പ്രത്യേക ലേഖകന്‍ ഏവരും വേട്ടയാടിയ ശ്രീശാന്ത് എന്ന ക്രിക്കറ്ററെ നമ്മുക്ക് ഓര്‍മയില്ലേ. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കരുതിയിരുന്ന താരം. എന്നിട്ടും ഒരു പാതിരാത്രിക്ക് ഡല്‍ഹി പോലീസ് ആരുടെയോ താല്പര്യം സംരക്ഷിക്കാന്‍ ശ്രീയെ തുറങ്കിലടച്ചപ്പോള്‍ ഏവരും ശ്രീയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി. രാജ്യദ്രോഹിയെന്ന് പുച്ഛിച്ചു. ഒടുവില്‍ എല്ലാ കോടതികളിലും അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയപ്പോള്‍ അവര്‍ ആ താരത്തെ വീണ്ടും തോളിലേറ്റി. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലും ഇതു തന്നെയാകുമോ സത്യം. അന്ന് കേവലം പത്തുലക്ഷം രൂപയ്ക്കുവേണ്ടി ശ്രീ ഒത്തുകളിച്ചെന്ന് പറഞ്ഞതുപോലെയാണ് ദിലീപിനെതിരായ ഇപ്പോഴത്തെ സംഭവങ്ങളും. പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം കിട്ടുന്നില്ല. പ്രഹേളിയായി ഒരു സാദാ മനുഷ്യനു തോന്നാവുന്ന സംശയങ്ങള്‍ ഞങ്ങളും ചോദിക്കുകയാണ്. നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് സിനിമലോകത്ത് പാട്ടാണ്. നടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. തന്റെ അവസരങ്ങള്‍ മുടക്കിയത് വിവാദ നടനാണെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍…
Read MoreCategory: Editor’s Pick
ഏപ്രില്‍ 21ന് രാത്രി ദിലീപ് പള്‍സര്‍ സുനിയെ ജയിലിലേക്ക് വിളിച്ചു, മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ നല്കി പറ്റിച്ചാല്‍ പണി തരുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
നടിയെ ആക്രമിച്ചതിനു് പിടിയിലായതിനുശേഷവും ദിലീപ് പള്‍സര്‍ സുനിയെ വിളിച്ചതായി രേഖകള്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലാണ് ഈ വിവരങ്ങളുള്ളത്. ജയിലിലേക്ക് ദിലീപ് നേരിട്ടുവിളിച്ചിട്ടുണ്ടൊന്നാണ് പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു ഈ ഫോണ്‍ കോള്‍ രാത്രി 12 മണിക്കായിരുന്നു ദിലീപ് സ്വന്തം ഫോണില്‍ നിന്നും സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിക്കുന്ന ഫോണിലേക്ക് വിളിച്ചത്. ഈ സംഭാഷണം രണ്ടു മിനിറ്റില്‍ താഴെയുള്ളതായിരുന്നു. സുനിയുടെ ഭാഗത്തു നിന്നുള്ള ഭീഷണിയെക്കുറിച്ചായിരുന്നു സംസാരം. കൂടുതല്‍ പണം തന്നാല്‍ പേര് പറയില്ലെന്ന് ഈ സംഭാഷണത്തില്‍ ദിലീപ് പറഞ്ഞതായിട്ടാണ് സൂചന. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റു പ്രധാന വസ്തുതകള്‍ ഇതാണ്- വര്‍ഷങ്ങള്‍ നീണ്ടതാണ് ഗൂഡാലോചന. മൂന്നു തവണയായി നടത്തിയ ഗൂഡാലോചനയിലാണ് കൃത്യം നടപ്പിലാക്കിയത. ആദ്യഗൂഡാലോചന 2013 മാ!ച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പര്‍ മുറിയില്‍വച്ചായിരുന്നു. ഈ മുറിയില്‍ ദിലീപിനൊപ്പം കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ താമസിച്ചു. രണ്ടാം…
