ദുരന്തബാധിത പ്രദേശങ്ങളിൽ ശുചീകരണവുമായി എൻസിസി കേഡറ്റുകൾ

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ശുചീകരണവുമായി എൻസിസി കേഡറ്റുകൾ. 118 ദുരിതാശ്വാസ ക്യാന്പുകളിലായി 7753 എൻസിസി കേഡറ്റുകളും 21 സൈനിക ഓഫീസർമാരും155 അസോസിയേറ്റഡ് എൻസിസി ഓഫീസർമാരും 143 ജവാന്മാരും 56 സിവിലിയൻ ജീവനക്കാരും എൻസിസിയുടെ 41 ലോറിയും മറ്റ് ചെറിയ വാഹനങ്ങളും അതാത് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശാനുസരണം ശുചീകരണ പ്രവർത്തനങ്ങളുമായുണ്ട്. കുടിവെള്ളം, ആഹാരസാധനങ്ങൾ, മരുന്ന്, ക്ലീനിംഗ് സാധനങ്ങൾ എന്നിവ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. കൊല്ലം എൻസിസി ഗ്രൂപ്പുകളുടെ എട്ടു മുതൽ 12 വരെ ലോറികൾ ദിവസവും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് തിരുവനന്തപുരത്തെ വിവിധ കളക്ഷൻ സെന്‍ററിൽനിന്നും നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്.

Read More

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതം

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ശുചീകരണ ജോലികൾ ഉൗർജിതമാക്കി. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളുമാണ് മാലിന്യവിമുക്തമാക്കുന്നത്. നാലു ഗ്രൂപ്പുകളാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർമാർ, എ. ഡി. സി. ജനറൽ എന്നിവർക്കാണ് ഗ്രൂപ്പുകളുടെ ചുമതല. ഗ്രൂപ്പുകളുടെ ഏകോപനം നിർവഹിക്കുന്നത് ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. കുടുംബശ്രീ പ്രവർത്തകർ, ഹരിത-കാർഷികകർമ സേന അംഗങ്ങൾ, ആശാവർക്കർമാർ, ആംഗൻവാടി ഹെൽപ്പർമാർ, എൻഎസ്എസ് വോളണ്ട ിയർമാർ, സ്റ്റുഡന്‍റ് പോലിസ് കേഡറ്റുകൾ, സന്നദ്ധസംഘടനകൾ, യുവജനങ്ങൾ, ക്ലബുകൾ തുടങ്ങിയവയാണ് ശുചീകരണവുമായി സഹകരിക്കുന്നത്. ശുചീകരണം പൂർത്തിയാക്കിയ വീടുകളിലേക്ക് ക്യാന്പുകളിലുള്ളവരെ മാറ്റി പാർപ്പിക്കുകയാണ്. ജനപ്രതിനിധികളുമായി ദിവസേന കൂടിയാലോചിച്ചാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്ലാസ്റ്റിക് , ആഹാര അവശിഷ്ടം എന്നിവ നീക്കം ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട ്. അഴുകുന്ന മാലിന്യം കിണറിന് മൂന്ന് മീറ്റർ അകലെ…

Read More

 സർക്കാരിന്  കൈത്താങ്ങായി  പ്രകാശ് കലാകേന്ദ്രം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

