ന്യൂഡൽഹി: ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31വരെയായിരുന്നു സമയപരിധി നല്‍കിയിരുന്നത്. കോവിഡ് മഹാമാരിയത്തുടർന്നാണു മൂന്നു മാസംകൂടി നീട്ടി നല്‍കിയതെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മാർച്ച് 31നകം ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Read MoreCategory: Loud Speaker
പോളിംഗ് ബൂത്തിൽ തിരക്കുണ്ടോ ? വിരൽത്തുന്പിൽ പോളിംഗ് ബൂത്ത്; തിരക്കില്ലാതെ വോട്ടുചെയ്യാം; ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ രാജ്യത്ത് ആദ്യം
കൽപ്പറ്റ: പോളിംഗ് ബൂത്തിൽ തിരക്കുണ്ടോ, ഇപ്പോൾ പോയാൽ വേഗം മടങ്ങാൻ പറ്റുമോ, സാധാരണ ഒരു വോട്ടറുടെ ഈ സംശയങ്ങൾക്ക് ഒരു പരിഹാരം. ഇതാണ് വയനാട് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ രൂപം കൊടുത്ത പോൾ വയനാട് എന്ന ആപ്ലിക്കേഷന്റെ പിറവിയിലേക്കു നയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ. ജില്ലയിൽ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് പോൾ ആപ്പിന്റെ സൗകര്യം ലഭ്യമാകുക. വോട്ടിംഗ് ദിനം എത്ര ആളുകളാണ് ബൂത്തിൽ ക്യു നിൽക്കുന്നത് എന്ന് ആപ്പിലൂടെ അറിയാം. ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടർക്ക് ബൂത്തിലെത്തി വോട്ടുചെയ്തു മടങ്ങാം. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുക. മാനന്തവാടി എൻജിനിയറിംഗ് കോളജ്, ജില്ലാ ഭരണകൂടം, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ നിർമിച്ചത്. മാനന്തവാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥികളായ ഇ.പി അസ്ലം, അഭിരാം കെ. പ്രദീപ്, പി. അഭിനവ്…
Read Moreചരിത്രം സാക്ഷി! വെറുതേ രണ്ടു പാട്ടുപാടി പോകാമെന്നു വിചാരിച്ചല്ല അവര്‍ വന്നത്; ഇവർ മടങ്ങിയത് സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിച്ച്…
നിഗേഷ് ഐസക്ക് മൂന്നാർ: വർഷം 1957. നേരം വെളുത്തുവരുന്നതേയുള്ളൂ. ഹാർമോണിയം പെട്ടിയുമായി കുറേ പയ്യൻമാർ തേയിലത്തോട്ടത്തിലൂടെ നടന്നുപോകുന്നു…. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി സിപിഐ യിലെ റോസമ്മ പൂന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തമിഴ്നാട്ടിൽനിന്ന് എത്തിയതാണിവർ. ആ നാലുപേരിൽ പതിന്നാലുകാരൻ ജ്ഞാനദേശികനാണ് പിന്നീട് ഇശൈജ്ഞാനി ഇളയരാജയായത്.സഹോദരങ്ങളാ യ ഗംഗൈ അമരൻ, ഡാനിയൽ ഭാസ്കർ, പാലവൂർ വരദരാജൻ എന്നിവരായിരുന്നു മറ്റു മൂന്നുപേർ. വെറുതേ രണ്ടു പാട്ടുപാടി പോകാമെന്നു വിചാരിച്ചല്ല, പ്രചാരണഗാനത്തിലൂടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിച്ചാണ് ഇവർ മടങ്ങിയത്. 1957ൽ ദേവികുളം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിതാ അംഗവും ആദ്യ പ്രോടെം സ്പീക്കറുമാണ് റോസമ്മ പുന്നൂസ്. കോടതി വിധിയിലൂടെ നിയമസഭാംഗത്വം റദ്ദായെങ്കിലും പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിൽ വർധിതവീര്യത്തോടെ റോസമ്മ ദേവികുളം സീറ്റ് തിരിച്ചു പിടിച്ച് ചരിത്രം കുറിച്ചു. മധുര ജില്ലയിലെ തേനി പന്നിയപുരത്ത് ദരിദ്രകർഷക കുടുംബത്തിൽ ജനിച്ച…
Read Moreബിജെപി നടപടി ഒട്ടും ശരിയായില്ല! കാർത്തിയുടെ ഭാര്യയുടെ വീഡിയോ ‘അടിച്ചുമാറ്റി’ പ്രചാരണം; വിമർശന വുമായി ശ്രീനിധി