Read Moreഅന്ന് ഓര്‍ക്കിഡ് ഹോട്ടലില്‍വച്ച് ആ നടി വസ്ത്രം മാറുന്നത് ഒളിച്ചുകണ്ട നിന്നെ രക്ഷിച്ച എന്നെ അനാഥപ്രേതമാക്കി, ദിലീപിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പടനായകന് സിനിമയുടെ തിരക്കഥാകൃത്ത്
ദിലീപ് അറസ്റ്റിലായതോടെ നടന്റെ മുന്‍കാല ചെയ്തികള്‍ വെളിപ്പെടുത്തി സിനിമക്കാര്‍ രംഗത്തെത്തുന്നു. താരസംഘടനയായ അമ്മയും ഫെഫ്കയും നടനെ തള്ളിയതോടെ പലരും ദിലീപിനെതിരേ തുറന്നടിക്കുകയാണ്. നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിനു പിന്നാലെ ഗുരുതര ആരോപണവുമായി വന്നത് റഫീഖ് സീലാട്ട് എന്ന തിരക്കഥാകൃത്താണ്. ദിലീപിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ പടനായകന്റെ തിരക്കഥാകൃത്താണ് റഫീഖ്. റഫീഖിന്റെ വാക്കുകളിലൂടെ- പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്ററംബര്‍ 3 വരെ ഞാന്‍ ഗോപാലക്യഷ്ണന് എന്നാണ് വിളിച്ചിരുന്നത്. പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി. ഓര്‍മ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അര്മാതിച്ചിരുന്നപ്പപ്പോള് മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ്…
Read Moreസാനിറ്ററി നാപ്കിന് ജിഎസ്ടി വന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കോല്‍ക്കത്തയിലെ സോനഗച്ചിയെയും വലച്ചു, 70,000ത്തോളം നാപ്കിനുകള്‍ വിറ്റിരുന്ന തെരുവിലെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെ
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവാണ് കോല്‍ക്കത്തയിലെ സോനഗച്ചി. ഒരു ലക്ഷത്തോളം പേരാണ് ഇവിടെ ശരീരം വിറ്റ് ജീവിക്കുന്നത്. പലരും പലവിധ ലൈംഗിക രോഗങ്ങള്‍ക്ക് അടിമയാണ് താനും. ലൈംഗിക തൊഴിലാളികള്‍ക്ക് ആരോഗ്യശീലങ്ങള്‍ പകര്‍ന്നു നല്കാന് പല സന്നദ്ധ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പലവിധത്തിലുള്ള ഇടപെടലിലൂടെ ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ സാനിട്ടറി നാപ്കിന് ഉപയോഗിക്കുന്നത് വര്‍ധിക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയിലെ സാനിട്ടറി നാപ്കിന് ഉപയോഗം 20 ശതമാനം മാത്രമായിരുന്നു. എന്നാലിപ്പോള്‍ 85 ശതമാനം പേരും നാപ്കിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബോധവത്കരണവും സബ്സിഡി നിരക്കില്‍ നാപ്കിനുകള്‍ വിതരണം ചെയ്തതുമാണ് ഇതിന്റെ ഉപയോഗം കൂടാന്‍ ഇടയാക്കിയത്. ഇപ്പോള്‍ പക്ഷേ കഥമാറിയിരിക്കുകയാണ്. രാജ്യം ഒരൊറ്റ നികുതിയിലേക്കു മാറിയ ജിഎസ്ടി വന്നതോടെ നാപ്കിനുകള്‍ക്കും നികുതി ചുമത്തി തുടങ്ങി. നേരത്തെ നാപ്കിനുകള്‍ക്ക് നികുതിയില്ലായിരുന്നു. ജിഎസ്ടിയില്‍ ഇത് 12 ശതമാനമായതോടെ വില വന്‍തോതില്‍ വര്‍ധിച്ചു.…
Read Moreഗള്‍ഫില്‍ മലയാളി യുവതികള്‍ അടിക്കടി കൊല്ലപ്പെടുന്നു, മരണപ്പെട്ടവരെല്ലാം 29 വയസില്‍ താഴെയുള്ളവരും! ചങ്ങനാശേരിക്കാരി ശാന്തിയുടെ മരണത്തില്‍ സംശയമുന ഭര്‍ത്താവിലേക്ക്, പ്രവാസികളുടെ ആശങ്കകള്‍ ഒഴിയുന്നില്ല