കൊല്ലം :മഹാപ്രളയത്തിൽ എല്ലാവരേയും കോർത്തിണക്കി സമാനതകളില്ലാത്ത പ്രതിരോധം ഉയർത്തിയ സർക്കാരിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപയുടെ ചെക്ക് പ്രകാശ് കലാകേന്ദ്രം ഭാരവാഹികൾ ജില്ലാ കളക്ടറെ ഏൽപ്പിച്ചു. പ്രകാശ് കലാകേന്ദ്രം ബാലവേദി,വനിതാ വേദി പ്രവർത്തകരുടെനേതൃത്തത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ പുതുവസ്ത്രങ്ങൾ, ബഡ്ഷീറ്റുകൾ, സാനിറ്ററി നാപ്കിൻ, അടിവസ്ത്രങ്ങൾ, പാൽപ്പൊടി, ഫീഡിംഗ് ബോട്ടിലുകൾ, പഠനോപകരണങ്ങൾ കൂടാതെ ആന്റിബയോട്ടിക് ഉൾപ്പടെയുള്ള മരുന്നുകൾ എന്നിവ സമാഹരിച്ച് അപ്പർകുട്ടനാട്ടെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു കൊടുത്തു. ബലി പെരുന്നാളിന് രാവിലെ ജനറൽ സെക്രട്ടറി സിആർ പ്രിൻസിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ചെങ്ങന്നൂർ താലൂക്ക് ഓഫിസിന്‍റെ നേതൃത്വത്തിൽ താലൂക്കിലെ പാണ്ടനാട്, പ്രയാർ മേഖലകളിൽ ദുരിതബാധിതർക്ക് വസ്ത്രവും ആഹാരവും എത്തിച്ചു കൊടുക്കുന്ന പ്രയത്നത്തിലാണ്. പ്രളയ ദുരിതബാധിതരെ ഹൃദയത്തോട് ചേർത്ത് അവരെ സഹായിച്ചും ദുതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ വീട്ടിലേക്കുള്ള മടക്കത്തിൽ ശുചീകരണത്തിന് സന്നദ്ധ സേവനം നടത്തിയും അവധി…

Read More

പ്രളയബാധിത പ്രദേശങ്ങളിലെ രോഗപ്രതിരോധം; 10669 കിണറുകള്‍ ക്ലോറിനേറ്റു ചെയ്തു

 കൊല്ലം: പ്രളയബാധിത പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പ് 10669 കിണറുകള്‍ ക്ലോറിനേറ്റു ചെയ്തു. 993 സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു ക്ലോറിനേഷന്‍. പരിസരം ശുചീകരിക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തി. എലിപ്പനി പ്രതിരോധത്തിനായി 1541 പേര്‍ക്ക് മരുന്ന് നല്‍കി. 14 ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്ന് വിതരണവും ഉറപ്പാക്കി. ക്യാമ്പുകളില്‍നിന്ന് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങിയ നോട്ടീസുകളും വിതരണം ചെയ്തു. ഇന്നും 30നും കൊതുകു, കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.

Read More

ചടയമംഗലത്ത് ആഡംബര ബൈക്കിൽ കഞ്ചാവുമായി എത്തിയ  യുവാവ്  പോലീസ് പിടിയിൽ

ചടയമംഗലം: ഓണം സ്പെഷൽ ഡ്രൈവിനിടെ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടയ്ക്കൽ ഐരക്കുഴി കിണറ്റിൻമുക്ക് മുളങ്കാട്ട് കുഴി ചരുവിളവീട്ടിൽ നവാസ് (കൊട്ടല്ലി -29) ആണ് 1.200 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടെ ആഡംബര ബൈക്കിൽ കഞ്ചാവുമായി വരവെയാണ് സാഹസികമായി പിടികൂടിയത്. സ്കൂൾ കോളേജ് പരിസരങ്ങളിൽ കഞ്ചാവു വിൽപന നടത്തിവരുന്ന ഇയാൾ ഓണത്തിന് വിൽപനയ്ക്കാണ് കഞ്ചാവ് കരുതിയത്. ഓണക്കച്ചവടം ലക്ഷ്യമാക്കി ചാരായം വാറ്റിയ കടയ്ക്കൽ തുണ്ടുവിള പ്രകാശിനെയും അരിഷ്ട വിൽപന നടത്തിയതിന് അന്പലംമുക്ക് പാറംകോട് സുരേന്ദ്രൻപിളള, കുമ്മിൾ നിന്ന് ജയപ്രകാശ്, വിദേശമദ്യം സംഭരിച്ച് വിൽപന നടത്തിയതിന് രഞ്ജിത്തിനെയും അറസ്റ്റ് ചെയ്തു. റെയ്ഡിനോടനുബന്ധിച്ച് അഞ്ച് ലിറ്റൽ ചാരായവും 170 ലിറ്റർ കോടയും 54 ലിറ്റർ അരിഷ്ടവും 31.500 ലിറ്റർ വിദേശമദ്യവും പിടികൂടി. എക്സൈസ് പ്രീവന്‍റീവ് ഓഫീസർമാരായ ഷിബു പാപ്പച്ചൻ, എ എൻ…

