തൃശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം മസ്ജിദിൽ ഇറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ മസ്ജിദ് അധികൃതർക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിയുടെ മൃതദേഹമാണ് ഇവിടെ ഇറക്കി കുളിപ്പിക്കുകയും മത ചടങ്ങുകൾ നടത്തുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശ പ്രകാരമാണ് കേസ്്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് മൃതദേഹമെത്തിച്ചത്. ആംബുലൻസും കസ്റ്റഡിയിലെടുത്തു.സംഭവം നിരാശാജനകമായ കാര്യമെന്നും കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് പറഞ്ഞു.
Read MoreCategory: Thrissur
ജയിച്ചാലും തോറ്റാലും ആവശ്യം നിറവേറ്റുമെന്ന് അന്ന് നൽകി! പരാജയപ്പെട്ടിട്ടും വാഗ്ദാനം പാലിച്ച് വിജയകൃഷ്ണൻ
മുതലമട: മോട്ടോർ കേടായതിനെ തുടർന്ന് രണ്ടു വർഷമായി കുടിവെള്ള വിതരണം തടസ്സപ്പെട്ട കള്ളിയന്‍പാറ ആദിവാസി കോളനിയിൽ നെ·ാറയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി.എൻ.വിജയകൃഷ്ണന്റെ ഇടപെടലിൽ കുടിവെള്ളം ലഭ്യമായി. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യർഥിച്ച് മുതലമട കള്ളിയന്‍പാറ ആദിവാസി ഉൗരിലെത്തിയ സ്ഥാനാർത്ഥി സി.എൻ.വിജയകൃഷ്ണനോട് ഉൗരുവാസികൾ ഉന്നയിച്ച ആവശ്യമായിരുന്നു കുടിവെള്ളം . ഉൗരിൽ തുറന്ന കിണറുണ്ടെങ്കിലും വൃത്തിയില്ല, ടാങ്കറിൽ ലഭിക്കുന്ന വെള്ളം ശുദ്ധമല്ലെന്നുമായിരുന്നു അവരുടെ പരാതി. ജയിച്ചാലും തോറ്റാലും ആവശ്യം നിറവേറ്റുമെന്ന് അന്ന് വിജയകൃഷ്ണൻ ഉറപ്പു നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കുന്നംകുളം നഗരസഭ കൗണ്‍സിലർ ലെബീബ് ഹസ്സൻ തന്റെ പിതാവ് ആർ.വി.ഹസ്സൻ മോന്റെ പേരിൽ നൽകിയ സാന്പത്തിക സഹായത്തിൽ കിണർ വൃത്തിയാക്കി, പുതിയ മോട്ടോർ, പുതിയ മോട്ടോർപ്പുര എന്നിവ സ്ഥാപിച്ചു.കൂടാതെ പൈപ്പ് ലൈൻ ഇട്ട് ഓരോ വീട്ടിലേക്കും കുടിവെള്ളം ലഭ്യമാക്കി.ഇതോടെ 17 കുടുംബങ്ങളിലെ 80ഓളം പേർക്ക് ശുദ്ധമായ കുടിവെള്ളം എത്തി.…
Read Moreതൃശൂർ കോർപറേഷൻ പരിധിയിൽ ആരും പട്ടിണി കിടക്കേണ്ടിവരില്ല! ഹംഗർ ഹണ്ടുമായി ഫാ. ഡേവിസ് ചിറമ്മൽ ട്രസ്റ്റ്; ഭക്ഷണത്തിനായി വിളിക്കേണ്ട നമ്പറുകൾ…
തൃശൂർ: കോർപറേഷൻ പരിധിയിൽ ഒരാൾക്കു പോലും ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ സമയത്തു ഭക്ഷണം കിട്ടാതെ വരരുത് എന്ന ലക്ഷ്യത്തോടെ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ഹംഗർ ഹണ്ട് കോർപറേഷനിലും നടപ്പിലാക്കുന്നു. കോർപറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി. കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് തൃശൂർ കോർപറേഷന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും ആക്ട്സിന്റെയും സഹായത്തോടെ ഭക്ഷണ കിറ്റുകൾ ഭവനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. ഇതിനു പുറമേ തെരുവിൽ കഴിയുന്ന എല്ലാവർക്കും ഹംഗർ ഹണ്ടിന്റെ ഭാഗമായി മൂന്നുനേരവും ഭക്ഷണം എത്തിക്കുകയും കോർപറേഷൻ പരിധിയിലുള്ള എല്ലാ അഗതിമന്ദിരങ്ങളിലുള്ളവർക്കും എട്ടുദിവസം ഭക്ഷണത്തിനു വേണ്ടതായ പലചരക്ക് – പച്ചക്കറികൾ അടങ്ങുന്ന കിറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്യും. കോർപറേഷൻ പരിധിയിലുള്ള കുടുംബങ്ങൾക്കു ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ ഫോണ്‍ മുഖേന ആവശ്യം അറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കും. ഇതുസംബന്ധിച്ച് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ എം.കെ.…
Read Moreകണ്ണൻ മനസിൽ സാക്ഷിയായി; ലോക്ക്ഡൗണിൽ ഗുരുവായൂർ ക്ഷേത്രത്തിനു പുറത്ത് വിവാഹിതരായി സനോജും ശാലിനിയും
ഗുരുവായൂർ: വിശ്വാസത്തിന്റെ മുന്പിൽ ലോക്ക്ഡൗൺ തടസമായില്ല, മഞ്ജുളാലിനു മുന്നിൽ കണ്ണനെ സാക്ഷിയാക്കി നവദന്പതികൾ പുതിയ ജീവിതത്തിന്റെ നടതുറന്നു. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്താണ് ലോക്ക് ഡൗൺ മൂലം ഇന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് ഇന്നുരാവിലെ പത്തരയോടെ ക്ഷേത്രത്തിൽ നിന്ന് ഏകദേശം നൂറുമീറ്ററോളം അകലെ മഞ്ജുളാലിനു സമീപം നടന്നത്. ഗുരുവായൂർ കാവീട് സ്വദേശി ടി.കെ. സനോജാണ് വധു ശാലിനിയുടെ കഴുത്തിൽ നിറപറയും നിലവിളക്കും മംഗളവാദ്യവുമില്ലാതെ മിന്നുചാർത്തിയത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഇരുവരും തുളസി മാല ചാർത്തിയതിനുശേഷം തുടർന്ന് താലിചാർത്തിയാണ് വിവാഹ ചടങ്ങ് പൂർത്തിയാക്കിയത്. മഞ്ജുളാലിനു പടിഞ്ഞാറുഭാഗത്ത് ഗുരുവായൂർ ക്ഷേത്രത്തിനു അഭിമുഖമായി നിന്നാണ് ചടങ്ങ് പൂർത്തീകരിച്ചത്.ഗുരുവായൂർ നഗരസഭ മുൻ കൗൺസിലറായ ടി.കെ. സ്വരാജിന്റെ സഹോദരനാണ് ടി.കെ. സനോജ് . സർക്കാർ ഉദ്യോഗസ്ഥനായ സനോജിന്റെ ഭാര്യ ശാലിനി അധ്യാപികയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഇന്നുമുതൽ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്ര ദർശനവും…
Read Moreലോക്ക്ഡൗണിലെ ഒന്നാം ദിവസം തൃശൂർ ജില്ലയിൽ ശാന്തം സമാധാനം
സ്വന്തം ലേഖകൻതൃശൂർ: ജില്ലയിൽ ലോക്ക്ഡൗണിലെ ഒന്നാം ദിവസം പൊതുവേ ശാന്തമായി കടന്നുപോകുന്നു. നിരത്തുകളിൽ അത്യാവശ്യം വാഹനങ്ങൾ മാത്രമാണുള്ളത്. അവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകേണ്ടവർ മാത്രമാണ് ഇന്നു രാവിലെ സ്വകാര്യ വാഹനങ്ങളുമായി ഇറങ്ങിയത്. ജില്ലയിലെന്പാടും പോലീസ് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാരേഖകളും സത്യവാങ്മൂലവും വിശദമായി പരിശോധിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്. ആശുപത്രിയിലേക്കും മരുന്നു വാങ്ങുന്നതിനും വാക്സിനേഷൻ എടുക്കുന്നതും എല്ലാം ആളുകൾ സത്യവാങ്മൂലവും ആയി പുറത്തിറങ്ങിയിരുന്നു. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈൻ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവിൽ വരും. യാത്രാപാസിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. മൊബൈലിലോ മെയിലിലോ പാസ് ലഭിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.
