കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കൂടുതല്‍ നാടകീയ വഴികളിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നവരുടെ എണ്ണം ഉയരുന്നു. ആക്രമിക്കപ്പെട്ട നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവസംവിധായകനാണ് പുതിയതായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചത്. കൊച്ചിയില്‍ താമസിക്കുന്ന ഹിറ്റ് സിനിമയുടെ സംവിധായകനെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നടി വിവാഹ അഭ്യര്‍ഥന തള്ളിയതോടെ ഇയാള്‍ പള്‍സറിന് ക്വട്ടേഷന്‍ നല്‍കിയതെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടിക്കെതിരേ പള്‍സറിന് രണ്ടു ക്വട്ടേഷന്‍ കിട്ടിയിരുന്നെന്നും അതില്‍ ആദ്യത്തേതാണ് വിവാഹം മുടക്കാനുള്ള യുവസംവിധായകന്റെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ നല്കിയ യുവസംവിധായകന് ഇരയായ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് വിവരമെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ- നടി ആക്രമിക്കപ്പെട്ട ദിവസം ഈ സംവിധായകനെയും നടിയെയും നെടുമ്പാശ്ശേരിയില്‍ കണ്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് അതിന്റെ…
Read MoreCategory: Editor’s Pick
നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവയ്ക്കേണ്ടിവരും! അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ തങ്ങളോട് ആവശ്യപ്പെടാറുണ്ടെന്ന നടിമാരുടെ ആരോപണത്തെക്കുറിച്ച് ഇന്നസെന്റിന്റെ പ്രതികരണം
കൊച്ചിയില്‍ നടി ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രവണതകള്‍ക്കെതിരെ നിരവധി നടിമാര്‍ രംഗത്തുവന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തലുകളായിരുന്നു അതില്കൂടുതല്. എന്നാല്‍ നടിമാര്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് എംപിയും നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ ഈ പരാമര്‍ശം. സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. തുടര്‍ന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക…
Read Moreഅമ്മയ്ക്കെതിരേ ബദല്‍ സംഘടനയ്ക്കു നീക്കം നടത്തുന്നത് സൂപ്പര്‍ താരങ്ങള്‍ പണികൊടുത്ത രണ്ടു യുവതാരങ്ങള്‍, അമ്മയുടെ പ്രസിഡന്റാകാനില്ലെന്ന് മധു, അമ്മയിലെ പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ
താരസംഘടനയായ ‘അമ്മ’ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടക്കകാലംമുതല്‍ വല്ലാത്തൊരു കെട്ടുറപ്പ് പുറമേയെങ്കിലും കാണിച്ചിരുന്ന സംഘടനയില്‍ ഇപ്പോള്‍ തമ്മിലടി മൂത്തിരിക്കുകയാണ്. നടിയെ ആക്രമിച്ച വിഷയത്തില്‍ അമ്മയും പ്രസിഡന്റ് ഇന്നസെന്റും സ്വീകരിച്ച നയങ്ങളാണ് പുതിയ പ്രതിസന്ധിക്ക് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അമ്മയിലും സിനിമയിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തമിഴിലെ നടികര്‍ സംഘം മാതൃകയില്‍ താരങ്ങളുടെ വലുപ്പചെറുപ്പം നോക്കാതെയുള്ള സംഘടനയ്ക്കായി കരുക്കള്‍ നീക്കുന്നത് ഒരു യുവ സംവിധായകനും രണ്ട് നടന്മാരും ചേര്‍ന്നാണ്. ഇടത് അനുഭാവമുള്ള ഈ സംവിധായകന് പ്രമുഖ നടിയുടെ ഭര്‍ത്താവ് കൂടിയാണ്. രണ്ട് യുവ നടന്മാരുടെ കൂടി പിന്തുണയോടെയാണ് നീക്കങ്ങള്‍. സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്. അമ്മയെ പിളര്‍ത്താതെ അഭിനയരംഗത്തുള്ള എല്ലാവര്ക്കും വേണ്ടിയുള്ള പൊതുവേദിയെന്നനിലയില്‍ സംഘടന രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സിനിമയില്‍ അഭിനയിച്ച സീരിയല്‍ താരങ്ങള്‍ക്കും…
Read Moreനടന്നത് ക്രൂരമായ ലൈംഗിക പീഡനം; ഋതുമതിയായിരുന്ന നടിയെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കു വരെ ഇരയാക്കി; മെമ്മറി കാര്‍ഡ് കണ്ടെത്തിയത് ലക്ഷ്യയില്‍ നിന്നെന്ന് പോലീസ്; ഇനി അവശേഷിക്കുന്നത് അറസ്റ്റ് മാത്രമോ ?