ഗള്‍ഫ് മേഖലയില്‍ മലയാളി യുവതികള്‍ അടിക്കടി മരണപ്പെടുന്നതില്‍ പ്രവാസലോകത്ത് ഞെട്ടല്‍. ഒമാനില്‍ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഇതുവരെ ഏഴു പെണ്‍കുട്ടികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതില്‍ പല കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലും പോലീസിനായില്ല. കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലെ അവസാനം ചങ്ങനാശേരി സ്വദേശിനി ശാന്തി തോമസിന്റേതാണ് (29). ശാന്തിയെ വാസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മരണത്തില്‍ ആരോപണത്തിന്റെ മുന നീളുന്നത് ഭര്‍ത്താവ് ആന്റണി ജോസിലേക്കാണ്. ഭര്‍ത്താവില്‍ നിന്ന് ശാന്തിയ്ക്ക് കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുമ്പാണ് ദുബായിലെ എമിറേറ്റ് ആശുപത്രിയില്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചത്. ആന്റണി ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആന്റണിയുടെ സഹോദരനാണ് മരണ വിവരം ശാന്തിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. ആന്റണി ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയാണ്. ഇയാള്‍ ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവം…
Read Moreപോലീസ് സ്റ്റേഷനില്‍ നിക്കാഹ്! നിക്കാഹ് കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ നവവരന് ജയിലിലേക്കും നവവധു ബന്ധുക്കള്‍ക്കൊപ്പവും; പൊന്നാനി സ്വദേശികളാണ് നായികാനായകന്മാര്; സംഭവം ഇങ്ങനെ…
പൊന്നാനി: പ്രണയം. ഒളിച്ചോട്ടം. രക്ഷിതാക്കളുടെ പരാതി. പോലീസ് പിന്നാലെ. ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹ്. ചേരുവകൾ കിറുകൃത്യമായിരുന്നു. പക്ഷേ നിക്കാഹ് കഴിഞ്ഞ് പുറത്തു വന്നപ്പോഴായിരുന്നു ആന്റി ക്ലൈമാക്സ്. നവവരൻ ജയിലിലേക്കും നവവധു ബന്ധുക്കൾക്കൊപ്പവും. കഥയിങ്ങനെ: പൊന്നാനി സ്വദേശികളാണ് നായികാനായകന്മാർ.വ്യാഴാഴ്ച രാവിലെ മുങ്ങിയ രണ്ടുപേരും പൊങ്ങിയത് വയനാട്ടിൽ. ഒരു മുറിയെടുത്ത് കാമുകിയെ ഇരുത്തിയ യുവാവ് കൂട്ടുകാർക്കൊപ്പം ഒന്ന് ‘ആഘോഷിച്ചു’. ചെറിയൊരു കശപിശയ്ക്കിടയിൽ പോലീസിന്റെ പിടിയിൽ. ലഹരിയുടെ മൂപ്പിൽ പോലീസിനെ കൈകാര്യം ചെയ്ത് സംഘം രക്ഷപ്പെട്ടു. ഒരു കൂട്ടുകാരൻ വൈത്തിരി പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം മുറുകിയപ്പോൾ രണ്ടാളും വയനാട്ടിലുണ്ടെന്നറിഞ്ഞു. പോലീസും ബന്ധുക്കളും വയനാട്ടിലെത്തി രണ്ടുപേരേയും വെള്ളിയാഴ്ച ഉച്ചയോടെ പൊന്നാനി കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പമേ പോവൂ എന്നു പെൺകുട്ടി വാശി പിടിച്ചപ്പോൾ…
Read Moreവേണുവിനെ ഓര്‍ത്ത്…! സിനിമയില്‍ സംഘടനകള്‍ നിരവധി; പക്ഷേ, സങ്കടങ്ങളില്‍ പങ്കുചേരാന്‍ ആരുമില്ല; സിനിമക്കാരുടെ കുടുംബങ്ങളെ സഹായിക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് സംഘടനകള്‍ ?