Read More

കലിതുളളി ഒഴുകിയ വരട്ടാറിനേയും മണിമലയാറിനേയും പമ്പയാറിനെയും അതിജീവിച്ച്  റെനിയും സാംസനും ചേർന്ന് രക്ഷിച്ചത്  നൂറുകണക്കിന് ജീവനുകൾ

പത്തനാപുരം: കലിതുളളി ഒഴുകിയ വരട്ടാറിനേയും മണിമലയാറിനേയും പമ്പയാറിനെയും അതിജീവിച്ച് റെനിയും സാംസനും ചേര്‍ന്ന് കരകളിലെത്തിച്ചത് നൂറുകണക്കിന് ജീവനുകള്‍.അഞ്ച് ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും പങ്കുവെച്ചത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ്. വെളളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്നും വയോധികരെയും കൈകുഞ്ഞുങ്ങളേയുമടക്കം രക്ഷപെടുത്തി കൊണ്ടുവരുന്നതിനിടെ ബോട്ടിന്‍റെ ഡീസല്‍ തീര്‍ന്നതും കുത്തൊഴുക്കില്‍ പെട്ട് തുരുത്തില്‍ അകപ്പെട്ടുപോയതടക്കം നിരവധി നേര്‍ അനുഭവങ്ങളാണ് റെനിയും സാംസനും പറഞ്ഞത്.പത്തനാപുരം സ്വദേശികളായ ഇവര്‍ അണ്ടര്‍ വാട്ടര്‍ ഡൈവേഴ്സാണ്.അതായത് കടലിന്‍റെ അടിതട്ടില്‍ വരെ ജോലിചെയ്യുന്നവര്‍. അതിനാല്‍ കരകവിഞ്ഞൊഴുകിയ ആറ്റിലേക്ക് എടുത്തുചാടുവാനും വീടുകളിലെ ടെറസിന്‍റെ മുകളില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കുവാനും ഇരുവര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല.രാജ്യത്തിന് പുറത്തും നിരവധി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുവാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.വെളളത്തെ ഭയക്കരുത് അതിജീവിക്കുകയാണ് വേണ്ടതെന്നും ഈ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

Read More

ജില്ലയിലെ മെഡിക്കൽ ക്യാമ്പുകൾക്ക്  ആത്മവിശ്വാസം പകർന്ന് ഡിവൈഎഫ്ഐ

കൊല്ലം:ജില്ലയിലെ മെഡിക്കൽ ക്യാമ്പുകൾക്ക് ആത്മവിശ്വാസം പകർന്ന് ഡിവൈഎഫ്ഐ മെഡിക്കൽ സംഘo വിവിധ ക്യാമ്പുകളിലെ അന്തേവാസികളെ പരിശോധിച്ച് സൗജന്വ മരുന്നുകൾ വിതരണം ചെയ്തു.അഞ്ച് ഡോക്ടർമാർ, നഴ്സുമാർ ,പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ അടങ്ങുന്നതാണ് മെഡിക്കൽ സംഘം . രോഗലക്ഷണങ്ങൾ പരിശോധിച്ച് ചികിത്സ നൽകുന്നതിനോടോപ്പം തിരികെ വിടുകളിൽ പോകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ബോധവത്കരണവും നടത്തുന്നുണ്ട് .മെഡിക്കൽ സoഘത്തിന്ന് ക്യാമ്പുകളിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത് . ആവ ശ്യ മരുന്നുകൾ, ആ ംബുലൻസ് ഓക്സിജൻ അടക്കമുള്ള സജ്ജീകര ണത്തോടെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ എത്തിയ സംഘം രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകുകയും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള നിർദ്ദേശവു നൽകി വരുന്നു . ഡോ.എം.എ വിദ്യ, ഡോ. പാർവതി എന്നിവരാണ് സംഘ ത്തിന് നേതൃത്വം നൽകുന്നത്. ഡിവൈഎഫ്ഐ കൊല്ലം ജില്ല കമ്മറ്റി അംഗങ്ങളായ എൽ അനിത, രശ്മി സുഭഗൻ എന്നീ നഴ്സുമാരും…