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിവരം. ഗൂഢാലോചനയുടെ തെളിവുകളെല്ലാം പോലീസിന് ലഭിച്ചതിനാല്‍ പള്‍സര്‍ സുനി ഊരിപ്പോകില്ലെന്ന് ഉറപ്പായി. സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്തുകയും ചെയ്തു. കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ നിന്നാണ് കേസില്‍ നിര്‍ണായകമാവുന്ന മെമ്മറികാര്‍ഡ് കണ്ടെത്തിയതെന്നാണ് പോലീസ് നല്കുന്ന വിവരം. ഇതിനാല്‍ ദിലീപിനെയും കാവ്യയുടെ അമ്മയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇവരുള്‍പ്പെടെ ആറുപേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അറസ്റ്റിന് മാത്രം അനുമതി കിട്ടിയിട്ടില്ല. ഇത് വൈകിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്ക സജീവമാണ്.ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക്…
Read Moreനടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്നു കരുതുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചെന്ന് സൂചന; നിർണായക അറസ്റ്റ് ഉടൻ; ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽ എത്തി
കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഉടൻ നിർണായക അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശാനുസരണം അന്വേഷണത്തിനു നേതൃത്വം നൽകുന്നതിനായി കൊച്ചിയിലെത്തിയ ക്രൈംബ്രാഞ്ച് നോർത്ത് സോണ്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിലാകും തുടർ നടപടികൾ. നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രയും വേഗം അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് ഒരുങ്ങുന്നത്. മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയതെന്നാണു വിവരം. അറസ്റ്റിലായ ഘട്ടത്തിൽ പണത്തിനുവേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച…
Read Moreവെന്നിമലയിലെ നിധികുംഭം! പഴമക്കാര്‍ പറയുന്നതും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും സത്യമോ? നിധി കഥയ്ക്കു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയോ?
യക്ഷിക്കഥ പോലെ പണ്ടുകാലം മുതലേ മനുഷ്യനെ ഭ്രമിപ്പിക്കുന്നതാണു നിധിയുടെയും നിധിവേട്ടയുടെയും കഥകളൊക്കെ. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള നിധിയുടെ കഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിധി തേടി പലരും വർഷങ്ങൾ നീണ്ട യാത്രകളും നടത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വെന്നിമലയിലും നിധിശേഖരമുണ്ടെന്ന വാർത്ത വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. വെന്നിമലയിൽ ഉണ്ടാകാമെന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്ന ഈ നിധിശേഖരത്തിന്റെ വാർത്ത തന്നെയാണ് നാട്ടിൻ പുറത്തെ പ്രധാന ചർച്ചാവിഷയം. വെന്നിമലയിൽ നിധിശേഖരം ഉണ്ടെന്ന വാർത്ത പരന്നതോടെ നവമാധ്യമങ്ങളിൽ വ്യത്യസ്ത കഥകളാണ് പ്രചരിക്കുന്നത്. എന്നാൽ പഴമക്കാർ പറയുന്നതും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നതും തമ്മിൽ ചേർത്തുവച്ചാൽ വലിയൊരു പഴങ്കഥ പോലുണ്ട് ഈ നിധിയുടെ കഥ. നിധിക്കു പിന്നിൽ മധ്യകാലഘട്ടിൽ പ്രബലമായ നാടുവാഴി രാജവംശങ്ങൾ ഉപേക്ഷിച്ചുപോയതോ ആക്രമണങ്ങളിൽ അധികാരം നഷ്ടപ്പെട്ട് വിട്ടുപോകേണ്ടി വന്നതോആയ ആസ്ഥാനങ്ങളിലൊക്കെ രാജകീയ സ്വത്ത് ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് മുൻധാരണകളുണ്ട്. പോയകാലഘട്ടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വലിയനിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. വെന്നിമലയിൽ…
Read Moreഇതുവരെ തെളിവില്ല ! തുടര്‍ അന്വേഷണത്തില്‍ ദിലീപിനെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവു ലഭിച്ചാല്‍… ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് രാഷ്ട്രദീപികയോട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ പങ്ക് ഇതുവരെ കണ്ടെത്താനായില്ലെന്നു ആലുവ റൂറൽ എസ്പി എ.വി. ജോർജ് രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെവരെ നടന്ന അന്വേഷണത്തിലും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും മൊഴിയെടുപ്പിലും കേസുമായി ദിലീപിനു യാതൊരു തരത്തിലുമുള്ള ബന്ധവും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ക്ലബിൽ ഇന്നലെ നടന്ന മൊഴിയെടുപ്പിൽ ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും എ.വി. ജോർജ് പറഞ്ഞു.തുടർ അന്വേഷണത്തിൽ ദിലീപിനെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവു ലഭിച്ചാൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചുവരുത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി വ്യക്തമാക്കി. പന്ത്രണ്ടര മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷം ഇന്നു വെളുപ്പിനോടെയാണു ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ പോലീസ് വിട്ടയച്ചത്. ആലുവ പോലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ…
Read Moreഇനിയെല്ലാം രാമലീലയിൽ ! ദിലീപ് ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിൽ; അപവാദ പ്രചാരണങ്ങള്‍ക്കിടയില്‍ രാമലീല വമ്പന്‍ ഹിറ്റാകുമോ? ഹിറ്റായാല്‍…
കോഴിക്കോട്: ഒന്നിനു പിറകേ മറ്റൊന്നായി വിവാദ ചുഴിയിൽപ്പെട്ട് മലയാള സിനിമാലോകം കറങ്ങിത്തിരിയുന്പോൾ പുത്തൻ റിലീസ് ചിത്രങ്ങളിൽ സജീവ ശ്രദ്ധ ആകർഷിക്കുന്നത് ദിലീപ് ചിത്രമായ രാമലീല തന്നെ. ജൂലൈ ഏഴിന് രാമലീല റിലീസാകും. ചിത്രം ദിലീപ് എന്ന നായക നടന്റെ വാട്ടർ ലൂ ആകുമെന്നു കരുതുന്നവരുമുണ്ട്. എന്നും കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ഈ ജന പ്രിയ നായകന്റെ കരുത്ത്. സിനിമയിൽ വിജയ പരാജയങ്ങൾ സ്വാഭാവികമാണെങ്കിലും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് സിനിമാരംഗത്തുനിന്നു തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. അതുകൊണ്ടാണ് തന്റെ സിനിമകൾ ഇറങ്ങും മുൻപ് ഇത്തരം അപവാദ പ്രചാരണങ്ങൾ പതിവാണെന്ന് അദ്ദേഹം പറയുന്നതും. പുലിമുരുകൻ എന്ന ബ്ലോക്ബസ്റ്ററിനുശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. ദിലീപ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രം വന്പൻ ഹിറ്റായാൽ അപവാദ പ്രചാരണങ്ങളെ കുടഞ്ഞെറിഞ്ഞതായി അദ്ദേഹത്തിനും ആരാധകർക്കും ആശ്വസിക്കാം. തന്നെ പൊതു ജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള…
