് മേഖലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസ് നിർത്തിവച്ചു
കൊല്ലം: തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന ്താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി . 13ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് ആളുകളെ മാറ്റിപ്പാർച്ചിട്ടുണ്ട്. കുരീപ്പുഴ, തൊടിയൂർ, പരവൂർ, ചാത്തന്നൂർ ആദിച്ചനല്ലൂർ, മൈലക്കാട് ഉൾപപ്ടെ ഏഴുദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിച്ചുവരികയാണ്. ഇന്ന് രാവിലെ രണ്ട് ക്യാന്പുകൾ കൂടി തുറന്നു. വെള്ളം കയറിയ വീടുകളിൽനിന്ന് ആളുകൾ കൂട്ടമായി ക്യാന്പുകളിലെത്തിക്കൊണ്ടിരിക്കുകയാണ്. ശാരദാമഠത്തിന് സമീപ ംകൂറ്റൻ ആൽമരം റോഡിലേക്ക് കടപുഴകി വീണു ഏറെ നേരം ഗതാഗത തടസം നേരിട്ടു. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷൻ, രണ്ടാംകുറ്റി ജംഗ്ഷൻ, ഉളിയ്കകോവിൽ ടികെഡിഎം ജംഗ്ഷൻ എന്നിവടങ്ങളിലിലും മരങ്ങൾ കടപുഴകി വീണു. വിമല ഹൃദയം സ്കൂളിന് സമീപം വീടിന് മുകളിലേക്ക് മരണം വീണു, വൈദ്യുതി ലൈൻ പൊട്ടിവീഴുകയും ചെയ്തു. ചാമക്കടയിൽനിന്നെത്തി യഫയർഫോഴ്സ് യൂണിറ്റ് മരണം മുറിച്ചുമാറ്റി ഏറെ ശ്രമത്തിനുശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. കിഴക്കകല്ലട, മൺട്രോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ ഇന്നും വെള്ളം കയറിനിറഞ്ഞനിലയിലാണ്. കൊല്ലത്തുനിന്നും…
Read Moreനാളെ അത്തം; തമിഴ്നാട്ടില്‍ പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ വിലക്കയറ്റത്തിൽ പൊള്ളി പൂവിപണി
പത്തനാപുരം : മലയാളിയുടെ മുറ്റത്തെ പൂക്കളത്തിന് ഇനി വലിപ്പം കുറയും.തമിഴ്നാട്ടില്‍ പൂലഭ്യത കുറഞ്ഞതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിലക്കയറ്റത്തിൽ പൊള്ളുകയാണ് പൂവിപണി.അത്തദിനത്തിലേക്ക് നിരവധി ചരക്കുവാഹനങ്ങളില്‍ വിവിധ പൂക്കള്‍ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്.തമിഴ്നാട്ടിലെ ജലക്ഷാമം കാരണം ഇത്തവണ പൂക്കൾക്ക് വില വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഓണനാളുകൾക്ക് നിറം പകരാൻ തമിഴ്മണ്ണിൽ പൂപാടങ്ങളില്‍ വിളവെടുപ്പ് ഈ മാസം ആദ്യം മുതൽ തന്നെതുടങ്ങി കഴിഞ്ഞു.കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബന്ദി പൂപാടങ്ങൾ തന്നെയാണ് പ്രധാന ആകർഷണീയത.തമിഴ്നാട്ടിലെ തോവാള,പാവൂർ ഛത്രം, ആലങ്കുളം, തിരുനെൽവേലി,ശങ്കരന്‍കോവില്‍,കടയല്ലൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് പൂവ് എത്തുന്നത്. റോസ പൂവ്,ബന്ദി,വാടാമുല്ല എന്നിവ ബാംഗ്ലൂരിൽനിന്നും എത്തുന്നുണ്ട്.സാധാരണ പൂ കൃഷി നടന്നിരുന്ന സൊറണ്ട, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിലെ പൂപാടങ്ങളില്‍ മിക്കവയും തരിശിട്ടിരിക്കുകയാണ്.സീസണിൽ മാത്രം പൂകൃഷി നടത്തുന്നവർക്ക് സർക്കാർ പ്രത്യേക അനൂകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ ഇത്തവണ അതും ഉണ്ടായില്ല. കൃഷി പോലെ തന്നെ പാവൂർ ഛത്രം പൂകച്ചവടത്തിനും പ്രസിദ്ധമാണ്.തുച്ഛമായ നിരക്കും…
Read Moreജടായു എർത്ത്സ് സെന്ററിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ; 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം : ജടായു എർത്ത്സ് സെന്ററിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ തുടങ്ങും. ജടായു എർത്ത്സ് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് സ്വാതന്ത്ര്യദിനമായ നാളെ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. 17 ന് മുഖ്യമന്ത്രി പിണറായി വിജയന് ജടായു എർത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 18 മുതൽ ഡിസംബർ വരെയുള്ള ടിക്കറ്റുകളാണ് ലൈനിൽ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓൺ ലൈൻ വഴി ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക് ജടായു എർത്ത്സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓൺലൈനിലൂടെ ടിക്കറ്റ് എടുത്തവർക്ക് സന്ദർശന സമയമടക്കമുള്ള കാര്യങ്ങൾ കൃത്യമായി അറിയാനാകും. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവർക്ക് ആർഎഫ്ഐഡി സംവിധാനമുള്ള വാച്ചുകൾ നൽകും. കവാടങ്ങൾ കടക്കുന്നതിനും കേബിൾ കാറിൽ യാത്ര…
Read Moreആർഎസ്പിയെ എൽഡിഎഫിലേക്ക് ക്ഷണിക്കുന്നത് ഇല്ലാതാക്കാനെന്ന് പ്രേമചന്ദ്രൻ
കൊല്ലം ആർഎസ്പിയെ എൽഡിഎഫിലേക്ക് തിരികെ വിളിക്കാനുള്ള സിപിഎം തീരുമാനം കാപട്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആർഎസ്പി പനയം ലോക്കൽ സമ്മേളനം പ്രൊഫ. കെ.ജി. നടരാജൻ നഗറിൽ (പെരുമണ്‍ യു.പി.സ്കൂൾ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷപ്രസ്ഥാനത്തിന് രൂപം നൽകിയ ആർഎസ്പിയുടെ നിയമസഭയിലെയും പാർലമെന്റിലെയും സീറ്റുകൾ ഒന്നൊന്നായി പിടിച്ചുവാങ്ങിയ മാർക്സിസ്റ്റ് പാർട്ടിയുടെ കിരാത നടപടികൾക്കെതിരെ പടപൊരുതി ജനപിന്തുണ ആർജിച്ച ആർ.എസ്പിയെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് പാർട്ടിയെ വീണ്ട ും ഇടതുപക്ഷത്തേക്ക് മാടിവിളിക്കുന്നതിന്റെ പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പനയം ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രത്നകുമാർ, ശ്രീധരൻ പിള്ള, കുരീപ്പുഴ മോഹനൻ, മോഹൻ ഗോപി, പെരുമണ്‍ ഓമനക്കുട്ടൻപിള്ള, ജ്യോതികുമാർ, അലക്സ് പി. ജേക്കബ്, കെ.പി. സന്തോഷ് കുമാർ, അബ്ദുൾ റഷീദു, ബി. ബൈജു, കെ. ഓമനക്കുട്ടൻ പിള്ള, വി.…
Read More