മുൻഷി വേണു മരിച്ചത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ഡിവൈൻ ധ്യാനകേന്ദ്രത്തിനോടു ചേർന്ന് ധന്യ ആശുപത്രിയിലെ ഒറ്റമുറിയിൽ ആരോടും പരിഭവമോ പിണക്കമോ ഇല്ലാതെ മലയാള സിനിമയിൽ വേറിട്ടൊരു ചിരി പടർത്തിയ വേണു മലയാളസിനിമയ്ക്ക് വല്ലാത്ത നഷ്ടമൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം മരണമടഞ്ഞപ്പോഴും മരണാനന്തര കർമത്തിലും സിനിമക്കാർ ആരും എത്തിയിരുന്നില്ല. വേണുവിന്റെ മരണത്തിൽ അവരെ സംബന്ധിച്ചിടത്തോളം ലാഭം കിട്ടുന്ന ഒന്നുമുണ്ടായിരുന്നില്ല. ഒരു അനുശോചന കുറിപ്പെഴുതിയിട്ട് എന്തുകാര്യം എന്നവർ വിചാരിച്ചുകാണും. മലയാളസിനിമയ്ക്ക് വേണുവിന്റെ മരണം ഒരു താക്കീതാണ്. ജീവിതം സിനിമയ്ക്കും നാടകത്തിനുമായി ഉഴിഞ്ഞുവച്ച നിരവധിപ്പേർ മലയാളസിനിമയിലുണ്ട്. വെള്ളിവെളിച്ചത്തിൽ അവരെല്ലാം ജന്മികളാണ്. എന്നാൽ വേഷം അഴിച്ചുവയ്ക്കാറാകുന്പോൾ… അഴിച്ചുവച്ചുകഴിയുന്പോൾ ജീവിതം പൂർണമായും ചിതലരിച്ച് തീർന്നിട്ടുണ്ടാകും. ഒന്നും അവശേഷിപ്പിക്കാതെ. ഒന്നും സന്പാദിക്കാതെ, ഒന്നും കാത്തുവയ്ക്കാതെ അരങ്ങൊഴിയുന്പോൾ, കൂടെ ജീവിച്ചവർ ഭിക്ഷാംദേഹികളായി അലയുന്ന കാഴ്ച നാം എത്രയോ കണ്ടു. വേണുവിന്റെ ജീവിതവും ഓർമിപ്പിക്കുന്നത് ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്. സംഘടനകൾ സിനിമയിൽ ഒരുപാടുണ്ട്. പക്ഷേ,…
Read Moreടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുടെ വിവാഹം; സുരക്ഷ ഒരുക്കി പോലീസ്; വരൻ സഞ്ചരിച്ചത് കോടികളുടെ കാറിൽ; വിവാഹ ചടങ്ങിൽ പങ്കെടുത്തത് ആറായിരം പേർ; സെൽഫി യെടുക്കാൻ മത്സരിച്ച് സഹ പ്രവർത്തകർ
തലശേരി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന സത്കാരങ്ങളിൽ പങ്കെടുത്തത് ആറായിരം പേർ. നവവരൻ സഞ്ചരിച്ചത് കോടികൾ വിലവരുന്ന ആഡംബരകാറിൽ. നവവരനോടൊപ്പം സെൽഫിയെടുക്കാൻ യുവാക്കളുടെ തിക്കും തിരക്കുമായിരുന്നു. ഷാഫിയുടെ വിവാഹത്തിന് ആശംസയർപ്പിക്കാൻ എ.എൻ. ഷംസീർ എംഎൽഎയും ബിനീഷ് കോടിയേരിയും എത്തിയത് വിവാദമായിരുന്നു. ഷാഫിക്ക് പരോൾ നൽകിയത് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഷാഫിയുടെ സുഹൃത്തുക്കൾ തന്നെയാണ് സത്കാരത്തിന് ഭക്ഷണം തയാറാക്കിയതും വിളന്പിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത്. പാനൂർ, ചൊക്ലി, കൂത്തുപറന്പ് മേഖലകളിൽനിന്നുള്ള പാർട്ടി പ്രവർത്തകർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തോടനുബന്ധിച്ച് ആഡംബര കാറിൽ യാത്രചെയ്ത ഷാഫി കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും നവവധുവിനോടൊപ്പമുള്ള ചിത്രവും നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഷാഫിയുടെ വിവാഹത്തോടനുബന്ധിച്ച് രഹസ്യമായി സുരക്ഷയൊരുക്കാൻ പോലീസും രംഗത്തുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഷാഫിക്ക് ഭീഷണിയുള്ളതിനാലാണ് പോലീസ് രഹസ്യനിരീക്ഷണം…
