കല്ലാര്‍ ഡാമില്‍ മണ്ണും ചെളിയും നീക്കംചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

നെടുങ്കണ്ടം: കല്ലാര്‍ ഡാമിന്‍റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡാമിന്‍റെ ഒരു ഷട്ടര്‍ 10 സെന്‍റിമീറ്റര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷമാണ് ജോലികള്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. തിങ്കളാഴ്ചവരെ ജോലികള്‍ തുടരും. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കിയിരുന്നു. വെള്ളം ഒഴുക്കുന്ന സമയത്ത് പൊതുജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിരുന്നു. കടുത്ത വേനലായതിനാല്‍ ഡാമില്‍ കാര്യമായി വെള്ളമുണ്ടായിരുന്നില്ല. 2022 മുതലാണ് ഡാമിലെ മണ്ണും ചെളിയും ഒഴുക്കിക്കളഞ്ഞ് സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.

Read More

ആശങ്കകൾ പങ്കുവെച്ച് തൊഴിലുറപ്പ് തൊഴിലാളികൾ; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് നാട്ടകം സുരേഷ്

ഏറ്റുമാനൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊഴിലുറപ്പു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ്. തൊണ്ടമ്പ്ര മേഖലയിൽ വോട്ട് അഭ്യർഥിക്കുമ്പോൾ കേന്ദ്രസർക്കാർ തൊഴിലുറപ്പ് നിയമത്തിൽ വരുത്തിയ മാറ്റങ്ങളിലുള്ള ആശങ്ക അറിയിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. ഇന്നലെ കുമരകം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലായിരുന്നു നാട്ടകം സുരേഷിന്‍റെ പര്യടനം.കുടമാളൂർ അഭയഭവനിലെയും കൈപ്പുഴ സെന്‍റ് തോമസ് അസൈലത്തിലെയും അന്തേവാസികളെ സന്ദർശിച്ചു. കൈപ്പുഴ സെന്‍റ് ജോസഫ് കോൺവെന്‍റ്, വിസിറ്റേഷൻ കോൺവെന്‍റ് എന്നിവിടങ്ങളിലും സ്ഥാനാർഥി സന്ദർശനം നടത്തി. സെന്‍റ് മാത്യൂസ് നഴ്‌സറി സ്കൂളിലെ യുകെജി വിദ്യാർഥികളുടെ ഗ്രാജ്വേഷനിൽ സ്ഥാനാർഥി പങ്കെടുത്തത് കൗതുകമായി. കരഘോഷത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും സ്ഥാനാർഥിയെ സ്വീകരിച്ചത്. കവണാറ്റിൻകര വിരിപ്പുകാല ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ അദ്ദേഹം പങ്കെടുത്തു. ഭക്തജനങ്ങളുമായി കുശലാന്വേഷണം നടത്തിയ നാട്ടകം സുരേഷ് പ്രസാദമൂട്ടിലും പങ്കാളിയായി. ഏറ്റുമാനൂർ, നീണ്ടൂർ, തിരുവാർപ്പ്, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിൽ നടന്ന…

Read More

വിശുദ്ധ വാരത്തിലെ പ്രവേശനപരീക്ഷ മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കത്തോലിക്ക കോൺഗ്രസ്

കോട്ടയം: ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ് വിശുദ്ധ വാരത്തില്‍ ദേശീയ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ നടത്താന്‍ പരീക്ഷാ ഏജന്‍സിക്ക് അനുവാദം നല്കിയിരിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന പൗരന് നല്കുന്ന ഉറപ്പായ അവകാശങ്ങള്‍ ഭരണനേതൃത്വം വളഞ്ഞ വഴിയിലൂടെ ലംഘിക്കുകയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആരോപിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ വിശുദ്ധവാരത്തിലെ പെസഹാവ്യാഴം, ദുഃഖശനി, ഈസ്റ്റര്‍ ദിനങ്ങളില്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധര്‍ണയിലാണ് സംഘടന നിലപാട് അറിയിച്ചത്. അതിരൂപതാ പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സായാഹ്ന ധര്‍ണ സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ഡയറക്ടര്‍ റവ.ഡോ. സാവിയോ മാനാട്ട്, ലൂര്‍ദ് ഫൊറോനാ വികാരി…

Read More

നെല്‍കര്‍ഷക സമരം ഫലം കണ്ടു ; മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടത്തെ നെല്ല് സംഭരണം ആരംഭിച്ചു

ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ സമരം ഫലം കണ്ടു. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടത്തെ നെല്ലു സംഭരണം ആരംഭിച്ചു. ക്വിന്‍റലിന് അഞ്ചുകിലോ കിഴിവുപ്രകാരം നെല്ല് എടുക്കാന്‍ പാഡി ഓഫീസറും കര്‍ഷകരും മില്ലുടമയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പാടശേഖരത്തെ നെല്ല് സംഭരണം നടപ്പായത്. പത്ത് കളങ്ങളിലായി കൂട്ടിയിട്ടിരുന്ന നെല്ല് കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നു ചാക്കുകളില്‍ നിറച്ചു. ഇന്നും നാളെയുമായി നെല്ല് പൂര്‍ണമായും ലോറിയില്‍ കയറ്റി മില്ലിലേക്കു കൊണ്ടുപോകും. ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ അവഗണിച്ചാണ് കര്‍ഷകരും തൊഴിലാളികളും പാടശേഖരങ്ങളില്‍ പണിയെടുക്കുന്നത്. ഈ പാടത്ത് കൊയ്തുകൂട്ടിയ നെല്ല് 22 ദിവസങ്ങള്‍ക്കു ശേഷമാണ് മില്ലുകാര്‍ സംഭരിച്ചത്. ക്വിന്‍റലിന് മില്ലിന്‍റെ ഏജന്‍റ് ഒമ്പതുകിലോ നെല്ല് കിഴിവ് ചോദിച്ചതോടെ സംഭരണം പ്രതിസന്ധിയിലാകുകയും നെല്‍കര്‍ഷക സംരക്ഷണ സമിതി സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നെല്ല് സംഭരണം വൈകുന്നതിനെതിരേ മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടശേഖരത്തെ കര്‍ഷകര്‍ നെല്‍കര്‍ഷക സംരക്ഷണ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍…

Read More

മൂവാറ്റുപുഴ-തേനി സംസ്ഥാനപാത; പുറമ്പോക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ പെരുമാങ്കണ്ടം മുതല്‍ മുസ്‌ലിംപള്ളി കോട്ടക്കവല വരെയുള്ള കോട്ടപുറമ്പോക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതായി ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് കിഴക്കേല്‍, വൈസ് ചെയര്‍മാന്‍ എം.ജെ. ജോണ്‍ മാറാടികുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി അടുത്തമാസം നാലിന് റിപ്പോര്‍ട്ട് നല്‍കാന്‍ കരിമണ്ണൂര്‍ പിഡബ്ല്യുഡി എഇയോട് ഹൈക്കോടതി നിര്‍ദേശിച്ചതായും ഇവര്‍ വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ചീഫ് എന്‍ജിനിയര്‍, ദേശീയപാത അഥോറിറ്റി തുടങ്ങി 17 പേരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് 2000ല്‍ പ്രഖ്യാപനം നടത്തിയ പാതയാണ് 25 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാത്തത്. മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെയുള്ള 16 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍…

Read More

ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ ശിഖിരമൊടിഞ്ഞു യുവാവ് വീണത് വൈദ്യുതി ലൈനുമുകളിൽ; ഷോക്കേറ്റ് ദാരുണാന്ത്യം

ചേലച്ചുവട്: ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു. ചേലച്ചുവട് വാടകയ്ക്ക് താമസിക്കുന്ന ഓലിക്കൽ സിബി (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ദാരുണ സംഭവം ഉണ്ടായത്. ചക്ക കച്ചവടക്കാർക്കുവേണ്ടി കീരിത്തോട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചക്കയിടാൻ കയറിയപ്പോൾ പ്ലാവിന്‍റെ ശിഖരമൊടിഞ്ഞു താഴെയുള്ള വൈദ്യുത ലൈനിലേക്കു വീണാണ് അപകടമുണ്ടായത്. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഭാര്യ: ജോമോൾ. മക്കൾ: ഏബൽ, എഡ്വിൻ.

Read More

‘പാട്ടു പാടിയും ഭജന ചൊല്ലിയും വോട്ടര്‍മാരുടെ മനസിളക്കി ബിഹാറില്‍ മൈഥലി താക്കൂര്‍ വിജയിച്ചപോലെ ഏറ്റുമാനൂരുകാര്‍ എന്നെയും ചേര്‍ത്തു പിടിക്കും’: ആതിര ഡി. നായര്‍

കോട്ടയം: സ്ഥാനാര്‍ഥികളില്‍ ബേബിയായി ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആതിര ഡി. നായര്‍. പാട്ടുപാടി വോട്ടു നേടാന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ഥിയായ ആതിര ഡി. നായര്‍ ട്വന്‍റി ട്വന്‍റിയിലൂടെയാണ് എത്തുന്നത്. മന്ത്രിയായ വി.എന്‍. വാസവനെയും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെയും എതിരിടാന്‍ രംഗത്തിറങ്ങിയ 25കാരിയായ ആതിര അടിമുടി കലാകാരിയാണ്. 20 വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. 19 വര്‍ഷമായി ഭരതനാട്യവും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, റീല്‍സ് താരം, ഒപ്പം സംരംഭകയും. ആദ്യം നിശ്ചയിച്ച വീണാ നായരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ അപ്രതീക്ഷിതമായി ആതിരയ്ക്ക് നറുക്കുവീഴുകയായിരുന്നു. ബാലഗോകുലത്തില്‍ പ്രവര്‍ത്തിച്ച ആതിര ബിഎസ്‌സി സൈബര്‍ ഫോറന്‍സിംഗും എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സും പൂര്‍ത്തിയാക്കി മാന്നാനം കെഇ സ്‌കൂളില്‍ അധ്യാപികയായിരിക്കേയാണ് സ്റ്റാര്‍ട്ട് അപ്പിലേക്ക് തിരിഞ്ഞത്. വീട്ടില്‍ ബൊട്ടീക്കും സ്‌മൈല്‍ ഗിഫ്റ്റ് എന്ന പേരില്‍ മറ്റൊരു സംരംഭവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോള്‍…

