തൃശൂർ: എൽകെജി വിദ്യാർഥിനിയായ മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നാല്പതുകാരനെ പോക്സോ കോടതി അഞ്ചു വർഷം കഠിന തടവിനും അയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എടവിലങ്ങ് നടവരന്പ് കുനിയാറ വീട്ടിൽ സന്തോഷിനാണ് പോക്സോ സ്പെഷൽ സെഷൻസ് കോടതി ജഡ്ജ് മുഹമ്മദ് വസീം ശിക്ഷ വിധിച്ചത്. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം സർക്കാരിന്റെ വിക്ടിം കോന്പൻസേഷൻ ഫണ്ടിൽനിന്നും നൽകാനും പ്രത്യേകം ഉത്തരവിട്ടു. 2015 സെപ്റ്റംബർ 12നു വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള പോക്സോ കേസുകളി ൽ ഏറ്റവും പ്രായം കുറഞ്ഞ ഇര പീഡനത്തിനു വിധേയയായ കേസാണിത്. മൂന്നു വയസ് മാത്രം പ്രായമുള്ള കുട്ടി സംഭവത്തെതുടർന്ന് ഭയപ്പാ ടിലായി. പിന്നീട് അസുഖത്തെതുടർന്ന് ചികിത്സയ്ക്കുപോയി ഡോക്ടർ പരിശോധനകൾ നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. പിഞ്ചുബാലികയെ നിർദാക്ഷിണ്യം പീഡനത്തിനു വിധേയയാ ക്കിയ പ്രതി യാതൊരു ദയയും…
Read MoreCategory: Thrissur
ഹോസ്റ്റലിലെ പെൺ-ആൺകുട്ടികൾക്ക് മത്തപ്പിത്ത ബാധ പടരുന്നു; തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ്കോളജ് അടച്ചു
തൃശൂർ: വിദ്യാർഥികൾക്കു മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു ഗവ. എൻജിനീയറിംഗ് കോളജ് അടുത്ത വ്യാഴാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു. ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും ഹോസ്റ്റലുകളും അടച്ചിടാനും അടുത്ത വ്യാഴാഴ്ചയേ ഇനി ക്ലാസുകൾ ഉണ്ടാകൂവെന്നു പ്രിൻസിപ്പൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണു കോളജിലെ വിദ്യാർഥികൾക്കു മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണം കണ്ടെത്തിയത്. ആണ്കുട്ടികളുടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഇരുപതോളം പേർക്കാണു രോഗലക്ഷണങ്ങൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇവർ ചികിത്സതേടി. പിന്നീടു പെണ്കുട്ടികളുടെ ഹോസ്റ്റലിലെ നാലുപേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതുമൂലം രണ്ടുദിവസം ക്ലാസ് ഉണ്ടായിരുന്നില്ല. ആരോഗ്യവിഭാഗം ജിവനക്കാരെത്തി ഹോസ്റ്റലിൽ താമസിക്കുന്ന, രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ രക്തസാന്പിളുകൾ കാക്കനാട് ലാബിലേക്കു പരിശോധനയ്ക്കായി അയച്ചു. ഇന്നലെയാണ് ഫലം ലഭിച്ചത്. പരിശോധനയ്ക്കയച്ച നാലു സാന്പിളുകളിൽ മൂന്നിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണു പ്രിൻസിപ്പൽ കോളജിന് അവധി നൽകിയത്. കോളജ് അടച്ചിടാനുള്ള തീരുമാനത്തെ തുടർന്ന് മുഴുവൻ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളും ഇന്നുരാവിലെയോടെ വീടുകളിലേക്ക് മടങ്ങി.