Read Moreമാപ്പ് പറഞ്ഞിട്ടും സലിംകുമാറിനെ വിടാതെ ഭാഗ്യലക്ഷ്മി! മലയാള സിനിമയിലെ സ്ത്രീ സംഘടനയ്ക്കെതിരെയും വിമര്‍ശനം; ഭാഗ്യലക്ഷ്മിയ്ക്ക് അസൂയയെന്ന് സോഷ്യല്‍ മീഡിയയും
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് നടന് സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വന്‍ വിവാദമായിരുന്നു. എന്നാല്‍ സംഭവം കൈവിട്ടുപോയതോടെ പറഞ്ഞ കാര്യങ്ങളില്‍ മാറ്റം വരുത്താനും മാപ്പ് പറയാനും സലിംകുമാര്‍ തയ്യാറായി. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സത്യം പുറത്തു വരുമെന്ന് സലിംകുമാര്‍ പറഞ്ഞതാണ് വിവാദമായത്. ദേശീയ അവാര്‍ഡ് നേടിയ നടനായിട്ടും സലിം കുമാറിനെയും അദ്ദേഹത്തിന്റെ വാക്കുകളെയും എതിര്‍ത്ത് പലരും രംഗത്ത് വന്നിരുന്നു. അതേത്തുടര്‍ന്നാണ് സലിംകുമാര്‍ തന്റെ പോസ്റ്റ് തിരുത്തിയത്. ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലഷ്മിയും സലിം കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. സലിം കുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം സിനിമയിലെ സ്ത്രീ സംഘടനക്കാര്‍ കേള്‍ക്കുന്നില്ലേ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. ആ നടി അനുഭവിച്ച ദുരിതങ്ങളെ ഒരാള്‍ പുശ്ച്ഛു സംസാരിച്ചപ്പോള്‍ മലയാള സിനിമയിലെ സ്ത്രീ സംഘടനകള്‍ എവിടെപ്പോടെന്നും നിങ്ങള്‍ക്ക് തോന്നുന്ന…
Read Moreഞാന്‍ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല! കുരുമുളക് കൃഷിയിലൂടെ ഏഴു ലക്ഷം രൂപ വരുമാനമുണ്ട്! കാര്‍ വാങ്ങിയത് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട്; വിവാദങ്ങള്‍ക്ക് വിശദീകരണവുമായി സി. കെ ജാനു
അടുത്തിടെ ഒരു മാസികയില്‍ വന്ന അഭിമുഖത്തോടൊപ്പം കാറോടിക്കുന്ന സികെ ജാനുവിന്റെ ചിത്രം പുറത്തുവന്നതു മുതല്‍ ഇവര്‍ക്ക് കാറ് വാങ്ങാനുള്ള പണമെവിടെ നിന്നെന്ന് ചോദിച്ച് സോഷ്യല്‍മീഡിയയില്‍ പല വിഭാഗങ്ങളില്‍ നിന്നും പല വിധത്തിലുള്ള ചോദ്യങ്ങള്‍ നിറഞ്ഞിരുന്നു. ജാനു അഴിമതിക്കാരിയാണെന്നു ചിത്രീകരിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനുള്ള മറുപടിയുമായി ഇപ്പോള്‍ ജാനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതേക്കുറിച്ച് ജാനു പറയുന്നതിങ്ങനെ… ‘ഞാന്‍ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളുകുറുമ, മലയര്‍, ആ സമുദായങ്ങളില്‍ പെട്ട പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കാറുകളുണ്ട്. ഞാന്‍ ശരിക്കും ഏറെ വൈകിയാണ് വാങ്ങുന്നത്. സ്വയം പര്യാപ്തയായി അങ്ങനെ വാങ്ങാന്‍ തീരുമാനിച്ചു. കൃഷിപ്പണിയിലൂടെയാണ് ഞാന്‍ കാറുവാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് അഞ്ചു വര്‍ഷത്തെ അടവിന് മേടിച്ച വണ്ടിയാണ് ഇത്. വര്‍ഷാവര്‍ഷം കുരുമുളക്…
Read More