ചെന്നൈ: കോണ്‍ഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധിയുടെ വീഡിയോ ഉപയോഗിച്ചു തെരഞ്ഞെടുപ്പു പ്രചാരണഗാനം പുറത്തിറക്കി തമിഴ്നാട് ബിജെപി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ താമരൈ മലരട്ടും, തമിഴകം വളരട്ടും (താമര വിരിയട്ടെ, തമിഴകം വളരട്ടെ) എന്ന 5.16 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ വീഡിയോയിലാണ് ശ്രീനിധിയും ഇടംപിടിച്ചത്. പത്തു വർഷം മുന്‍പ് വേൾഡ് ക്ലാസിക്കൽ തമിഴ് കോണ്‍ഫറൻസിൽ ശ്രീനിധി നടത്തിയ പ്രകടനമാണ് ബിജെപി “അടിച്ചുമാറ്റിയത്’. ശ്രീനിധിയുടെ നൃത്തത്തിനുള്ള യഥാർഥ ഗാനം രചിച്ചത് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയാണ്. ട്യൂണിട്ടത് എ.ആർ. റഹ്മാനും. വീഡിയോ പ്രചരിക്കപ്പെട്ടതോടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. ശ്രീനിധിയും വിമർശനം ഉന്നയിച്ചു. നുണപ്രചാരണത്തിനു തന്റെ ചിത്രം ഉപയോഗിച്ച ബിജെപി നടപടി ഒട്ടും ശരിയായില്ലെന്ന് അവർ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിൽ ഒരിക്കലും താമര വിരിയില്ലെന്നും അവർ പരിഹസിച്ചു.
Read Moreഞങ്ങൾ സ്ത്രീകൾ ആരെ സ്നേഹിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊന്നും ആരും പഠിപ്പിക്കാൻ വരേണ്ട! സിപിഎം പ്രചാരണം പഠിച്ചത് യോഗിയിൽനിന്നോ? പ്രിയങ്ക
തൃശൂർ: മുൻ എംപി ജോയ്സ് ജോർജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി പ്രിയങ്ക ഗാന്ധി. ജോയ്സ് ജോർജ് കേരളത്തിലെ പെൺകുട്ടികളേയും സ്ത്രീകളേയും അപമാനിച്ചു. അതിനെതിരേ കേരളമൊന്നാകെ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചെന്നും പ്രിയങ്ക പറഞ്ഞു. ജോയ്സ് ജോർജിനെക്കൊണ്ട് മാപ്പു പറയിക്കാൻ പ്രതിഷേധങ്ങൾക്കായി. യുപി മുഖ്യമന്ത്രിയിൽനിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക കളിയാക്കി. ഞങ്ങൾ സ്ത്രീകൾ, എന്തു ധരിക്കണം, എങ്ങനെയൊക്കെ ജീവിക്കണം, ആരെ സ്നേഹിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊന്നും ആരും പഠിപ്പിക്കാൻ വരേണ്ട. അന്‍പതു ശതമാനം വരുന്ന സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണ്. ആ ശക്തിയാവും ഇനി ഇവിടത്തെ രാഷ്ട്രീയത്തേയും നിയന്ത്രിക്കുകയെന്നു പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
Read Moreട്രെയിനിൽ രാത്രിയിൽ മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് ചാർജിംഗിന് വിലക്ക്! റെയിൽവെയുടെ എല്ലാ സോണുകളിലും നടപ്പാക്കാൻ നിർദേശം
ന്യൂഡൽഹി: ട്രെയിനിൽ യാത്രചെയ്യുന്നവർ രാത്രിയിൽ മൊബൈൽ ഫോണും ലാപ് ടോപ്പും ചാർജ് ചെയ്യുന്നതിനു റെയിൽവെയുടെ വിലക്ക്. ഇനിമുതൽ ട്രെയിനിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കില്ല. ഈ സമയം ചാർജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാൻ റെയിൽവെ തീരുമാനിച്ചു. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ൽ ബാംഗ്ലൂർ-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിംഗ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു. റെയിൽവെയുടെ എല്ലാ സോണുകളിലും ഇതു നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി- ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ട്രെയിനിനുള്ളിൽ പുകവലിക്കുന്നതിനു കടുത്ത ശിക്ഷ ഉറപ്പാക്കാൻ റെയിൽവെ നേരത്തെ നിർദേശം നൽകിയിരുന്നു.