Read More25 അടി ആഴത്തിൽ നിന്നും ആൽബിൻ എത്തിയത് പുതു ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസുകാരനെ ജീവൻ പണയം വച്ച് രക്ഷിച്ച് താരമായി രഞ്ജിത്ത്
വരാക്കര (ആമ്പല്ലൂർ): കാൽതെറ്റി കിണറ്റിൽ വീണ രണ്ടു വയസുകാരൻ ആൽബിന് പോളിടെക്നിക് വിദ്യാർഥി രഞ്ജിത്ത് രക്ഷകനായി. വരാക്കര പേർഷ്യൻകുന്നിൽ ചെരടായി സജിയുടേയും റിനിയുടേയും മകനായ ആൽബിനാണു വീട്ടുകിണറ്റിൽ വീണത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ആൽബിൻ സഹോദരനായ അഞ്ചു വയസുകാരൻ ആബേലിനൊപ്പം വീട്ടുമുറ്റത്തു കളിക്കുകയായിരുന്നു. ശബ്ദം കേട്ടു വീട്ടിലുണ്ടായിരുന്ന റിനി വന്നു നോക്കിയപ്പോഴാണ് ആൽബിൻ കിണറ്റിൽ വീണുകിടക്കുന്നതു കണ്ടത്. ഇരുപത്തിയഞ്ചടിയിലധികം താഴ്ചയിൽ വെള്ളത്തിൽ പന്പ്സെറ്റിന്റെ ഫുട്വാൽവിലേയ്ക്കു കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് കയറിൽ പിടിച്ചു കിടക്കുകയായിരുന്നു കുട്ടി. റിനിയുടെ നിലവിളി കേട്ട് അയൽവാസിയായ ചിരന്പൻ ജോണ്സന്റെ മകൻ രഞ്ജിത്ത് ഓടിയെത്തുകയായിരുന്നു. നീണ്ട പ്ലാസ്റ്റിക് കയർ തുടിക്കാലിൽ കെട്ടി രഞ്ജിത്ത് കിണറ്റിലേക്കിറങ്ങി. പ്ലാസ്റ്റിക് കയറിൽ തൂങ്ങി കിണറ്റിലേക്കിറങ്ങുന്പോൾ കൈവെള്ളയിൽ കയർ ഉരഞ്ഞു ചോര വന്നപ്പോൾ കയറിലെ പിടിവിട്ടു രഞ്ജിത്ത് കിണറ്റിലേക്കു ചാടി. തുടർന്നു വെള്ളത്തിൽ കിടന്ന കുട്ടിയെ ചേർത്തുപിടിച്ചു കയറിൽ…
Read Moreപാതി വലംകൈയിലേക്കു താളം മാറ്റി രണ്ടാം ക്ലാസുകാരൻ; പാൽപുഞ്ചിരിയായി പഞ്ചാരി
എ.ജെ. വിൻസൻ അന്തിക്കാട് (തൃശൂർ): രണ്ടാം ക്ലാസുകാരൻ നിരഞ്ജനു വലത്തേ കൈമുട്ടിനു താഴേക്കില്ല. എന്നിട്ടും ഇടതുകൈയിൽ കോലും, വലംകൈകൊണ്ട് താളവുമായി പഞ്ചാരിമേളത്തിൽ അരങ്ങേറി നിരഞ്ജൻ വിസ്മയമായി.വലത്തേ കൈമുട്ടിനു കീഴെ ചരിഞ്ഞരീതിയിൽ നാലുവിരലുകളാണ് നിരഞ്ജനുള്ളത്. തള്ളവിരലില്ല. ചൂണ്ടുവിരലും നടുവിരലും മടക്കാനുമാകില്ല. പടിയം ചൂരക്കോട്ട് അന്പലനടയിലായിരുന്നു അരങ്ങേറ്റം. 2016ലെ വിദ്യാരംഭ ദിനത്തിലാണ് ചെണ്ട പഠിച്ചുതുടങ്ങിയത്. ഒരുവർഷം കഴിഞ്ഞപ്പോൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം. ചെറുശേരി ശ്രീകുമാറാണ് ഗുരു.മുറ്റിച്ചൂർ സ്വദേശിയും തൃശൂർ പാട്ടുരായ്ക്കലിലെ ബിന്ദു ടാക്സ് കൺസൾട്ടന്റ് ഉടമയുമായ ഗിരീഷ് കുമാറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് ബിന്ദുവിന്റെയും രണ്ടാമത്തെ മകനാണ് ഈ കൊച്ചുമിടുക്കൻ. സഹോദരി ഇന്ദുലേഖ തൃശൂർ ദേവമാതയിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിനി. സാധാരണ രീതിയിൽ വാദ്യക്കാർ വലതുകൈയിൽ കോലുപിടിച്ച് ഇടത്തേ കൈകൊണ്ട് ചെണ്ടയിൽ താളമിടും. എന്നാൽ, നിരഞ്ജൻ ഇടതുകൈയിൽ കോലുപിടിച്ച് പാതി വലംകൈകൊണ്ടാണ് താളം പിടിക്കുക. അടുത്ത ശനിയാഴ്ച മുതൽ മുറ്റിച്ചൂരിലെ സരസ്വതി…
Read Moreപുറകേ പായേണ്ടാ.. പായുംപുലികളെ വളിച്ചുവരുത്തി പിടിക്കൂടാൻ പ്ലസ്ടു ബുദ്ധി