Read Moreയുവതിയെ ട്രെയിനിൽ ആക്രമിച്ച ബാബുക്കുട്ടന്റെ കോവിഡ് പരിശോധനാ ഫലം വൈകുന്നു; മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്ന് പോലീസ്
കോട്ടയം: ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണം കവർന്നശേഷം കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയുടെ ആർടിപിസിആർ പരിശോധന ഫലം ലഭിച്ചാൽ ഉടൻ കോടതിയിൽ ഹാജരാക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രതിയുടെ കോവിഡ് ഫലം ഉടൻ ലഭിക്കും. കായംകുളം നൂറനാട് സ്വദേശി ബാബുക്കുട്ടനാണു സംഭവുമായി ബന്ധപ്പെട്ടു പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട ചിറ്റാർ പോലീസ് പിടികൂടി ചോദ്യം ചെയ്യവേ അപസ്മാരത്തിന്റെ ലക്ഷണം കാണിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്നു ചൊവ്വാഴ്ച രാത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർടിപിസിആർ ഫലം ലഭിച്ചാൽ ഡിസ്ചാർജ് ചെയ്യും.ഇന്നലെ പ്രതിയിൽനിന്നു വിവരം ശേഖരിക്കുവാൻ റെയിൽവേ പോലീസ് എത്തിയെങ്കിലും ഇപ്പോൾ ഇതു സംബന്ധിച്ച് ഒന്നു പറയാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 28-ന് ഗുരുവായൂർ പുനലൂർ ട്രെയിനിൽ എറണാകുളം മുളന്തുരുത്തിക്കും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കാണ്…
Read Moreമകാരം മാത്യു! വിടപറഞ്ഞത്, ‘മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭ
എം.ജെ. റോബിൻകേളകം(കണ്ണൂർ): “മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭയായിരുന്നു ഇന്നലെ വിടപറഞ്ഞ മകാരം മാത്യു. അഭിനേതാവ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീനിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. “മ’ എന്ന അക്ഷരംകൊണ്ട് നിർത്താതെ അഞ്ചുമണിക്കൂർ പ്രസംഗിച്ച് ഗിന്നസ് റിക്കാർഡിന് ഉടമയുമായി.അന്‍പതാം വയസിലാണ് മാത്യു മകാര പ്രസംഗം തുടങ്ങിയത്. ആദ്യം എഴുതിപ്പഠിച്ചായിരുന്നു അവതരണം. പിന്നീട് ഏതു വിഷയം പറഞ്ഞാലും മത്തായി “മ’ കൊണ്ട് വാക്കുകളുടെ വെടിക്കെട്ട് തീർക്കുന്ന കാലമുണ്ടായി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ചു മണിക്കൂർ മകാര പ്രസംഗം നടത്തി കൗതുക പ്രസംഗത്തിനുള്ള ലോകറിക്കാർഡ് കുറിച്ചിട്ടുണ്ട്.1983-ൽ കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് ‘കൊട്ടിയൂരിലെ ഉരുൾപൊട്ടൽ’എന്നപേരിൽ മാത്യു കവിതാപുസ്തകമിറക്കി. ഈ കവിത ‘മാമലയ്ക്ക് മാനഭംഗം’എന്നപേരിൽ മാത്യു പിന്നീട് മാറ്റിയെഴുതി. “മ’ എന്ന അക്ഷരത്തിൽ തന്നെയാണ് പുസ്തകമെഴുതിയത്. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ സിനിമാനടൻ തിക്കുറിശി മാത്യുവിന്റെ കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ മാത്യുവിന്റെ കഴിവ്…
Read Moreകോവിഡ് ബാധിതരായ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ! സംഭവം തൃശൂര്‍ മുളങ്കുന്നത്തുകാവില്‍