Read Moreഒരു രാത്രിക്ക് 10,000 രൂപ വരെ, മെട്രോ ജോലി വാണിഭമാക്കി ട്രാന്സ്ജെന്ഡറുകള്, കൊച്ചി മെട്രോയിലെ ഭിന്നലിംഗക്കാര്ക്കെതിരേ വ്യാജവാര്‍ത്തയുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍, ആ വാര്‍ത്തയുടെ സത്യമിതാണ്
കൊച്ചി മെട്രോയില്‍ ജോലി ലഭിച്ചിട്ടുള്ള ട്രാന്സ്ജെന്ഡറുകള് (ഭിന്നലിംഗക്കാര്‍) ശരീരവില്പന നടത്താന്‍ മെട്രോയെ ഉപയോഗിക്കുകയാണെന്ന പ്രചരണവുമായി ഒരു ഓണ്‍ലൈന്‍ പത്രം. ഭിന്നലിംഗക്കാര്‍ മെട്രോയില്‍വച്ച് ഇടപാടുകാരെ വശീകരിച്ച് ഒരു രാത്രിക്ക് 10,000 രൂപ വരെ ഈടാക്കുന്നതായാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടന. തങ്ങളെ നിരന്തരം അപമാനിക്കുന്ന പ്രവാസിശബ്ദം എന്ന ഓണ്‍ലൈന്‍ പത്രത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന രേഖ രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞദിവസം വഴിയാത്രക്കാരെ ആക്രമിച്ചതിന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു ഭിന്നലിംഗക്കാരെ അറസ്റ്റു ചെയ്തിരുന്നു. ഇവരിലാരും കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നവരല്ല. ഈ വാര്‍ത്തയെ മെട്രോയുമായി ബന്ധിച്ചാണ് പോര്‍ട്ടല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. മെട്രോയില്‍ ഇപ്പോള്‍ മൂന്നു ഭിന്നലിംഗക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നുവെന്നതാണ് വാസ്തവം. വാര്‍ത്തയുടെ പ്രസക്തഭാഗങ്ങള്‍- അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയ അവസ്ഥയിലാണ് കൊച്ചി മെട്രോ റെയില്‍ നടത്തിപ്പുകാരായ കെഎംആര്‍എല്‍.…
Read Moreപള്‍സര്‍ സുനി പോലും ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും! മാധ്യമങ്ങള്‍ വേട്ടയാടുന്നു; എപ്പോഴും അവരോട് സഹകരിച്ചതിനുള്ള പ്രതിഫലമായിരിക്കും ഇത്; കാവ്യ പറയുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും, ഗൂഢാലോചനയ്ക്ക് പുറമേ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍, സിനിമാ മേഖലയിലെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടും തുടങ്ങിയ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ കാക്കനാട്ടെ മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ ഷോപ്പായ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ജയിലില്‍ നിന്ന് ദിലീപിന് എഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പിലെത്തിയെന്നും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും സുനി പരാമര്‍ശിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ കാവ്യ തുടങ്ങിയതാണ് ഷോപ്പ്. സുനിയും കൂട്ടാളിയായ വിജീഷും എത്തിയെന്ന് പറയപ്പെടുന്ന സമയത്തുള്ള ജീവനക്കാര്‍ ഇപ്പോള്‍ ഷോപ്പില്‍ ജോലിയെടുക്കുന്നില്ലെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ പ്രതി പറഞ്ഞ നുണക്കഥകള്‍ വിശ്വസിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ട് ജയിലിലിരുന്ന് സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഒരു പക്ഷേ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്നാണ…
Read More