ചാലക്കുടി: ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്യുന്ന ബൈക്കുകാരനെ പിടിക്കാനും, കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനത്തെ പിന്തുടർന്നു പിടിക്കാനും പോലീസുകാർ ഇനി പോകേണ്ട. പോലീസ് സ്റ്റേഷനിലിരുന്നാൽ മതി. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ഉടമയുടെ പേരും വണ്ടി നന്പറും എൻജിൻ നന്പർ അടക്കം പോലീസ് സ്റ്റേഷനിൽ ലഭിക്കും. ആളൂർ എസ്എൻവിഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥി സെബിൻ ബിജുവാണ് ഇതിനുള്ള സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. വെഹിക്കിൾ സ്റ്റോപ്പിംഗ് സിസ്റ്റം ഫോർ പോലീസ് എന്ന സെബിൻ പ്രൊജക്ട് ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി കാണിച്ചപ്പോൾ പോലീസുകാർക്കെല്ലാം വളരെ സന്തോഷമായെന്നു സെബിൻ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുന്നുവെങ്കിൽ വാഹനം നിർത്തിക്കാനും ഈ സംവിധാനം ഉപയോഗിക്കാം. വാഹനം പെട്ടെന്നു നിർത്തിയാൽ അപകടം ഉണ്ടാകുമെന്നതിനാൽ സ്പീഡ് സാവകാശം കുറച്ചുകൊണ്ടുവന്ന് വാഹനം നിർത്തിക്കാൻ കഴിയും. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്പോൾതന്നെ എല്ലാ വിവരങ്ങളും പോലീസിന്റെ കംപ്യൂട്ടറിൽ എത്തിയിരിക്കും. വാഹനങ്ങളിൽ പ്രത്യേക മോണിട്ടർ…
Read Moreസിനിമകാണാൻ എത്തിയവരുടെ കാറുകളിൽനിന്ന് സ്റ്റീരിയോ കവർന്നു; മോഷണം ചാലക്കുടി ഡി സിനിമാസിനു മുന്നിൽ
ചാലക്കുടി: ഡി സിനിമാസിൽ സിനിമ കാണാൻ വന്നവരുടെ കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം. ഇന്നലെ രാത്രിയിലാണ് സംഭവം. ഡി സിനിമാസിലേക്കുള്ള സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ ചില്ലുകൾ തകർത്താണ് കാറുകളിലെ സ്റ്റീരിയോകൾ മോഷ്ടിച്ചത്. സെക്കൻഡ് ഷോക്ക് വന്നവരുടെ കാറുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. സിനിമ കഴിഞ്ഞ് തിരിച്ച് പോകാൻ കാറിനടുത്തേക്ക് വന്നപ്പോഴാണ് കാറുകളുടെ സൈഡ് ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്. കാർ പരിശോധിച്ചപ്പോൾ സ്റ്റീരിയോകൾ മോഷണം പോയതായി കണ്ടെത്തി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കാറിന്റെ സൈഡ് ഗ്ലാസുകൾ തകർത്ത് ഡോർ തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ചാലക്കുടി, മാള, പോട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടേതാണ് കാറുകൾ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreആലുവയിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച; വീട്ടുവേലക്കാരിയും മകളും അറസ്റ്റിൽ; മകന് മുങ്ങി
ആലുവ: പാനായിക്കുളം ചിറയത്ത് വെറ്റിനറി ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ വേലക്കാരിയും ഇവരുടെ മകളും അറസ്റ്റിൽ. കൃത്യത്തിൽ പങ്കുള്ള മകൻ ഒളിവിലാണ്. ചിറയത്ത് വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ അജിത്തിന്റെ വീട്ടിൽ നിന്നാണ് 18 പവൻ സ്വർണാഭരണവും ഒന്നരലക്ഷം രൂപ വിലവരുന്ന വജ്രാഭരണവും 13000 രൂപയും കവർന്നത്. സംഭവത്തിൽ വീട്ടുവേലക്കാരിയായ പള്ളിക്കത്തോട് സ്വദേശി ശാന്ത (46), ഇവരുടെ മകൾ ദിവ്യ (25) എന്നിവരെയാണ് ബിനാനിപുരം എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശാന്തയുടെ മകൻ ഉണ്ണി (29) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. ഡോക്ടറും കുടുംബവും സ്ഥലത്തില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ ഇരുന്ന പണവും ആഭരണവും കാണാത്തതിനെ തുടർന്ന് ബിനാനിപുരം പോലീസിൽ പരാതി നല്കുകയായിരുന്നു. പോലീസ് പരിശോധനയിൽ അലമാര കുത്തിത്തുറക്കാതെ…