മുളങ്കുന്നത്തുകാവ്: കോവിഡ് ബാധിച്ച ദന്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിൽ പണ്ടേരിപ്പറന്പിൽ ഗണേശൻ (57) ഭാര്യ സുമതി (53) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ വീട്ടിൽ ദമ്പതികൾ മൂന്നു വർഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഏപ്രിൽ 28-നാണ് ഇരുവർക്കും കോവിഡ് സ്ഥിരികരിച്ചത്. തുടർന്ന് ഇവർ വീട്ടിൽ ചികിത്സയിലായിരുന്നു. ഗർഭിണിയായ മകൾ ഉൾപ്പടെയുള്ള ബന്ധുക്കൾക്കും ഇതിനിടെ രോഗം സ്ഥിരീകരിച്ചു. മകൾ മൂന്നു ദിവസം മുന്‍പ് പ്രസവിക്കുകയും ചെയ്തു. ഇന്നു രാവിലെ അച്ഛനും അമ്മയും ഉണരാത്തത് മൂലം മക്കൾ അന്വേഷിച്ചപ്പോഴാണ് ദമ്പതികളെ അബോധവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Read Moreവിമാനത്തിനു വിലക്ക്, ഹോട്ടൽ സൗകര്യമില്ല; പ്രവാസികൾ പ്രതിസന്ധിയിൽ
തൃശൂർ: പ്രവാസി മലയാളികൾ പ്രതിസന്ധിയിൽ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതും പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജോലിക്കു തിരികേ പോകാൻ സമയമായ പ്രവാസികൾ പോകാനാകതെ പ്രതിസന്ധിയിലായി. ഇതേസമയം, വിദേശത്തുനിന്നും ഇന്ത്യയിലെത്തന്നെ ഇതര സംസ്ഥാനങ്ങളിൽനിന്നു നാട്ടിലെത്തുന്ന പ്രവാസികൾക്കു താമസിക്കാൻ വൻകിട ഹോട്ടലുകൾ മാത്രമാണ് സൗകര്യം നൽകുന്നത്. ഇടത്തരം ലോഡ്ജുകൾ അടച്ചപൂട്ടിയിരിക്കുകയാണ്. ആർടിപിസിആർ ടെസ്റ്റിന്റെ ഫലംവരുന്നതുവരെ വീട്ടിൽ പോകാതെ നാലു ദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ പ്രതിസന്ധി നേരിടുന്നത്. മിനി ലോക് ഡൗണ്‍മൂലം താമസിക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് ലോഡ്ജുകൾ അടച്ചുപൂട്ടിയത്.ഇതേസമയം, താമസിക്കാൻ ആരും വരുന്നില്ലെന്നാണ് വൻകിട ഹോട്ടലുകൾ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താമസ സൗകര്യം നൽകാൻ തയാറാണെങ്കിലും ഒരു താമസക്കാരൻ പോലും ഇല്ലാതായിട്ട് ഒരാഴ്ചയിലേറെയായെന്നാണ് വൻകിട ഹോട്ടലുടമകൾ പറയുന്നത്.
Read Moreമൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റം വേണം..! പ്രഥമ ട്രാൻസ്ജെൻഡർ ഡോക്ടർ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്റെ ആദരം
തൃശൂർ: കേരളത്തിലെ പ്രഥമ ട്രാൻസ്ജെൻഡർ ഡോക്ടറായ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്റെ ആദരം. ലിംഗസമത്വത്തിന് ഉൗന്നൽ നൽകി “എൽജിബി ടിക്യു’ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ) സമൂഹത്തിന് പിന്തുണ നൽകുകയാണ് പ്രൊക്ടർ ആൻഡ് ഗാംബ്ലിന്റെ ലക്ഷ്യം. തൃശൂർ സ്വദേശിനിയായ ഡോ. വി.എസ്. പ്രിയയുടെ ഒരു ഡോക്യുമെന്ററി ഏരിയൽ സോഷ്യൽ മീഡിയ ചാനലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് ഡോ. പ്രിയ വളർന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത, സമൂഹത്തെ ദൃഡനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി. കഠിനാധ്വാനത്തിലൂടെയാണ് അവർ ഡോക്ടറായത്. “ഒരു ട്രാൻസ്ജെൻഡറെപ്പറ്റി പലരും തെറ്റായ ധാരണകളാണു വച്ചുപുലർത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പാട്ടുപാടി, നൃത്തം ചെയ്തു നടക്കുന്നവരാണ് ട്രാൻസ്ജെൻഡേഴ്സ് എന്നു കരുതുന്നവരുണ്ട്. ഇതിന് ഒരു മാറ്റം വരുത്താനാണ് താൻ ശ്രമിച്ചത്.’ ഡോ. പ്രിയ പറഞ്ഞു. “മൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റം വേണം. അതു തുടങ്ങേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാണ്.’ ഡോ. പ്രിയ…
Read More