Read More

 പ്രതിഫലേച്ഛ കൂടാതെയുള്ള   മത്സ്യതൊഴിലാളികളുടെ സേവനം അഭിനന്ദനാർഹമെന്ന്  എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊല്ലം: പ്രതിഫലേച്ഛ കൂടാതെ സാഹസിക സേവനത്തിലൂടെ ദുരന്തമുഖത്ത് നിന്ന് നൂറുകണക്കിന് ജീവനുകൾ രക്ഷിച്ച മത്സ്യതൊഴിലാളികൾ അഭിനന്ദനമർഹിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.പ്രളയക്കെടുതിയിൽ മത്സ്യതൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതാണ്. സ്വന്തം വള്ളങ്ങളും ബോട്ടുകളുമായി ആരുടെയും പ്രേരണയോ സമ്മർദമോ സ്വാധീനമോ കൂടാതെ സ്വമേധയാ സ്വന്തം ചെലവിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെ എല്ലാ നിലയിലും സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും എം.പി പറഞ്ഞു. നാശനഷ്ടം സംഭവിച്ച ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള തുകയും ഇന്ധനച്ചെലവും നൽകുന്നതോടൊപ്പം മാന്യമായ പാരിതോഷികം നൽകി മത്സ്യതൊഴിലാളികളെ ആദരിക്കാൻ സർക്കാർ തയ്യാറാകണം. തീരദേശ മേഖലയിലധിവസിക്കുന്ന മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനുതകുന്ന സമഗ്രമായ ഒരു പാക്കേജിന് രൂപം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ഓഖി ദുരന്തമുണ്ടായപ്പോഴും രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്നത് മത്സ്യതൊഴിലാളികളായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം മത്സ്യതൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി തീരദേശ രക്ഷാസേന രൂപീകരിക്കുമെന്ന് സർവകക്ഷിയോഗത്തിൽ ഗവണ്‍മെന്‍റ് ഉറപ്പു നൽകിയെങ്കിലും നാളിതുവരെ…

Read More

പ്രളയ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് പണം സ്വരൂപിച്ച് നൽകി പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ്പൊലീസ‌്

ചാത്തന്നൂർ: പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ്പൊലീസിന്‍റെ നേതൃത്വത്തിൽപ്രളയ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അരലക്ഷം രൂപ നല്കി. കൊല്ലം സിറ്റിപോലീസ് കമ്മിഷണറുടെ ഒാഫീസിൽ കമ്മിഷണർ അരുൾ.ബി.കൃഷ്ണ ചെക്ക് ഏറ്റുവാങ്ങി. 2012ലെ ആദ്യബാച്ചു മുതൽ 2018 വരെയുള്ള കേഡറ്റുകൾ ഒത്തൊരുമിച്ചാണ് തുക സമാഹരിച്ചത്.എസ്പിസി എഡിഎൻഒ സോമരാജൻ,സിപിഒ മാരായ സുഭാഷ്ബാബു, ബിന്ദു.എൻ.ആർ, രഞ്ജിത്ത്,രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Read More

പ്രകൃതി ക്ഷോഭം മൂലം കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം

കൊല്ലം :കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ക്ഷോഭം കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പ്രാഥമിക കണക്ക്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ അന്തിമ കണക്കെടുപ്പില്‍ നഷ്ടത്തിന്‍റെ തോത് ഗണ്യമായി ഉയര്‍ന്നേക്കും. 395.852 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 4182 കര്‍ഷകരെ ഇത് ബാധിച്ചു. വാഴ, റബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി എന്നിവയും പ്രളയത്തില്‍ മുങ്ങി. ഒന്നാം വിള നെല്‍കൃഷി ആരംഭിച്ച സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുയാണ്. കഴിഞ്ഞ മാസങ്ങളിലെ മഴക്കെടുതിയിയിലുണ്ടായ കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള നഷ്ടത്തിന്‍റെ കണക്ക് 11.08 കോടി രൂപയാണ്.

Read More