Read More

കെഎസ്ആർടിസിയെ നഷ്ടത്തിലാക്കാൻ നീക്കമെന്ന് ആരോപണം

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്‍റർ ആരംഭിച്ചതോടെ ലാഭത്തിൽ സർവീസ് നടത്തിയിരുന്ന മണിയാറൻകുടി-കോട്ടയം റൂട്ട് നഷ്ടത്തിലാക്കാൻ നീക്കമെന്ന് ആക്ഷേപം. 1993 മുതൽ മുടങ്ങാതെ സർവീസ് നടത്തിയിരുന്ന റൂട്ടാണ് അധികൃതർ മനഃപൂർവം നഷ്ടത്തിലാക്കാൻ നീക്കം നടത്തുന്നത്. പി.പി. സുലൈമാൻ റാവുത്തർ എംഎൽഎ ആയിരുന്നപ്പോഴാണ് മണിയാറൻകുടിയിൽനിന്നു കോട്ടയത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. അടുത്ത കാലംവരെ ചെറുതോണിയിൽനിന്ന് തൊടുപുഴയ്ക്കുള്ള ആദ്യബസായിരുന്നു ഇത്. മണിയാറൻകുടിയിൽനിന്ന് ചെറുതോണിയിലെത്തുമ്പോഴേക്കും ബസിലെ സീറ്റെല്ലാം യാത്രക്കാരാൽ നിറയുമായിരുന്നു. നിരവധി പേർ ബസിൽ നിന്നും യാത്ര ചെയ്തിരുന്നു. ലാഭത്തിൽ മാത്രം ഓടിയിരുന്ന ബസ് ചെറുതോണിയിൽ ഓപ്പറേറ്റിംഗ് സെന്‍റർ ആരംഭിച്ചതു മുതൽ യാത്ര മുടക്കുകയാണ്. രാത്രി 7.45ന് മണിയാറൻകുടിയിലെത്തി അവിടെ പാർക്ക് ചെയ്ത് പിറ്റേന്ന് രാവിലെ 5.50ന് സർവീസ് ആരംഭിച്ചിരുന്ന ബസാണ് ഇപ്പോൾ പലപ്പോഴും മണിയാറൻകുടിക്കെത്താതായിരിക്കുന്നത്. ഇപ്പോൾ രാത്രി എത്തിയാൽതന്നെ യാത്രക്കാരെ ഇറക്കിയശേഷം കാലിയായി ചെറുതോണിക്ക് തിരികെ പോകും.…

Read More

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി ചങ്ങനാശേരി റവന്യു ടവറിലെ ലിഫ്റ്റ്

ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിന്‍റെ ഭരണസിരാകേന്ദ്രമായ റവന്യു ടവറില്‍ ഹൗസിംഗ് ബോര്‍ഡ് അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച ലിഫ്റ്റിന്‍റെ ടെന്‍ഡര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി. ഒരു ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതിനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ഹൗസിംഗ് ബോര്‍ഡ് അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരികയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്കു കുരുക്കായി. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുചുമതല വഹിക്കുന്ന താലൂക്ക് ഓഫീസറും അനുബന്ധ ഉദ്യോഗസ്ഥരും റവന്യു ടവറിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം, പത്രിക പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടക്കേണ്ട ഓഫീസുകളില്‍ നിരവധി ഏണിപ്പടികള്‍ കയറേണ്ട അവസ്ഥയാണ്. താലൂക്ക് ഓഫീസ് കൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസ്, ജോയിന്‍റ് ആര്‍ടി ഓഫീസ്, സപ്ലൈ ഓഫീസ്, എല്‍എ തഹസില്‍ദാര്‍ തുടങ്ങി ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ…

Read More

പ്രതികരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ യുവജനങ്ങള്‍ കാണണമെന്ന് മോന്‍സ് ജോസഫ്

കടുത്തുരുത്തി: കേരളത്തില്‍ പത്തുവര്‍ഷം അധികാരത്തിലിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനംപോലും നടത്താതെ കാണിച്ച വഞ്ചനയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ യുവജനങ്ങള്‍ കാണണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ്. യുഡിവൈഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫിന്‍റെ വിജയത്തിന് കുറവിലങ്ങാട് മുതല്‍ കടുത്തുരുത്തിവരെ യൂത്ത് റാലി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും യൂത്ത് ബ്രിഗേഡ് രൂപീകരിച്ച് പ്രചാരണം നടത്തും. യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്‍റ് ജിത്തു കരിമാടം അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസ്‌മോന്‍ മാളിയേക്കല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. യുഡിവൈഎഫ് നേതാക്കളായ സുബിന്‍ മാത്യു, സിജോ ജോസഫ്, ജോര്‍ജ് പയസ്, ഷിജു പാറയിടുക്കില്‍, സാജു മാഞ്ഞാലില്‍, അരുണ്‍ മാത്യു, ശരത് ശശാങ്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More