Read Moreസന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ പ്രതിയെ ചോദ്യം ചെയ്യണം എന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യം. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായര്‍ക്ക് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കേസിൽ മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദീപിന് എന്‍ഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സന്ദീപ് നായര്‍ക്കു പുറമെ മറ്റു പ്രതികളായ മുഹമ്മദ് അന്‍വര്‍, മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നിവരെയും കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്നാല്‍, കസ്റ്റംസ് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ കരുതല്‍തടങ്കലില്‍ കഴിയുന്നതിനാലും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാലും…
Read Moreഇരട്ട വോട്ടിൽ തെളിവുണ്ട് ; കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നു ശശി തരൂർ
തിരുവനന്തപുരം: കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ട വോട്ട് ക്രമക്കേട് പുറത്ത് വന്നതെന്നും എല്ലാ തെളിവുകളുമുണ്ടെന്നും ശശി തരൂർ. പല അഴിമതികളും പ്രശ്നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ശശി തരൂർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതി നടക്കുന്നു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്. നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യം കേരളത്തിൽ ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇന്ധനവിലകയറ്റത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ലെന്നും ശശി തരൂർ ആരോപിച്ചു.
Read Moreസജീവ രാഷ്ട്രീയത്തിലേക്കില്ല; പുറത്ത് വരുന്ന സർവേ ഫലത്തെക്കുറിച്ചും, പുതുപ്പള്ളിയിൽ അടുത്തത് ആരെന്നതിനെക്കുറിച്ചും അച്ചു ഉമ്മൻ തുറന്ന് പറയുന്നു…
ചാലക്കുടി: താന്‍ രാഷ്ട്രീയത്തിൽ സജീവമാകാന്‍ ആലോചിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മൻ. സര്‍വേ ഫലങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസലമായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ സഹായിച്ചുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. “ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയില്‍ സനീഷ് തീര്‍ച്ചയായും വിജയിക്കുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിൽ ആര് സ്ഥാനാര്‍ഥിയാവണം എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റിന് അവകാശമുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
Read Moreമയക്കുമരുന്ന് കേസ്; ബോളിവുഡ് നടൻ അജാസ് ഖാൻ എൻസിബി കസ്റ്റഡിയിൽ
മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടനും മുൻ ബിഗ്ബോസ് മത്സരാർഥിയുമായ അജാസ് ഖാൻ കസ്റ്റഡിയിൽ.എൻസിബിയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ചയാണ് ഖാൻ മുംബൈയിൽ എത്തുന്നത്.എൻസിബി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരായ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഖാനുമായി ബന്ധപ്പെട്ട അന്ധേരി, ലോഖന്ദ്വാല എന്നീ പ്രദേശങ്ങളിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നു. മയക്കുമരുന്ന് കടത്തുകാരൻ ഷാദാബ് ബതാതയെ എൻസി ചോദ്യം ചെയ്തപ്പോഴാണ് ഖാന്റെ പേര് ഉയർന്നുവന്നത്.
Read More