Read Moreഒരു നാടിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിയ മണിയുടെ ഓർമകൾ തലമുറകൾ കഴിഞ്ഞാലും നിലനിൽക്കുമെന്ന് നടനൻ ജയറാം; കലാഭവൻ മണി സ്മാരക ഓണംകളി മത്സരം “ആർപ്പോ 2017′ തുടക്കമായി
ചാലക്കുടി: നഗരസഭയുടെയും ഫോക് ലോർ അക്കാദമിയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കലാഭവൻ മണി സ്മാരക അഖില കേരള ഓണംകളി മത്സരം -ആർപ്പോ 2017 സിനിമാതാരം ജയറാം ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടുന്നതിന് ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആളാണ് താനെന്നും എന്നാൽ നല്ല സുഹൃത്തുക്കളെ കിട്ടുക എന്ന അപൂർവ ഭാഗ്യം ലഭിച്ച വ്യക്തിയാണ് കലാഭവൻ മണിയെന്ന് ജയറാം പറഞ്ഞു. നാട്ടിലെ മുഴുവൻ ജനതയുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മണിയുടെ ഓർമകൾ തലമുറകൾ കഴിഞ്ഞാലും നിലനിൽക്കുമെന്ന് ജയറാം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സുന്ദർദാസ്, ഫാ. വർഗീസ് പാത്താടൻ, ഫാ. ജോസ് പാലാട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലേഖ ശങ്കരൻ, യു.വി.മാർട്ടിൻ, സീമ ജോജോ, കലാഭവൻ മണി ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ബി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയർമാൻ വിത്സൻ…
Read Moreഭാഗ്യം ഇനി അരികിലെത്തും മെറൂൺ നിറത്തിൽ..! അംഗീകൃത ലോട്ടറി വിൽപ്പന ക്കാരെ തിരിച്ചറിയാൻ യൂണിഫോം ഏർപ്പെടുത്തി സർക്കാർ
തൃശൂർ: സംസ്ഥാനത്തെ ലോട്ടറി ചൂതാട്ടം നിയന്ത്രിക്കാനും അംഗീകൃത ലോട്ടറി വില്പനക്കാരെ തിരിച്ചറിയാനും ലോട്ടറി വില്പനക്കാർക്കായി സർക്കാർ യൂണിഫോം ഏർപ്പെടുത്തി. ലോട്ടറി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള 50,000 ലോട്ടറി വില്പനക്കാർക്കാണ് യൂണിഫോം സന്പ്രദായം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാന ലോട്ടറി സുവർണജൂബിലി ആഘോഷത്തിൽ മന്ത്രി തോമസ് ഐസക് നിർവഹിച്ചു. മെറൂണ് നിറത്തിലുള്ള ഓവർകോട്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തയാറാക്കിയിരിക്കുന്നത്. യൂണിഫോമിനു പുറത്ത് ലോട്ടറി വകുപ്പിന്റെ പരസ്യവും ഉണ്ടായിരിക്കും. യൂണിഫോം ഏർപ്പെടുന്നതിനോട് ഏജന്റുമാർക്കും വില്പനക്കാർക്കും അനുകൂല സമീപനമാണ് ഉള്ളത്. ആദ്യഘട്ടത്തിൽ അംഗീകൃത ഏജന്റുമാർക്ക് യൂണിഫോം നൽകും. ഏജന്റുമാരും വില്പനക്കാരും തമ്മിലുള്ള ഐക്യം വളർത്തുന്നതിനും മത്സരം ഒഴിവാക്കുന്നതിനും യൂണിഫോം സഹായിക്കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു.
Read Moreഡി സിനിമാസ് ഭൂമി കൈയേറ്റ ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കേസ് 26ന് പരിഗണിക്കും
തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ നിർമിച്ചതു ഭൂമി കൈയേറിയാണെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസ് പരിഗണിക്കുന്നതു കോടതി 26ലേക്ക് മാറ്റി. തിയേറ്റർ സമുച്ചയത്തിനു വേണ്ടി സർക്കാർ, പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസിൽ അനധികൃത നിർമാണപ്രവർത്തനം നടന്നിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ദിലീപിനെയും മുൻ തൃശൂർ ജില്ലാ കളക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹർജിയിൽ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്കു കൈമാറിയിരുന്നു. ഇന്നലെയാണ് കോടതിയിൽ സമർപ്പിച്ചത്.
Read More